Connect with us

Culture

വേങ്ങര: വിധിയറിയാന്‍ രണ്ടു നാള്‍; തെരഞ്ഞെടുപ്പ് ഫലം രാഷ്ട്രീയ പകപോക്കലിന് തിരിച്ചടിയാവും

Published

on

പി.എ അബ്ദുല്‍ ഹയ്യ്

മലപ്പുറം: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന വേങ്ങര ഉപതെരഞ്ഞെടുപ്പ് ഫലം ഞായറാഴ്ചയറിയും. തെരഞ്ഞെടുപ്പവസാനിച്ച ബുധനാഴ്ച മുതല്‍ ഫലമറിയാന്‍ കാത്തിരിക്കുകയാണ് കലങ്ങി മറിഞ്ഞ കേരള രാഷ്ട്രീയം. സോളാര്‍ കേസിലൂടെ രാഷ്ട്രീയ ലാഭമുണ്ടാക്കാന്‍ അവകാശ ലംഘനം വരെ നടത്തി നാണംകെട്ട എല്‍.ഡി.എഫ് മന്ത്രി സഭക്കുള്ള തിരിച്ചടികൂടിയാവും വേങ്ങരയെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. കഴിഞ്ഞ ദിവസം വേങ്ങരയില്‍ നടന്ന അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച യു.ഡി.എഫ് നേതാക്കള്‍ വേങ്ങര കാത്തിരിക്കുന്ന ആഹ്ലാദ നാളിന്റെ മധുരം കൂടിയാണ് പങ്കുവെച്ചത്.
ഏറെ രാഷ്ട്രീയ പ്രധാന്യമുള്ള തെരഞ്ഞെടുപ്പായിരുന്നു വേങ്ങരയില്‍ നടന്നത്. ഇരു മുന്നണികളെ സംബന്ധിച്ചിടത്തോളവും ഈ തെരഞ്ഞെടുപ്പ് നിര്‍ണായകമാണ്. സംസ്ഥാന തലത്തില്‍ സര്‍ക്കാറിന്റെ ഭരണപരാജയവുമായിരുന്നു ചര്‍ച്ചാ വിഷയം. ദേശീയ രാഷ്ട്രീയത്തില്‍ ഫാസിസം കൂടുതല്‍ ചുവടുറപ്പിച്ചതും ഇതിനൊപ്പം സംസ്ഥാന സര്‍ക്കാര്‍ തന്നെ ഇത്തരം ഫാസിസ്റ്റ് നയങ്ങള്‍ക്ക് ചൂട്ടുപിടിച്ചതും കാര്യമായി തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിട്ടുണ്ട്. ഇതുവഴി യു.ഡി.എഫ് പ്രചാരണ ഘട്ടത്തില്‍ തന്നെ ചരിത്രം വിജയം ഉറപ്പിച്ച മുന്നേറ്റമാണ് നടത്തിയത്. ചിട്ടയായ പ്രവര്‍ത്തനങ്ങളും മുഴുവന്‍ വോട്ടര്‍മാരിലേക്കും ഇറങ്ങിച്ചെല്ലാന്‍ സാധിച്ചുവെന്നതും യു.ഡി.എഫ് ക്യാമ്പിന് ഏറെ ആശ്വാസം പകരുന്നതാണ്.
തരംതാണ രാഷ്ട്രീയ കളികളുയര്‍ത്തി വോട്ടര്‍മാരെ തളര്‍ത്താന്‍ സി.പി.എം ശ്രമിച്ചെങ്കിലും ഉയര്‍ന്ന പോളിങ് നല്‍കി വേങ്ങര അതിനെ മറികടന്നു. അന്തിമ കണക്ക് പരിശോധിക്കുമ്പോള്‍ ഇത് വ്യക്തം. ആകെയുള്ള 1,70,009 പേരില്‍ 1,22,610 പേര്‍ വോട്ടവകാശം വിനിയോഗിച്ചിട്ടുണ്ട്. 72.12 ആണ് പോളിങ് ശതമാനം. വേങ്ങര ദര്‍ശിച്ചതില്‍ വെച്ച് ഏറ്റവും വലിയ വോട്ടിങ് ശതമാനമാണിത്. ആറ് പഞ്ചായത്തുകള്‍ തിരിച്ച് കണക്കുകള്‍ പരിശോധിക്കുമ്പോഴുംഎ.ആര്‍ നഗര്‍ 71.35, പറപ്പൂര്‍72.75, ഒതുക്കുങ്ങല്‍ 73.66, വേങ്ങര 70.55, കണ്ണമംഗലം 71.35, ഊരകം 73.66. ഈ മുന്നേറ്റവും വേങ്ങരക്ക് പ്രതീക്ഷ പകരുന്നതാണ്.
വോട്ടെണ്ണല്‍ ഞായറാഴ്ച രാവിലെ എട്ട് മുതല്‍ തിരൂരങ്ങാടി പി.എസ്.എം.ഒ കോളജില്‍ നടക്കും. രാവിലെ 7.45ന് വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്‌ട്രോങ് റൂം നിരീക്ഷകന്‍ അമിത് ചൗധരിയുടെയും സ്ഥാനാര്‍ത്ഥികളുടെയും സാന്നിധ്യത്തില്‍ തുറക്കും. വോട്ടെണ്ണലിന് 14 ടേബിളുകളാണ് സജീകരിക്കുന്നത്. വോട്ടെണ്ണലിന് നിയോഗിച്ച ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം ഇന്ന് രാവിലെ കലക്ടറേറ്റ് സമ്മേളന ഹാളില്‍ പൂര്‍ത്തിയായിട്ടുണ്ട്.
ഏറെ സന്തോഷം പകരുന്ന തെരഞ്ഞെടുപ്പ് ഫലമാണ് വേങ്ങര കാത്തിരിക്കുന്നതെന്ന മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലികിട്ടി എം.പിയുടേയും വേങ്ങരയില്‍ യു.ഡി.എഫ് മേല്‍കൈ നേടുമെന്ന സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദിന്റെയും വാക്കുകള്‍ പ്രവര്‍ത്തകരില്‍ കൂടുതല്‍ ആവേശം പകര്‍ന്നിട്ടുണ്ട്. ഇതിനൊപ്പം ആത്മവിശ്വാസത്തിന്റെ നിറ പുഞ്ചിരിയുമായി അഡ്വ. കെ.എന്‍.എ ഖാദറും വേങ്ങരക്കാര്‍പ്പമുണ്ട്.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.