Connect with us

Culture

വൈദ്യുതി ചാര്‍ജ് വര്‍ധനക്കെതിരെ യു.ഡി.എഫ് പ്രക്ഷോഭത്തിന്

Published

on

മലപ്പുറം: പൊതുജനങ്ങളെ കൊള്ളയടിക്കുന്ന സര്‍ക്കാറാണ് കേരളം ഭരിക്കുന്നതെന്നും നികുതിഭാരം കൊണ്ട് നടുവൊടിഞ്ഞ ജനങ്ങള്‍ക്ക് ഇരുട്ടടിയാണ് വൈദ്യുത ചാര്‍ജ്ജ് വര്‍ധനവെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഷോക്കടിപ്പിക്കുന്ന വൈദ്യുതി ചാര്‍ജ് വര്‍ധനവിനെതിരെയും നികുതി അടിച്ചേല്‍പ്പിക്കുന്നതിനെതിരെയും ശക്തമായ പ്രക്ഷോഭം നടത്തും. 15 ന് പഞ്ചായത്ത്- മുനിസിപ്പല്‍, കോര്‍പറേഷന്‍ തലത്തില്‍ രാവിലെ പത്തുമണി മുതല്‍ കൂട്ടധര്‍ണ നടത്തുമെന്നും 18ന് സെക്രട്ടേറിയറ്റിന് മുന്നില്‍ യു.ഡി.എഫ് എം.എല്‍.എമാരും ധര്‍ണ നടത്തുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മലപ്പുറത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയത്തിന് ശേഷം കഷ്ടപ്പെടുന്ന ജനങ്ങള്‍ക്ക് മേലാണ് പ്രളയ സെസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കേരളത്തില്‍ സാധാരണക്കാര്‍ക്ക് ജീവിക്കാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളത്. വീണ്ടും അധികാരത്തിലേറിയാല്‍ ഇന്ധനവില കുറക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയവര്‍ കുത്തനെ വിലകൂട്ടുകയാണ്. കോര്‍പറേറ്റുകള്‍ക്ക് വേണ്ടിയുള്ള ബജറ്റാണ് മോദി സര്‍ക്കാര്‍ അവതരിപ്പിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ ചികിത്സാ സഹായ പദ്ധതികളെല്ലാം സര്‍ക്കാര്‍ തകിടം മറിച്ചിരിക്കുകയാണ്. ദേശീയതലത്തില്‍ തന്നെ ശ്രദ്ധനേടിയ കാരുണ്യ ബനവലന്റ് പദ്ധതി സര്‍ക്കാര്‍ അട്ടിമറിച്ചു. പകരം നടപ്പാക്കുമെന്ന് പറഞ്ഞിരുന്ന കേന്ദ്രത്തിന്റെ ആയുഷ്മാന്‍ ഭാരത് പദ്ധതി അനിശ്ചിതത്വത്തിലാണ്. അര്‍ബുദരോഗികളും കിഡ്‌നി,ഹൃദയ രോഗികളും ചികിത്സ മുടങ്ങുന്ന സാഹചര്യമാണുള്ളത്. വളരെ വേഗം കിട്ടിക്കൊണ്ടിരിക്കുന്ന രണ്ട് ലക്ഷം രൂപയുടെ സഹായവും മുടക്കിയിരിക്കുകയാണ് സര്‍ക്കാര്‍. ലോട്ടറി വില്‍പനയില്‍ നിന്ന് കിട്ടുന്ന ലാഭമാണ് കാരുണ്യ ബെനവലന്റ് പദ്ധതിക്കായി വിനിയോഗിച്ചിരുന്നത്. സര്‍ക്കാറിന് ഒരു രൂപപോലും ചെലവില്ലാത്ത പദ്ധതി മുടക്കിക്കൊണ്ട് ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ നീക്കം നടത്തുന്നത്. കാരുണ്യ പദ്ധതി നിലനിര്‍ത്തിക്കൊണ്ട് ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാക്കണമെന്നാണ് യു.ഡി.എഫ് സര്‍ക്കാറിനോട് ആവശ്യപ്പെടുന്നത്.
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വേണ്ടി തയാറാക്കിയ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയായ മെഡിസെപ്പും അവതാളത്തിലാണ്. തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റിയൂട്ട്, ആര്‍.സി.സി, മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ ഉള്‍പ്പടെയുള്ളവ ഈ പദ്ധതിയുടെ ഭാഗമാക്കിയിട്ടില്ല. കോര്‍പറേറ്റ് ഭീമനായ റിലയന്‍സിനെയാണ് സര്‍ക്കാര്‍ പദ്ധതിക്കായി കൂട്ടുപിടിച്ചിരിക്കുന്നത്.
പഞ്ചായത്തുകളെയും മുനിസിപ്പാലിറ്റികളുടെയും കഴുത്ത് ഞെരിച്ച് കൊല്ലാക്കൊല ചെയ്യുകയാണ് ഇടതു സര്‍ക്കാര്‍. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ടുകളില്‍ കയ്യിട്ടുവാരുകയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം പദ്ധതി പൂര്‍ത്തിയാക്കി ട്രഷറിയില്‍ സമര്‍പ്പിച്ച ബില്ലുകള്‍ പോലും മാറ്റി നല്‍കാതെ നടപ്പു സാമ്പത്തിക വര്‍ഷത്തെ പദ്ധതി വിഹിതത്തില്‍ നിന്ന് നല്‍കാനാണ് സര്‍ക്കാര്‍ നിര്‍ദേശം. ഇത് പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റികളുടെയും പദ്ധതി നിര്‍വഹണത്തെ ഗുരുതരമായി ബാധിക്കും. കാര്യക്ഷമമായി നടപ്പിലാക്കാത്ത ലൈഫ് ഭവന പദ്ധതിക്ക് മൊത്തം വിഹിതത്തിന്റെ 20 ശതമാനം നീക്കിവെക്കണമെന്ന നിര്‍ദേശമുണ്ട്. ഇതുകൂടിയാവുന്നതോടെ ഈ സാമ്പത്തിക വര്‍ഷം 50 ശതമാനം പദ്ധതികള്‍ വെട്ടിക്കുറക്കേണ്ടി വരും. ചരിത്രത്തിലിതുവരെയില്ലാത്ത തരത്തിലാണ് തദ്ദേശസ്ഥാപനങ്ങളെ തകര്‍ക്കുന്ന നിലപാടുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. ഇതൊരിക്കലും അംഗീകരിക്കാനാവില്ല. സര്‍ക്കാറിനെതിരെ ശക്തമായ തുടര്‍പ്രക്ഷോഭങ്ങളുണ്ടാവുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.