Connect with us

main stories

മുസ്‌ലിങ്ങള്‍ മത്സരപരീക്ഷ ജയിക്കാന്‍ യുപിഎസ്‌സി ജിഹാദ് നടത്തുന്നു; ആരോപണവുമായി സുദര്‍ശന്‍ ടിവി എഡിറ്റര്‍

മോദിയുടെയും അമിത് ഷായുടേയും അടുപ്പക്കാരനായ ഇയാളുടെ ട്വിറ്റര്‍ എക്കൗണ്ടിലെ കവര്‍ഫോട്ടോ മോദിക്കും അമിത് ഷാക്കും ഒപ്പമുള്ള ഫോട്ടോയാണ്.

Published

on

ന്യൂഡല്‍ഹി: മുസ്‌ലിങ്ങള്‍ക്കെതിരെ പല തരത്തിലുള്ള ജിഹാദ് ആരോപണങ്ങള്‍ സംഘപരിവാര്‍ കേന്ദ്രങ്ങള്‍ നടത്താറുണ്ട്. അതില്‍ ഏറ്റവും കുപ്രസിദ്ധമായത് ലൗജിഹാദ് ആയിരുന്നു. ഇതരസമുദായത്തില്‍ നിന്ന് പെണ്‍കുട്ടികളെ പ്രണയിച്ച് മതം മാറ്റുന്നു എന്നായിരുന്നു സംഘപരിവാര്‍ ആരോപണം. എന്നാല്‍ അന്വേഷണ ഏജന്‍സികള്‍ അത് വെറും കെട്ടുകഥയായിരുന്നു എന്ന് കണ്ടെത്തിയതോടെ അത് ചീറ്റിപ്പോയി.

ഇപ്പോള്‍ പുതിയ ഒരു ജിഹാദ് ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ് സുദര്‍ശന്‍ ടിവി എഡിറ്റര്‍ ഇന്‍ ചീഫായ സുരേഷ് ചവങ്കെ. ഉന്നത മത്സരപരീക്ഷകള്‍ ജയിക്കാന്‍ മുസ്‌ലിംകള്‍ യുപിഎസ്‌സി ജിഹാദ് നടത്തുന്നു എന്നാണ് ഇയാളുടെ ആരോപണം. കേട്ടാല്‍ ചിരിവരുമെങ്കിലും ഈ വിഷയത്തില്‍ ടെലിവിഷന്‍ ചര്‍ച്ച വരെ സംഘടിപ്പിച്ചു കഴിഞ്ഞു. തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ ഇത് സംബന്ധിച്ച് ഒരു ട്രെയിലറും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. ട്രെയിലറില്‍ ഉന്നയിക്കുന്ന പ്രധാനപ്പെട്ട ചോദ്യങ്ങള്‍ ഇതൊക്കെയാണ്.

‘ഉന്നത​ സർക്കാർ ജോലികളിൽ മുസ്​ലിംകളുടെ എണ്ണം കൂടുന്നു. ഇത്ര പെട്ടന്ന്‌
മുസ്​ലിംകൾ എങ്ങനെ ഐഎഎസ്-ഐപിഎസ്‌ പോലുള്ള ഉയർന്ന പരീക്ഷകളിൽ ജയിക്കുന്നു. ഇത്രയും കഠിന പരീക്ഷകളിൽ ഉന്നത മാർക്ക്​ നേടി ഇത്രയും കൂടുതൽ മുസ്​ലിംകൾ ജയിക്കാനുള്ള രഹസ്യം എന്താണ്​. ജാമിയയിലെ ജിഹാദികൾ നമ്മുടെ ജില്ല അധികാരികളും വിവിധ മന്ത്രാലയങ്ങളിൽ ഉന്നത ഉദ്യോഗസ്​ഥരും ആയാലുള്ള അവസ്​ഥ എന്താകും. രാജ്യത്തെ ഭരണസംവിധാനങ്ങൾ മുസ്​ലിംകൾ പിടിച്ചെടുക്കുന്നതിനു പിന്നിലെ രഹസ്യം വെളിപ്പെടുന്നു’-ഇത്​ സംബന്ധിച്ച്​ കഴിഞ്ഞ ദിവസം സുരേഷ് ചവങ്കെ സുദർശൻ ടിവിയിൽ ചർച്ചാപരിപാടിയും നടത്തി. യുപിഎസ്​സി ജിഹാദ് എന്ന ഹാഷ്​ടാഗിലായിരുന്നു ഇയാൾ പരിപാടിയുടെ പ്രചരണം നടത്തിയത്​.

