Connect with us

Video Stories

നരേന്ദ്രമോദിയെ പൊതുയിടത്തില്‍ വെച്ച് വാജ്‌പേയി വിമര്‍ശിക്കുന്ന ദൃശ്യങ്ങള്‍ വീണ്ടും വിവാദമാവുന്നു

Published

on

മോദി ഭരണകാലത്ത് ഗുജറാത്തില്‍ നടന്ന ക്രൂരമായ വംശഹത്യയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നരേന്ദ്രമോദിയ മുന്നില്‍ നിര്‍ത്തി അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി നടത്തിയ പരാമര്‍ശം വീണ്ടും ചര്‍ച്ചയാകുന്നു. വാജ്‌പേയിയുടെ മറുപടിയില്‍ അസ്വസ്ഥനാകുന്ന മോദിയെ തുറന്നുകാട്ടുന്ന വീഡിയോയാണ് ഇപ്പോള്‍ വീണ്ടും വിവാദമാകുന്നത്.

ഗുജറാത്ത് വംശഹത്യയ്ക്ക് ശേഷം 2002 ഏപ്രില്‍ നാലിന് ഗുജറാത്ത് സന്ദര്‍ശിച്ച അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയും മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയും പങ്കെടുക്കുന്ന വാര്‍ത്താസമ്മേളനമാണ് വേദി.

കലാപത്തിനെക്കുറിച്ചു സംസാരിക്കുന്നതിനിടയില്‍ പ്രധാനമന്ത്രിയോട് ഗുജറാത്ത് മുഖ്യമന്ത്രിയെ സംബന്ധിച്ച് റിപ്പോര്‍ട്ടര്‍മാര്‍ക്കിടയില്‍ നിന്ന് ചോദ്യമുയര്‍ന്നു. ഗുജറാത്ത് കലാപത്തെ കുറിച്ച് താങ്കളുടെ മുഖ്യമന്ത്രിയോട് എന്തെങ്കിലും പറയാന്‍ ഉണ്ടോ എന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ നരേന്ദ്രമോദിയെ രൂക്ഷമായി വിമര്‍ശിക്കുകയാണ് വാജ്‌പേയി ചെയ്തത്.

ഭരണാധികാരി രാജ്യധര്‍മ്മം പാലിക്കണം. രാജനീതി എന്നത് എല്ലാവരെയും സമമായി കാണുക എന്നതാണ്. പ്രതേക ജാതിയുടെ പേരിലോ കുലത്തിന്റെ പേരിലോ അല്ല ഭരണം നടത്തേണ്ടത്. ജനങ്ങള്‍ക്കിടയില്‍ വേര്‍തിരിവ് സൃഷ്ടിക്കരുതെന്നായിരുന്നു വാജ്‌പേയിയുടെ വിമര്‍ശനം. നിരവധി സാധുക്കളുടെ ജീവന്‍ എടുത്തു കൊണ്ടുള്ള ഭരണം ഒരിക്കലും നിലനില്‍ക്കില്ല. അത് മോദി ഭായ് ഓര്‍ത്താല്‍ നന്നെന്നും മുഖ്യമന്ത്രി മോദിയെ മുന്‍നിര്‍ത്തി വാജ്‌പേയി പറയുന്നുണ്ട്. വിമര്‍ശനത്തില്‍ മോദി അസ്വസ്ഥനാകുന്നത് വീഡിയോയില്‍ കാണാന്‍ കഴിയും. രാജധര്‍മ്മത്തെക്കുറിച്ച് വാജ്‌പേയി വിശദീകരിക്കുന്നതിനിടയില്‍ ‘ അതാണ് ഞങ്ങളിവിടെ ചെയ്യുന്നത്’ എന്ന് മോദി ചമ്മിയ ചിരിയോടെ പറയുന്നുമുണ്ട്. എന്നാല്‍ ഒരു നിമിഷം നിശബ്ദനായ ശേഷം വാജ് പേയി ‘അങ്ങനെയാണ് ചെയ്യുന്നതെന്ന് വിശ്വസിക്കുന്നു’ എന്ന് പറഞ്ഞ് പത്ര സമ്മേളനം അവസാനിക്കുകയാണ്.

വാജ്‌പേയിയുടെ ഉപദേശം മോദിക്കെതിരെയുള്ള വിമര്‍ശനമായി കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഗുജറാത്തില്‍ രാജധര്‍മ്മം അനുസരിച്ചുള്ള ഭരണമാണ് നടക്കുന്നതെന്നാണ് വാജ്‌പേയി പറഞ്ഞതെന്ന് പറഞ്ഞു ഒഴിഞ്ഞുമാറുകയായിരുന്നു മോദി.
നരേന്ദ്രമോദി മുഖ്യമന്ത്രിയായിരിക്കെ നടന്ന ഗുജറാത്ത് കലാപം വലിയ തെറ്റായിരുന്നെന്ന് അന്നത്തെ പ്രധാനമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി. നേതാവുമായ അടല്‍ ബിഹാരി വാജ്പേയി കരുതിയിരുന്നുവെന്ന് റോയുടെ മുന്‍മേധാവി എ.എസ്. ദൗളത്ത് നടത്തിയ വെളിപ്പെടുത്തലും വിവാദമായിരുന്നു.

മോദിയെ പുറത്താക്കണമെന്ന് വാജ്‌പേയി പറഞ്ഞിരുന്നതായ ബിജെപി മുന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹയുടെ വെളിപ്പെടുത്തല്‍ കഴിഞ്ഞ ദിവസം വിവാദമായിരുന്നു. എന്നാല്‍ മോദിയുടെ ക്രൂര മുഖം തുറന്നു കാട്ടുന്ന ഈ വിഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.