Connect with us

Video Stories

ജെ.എന്‍.യു വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദിനു നേരെ വെടിവെപ്പ്; അക്രമി രക്ഷപ്പെട്ടു

Published

on

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ പി.എച്ച്.ഡി സ്‌കോളറും വിദ്യാര്‍ത്ഥി നേതാവുമായ ഉമര്‍ ഖാലിദിനെ വധിക്കാന്‍ ശ്രമം. ഡല്‍ഹിയില്‍ വെച്ച് അജ്ഞാതനായ ഒരാള്‍ ഉമറിനെ പിന്നില്‍ നിന്ന് ആക്രമിക്കുകയും വെടിവെക്കുകയും ചെയ്യുകയായിരുന്നു. നിലത്തുവീണതിനാല്‍ വെടിയുണ്ടയില്‍ നിന്ന് ഉമര്‍ ഖാലിദ് തലനാരിഴക്ക് രക്ഷപ്പെട്ടു.

ഡല്‍ഹിയിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍, യുനൈറ്റഡ് എഗയ്ന്‍സ്റ്റ് ഹെയ്റ്റിന്റെ ‘ഖൗപ് സേ ആസാദി’ പരിപാടിയില്‍ സംബന്ധിക്കാനെത്തിയതായിരുന്നു ഉമര്‍ ഖാലിദ്.

ക്ലബ്ബിനു പുറത്ത് ടീസ്റ്റാളില്‍ ചായ കുടിക്കുന്നതിനിടെ വെള്ള ഷര്‍ട്ടണിഞ്ഞ ഒരാള്‍ ഉമര്‍ ഖാലിദിനെ ആക്രമിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. പിന്നില്‍ നിന്ന് തള്ളിയ ശേഷം തോക്കെടുത്ത് വെടിവെക്കുകയായിരുന്നു. തള്ളിന്റെ ആഘാതത്തില്‍ നിലത്തുവീണതിനാല്‍ വെടി കൊണ്ടില്ല. അക്രമിയെ പിടിക്കാന്‍ ഉമര്‍ ഖാലിദിന്റെ കൂടെയുള്ളവര്‍ ശ്രമിക്കുന്നതിനിടെയും ഇയാള്‍ വെടിയുതിര്‍ത്തു. പിസ്റ്റള്‍ കൈയില്‍ നിന്ന് തെറിച്ചതിനെ തുടര്‍ന്ന് അക്രമി രക്ഷപ്പെട്ടു.

ഭഗത് സിങ് അംബേദ്കര്‍ സ്റ്റുഡന്റ്‌സ് ഓര്‍ഗനസേഷന്‍ നേതാവായ ഉമര്‍ ഖാലിദ് സംഘ് പരിവാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളിലെ സജീവ സാന്നിധ്യമാണ്. കനയ്യ കുമാര്‍, ഷെഹല റാഷിദ് തുടങ്ങിയവര്‍ക്കൊപ്പം നിരവധി പ്രക്ഷോഭങ്ങളില്‍ പങ്കാളിയായ ഉമറിനു നേരെ സംഘ് പരിവാര്‍, ഹിന്ദുത്വ സംഘടനകള്‍ വധഭീഷണി മുഴക്കിയിരുന്നു. എന്നാല്‍, ഇദ്ദേഹത്തെ സംരക്ഷിക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ ഡല്‍ഹി പൊലീസ് ചെയ്തില്ല. ഇതിനിടയിലാണ് ഇപ്പോള്‍ നേരിട്ടുള്ള ആക്രമണമുണ്ടായിരിക്കുന്നത്. റിപ്പബ്ലിക് ടി.വി, ടൈംസ് നൗ തുടങ്ങിയ ചാനലുകള്‍ ഉമര്‍ ഖാലിദിനും മറ്റ് ജെ.എന്‍.യു വിദ്യാര്‍ത്ഥി നേതാക്കള്‍ക്കുമെതിരായ വിദ്വേഷ പ്രചരണത്തിന് പരസ്യമായി നേതൃത്വം നല്‍കി. അര്‍ണാബ് ഗോസ്വാമി ലൈവ് ഡിബേറ്റിനിടെ ഉമറിനെ രാജ്യദ്രോഹി എന്നു വിളിച്ച് അപമാനിച്ചിരുന്നു.

 

ഉമറിനു നേരെയുള്ള ആക്രമണത്തില്‍ ടീസ്റ്റ സെതല്‍വാദ്, ഷഹല റാഷിദ്, ശിവം വിജ്, ഗൗരവ് പന്ഥി തുടങ്ങി നിരവധി പേര്‍ പ്രതിഷേധം രേഖപ്പെടുത്തി.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.