Connect with us

Culture

ഉത്തരകൊറിയക്കെതിരെ ഉപരോധം ശക്തമാക്കി യു.എന്‍

Published

on

യുനൈറ്റഡ് നേഷന്‍സ്: അന്താരാഷ്ട്രസമൂഹത്തിന്റെ അഭ്യര്‍ത്ഥനകള്‍ കാറ്റില്‍പറത്തി ആണവായുധ, മിസൈല്‍ പദ്ധതിയുമായി മുന്നോട്ടുപോകുന്ന ഉത്തരകൊറിയക്കെതിരെ യു.എന്‍ രക്ഷാസമിതി ശക്തമായ പുതിയ ഉപരോധങ്ങള്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ മാസം അമേരിക്കയെ നേരിട്ട് ആക്രമിക്കാന്‍ ശേഷിയുണ്ടെന്ന് അവകാശപ്പെട്ട് ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചതിനാണ് ഈ ശിക്ഷാനടപടി. ഉത്തരകൊറിയക്കെതിരെ ഉപരോധം ശക്തമാക്കാനുള്ള തീരുമാനം 15 അംഗ രക്ഷാസമിതി ഐകണ്‌ഠ്യേനയാണ് അംഗീകരിച്ചത്.

ഉത്തരകൊറിയയുടെ പെട്രോളിയം ഇറക്കുമതി 90 ശതമാനം വരെ വെട്ടിച്ചുരുക്കാനുള്ള നിര്‍ദേശങ്ങള്‍ ഇതിലുണ്ട്. ഉത്തരകൊറിയയുടെ വ്യാപാര പങ്കാളികളായ ചൈനയും റഷ്യയും ഉപരോധത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. പുതിയ ഉപരോധപ്രകാരം വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന മുഴുവന്‍ ഉത്തരകൊറിയക്കാരും രണ്ടു വര്‍ഷത്തിനകം നാട്ടിലേക്ക് മടങ്ങേണ്ടിവരും. ഉത്തരകൊറിയക്ക് അകത്തേക്കും പുറത്തേക്കും പെട്രോള്‍, കല്‍ക്കരി തുടങ്ങി നിരോധിത ഉല്‍പന്നങ്ങള്‍ അനധികൃതമായി കടത്തുന്ന കപ്പലുകള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും യു.എന്‍ പ്രമേയം വ്യക്തമാക്കി. റഷ്യയുടെയും ചൈനയുടെയും ആവശ്യപ്രകാരം ഭേദഗതികളോടെയാണ് പ്രമേയം അംഗീകരിച്ചത്. വിദേശരാജ്യങ്ങളിലെ ഉത്തരകൊറിയക്കാര്‍ക്ക് നാട്ടിലേക്ക് മടങ്ങാനുള്ള സമയപരിധി 12 മാസത്തില്‍നിന്ന് 24 മാസമാക്കി ഉയര്‍ത്തണമെന്നായിരുന്നു അവരുടെ ആവശ്യം. ഉപരോധത്തെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്വാഗതം ചെയ്തു. ലോകത്തിന് ആവശ്യം സമാധാനമാണെന്നും മരണമല്ലെന്നും അദ്ദേഹം ട്വിറ്ററില്‍ വ്യക്തമാക്കി.

കിം ജോങ് ഉന്‍ ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ അന്താരാഷ്ട്ര സമൂഹത്തിനുള്ള രോഷമാണ് ഉപരോധങ്ങള്‍ക്ക് ലഭിച്ച അഭൂതപൂര്‍വ്വമായ പിന്തുണ തെളിയിക്കുന്നതെന്ന് അമേരിക്കയുടെ യു.എന്‍ അംബാസഡര്‍ നിക്കി ഹാലി പറഞ്ഞു. സംസ്‌കരിച്ച പെട്രോള്‍ ഉല്‍പന്നങ്ങള്‍ക്കുമേലുള്ള നിയന്ത്രണം ഉത്തരകൊറിയന്‍ സമ്പദ്ഘടനക്ക് കടുത്ത തിരിച്ചടിയാകും. ഉത്തരകൊറിയയില്‍നിന്നുള്ള ഭക്ഷ്യവസ്തുക്കള്‍, യന്ത്രങ്ങള്‍, വൈദ്യുതി ഉപകരണങ്ങള്‍, കല്ലുകള്‍, മരം തുടങ്ങിയ ഉല്‍പന്നങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. നവംബര്‍ 29ന് നടന്ന ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണത്തെ അന്താരാഷ്ട്ര സമൂഹം ഒന്നടങ്കം അപലപിച്ചിരുന്നു. പ്രകോപനങ്ങള്‍ നിര്‍ത്താന്‍ സമയമായെന്ന ശക്തമായ സന്ദേശമാണ് ഐക്യരാഷ്ട്രസഭ ഉത്തരകൊറിയന്‍ ഭരണകൂടത്തിന് ഇപ്പോള്‍ നല്‍കിയിരിക്കുന്നതെന്ന് ബ്രിട്ടന്റെ യു.എന്‍ അംബാസഡര്‍ മാത്യു റിഗ്രോഫ് വ്യക്തമാക്കി.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.