Connect with us

Video Stories

നീതി പൂക്കുന്ന വയലറ്റ് നിലാവെളിച്ചം

Published

on

ലുഖ്മാന്‍ മമ്പാട്
പ്രായമറിയിക്കാത്ത പ്രായം; വയസ്സ് എട്ട്. നാലു ദിവസം ക്ഷേത്രത്തില്‍ മയക്കുമരുന്ന് നല്‍കി മയക്കിക്കിടത്തി കൂട്ടബലാല്‍സംഗം ചെയ്ത് ഇഞ്ചിഞ്ചായി ചവിട്ടിയരച്ച്, ഒടുവില്‍ ബാക്കിയായ ഞരക്കത്തെ കല്ലുകൊണ്ട് തലക്കടിച്ച് കൊന്നു കുറ്റിക്കാട്ടില്‍ തള്ളിയതാണ് സംഭവം. അവള്‍ ജനിച്ച ബക്കര്‍വാള്‍ വിഭാഗത്തെ ആ മേഖലയില്‍ നിന്ന് ഭീതിനിറച്ച് ആട്ടിപ്പായിക്കാന്‍ ഉന്നത കുലജാതര്‍ കണ്ടെത്തിയതാണ് കാമക്രോധങ്ങളാല്‍ ഊട്ടിയെടുത്ത ഉപായം. തണുത്തുറഞ്ഞ കശ്മീര്‍ താഴ്‌വരയെ ചൂടുപിടിപ്പിക്കുന്ന വാര്‍ത്ത കാട്ടുതീപോലെ പടരുമ്പോള്‍ പ്രതികള്‍ക്കായി തെരുവിലിറങ്ങാനും വാദിക്കാനും സ്വാധീനിക്കാനും മന്ത്രിമാര്‍, എം.എല്‍.എമാര്‍, പൊലീസുകാര്‍, അഭിഭാഷകര്‍, പ്രാദേശിക രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവരെല്ലാം ഒന്നിച്ച് അധികാരമുഷ്‌ക്ക് ചുരുട്ടി രംഗത്തുവന്നു. നിയമവാഴ്ചയുടെ എല്ലാ കണ്ണുകളെയും കെട്ടിവരിഞ്ഞ് വരുതിയിലാക്കി.
കുലമഹിമക്കായി എട്ടുവയസ്സുകാരിയെ ക്ഷേത്രത്തിലിട്ട് വീരകൃത്യങ്ങള്‍ ചെയ്ത കുബേര പ്രമാണിമാരെ ചില മാധ്യമങ്ങളും വിശുദ്ധരെന്ന് പാടിപ്പുകഴ്ത്തി. പ്രതികരിക്കുന്നവരെയെല്ലാം കള്ളക്കേസില്‍ കുടുക്കി കസ്റ്റഡിയിലെടുത്ത് മൃഗീയമായി തല്ലിച്ചതച്ച് ജയിലില്‍ തള്ളി. ലോകമനസ്സാക്ഷിയെ പിടിച്ചുലച്ച സംഭവത്തില്‍ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയ ഗുട്ടറസ് പോലും അപലപിച്ചപ്പോള്‍ തുല്ല്യതയില്ലാത്ത രീതിയിലാണ് പ്രതികള്‍ക്കായി മന്ത്രിമാരും അഭിഭാഷകരും പൊലിസുമെല്ലാം ഒരുമിച്ചത്. ഭീഷണിയും പ്രലോഭനങ്ങളും പ്രതിബന്ധങ്ങളും തീര്‍ത്ത് നീതിയുടെ വാതില്‍ കൊട്ടിയടച്ചപ്പോള്‍ ധീരമായി നിലയുറപ്പിച്ച മുസ്‌ലിംലീഗ് ഉള്‍പ്പെടെ വിവിധ സംഘടനകളും ആക്ടിവിസ്റ്റ് താലിബ് ഹുസ്സൈന്‍ ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരും നടത്തിയ ഇടപെടലുകളും നീതിക്കായുള്ള പോരാട്ടത്തിന്റെ ചരിത്രമാണ്.

