Connect with us

india

ഉമര്‍ ഖാലിദിന്റെ ഉമ്മ പറയുന്നു; അറസ്റ്റു ചെയ്ത് ഭയപ്പെടുത്താമെന്ന് ധരിച്ചെങ്കില്‍ നിങ്ങള്‍ക്കു തെറ്റി

അവര്‍ ഒരു ആഖ്യാനം ഉണ്ടാക്കുകയാണ് വേണ്ടത്. എന്നാല്‍ ഈ അറസ്റ്റുകള്‍ പൗരത്വ വിരുദ്ധ പ്രക്ഷോഭകരുടെ ആത്മവീര്യം കെടുത്താന്‍ പ്രാപ്തമല്ല. അവര്‍ ജയിക്കുമെന്നാണ് കരുതുന്നത് എങ്കില്‍ അവര്‍ക്ക് തെറ്റി

Published

on

ന്യൂഡല്‍ഹി: ഉമര്‍ ഖാലിദിന്റെ അറസ്റ്റ് പൗരത്വഭേദഗതി നിയമ പ്രതിഷേധക്കാരുടെ മനോവീര്യം വര്‍ധിപ്പിക്കുകയേ ഉള്ളൂവെന്ന് ഉമ്മ സബീഹ ഖാനൂം. മകന്റെ അറസ്റ്റ് പ്രതീക്ഷിച്ചിരുന്നു എന്നും അതില്‍ ഭയപ്പെടുന്നില്ലെന്നും ദേശീയ മാധ്യമമായ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു. ഞായറാഴ്ച വൈകിട്ടാണ് ഡല്‍ഹി കലാപത്തില്‍ പ്രതി ചേര്‍ത്ത് ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥിയായ ഉമറിനെ യുഎപിഎ ചുമത്തി അറസ്റ്റു ചെയ്തത്.

‘ശനിയാഴ്ചയാണ് ഡല്‍ഹി പൊലീസിലെ സ്‌പെഷ്യല്‍ സെല്ലിന്റെ സമന്‍സ് കിട്ടിയത്. അന്നു രാത്രി തന്നെ യുഎസിലും യുകെയിലുമുള്ള സഹോദരിമാരെ വിളിച്ചു. യുഎസില്‍ അത് അര്‍ധരാത്രിയായിരിക്കും. എന്നാല്‍ ഉമര്‍ വിൡക്കുമ്പോള്‍ അവള്‍ ഫോണ്‍ എടുക്കും എന്നറിയാമായിരുന്നു. അറസ്റ്റുണ്ടാകുമെന്ന് എനിക്ക് തോന്നിയിരുന്നു. ഞാന്‍ ഉമറിനോട് പറഞ്ഞു. ഡര്‍നാ നഹീ (ഭയക്കരുത്), അവര്‍ തിരിച്ചു പറഞ്ഞു, അമ്മി ആപ് ഗഭ്‌റായേന്‍ഗി നഹീ (ഉമ്മാ, നിങ്ങള്‍ പേടിക്കരുത്’ – 53 കാരിയായ സബീഹ പറഞ്ഞു.

ശനിയാഴ്ച സമന്‍സ് കിട്ടി അടുത്ത ദിവസം തന്നെ ഹാജരാകാന്‍ പറയുകയായിരുന്നു. എന്താണ് ഇത്ര അടിയന്തരമായത് എന്ന് ചിന്തിച്ചു. എന്തോ പ്രശ്‌നമുണ്ടെന്ന് അപ്പോള്‍ തന്നെ തോന്നിയിരുന്നു. അവര്‍ ഒരു ആഖ്യാനം ഉണ്ടാക്കുകയാണ് വേണ്ടത്. എന്നാല്‍ ഈ അറസ്റ്റുകള്‍ പൗരത്വ വിരുദ്ധ പ്രക്ഷോഭകരുടെ ആത്മവീര്യം കെടുത്താന്‍ പ്രാപ്തമല്ല. അവര്‍ ജയിക്കുമെന്നാണ് കരുതുന്നത് എങ്കില്‍ അവര്‍ക്ക് തെറ്റി- അവര്‍ കൂട്ടിച്ചേര്‍ത്തു.

