Connect with us

Video Stories

ലോകകപ്പിനെ വരവേല്‍ക്കാന്‍ ഖത്തര്‍ ഒരുങ്ങി; മത്സരങ്ങള്‍ കാണാന്‍ കൂറ്റന്‍ സ്‌ക്രീനുകള്‍

Published

on

 

ദോഹ: റഷ്യയില്‍ നാളെ തുടങ്ങുന്ന ഫിഫ ലോകകപ്പ് മത്സരങ്ങള്‍ വീക്ഷിക്കാന്‍ ഖത്തറിലും വിപുലമായ ക്രമീകരണങ്ങള്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൂറ്റന്‍ സ്‌ക്രീനുകളില്‍ മത്സരം ആസ്വദിക്കാം. റഷ്യയിലെന്ന പോലെ മത്സരങ്ങള്‍ കാണുന്നതിനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ഖത്തര്‍ സമയം ഉച്ചയ്ക്ക് ഒന്നു മുതല്‍ അര്‍ധരാത്രി പന്ത്രണ്ടുവരെയാണ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്നത്.
ലോകകപ്പിനോടനുബന്ധിച്ച് സുപ്രീംകമ്മിറ്റിഫോര്‍ ഡെലിവറി ആന്റ് ലെഗസി, കായിക സാംസ്‌കാരിക മന്ത്രാലയം എന്നിവയുമായി സഹകരിച്ച് അലി ബിന്‍ ഹമദ് അല്‍അത്തിയ്യ അറീനയില്‍ ഖത്തര്‍ ഫാന്‍ സോണ്‍ സജ്ജമാക്കുന്നുണ്ട്. ജൂണ്‍ പതിനാലു മുതല്‍ ലോകകപ്പ് അവസാനിക്കുന്ന ജൂലൈ പതിനഞ്ചുവരെ ഫാന്‍സോണ്‍ പ്രവര്‍ത്തിക്കും. ഖത്തര്‍ ഫാന്‍ സോണിലേക്കുള്ള പ്രവേശനം സൗജന്യമാണ്. ലോകകപ്പ് നേരിട്ടു കാണുന്നതിന്റെ അതേ അനുഭവം പ്രദാനം ചെയ്യുന്ന മികച്ച അന്തരീക്ഷമാണ് ഫാന്‍ സോണില്‍ ഒരുക്കുന്നത്. മത്സരങ്ങളുടെ തല്‍സമയ സംപ്രേഷണത്തിനു പുറമെ തല്‍സമയ വിനോദപരിപാടികള്‍, സംഗീത പരിപാടികള്‍, ഗെയിമുകള്‍ എന്നിവയുമുണ്ടാകും. 40ലധികം ഭക്ഷ്യ സ്റ്റോളുകളും സജ്ജമാക്കും. 2022 ഫിഫ ലോകകപ്പിന് ഖത്തര്‍ ആതിഥ്യമരുളുമ്പോഴുള്ള അതേ അന്തരീക്ഷം പ്രതിഫലിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്. കുടുംബങ്ങള്‍ക്ക് ഒന്നിച്ച് ലോകകപ്പ് ആസ്വദിക്കാനുള്ള അവസരമാണ് ഇതിലൂടെ ഒരുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 2014 ലോകകപ്പിലും ഫാന്‍സോണ്‍ സജ്ജമാക്കിയിരുന്നു.
ബ്രസീലില്‍ നടന്ന ലോകകപ്പുമായി ബന്ധപ്പെട്ട് ദോഹയില്‍ മത്സരം കാണാനെത്തിയ കാണികള്‍ക്ക് ഓപ്പണ്‍ എയര്‍ ബ്രസീല്‍ 2014 ഫാന്‍സ് സോണ്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയത് വലിയ വിജയമായിരുന്നു. പരിസ്ഥിതിസൗഹൃദ കൂളിങ് ടെക്‌നോളജിയാണ് നടപ്പാക്കിയത്. റഷ്യന്‍ ലോകകപ്പ് മത്സരങ്ങള്‍ ആസ്വദിക്കുന്നതിനായി ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിലും ഫാന്‍ സോണ്‍ സജ്ജമാക്കുന്നുണ്ട്. ആസ്പയര്‍ സോണ്‍ ഫൗണ്ടേഷനാണ് നൂതനമായ ഫാന്‍സോണ്‍ തയാറാക്കുന്നത്. 2022 ഫിഫ ലോകകപ്പ് നടക്കുന്ന സ്റ്റേഡിയങ്ങളിലൊന്നിലിരുന്ന് റഷ്യന്‍ ലോകകപ്പ് ആസ്വദിക്കാനുള്ള അവസരമാണ് ഖത്തറിലെ ഫുട്‌ബോള്‍ ആസ്വാദകര്‍ക്ക് ലഭിക്കുന്നത്.