വേട്ടക്കാരുടെ അധികാരമുഷ്‌ക്
2018 ജനുവരി 10-നാണ് ബക്കര്‍വാള്‍ നാടോടി ഗോത്രത്തില്‍പ്പെട്ട എട്ട് വയസ്സുകാരിയെ ജമ്മുകശ്മീരിലെ കത്വ ജില്ലയിലുള്ള രസന ഗ്രാമത്തില്‍ നിന്ന് കാണാതാകുന്നത്. വീട്ടിലെ കുതിരകളെ മേയ്ക്കാന്‍ തൊട്ടടുത്തുള്ള തടാകത്തിന് അടുത്തേക്ക് പോയ പെണ്‍കുട്ടിയെ കുറിച്ച് ഒരു വിവരവുമില്ലായിരുന്നു. ജനുവരി 12-ന് കുട്ടിയുടെ പിതാവ് ഹിരാനഗര്‍ പൊലീസ് സ്റ്റേഷനില്‍ കുട്ടിയെ കാണാനില്ലെന്ന് പരാതി നല്‍കി. വിശ്വാസികള്‍ പ്രാര്‍ത്ഥിക്കാനെത്തുന്ന ക്ഷേത്രത്തില്‍ മയക്കിക്കിടത്തിയായിരുന്നു പൈശാചിക കൃത്യം. ചാക്കുകൊണ്ട് മൂടിയ കുട്ടിയെ അന്വേഷിച്ചെത്തിയ പൊലീസും പ്രതികള്‍ക്കൊപ്പം ചേര്‍ന്ന് മാനഭംഗപ്പെടുത്തി. ജനുവരി 17-ന് വീടിന്റെ ഒരു കിലോമീറ്റര്‍ ദൂരെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
കത്വ ജില്ലാ ആസ്പത്രിയില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ ഇഞ്ചിഞ്ചായി കൊല്ലുന്നതിന് മുന്‍പ് ദിവസങ്ങളോളം കുട്ടി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടതായി ഡോക്ടര്‍മാര്‍ പൊലീസിനെ വിവരമറിയിച്ചതോടെ ഗൗരവം പുറംലോകം മനസ്സിലാക്കി. വിഷയം ജമ്മുകശ്മീര്‍ നിയമസഭയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിച്ചപ്പോള്‍ ബി.ജെ.പി-പി.ഡി.പി. സഖ്യസര്‍ക്കാര്‍ ഇതു പരിഗണിക്കാന്‍ പോലും കൂട്ടാക്കിയില്ല. ഇരക്കായി കോടതിയില്‍ അഭിഭാഷകര്‍ ഹാജരാകുന്നത് തടഞ്ഞ് കുലപ്പോരിശ പറഞ്ഞപ്പോള്‍ പണ്ഡിറ്റ് കുടുംബാംഗമായ ദീപിക സിങ് എന്ന 38-കാരി അഭിഭാഷക കേസ്സ് ഏറ്റെടുത്തു. സമാനതകളില്ലാത്തവിധം ജമ്മു ബാര്‍ അസോസിയേഷന്‍ ഒറ്റക്കെട്ടായി എതിര്‍ത്തിട്ടും ദീപിക ഉറച്ചുനിന്നു. വധഭീഷണിപോലും വകവെക്കാതെ ഇവര്‍ ജമ്മുകശ്മീര്‍ ഹൈക്കോടതിയില്‍ നല്‍കിയ റിട്ട് ഹരജിയെ തുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.