‘ഉമറിന് പോപുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന വാര്‍ത്തകള്‍ അവര്‍ തള്ളി. ഞങ്ങള്‍ മാതാപിതാക്കള്‍ക്ക് അവനുമായി ആശയപരമായ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ട്. സ്വയം നിരീശ്വരവാദിയാണ് എന്നാണ് അവന്‍ പറയുക. എന്നാലും ഞങ്ങള്‍ അവന് പിന്നില്‍ ഉറച്ചു തന്നെയുണ്ട്. പീഡിപ്പിക്കപ്പെട്ടവരെ സഹായിക്കണം എന്നതു മാത്രമാണ് അവന്റെ ആവശ്യം’ – അവര്‍ പറഞ്ഞു.

തങ്ങള്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ഈ അറസ്റ്റ് ഭയപ്പെടുത്തുന്നില്ലെന്നും ഉമറിന്റെ 17കാരിയായ സഹോദരി സാറ ഫാത്തിമയും പറയുന്നു. അറസ്റ്റില്‍ ഞെട്ടിയില്ല. ഉമറിന്റെ മതപരമായ അസ്തിത്വമാണ് അവര്‍ക്ക് പ്രശ്‌നം. അല്ലെങ്കില്‍ എന്തു കൊണ്ടാണ് എഫ്‌ഐറില്‍ കപില്‍ മിശ്രയുടെ പേരില്ലാത്തത്? – സാറ ചോദിച്ചു.

Continue Reading
Click to comment

Leave a Reply

Your email address will not be published.

india

സ്മൃതിയുടെ മകളുടെ റസ്റ്റോറന്റിന്റെ മദ്യ ലൈസന്‍സ് അനധികൃതം

വടക്കന്‍ ഗോവയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകളുടെ പേരിലുള്ള റസ്റ്ററന്റിന് മദ്യ ലൈസന്‍സ് ലഭിച്ചത് അനധികൃതമാണെന്ന് റിപ്പോര്‍ട്ട്.

Published

on

പനജി: വടക്കന്‍ ഗോവയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകളുടെ പേരിലുള്ള റസ്റ്ററന്റിന് മദ്യ ലൈസന്‍സ് ലഭിച്ചത് അനധികൃതമാണെന്ന് റിപ്പോര്‍ട്ട്. മരിച്ചയാളുടെ പേരിലാണ് ലൈസന്‍സ് പുതുക്കിയതെന്നാണ് ആരോപണം. ഇതേത്തുടര്‍ന്ന് ഗോവ എക്‌സൈസ് കമ്മിഷണര്‍ നാരായണ്‍ എം. ഗാഡ് ലൈസന്‍സ് റദ്ദാക്കാതിരിക്കണമെങ്കില്‍ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരിക്കുകയാണ്.

ഗോവയിലെ അസന്‍ഗൗവിലാണ് സ്മൃതിയുടെ മകള്‍ സോയിഷ് ഇറാനിയുടെ പോഷ് റസ്റ്ററന്റായ സില്ലി സോള്‍സ് കഫേ ആന്റ് ബാര്‍ ഉള്ളത്. ബാറിനുള്ള ലൈസന്‍സ് കൃത്രിമ രേഖകള്‍ നല്‍കിയാണ് ഉടമകള്‍ കൈവശപ്പെടുത്തിയതെന്ന് അഭിഭാഷകനായ എയ്‌റിസ് റോഡ്രിഗസ് നല്‍കിയ പരാതിയിലാണ് ജൂലൈ 21ന് എക്‌സൈസ് കമ്മിഷണര്‍ നോട്ടിസ് അയച്ചത്. വിഷയം ജൂലൈ 29ന് കോടതി പരിഗണിക്കും.
കഴിഞ്ഞമാസമാണ് ലൈസന്‍സ് പുതുക്കിയത്. എന്നാല്‍ ലൈസന്‍സിന്റെ ഉടമ ആയിരുന്ന ആന്തണി ഡിഗാമ 2021 മേയ് 17ന് അന്തരിച്ചിരുന്നു. ഡിഗാമയുടെ ആധാര്‍ കാര്‍ഡിലെ വിവരം അനുസരിച്ച് മുംബൈയിലെ വിലേ പാര്‍ലെയിലെ താമസക്കാരനാണിയാള്‍. ഇയാളുടെ മരണ സര്‍ട്ടിഫിക്കറ്റ് മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍നിന്ന് റോഡ്രിഗസിന് ലഭിച്ചിട്ടുമുണ്ട്.