ഏറ്റവും വലിയ ഫാന്‍സോണായിരിക്കും ഖലീഫ സ്റ്റേഡിയത്തിനുള്ളില്‍ ക്രമീകരിക്കുക. ആയിരത്തിലധികം പേര്‍ക്കിരുന്ന് കളികള്‍ കാണാനുള്ള സൗകര്യമുണ്ടായിരിക്കും. ഫുട്‌ബോള്‍ ആസ്വാദകര്‍ക്കായി വിപുലമായ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഏറ്റവും അത്യാധുനികമായ ശീതീകരണസംവിധാനം, കൂറ്റന്‍ സ്‌ക്രീന്‍, ഭക്ഷ്യ- പാനീയ സ്റ്റാളുകള്‍, കുട്ടികള്‍ക്കായുള്ള കളിസ്ഥലം, അനുയോജ്യമായ കാര്‍പാര്‍ക്കിങ് തുടങ്ങിയവയാണ് ഫാന്‍സോണിന്റെ സവിശേഷതകള്‍. ഖലീഫ സ്റ്റേഡിയത്തിന്റെ സൗകര്യങ്ങളും അത്യാധുനിക സാങ്കേതികസൗകര്യങ്ങളും മനസിലാക്കാനും അടുത്തറിയാനും ഫുട്‌ബോള്‍ ആസ്വാദകര്‍ക്ക് ഫാന്‍സോണിലൂടെ അവസരം ലഭിക്കും. 2022ലെ ഫിഫലോകകപ്പ് നടക്കുമ്പോഴുള്ള അനുഭവം നാലുവര്‍ഷം മുന്‍പുതന്നെ അനുഭവിച്ചറിയാനുള്ള അവസരമാണ് ഇതിലൂടെ ലഭ്യമാകുന്നതെന്ന സവിശേഷതയുമുണ്ട്. ഫാന്‍ സോണ്‍ ഏരിയയെക്കുറിച്ചും പ്രവേശനത്തിനുള്ള ടിക്കറ്റുകള്‍ എവിടെ ലഭിക്കുമെന്നതുസംബന്ധിച്ചുള്ള വിശദാംശങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും. അനുയോജ്യമായ സീറ്റുകള്‍ തെരഞ്ഞെടുക്കാനും അവസരമുണ്ടാകും.സ്വകാര്യത, മജ്‌ലിസ്, ഡൈനിങ് സേവനം എന്നിവ ആഗ്രഹിക്കുന്നവര്‍ക്കായി പ്രത്യേക സ്ഥലസംവിധാനം ക്രമീകരിക്കും. ആസ്പയര്‍സോണ്‍ 2014ല്‍ ഒരുക്കിയ ഫാന്‍സോണില്‍ പ്രതിദിനം 1500ലധികം പേരാണ് മത്സരങ്ങള്‍ ആസ്വദിക്കാനെത്തിയിരുന്നത്. കത്താറയിലും സൂഖ് വാഖിഫിലുമെല്ലാം ലോകകപ്പ് മത്സരങ്ങള്‍ കൂറ്റന്‍ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കും. ഹോട്ടലുകള്‍ പ്രത്യേക സ്‌പോര്‍ട്‌സ് ലോഞ്ചുകള്‍ തന്നെ തയാറാക്കിയിട്ടുണ്ട്. മത്സരഫലം പ്രവചിക്കുന്നവര്‍ക്ക് സമ്മാനങ്ങല്‍ ഉള്‍പ്പടെ പ്രഖ്യാപിച്ചും കാഴ്ചക്കാരെ ആകര്‍ഷിക്കുന്നു.
സുപ്രീംകമ്മിറ്റിയുമായി സഹകരിച്ച് ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ ഫാന്‍സോണ്‍ സജ്ജമാക്കിയിട്ടുണ്ട്. ഷെറാട്ടണ്‍ ഗ്രാന്‍ഡ് ദോഹ റിസോര്‍ട്ട്് ആന്റ് കണ്‍വന്‍ഷന്‍ ഹോട്ടല്‍, ഇന്റര്‍കോണ്ടിനെന്റല്‍ ദോഹ, മാരിയറ്റ് മര്‍ക്വിസ് സിറ്റിസെന്റര്‍ ദോഹ, മോണ്‍ഡ്രിയന്‍ ദോഹ, മൂവെന്‍പിക് ഹോട്ടല്‍, ഒറിക്‌സ് റൊട്ടാന, റാഡിസണ്‍ ബ്ലൂ, ഷാന്‍ഗ്രില എന്നിവിടങ്ങളിലെല്ലാം മത്സരങ്ങള്‍ ആസ്വദിക്കാന്‍ പ്രത്യേക സംവിധാനങ്ങളൊരുക്കിയിട്ടുണ്ട്. ബിഇന്‍ ചാനലുകളിലൂടെ മത്സരം ആസ്വദിക്കുന്നതിനായി ഊരിദൂ പ്രത്യേക ഓഫര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.