ക്രൈംബ്രാഞ്ച് അന്വേഷണം പൂജാരിയിലേക്ക് തിരിഞ്ഞതോടെ വിഷയത്തിന് വര്‍ഗീയ നിറം നല്‍കി തീവ്ര ഹിന്ദുത്വ സംഘടനകള്‍ രംഗത്തെത്തിയെങ്കിലും, ക്രൈംബ്രാഞ്ച് സീനിയര്‍ സൂപ്രണ്ട് രമേഷ് കുമാര്‍ ജല്ല ധീരമായി മുന്നോട്ടു പോയതോടെ പ്രതികള്‍ക്കായി പരസ്യമായി രംഗത്തിറങ്ങിയവര്‍ക്ക് നില്‍ക്കക്കള്ളിയില്ലാതായി. പൂജാരിക്ക് പുറമെ പൊലീസുകാരെയും പ്രതികളാക്കിയത് കൃത്യമായ തെളിവ് ശേഖരിച്ചായിരുന്നു. പ്രതികള്‍ കസ്റ്റഡിയിലുണ്ടായിരുന്നുവെങ്കിലും പൊലീസുകാരുടെ പങ്കിനെക്കുറിച്ച് ഇവര്‍ ഒന്നും പറഞ്ഞിരുന്നില്ല. പ്രദേശത്തെ ഒരു യുവാവ് കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‌തെന്നായിരുന്നു അവരുടെ മൊഴി. എന്നാല്‍, കുട്ടിയുടെ ഫോട്ടോയാണ് െ്രെകംബ്രാഞ്ചിന് പൊലീസുകാരിലേക്ക് എത്താന്‍ തുമ്പായത്. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് ചളി ഇല്ലായിരുന്നെങ്കിലും ചിത്രത്തിലുള്ള കുട്ടിയുടെ ശരീരത്തില്‍ ചളി പറ്റിപ്പിടിച്ചിരുന്നു. ഇതു മറ്റൊരു സ്ഥലത്തുവെച്ചാണ് കുട്ടി കൊല്ലപ്പെട്ടതെന്നതിന്റെ തെളിവായിരുന്നു. അന്വേഷണം ഈ വഴിക്ക് നീങ്ങിയപ്പോള്‍ ഫോട്ടോയിലെ ചളി ‘അപ്രത്യക്ഷമായി’. ഇതോടെ അന്വേഷണ സംഘം കൂടുതല്‍ ഫോട്ടോകള്‍ പരിശോധിച്ചു. ഇതിലൊന്നിലും, കുട്ടിയുടെ ശരീരത്തില്‍ ചളിയില്ലായിരുന്നു. ഇതോടെയാണ് പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ തെളിവ് നശിപ്പിക്കുന്നതായി ക്രൈംബ്രാഞ്ചിന് വ്യക്തമായത്.

സംസാരിക്കുന്ന തെളിവുകള്‍
മുഖ്യപ്രതിയായ പൂജാരി സഞ്ജി റാം, മകന്‍ വിശാല്‍ ജംഗോത്ര, ഇവരുടെ പ്രായപൂര്‍ത്തിയാകാത്ത ബന്ധു എന്നിവരാണ് സംഭവത്തിന്റെ സൂത്രധാരന്മാര്‍ എന്ന് അന്വേഷണസംഘം കണ്ടെത്തി. ക്രൈംബ്രാഞ്ച് തലവന്‍ രമേഷ് കുമാര്‍ ജല്ലയും സംഘവും ക്ഷേത്ര പരിസരത്ത് എത്തി പരിശോധിച്ചപ്പോഴും തുമ്പൊന്നും ലഭിച്ചില്ല. സഞ്ജി റാമിന്റെ പക്കല്‍നിന്ന് താക്കോല്‍ വാങ്ങി തുറന്ന് പരിശോധിച്ചപ്പോള്‍ ഏതാനും മുടിയിഴകള്‍ കണ്ടെത്തി. ഡി.എന്‍.