ആറുമാസത്തിനുള്ളില്‍ ലൈസന്‍സ് ട്രാന്‍സ്ഫര്‍ ചെയ്യുമെന്നാണ് അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നതെന്ന് സംസ്ഥാന എക്‌സൈസ് വിഭാഗം പറയുന്നു.വിവരാവകാശ നിയമപ്രകാരമാണ് റോഡ്രിഗസ് വിവരങ്ങള്‍ ശേഖരിച്ചത്. സില്ലി സോള്‍സ് കഫേ ആന്റ് ബാറിന് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതിന് റസ്റ്ററന്റ് ലൈസന്‍സ് ഇല്ലെന്നും അഭിഭാഷകനായ റോഡ്രിഗസ് പറയുന്നു.

Continue Reading

india

സിഖ് വിദ്യാര്‍ഥികളോട് തലപ്പാവും കൃപാണും ധരിക്കരുതെന്ന് യു.പിയിലെ സ്‌കൂള്‍

Published

on

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സ്‌കൂളല്‍ സിഖ് വിദ്യാര്‍ഥികളോട് തലപ്പാവും കൃപാണും ധരിക്കരുതെന്ന് ആവശ്യപ്പെട്ട സംഭവത്തില്‍ ശക്തമായ പ്രതിഷേധം അറിയിച്ച് പ്രമുഖ സിഖ് മത നേതൃത്വമായ ശിരോമണി ഗുരുദ്വാര പര്‍ബന്ധക് കമ്മിറ്റി (എസ്.ജി.പി.സി). രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയില്‍ അജ്ഞാതര്‍ സിഖ് പുരോഹിതനെ മര്‍ദിക്കുകയും മുടി മുറിക്കുകയും ചെയ്ത സംഭവത്തെയും സിഖുകാരുടെ പരമോന്നത മതസംഘടന അപലപിച്ചു.

വ്യാഴാഴ്ച ഉത്തര്‍പ്രദേശിലെ ബറേലിയിലെ സിഖ് സമുദായാംഗങ്ങള്‍ സ്‌കൂള്‍ മാനേജ്‌മെന്റിന്റെ ഉത്തരവിനെതിരെ പ്രതിഷേധിച്ചിരുന്നു. ഉത്തരവ് പാലിക്കാത്തതിനാല്‍ കുട്ടികളോട് സ്‌കൂളിലേക്ക് പ്രവേശിക്കരുതെന്ന് പറഞ്ഞതായും അവര്‍ ആരോപിച്ചു.

Continue Reading

india

ഇന്ത്യയില്‍ ഒരു ഡോസ് വാക്‌സിന്‍ പോലും എടുക്കാതെ 4 കോടി ആളുകള്‍

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്.

Published

on

ന്യൂഡല്‍ഹി: ഇന്ത്യയില്‍ യോഗ്യരായ നാലു കോടി ആളുകള്‍ ഇതുവരെ ഒരു ഡോസ് വാക്‌സിന്‍ പോലും സ്വീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍. ജൂലൈ 18 വരെ സര്‍ക്കാര്‍ കോവിഡ് വാക്‌സിനേഷന്‍ സെന്ററുകളില്‍ 1,78,38,52,566 വാക്‌സിന്‍ ഡോസുകള്‍ സൗജന്യമായി നല്‍കിയിട്ടുണ്ടെന്നും രേഖാമൂലമുള്ള മറുപടിയില്‍ വ്യക്തമാക്കി.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്. 90 ശതമാനം പേര്‍ പൂര്‍ണമായി വാക്‌സിന്‍ എടുത്തിട്ടുണ്ടെന്നും കണക്കില്‍ പറയുന്നു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.