Connect with us

Culture

ജെയ്റ്റ്‌ലിക്കെതിരെ ആഞ്ഞടിച്ച് യശ്വന്ത് സിന്‍ഹ; നോട്ട് നിരോധനവും ജി.എസ്.ടിയും സാമ്പത്തിക മേഖലയെ തകര്‍ത്തു

Published

on

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്റെ സാമ്പത്തിക നയങ്ങള്‍ക്കും ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കുമെതിരെ ആഞ്ഞടിച്ച് ബി.ജെ.പി അംഗവും മുന്‍ ധനകാര്യ മന്ത്രിയുമായ യശ്വന്ത് സിന്‍ഹ. രാജ്യത്തെ സാമ്പത്തിക രംഗത്തിന്റെ തകര്‍ച്ചയ്ക്കു കാരണം ജെയ്റ്റ്‌ലിയുടെ ഉദാസീന സമീപനമാണെന്നും നോട്ടു നിരോധനവും ജി.എസ്.ടിയും സാമ്പത്തിക രംഗത്തെ പിറകോട്ടടിപ്പിച്ചെന്നും വാജ്‌പെയ് മന്ത്രിസഭയില്‍ ധനകാര്യ മന്ത്രിയായിരുന്ന യശ്വന്ത് സിന്‍ഹ ‘ഇന്ത്യന്‍ എക്‌സ്പ്രസി’ല്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.

‘ഇപ്പോള്‍ ഞാന്‍ സംസാരിക്കേണ്ടതുണ്ട്’ എന്ന തലക്കെട്ടിലുള്ള ലേഖനം ധനകാര്യ മന്ത്രിയുടെ ചെയ്തികളെപ്പറ്റി ഇപ്പോഴെങ്കിലും പറയുക എന്നത് രാജ്യത്തോടുള്ള തന്റെ ബാധ്യതയാണെന്നും ബി.ജെ.പിയിലുള്ളവര്‍ വാ തുറക്കാത്തത് പേടി കൊണ്ടാണെന്നും പറഞ്ഞു കൊണ്ടാണ് തുടങ്ങുന്നത്.

പ്രധാനപ്പെട്ട നാല് മന്ത്രാലയങ്ങളുടെ ചുമതലകള്‍ ജെയ്റ്റ്‌ലിയെ ഒറ്റയടിക്ക് ഏല്‍പ്പിച്ചത് ശരിയായില്ലെന്നും ധനമന്ത്രാലയം തന്നെ അതീവ ദുര്‍ഘടമായ ജോലികള്‍ ഉള്ള സ്ഥലമാണെന്നും സിന്‍ഹ പറയുന്നു. വെല്ലുവിളികള്‍ നിറഞ്ഞ ഈ കാലഘട്ടത്തില്‍ ആഴ്ചയില്‍ ഏഴ് ദിവസവും 24 മണിക്കൂറും ചെയ്താലും തീരാത്ത ജോലികളാണ് ധനകാര്യ മന്ത്രാലയത്തിലേത്.

ഉദാരവല്‍ക്കരണത്തിനു ശേഷം ഇന്ത്യയില്‍ ചുമതലയേറ്റ ഏറ്റവും ഭാഗ്യവാനായ ധനകാര്യ മന്ത്രിയായിരുന്നു ജെയ്റ്റ്‌ലി. ആഗോള തലത്തില്‍ ക്രൂഡ് ഓയിലിന്റെ വില വന്‍തോതില്‍ ഇടിഞ്ഞത് വന്‍ ഭാഗ്യമാണ് സമ്മാനിച്ചത്. ഇത് ഭാവനാപൂര്‍ണമായി ഉപയോഗിക്കണമായിരുന്നു. എന്നാല്‍ പഴയ പ്രശ്‌നങ്ങള്‍ അതേപടി നിലനില്‍ക്കുകയും പുതിയവയെ നേരിടാന്‍ കഴിയാതിരിക്കുകയുമാണുണ്ടായത്.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ഏറ്റവും മോശം അവസ്ഥയാണ് സാമ്പത്തിക രംഗത്തേത്. വ്യവസായം, കൃഷി, നിര്‍മാണ മേഖല, സേവന മേഖല എല്ലാം തിരിച്ചടി നേരിട്ടു. കയറ്റുമതി കുറഞ്ഞു. എല്ലാ മേഖലയും വന്‍ സാമ്പത്തിക ബാധ്യതയിലാണ്. നോട്ട് നിരോധനം ഇതുവരെ ഉണ്ടായിട്ടില്ലാത്ത സാമ്പത്തിക ദുരന്തത്തിന് വഴിവെച്ചു. മോശമായി നടപ്പിലാക്കിയ ജി.എസ്.ടി ബിസിനസുകളെ തകര്‍ത്തു. കോടിക്കണക്കിനാളുകള്‍ക്ക് ജോലി നഷ്ടമായി.

സാമ്പത്തിക തകര്‍ച്ചക്ക് കാരണം നോട്ട് നിരോധനം അല്ലെന്നാണ് സര്‍ക്കാറിന്റെ വക്താക്കള്‍ പറയുന്നത്. ശരിയാണ്, നേരത്തെ തന്നെ തുടങ്ങിയ തകര്‍ച്ച വേഗത്തിലാക്കാന്‍ എണ്ണ പകരുകയാണ് നോട്ട് നിരോധനം ചെയ്തത്.

ജി.എസ്.ടിയില്‍ നിന്ന് ആദ്യപാദത്തില്‍ പ്രതീക്ഷിക്കപ്പെട്ട വരുമാനം 95,000 കോടിയായിരുന്നു. ലഭിച്ചതാകട്ടെ വെറും 65,000 കോടിയും. ചെറുകി, മധ്യ വ്യവസായങ്ങളെ അത് കാര്യമായി ബാധിച്ചു. നോട്ട് നിരോധനത്തിനു ശേഷം ആദായ നികുതി വകുപ്പിന് താങ്ങാവുന്നതിലും കൂടുതല്‍ ജോലിയാണ്. റെയ്ഡുകള്‍ ഒരു സാധാരണ കാര്യമായി മാറിക്കഴിഞ്ഞു.

നിര്‍മിക്കുന്നതിനേക്കാള്‍ വേഗത്തില്‍ സാമ്പത്തിക രംഗത്തെ തകര്‍ക്കാന്‍ കഴിയും. സാമ്പത്തിക രംഗത്തെ ഒറ്റ രാത്രി കൊണ്ട് ഉയര്‍ത്തിക്കൊണ്ടുവരാനുള്ള മാന്ത്രികവടി ആരുടെയും കൈവശമില്ല. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ് സാമ്പത്തിക മേഖലയെ തിരിച്ചു കൊണ്ടുവരുമെന്നാണ് സര്‍ക്കാറിന്റെ പ്രതീക്ഷ. അത് നടക്കാന്‍ സാധ്യതയില്ല. – സിന്‍ഹ ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.