എ. പരിശോധനയില്‍ ഇത് പെണ്‍കുട്ടിയുടേതാണെന്ന് ഉറപ്പിച്ചതോടെയാണ് താമസിപ്പിച്ച സ്ഥലം ക്ഷേത്രം തന്നെയാണെന്ന് ഉറപ്പിച്ചത്. തെളിവ് നശിപ്പിക്കാന്‍ പെണ്‍കുട്ടിയുടെ വസ്ത്രങ്ങള്‍ അലക്കിയതായും കണ്ടെത്തിയതിന് പുറമെ, പ്രായപൂര്‍ത്തിയാകാത്ത ബാലനെ ഏക പ്രതിയാക്കാന്‍ പൊലീസ് നടത്തിയ നീക്കവും വ്യക്തമായതോടെ അന്വേഷണം പൊലീസിനു നേരെ തിരിഞ്ഞു. കേസില്‍ സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍ ദീപക് ഖജുരിയയും കുട്ടിയെ ബലാത്സംഗം ചെയ്തതായി കണ്ടെത്തിയ ക്രൈംബ്രാഞ്ച് മറ്റു രണ്ട് പൊലീസുകാരായ ആനന്ദ് ദത്തയും ഹെഡ് കോണ്‍സ്റ്റബിള്‍ തിലക് രാജും കേസ് ഒതുക്കിത്തീര്‍ക്കാന്‍ സഹായിച്ചതായും സ്ഥിരീകരിച്ചു. കേസ്സ് ഒതുക്കിത്തീര്‍ക്കാന്‍ ഒന്നര ലക്ഷം രൂപ പൊലീസ് കൈപ്പറ്റിയതായും കണ്ടെത്തി.
എന്നാല്‍, പ്രതികളെ വിട്ടയക്കണമെന്നും കേസ്സ് അന്വേഷണം സി.ബി.ഐക്ക് വിടണമെന്നും ആവശ്യപ്പെട്ട് ഹിന്ദു ഏകതാ മഞ്ച് പ്രക്ഷോഭം ആരംഭിച്ചതോടെ സംഭവത്തിന് മറ്റൊരു മാനമായി. അവര്‍ നടത്തിയ പ്രതിഷേധ റാലിയില്‍ വനംവകുപ്പ് മന്ത്രി ചൗധരി ലാല്‍ സിംഗിനും വാണിജ്യമന്ത്രി ചന്ദര്‍ പ്രകാശ് ഗംഗക്കും പുറമെ സംഭവം നടന്ന കത്വയിലെയും ഹിരാനഗറിലെയും ബി.ജെ.പി. എം.എല്‍.എമാരായ രാജീവ് ജസ്‌റോതിയ, കുല്‍ദീപ് രാജ് എന്നിവരെല്ലാം പങ്കെടുത്ത് രാഷ്ട്രീയ സമ്മര്‍ദ്ദം സൃഷ്ടിച്ചെങ്കിലും എല്ലാ സമ്മര്‍ദ്ദങ്ങളും അതിജീവിച്ച് െ്രെകംബ്രാഞ്ച് സീനിയര്‍ സൂപ്രണ്ട് രമേഷ് കുമാര്‍ ജല്ലയും സംഘവും എണ്‍പതാം ദിവസം അന്വേഷണവും തെളിവ് ശേഖരിക്കലും കുറ്റപത്രവും പൂര്‍ത്തിയാക്കി. എന്നാല്‍, കുറ്റപത്രം സമര്‍പ്പിക്കാന്‍ കത്വ കോടതിയിലെത്തിയ ക്രൈംബ്രാഞ്ച് സംഘത്തെ ഒരുകൂട്ടം അഭിഭാഷകര്‍ തടഞ്ഞത് നീതിന്യായ സംവിധാനങ്ങളെ പോലും ചോദ്യചിഹ്നമാക്കുന്നതായിരുന്നു. അര്‍ധരാത്രി എത്തിയാണ് െ്രെകംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് കുറ്റപത്രം സമര്‍പ്പിച്ചത്. കത്വ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ തുടങ്ങിയെങ്കിലും സാക്ഷികളുടെ സുരക്ഷയിലും നീതിപൂര്‍വ്വമായ വിചാരണയിലും ആശങ്കയുണ്ടായിരുന്നു.