സാമുദായിക സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്ന തരത്തില്‍ മുസ്ലിം വിരുദ്ധ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ കുപ്രസിദ്ധനാണ് സുരേഷ് ചാവങ്കെ. മോദിയുടെയും അമിത് ഷായുടേയും അടുപ്പക്കാരനായ ഇയാളുടെ ട്വിറ്റര്‍ എക്കൗണ്ടിലെ കവര്‍ഫോട്ടോ മോദിക്കും അമിത് ഷാക്കും ഒപ്പമുള്ള ഫോട്ടോയാണ്. ഇത്തരം നിരുത്തരവാദപരമായ മാധ്യമപ്രവര്‍ത്തനത്തെ അപലപിച്ച് ഐപിഎസ് അസോസിയേഷന്‍ രംഗത്തെത്തിയിട്ടുണ്ട്.

main stories

മങ്കിപോക്‌സ് ആഗോള പകര്‍ച്ചവ്യാധി: ഡബ്ല്യു.എച്ച്.ഒ

മങ്കിപോക്‌സിനെ ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന(ഡബ്ല്യു.എച്ച്.ഒ).

Published

on

ജനീവ: മങ്കിപോക്‌സിനെ ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന(ഡബ്ല്യു.എച്ച്.ഒ). അന്താരാഷ്ട്രതലത്തില്‍ പൊതുജന ആശങ്കയായി രോഗം വളര്‍ന്നിരിക്കുകയാണെന്ന് സംഘടനയുടെ അടിയന്തര യോഗത്തിന് ശേഷം ഡബ്ല്യു.എച്ച്.ഒ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

ലോകത്ത് ഇതുവരെ 72 രാജ്യങ്ങളില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കുകയുമാണ്. ഇതുവരെ മങ്കിപോക്‌സ് സ്ഥിരീകരിച്ചതില്‍ 70 ശതമാനവും യൂറോപ്യന്‍ രാജ്യങ്ങളിലാണെന്ന് സംഘടന പറഞ്ഞു. 2020 ജനുവരി 30ന് കോവിഡിനെ ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കുമ്പോള്‍ ചൈനക്ക് പുറത്ത് 82 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. വ്യാപനത്തിന്റെ വേഗതയും തോതും പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അടിയന്തര പ്രാധാന്യവും കണക്കിലെടുത്താണ് ഒരു രോഗത്തെ ആഗോള മഹാമാരിയായി പ്രഖ്യാപിക്കുന്നത്.

Continue Reading

india

ഇന്ത്യയില്‍ ഒരു ഡോസ് വാക്‌സിന്‍ പോലും എടുക്കാതെ 4 കോടി ആളുകള്‍

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്.

Published

on

ന്യൂഡല്‍ഹി: ഇന്ത്യയില്‍ യോഗ്യരായ നാലു കോടി ആളുകള്‍ ഇതുവരെ ഒരു ഡോസ് വാക്‌സിന്‍ പോലും സ്വീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍. ജൂലൈ 18 വരെ സര്‍ക്കാര്‍ കോവിഡ് വാക്‌സിനേഷന്‍ സെന്ററുകളില്‍ 1,78,38,52,566 വാക്‌സിന്‍ ഡോസുകള്‍ സൗജന്യമായി നല്‍കിയിട്ടുണ്ടെന്നും രേഖാമൂലമുള്ള മറുപടിയില്‍ വ്യക്തമാക്കി.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്. 90 ശതമാനം പേര്‍ പൂര്‍ണമായി വാക്‌സിന്‍ എടുത്തിട്ടുണ്ടെന്നും കണക്കില്‍ പറയുന്നു.

Continue Reading

india

ഹിമാചല്‍ പ്രദേശിലെ ബി.ജെ.പി നേതാവ് കോണ്‍ഗ്രസില്‍

ഹിമാചല്‍ പ്രദേശിലെ ബി.ജെ.പി നേതാവ് ഇന്ദു വര്‍മ കോണ്‍ഗ്രസില്‍ ചേര്‍ന്നു.

Published

on

ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശിലെ ബി.ജെ.പി നേതാവ് ഇന്ദു വര്‍മ കോണ്‍ഗ്രസില്‍ ചേര്‍ന്നു. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇന്ദു വര്‍മയുടെ ചുവടുമാറ്റം. മുന്‍ ബി.ജെ.പി എം.എല്‍.എ രാകേഷ് വര്‍മയുടെ ഭാര്യയാണ് ഇന്ദു വര്‍മ. 20 വര്‍ഷത്തോളമായി ബി.ജെ.പിയില്‍ പ്രവര്‍ത്തിക്കുന്നു.

ഇന്ദു വര്‍മയുടെ കോണ്‍ഗ്രസ് പ്രവേശനം വരുന്ന ഹിമാചല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് സഹായകരമായി മാറുമെന്ന് ഹിമാചല്‍ പ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി രാജീവ് ശുക്ല പറഞ്ഞു. ദിവസങ്ങള്‍ക്ക് മുമ്പ് ബി.ജെ.പിയുടെ ഹിമാചല്‍ പ്രദേശ് മുന്‍ പ്രസിഡന്റ് ഖിമി റാമും ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.