നീതിയുടെ വഴിത്താര
2018 മെയ് 7-ന് കശ്മീരിന് പുറത്തേക്ക് കേസ് മാറ്റാന്‍ സുപ്രീംകോടതി ഉത്തരവിട്ടതോടെയാണ് നീതിയുടെ വെളിച്ചം തെളിഞ്ഞത്. പഞ്ചാബിലെ പഠാന്‍കോട്ടിലുള്ള അതിവേഗ കോടതിയിലേക്ക് കേസ് വിചാരണ മാറ്റിയ സുപ്രീംകോടതി മാധ്യമങ്ങള്‍ക്കോ, പൊതുജനങ്ങള്‍ക്കോ വിചാരണയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കേണ്ടതില്ലെന്നും വിചാരണ പൂര്‍ണമായും ക്യാമറയില്‍ ചിത്രീകരിക്കണമെന്നും ഉത്തരവിട്ടു. ഇതിനിടെ, കുട്ടിയുടെ പേര് വെളിപ്പെടുത്തിയതിന് വിവിധ മാധ്യമസ്ഥാപനങ്ങള്‍ക്ക് ഡല്‍ഹി ഹൈക്കോടതി പത്ത് ലക്ഷം രൂപ പിഴയിടുകപോലും ചെയ്തു. ഒരു വിഭാഗം അഭിഭാഷകരുടെ ഭീഷണിയും അട്ടിമറി ശ്രമവും വൈകാതെ പാളിപ്പോയി.
കുറ്റകൃത്യം നടന്ന് 16 മാസത്തിന് ശേഷം 2019 ജൂണ്‍ മൂന്നിന് കേസിന്റെ വിചാരണ അതിവേഗം പൂര്‍ത്തിയാക്കിയ കോടതി 114 സാക്ഷികളെ വിസ്തരിച്ചും ഇരയുടെ മുടി, രക്തക്കറ അടക്കമുള്ള ശാസ്ത്രീയ തെളിവുകളും സാക്ഷിമൊഴികളും കൂട്ടിയിണക്കിയാണ് കുറ്റകൃത്യവും പ്രതികള്‍ക്കുള്ള ബന്ധവും സ്ഥാപിച്ചത്. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. ബി.എസ്. ചോപ്രയുടെ നേതൃത്വത്തിലുള്ള എസ്.എസ്. ബസ്ര, ഭൂപീന്ദര്‍ സിംഗ്, എസ്. ഹര്‍വീന്ദര്‍ സിംഗ് എന്നിവരുള്‍പ്പെട്ട പ്രോസിക്യൂഷന്‍ സംഘത്തോടൊപ്പം ഇരയുടെ പിതാവിന്റെ പ്രത്യേക അഭിഭാഷകന്‍ അഡ്വ: മുബീന്‍ ഫാറൂഖിയും നിശ്ചയദാര്‍ഢ്യത്തോടെ മുന്നോട്ടു പോയപ്പോള്‍ ഏഴില്‍ ആറു പ്രതികള്‍ക്കും ശിക്ഷ ലഭിച്ചു. കേസ് ദിവസങ്ങളില്‍ കോടതിയിലേക്കും തിരിച്ചുമായി 400 കിലോമീറ്റര്‍ യാത്രചെയ്ത അഡ്വ. മുബീന്‍ ഫാറൂഖി, മുസ്‌ലിം യൂത്ത്‌ലീഗിന്റെ ജാഗ്രതയുടെ ഈടുമായിരുന്നു.
വധശിക്ഷ ലഭിക്കേണ്ടിയിരുന്ന അപൂര്‍വ്വത്തില്‍ അപൂര്‍വ്വമായ കേസ്സില്‍ മൂന്നുപേര്‍ക്ക് ജീവപര്യന്തവും ലക്ഷം രൂപ പിഴയും ലഭിച്ചത് നിസ്സാരമായി കാണുന്നവരും എല്ലാ അധികാര സ്വാധീന വലയങ്ങളും തീര്‍ത്തിട്ടും പ്രതികള്‍ക്ക് ശിക്ഷ ലഭിച്ചു എന്നതും കാണാതിരിക്കരുത്. എണ്ണൂറ് കിലോമീറ്റര്‍ താണ്ടി പിതാവിന്റെ അധീനതയിലുള്ള ക്ഷേത്രത്തിലെത്തി ജീവച്ഛവമായ എട്ടുവയസ്സുകാരിയെ ചവച്ചരച്ച പൂജാരിയുടെ മകന്‍ വിശാല്‍ ജംഗോത്രയെ കോളജിലെ അറ്റന്റന്‍സ് രജിസ്റ്റര്‍ തിരുത്തിയും എഴുതാത്ത പരീക്ഷ എഴുതിയെന്ന് വ്യാജ രേഖ സൃഷ്ടിച്ചുമാണ് രക്ഷിച്ചെടുത്തത്. ഇക്കാര്യത്തില്‍ പ്രോസിക്യൂഷന്‍ നല്‍കിയ തെളിവുകള്‍ കോടതി സംശയത്തിന്റെ ആനുകൂല്യത്തില്‍ തള്ളുകയായിരുന്നു. അപ്പീല്‍ പോകുന്നതോടെ വിശാലും അഴിക്കുള്ളിലാവും.

വഴിതെളിച്ച ഹരിതക്കൊടി
മനുഷ്യത്വം മരവിക്കാത്തവരുടെയെല്ലാം ഉറക്കം കെടുത്തിയ ദാരുണസംഭവം ഏറെ വൈകിയാണ് പുറം ലോകം അറിഞ്ഞത്. ഇന്ത്യാ ഗേറ്റിലേക്ക് മെഴുകുതിരി തെളിച്ച് ആയിരങ്ങള്‍ ഒഴുകി. രാജ്യത്താകെ ഇരുട്ടു പരക്കുന്ന അര്‍ദ്ധരാത്രി രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ തിരിനാളം തെളിയിച്ച് ഇന്ദ്രപ്രസ്ഥത്തില്‍ അണിനിരന്നതോടെ രാജ്യമനസ്സാക്ഷി ഉണര്‍ന്നു. ന്യുമോണിയ ബാധിച്ച് ഡല്‍ഹിയിലെ ആള്‍ഇന്ത്യ മെഡിക്കല്‍ സയന്‍സ് ആസ്പത്രിയുടെ ഐ.സിയുവില്‍ കഴിയുകയായിരുന്ന മുസ്‌ലിംലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. ഡിസ്ചാര്‍ജ്ജ് നേടി കശ്മീരിലേക്ക് തീവണ്ടികയറി. കത്വ ജില്ലയിലെ രസന ഗ്രാമത്തിലെത്തുമ്പോള്‍ വിടരാതെ കൊഴിഞ്ഞ ആ വയലറ്റ് പൂവിന്റെ മാതാപിതാക്കള്‍ പേടിച്ചരണ്ട് പലായനം ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു.
ഒരു പ്രാദേശിക ജനപ്രതിനിധിയോ എം.എല്‍.എയോ എം.പിയോ മന്ത്രിയോ തിരിഞ്ഞുനോക്കാത്ത ആ കുടുംബത്തെ ചേര്‍ത്തുപിടിച്ച് നീതിക്കായി അവസാനം വരെ ഇന്ത്യന്‍ യൂണിയന്‍ മുസ്്‌ലിംലീഗ് കൂടെയുണ്ടാവുമെന്ന് ഇ.ടി. ഉറപ്പുനല്‍കി. അധികാരവും പദവിയും പത്രാസും വേട്ടക്കാര്‍ക്കൊപ്പമാണെന്ന് തിരിച്ചറിഞ്ഞ മുസ്്‌ലിംലീഗ് നീതിക്കായുള്ള പോരാട്ടത്തിന്റെ കനല്‍വഴികള്‍ തിരിച്ചറിഞ്ഞു. മുസ്‌ലിംലീഗ് നേതാക്കള്‍ പാര്‍ലമെന്ററിപാര്‍ട്ടി ലീഡര്‍ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ഡല്‍ഹിയിലെ ഔദ്യോഗിക വസതിയില്‍ ഒത്തുചേര്‍ന്നു. എം.പിമാരും ദേശീയ നേതാക്കളുമായ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമമദ് ബഷീര്‍, പി.വി. അബ്ദുല്‍ വഹാബ് എന്നിവര്‍ക്ക് പുറമെ മുസ്്‌ലിം യൂത്ത്‌ലീഗ് നേതാക്കളായ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സി.കെ. സുബൈര്‍, പി.കെ. ഫിറോസ് എന്നിവരെല്ലാം ഏറെ സമയം ചര്‍ച്ചയില്‍ മുഴുകി. ബി.ജെ.പിക്കു കൂടി പങ്കാളിത്തമുള്ള ജമ്മുകശ്മീര്‍ സംസ്ഥാന ഭരണകൂടവും പൊലീസും മാത്രമല്ല, കോടതിയില്‍ വാദിക്കുന്ന അഭിഭാഷകര്‍ പോലും വേട്ടക്കാര്‍ക്കായി പരസ്യമായി നിലയുറപ്പിക്കുമ്പോള്‍ ഇരയ്ക്ക് നീതി ലഭ്യമാക്കുന്ന എല്ലാ സാധ്യതകളും പരിഗണിച്ച് മുസ്‌ലിം യൂത്ത്‌ലീഗ് ദേശീയ നേതാക്കളെ പ്രത്യേകം വിഷയത്തില്‍ എല്ലാവഴികളും തേടാന്‍ ചുമതലപ്പെടുത്തി. ദിവസങ്ങള്‍ക്കകം, പെണ്‍കുട്ടിയുടെ പിതാവിന്റെ അഭിഭാഷകനായ അഡ്വ. മുബീന്‍ ഫാറൂഖിയുമായി കൂടിക്കാഴ്ച നടത്തിയ പ്രതിനിധി സംഘം അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരമാണ് ഗുരുദാസ് പുരിലെ മുതിര്‍ന്ന അഭിഭാഷകരായ കെ.കെ. പുരി, ഹര്‍ഭജന്‍ സിംഗ് എന്നിവരുടെ നേതൃത്വത്തിലുള്ള അഭിഭാഷക സംഘത്തിന്റെ സേവനം കേസില്‍ ലഭ്യമാക്കിയത്. ബാര്‍ കൗണ്‍സില്‍ പോലും വേട്ടക്കാര്‍ക്കായി പരസ്യനിലപാട് സ്വീകരിക്കുമ്പോള്‍ പ്രോസിക്യൂഷനെ മാത്രം വിശ്വസിച്ച് നോക്കിനില്‍ക്കാനാവില്ലായിരുന്നു. അഭിഭാഷകരുടെ ഫീസ്, സാക്ഷികളുടെ ദൈനംദിന യാത്ര അടക്കമുള്ള ചെലവുകള്‍ക്ക് മുട്ടില്ലാതെ നോക്കിയ മുസ്്‌ലിം യൂത്ത്‌ലീഗ് നീതിക്കായി ഉറക്കമിളച്ച് കൂട്ടിരുന്നു. പെണ്‍കുട്ടിയുടെ പിതാവിന്റെ അക്കൗണ്ടിലേക്ക് സുമനസ്സുകള്‍ നിക്ഷേപിച്ച പണം അക്കൗണ്ട് മരവിപ്പിച്ച് തടഞ്ഞ ബാങ്കിനെതിരെ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കാന്‍ മുന്‍കൈയെടുത്തതിനു പുറമെ ഇവര്‍ക്കുള്ള പ്രത്യേക ധനസഹായം നല്‍കിയും കുടുംബത്തെ മുസ്‌ലിംലീഗ് നെഞ്ചോട് ചേര്‍ത്തു. കേസില്‍ വിധി വന്നെന്നും എല്ലാവരെയും വെറുതെ വിട്ടെന്നും സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണം നടക്കുമ്പോള്‍ മുസ്‌ലിം യൂത്ത്‌ലീഗ് നേതാക്കളായ സി.കെ. സുബൈര്‍, വി.കെ. ഫൈസല്‍ ബാബു, ഷിബു മീരാന്‍ തുടങ്ങിയവര്‍ കോടതിയിലെത്തി നേരിട്ട് അന്തിമവാദവും വിധിയും വീക്ഷിച്ച് അഭിഭാഷകര്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന് അവിടെ തമ്പടിച്ച് നീതിക്കായി കൂട്ടിരിക്കുകയായിരുന്നു.
എട്ടു വയസ്സുകാരിയെ മയക്കിക്കിടത്തി പൂജാരിയും മകനും പൊലീസുകാരും പിച്ചിച്ചീന്തി കൊന്നു തള്ളിയപ്പോള്‍ മതം പറഞ്ഞ് രക്ഷപ്പെടാനും വര്‍ഗീയ ലഹള സൃഷ്ടിക്കാനും നടത്തിയ ശ്രമം ഇന്ത്യയുടെ യശസ്സിന് പോലും കളങ്കമേല്‍പ്പിക്കുന്നതായിരുന്നു. അച്ഛന്റെ ദേവസ്ഥാനത്തിലുള്ള ക്ഷേത്രത്തിലേക്ക് 800 മീറ്റര്‍ അകലെയുള്ള മുസഫര്‍ നഗറില്‍ നിന്നും രായ്ക്കുരാമാനം മകന്‍ വിശാല്‍ ജംഗോത്രയെ കത്വയിലേക്ക് വിളിച്ചുവരുത്തി ജീവച്ഛവമായ എട്ടു വയസ്സുകാരിയെ കാഴ്ചവെച്ച പിതാവിനെയാണോ കുട്ടിയെ കാണാതായ പരാതി അന്വേഷിക്കാന്‍ പോയി മരണത്തോട് മല്ലടിക്കുന്ന പൈതലിന്റെ തണുത്ത ഇളംചോരകുടിച്ച പൊലീസുകാരെയാണോ പ്രത്യയശാസ്ത്ര അന്ധത ബാധിച്ചവര്‍ കൂടുതല്‍ വാഴ്ത്തിയിട്ടുണ്ടാവുക. നിര്‍ഭയ മുതല്‍ ഇളംചുടുചോര വാര്‍ന്ന് മരിച്ച ട്വിങ്കിള്‍ ശര്‍മ വരെ നീതിക്കായി ഒട്ടേറെ പേരുടെ കണ്ണുനീര്‍ത്തുള്ളികള്‍ സമുദ്രം തീര്‍ക്കുമ്പോള്‍ കണ്ണിമ ചിമ്മാതെ നിലയുറപ്പിക്കാനുള്ള അടയാളമാണ് കത്വ. വിടരാതെ ചതഞ്ഞരഞ്ഞ് കൊഴിഞ്ഞ വയലറ്റ് മൊട്ടിന്റെ ഓര്‍മ്മകള്‍ നീതിക്കായുള്ള പോരാട്ടത്തിന്റെ ഹിമാലയ സമാനമായ പ്രഖ്യാപനമായി ചരിത്രത്തില്‍ ഇടം പിടിക്കും. രസനയിലെ വയലറ്റ് ഒരു നിറമല്ല; ജാഗ്രതയാണ്.

Continue Reading
Click to comment

Leave a Reply

Your email address will not be published.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.