Connect with us

Culture

ജാമ്യം ലഭിച്ച ഡോക്ടര്‍ കഫീല്‍ ഖാനെ വീട്ടില്‍ സന്ദര്‍ശിച്ച അനുഭവം പങ്കുവെച്ച് മുസ്‌ലിം യുത്ത്‌ലീഗ് ദേശീയ സെക്രട്ടറി സി.കെ സി. കെ സുബൈര്‍

Published

on

ഗോരഖ്പൂര്‍: ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പകപോകലിന്റെ ഭാഗമായി എട്ടുമാസം ജയിലില്‍ കഴിഞ്ഞ ഡോ്ക്ടര്‍ കഫീല്‍ ഖാനെ ജാമ്യം ലഭിച്ചതിനു ശേഷം അദ്ദേഹത്തിന്റെ വീട്ടില്‍ സന്ദര്‍ശിച്ച അനുഭവം പങ്കുവെച്ച് മുസ്‌ലിം യുത്ത്‌ലീഗ് ദേശീയ ജനറല്‍ സക്രട്ടറി സി.കെ സി. കെ സുബൈര്‍.

സര്‍ക്കാര്‍ ആശുപത്രിയിലെ ഓക്‌സിജന്‍ തന്റെ പേരിലുള്ള സ്വകാര്യ ക്ലിനിക്കിലേക്ക് കൊണ്ടുപോയി എന്ന ആരോപണത്തില്‍ ജയിലിലില്‍ കഴിഞ്ഞതിന്റെ ഭീകരമായ അനുമ്പത്തിനിടയിലും തന്റെ ശ്രമം കൊണ്ട് രക്ഷപ്പെട്ട കുട്ടികളുടെ നിലക്കാത്ത പുഞ്ചിരിയും, അവരുടെ രക്ഷിതാക്കളുടെ സന്തോഷവുമാണ് തന്നെ തളരാതെ പിടിച്ചുനിര്‍ത്തുന്നത് എന്ന് ഡോക്ടര്‍ സി.കെ. സുബൈറിനോട് പറഞ്ഞു. കേരളത്തില്‍ നിന്ന് സോഷ്യല്‍ മീഡിയയിലൂടെ നടത്തിയ ഇടപെടലിനെ കുറി്ച്ചും അദ്ദേഹം എടുത്തുപറഞ്ഞു. അതേസമയം യൂത്ത്‌ലീഗിന്റെ ദേശീയ വൈസ്പ്രസിഡന്റ് ആസിഫ് അന്‍സാരി ഡല്‍ഹിയില്‍ നിന്ന് നിയമസഹായം ഉറപ്പുനല്‍കികൊണ്ട് വിളിച്ചിരുന്നുവെന്ന് സി.കെ സുബൈറിനെ സാക്ഷിയാക്കി ജ്യേഷ്ഠന്‍ ആദില്‍ അഹമ്മദ് ഷാ കഫീല്‍ ഖാനോട് പറഞ്ഞു. നിയമപോരാട്ടത്തില്‍ വിജയിക്കുമെന്ന പ്രതീക്ഷയിലാണ് കഫീലും കുടുബവും.

യുപിയിലെ ആശുപത്രിയില്‍ ഓക്‌സിജന്‍ ലഭിക്കാത്ത കുഞ്ഞുങ്ങളുടെ കൂട്ടമരണം സംഭവിച്ചപ്പോള്‍ തന്റെ കൈയിലെ പൈസ ചിലവഴിച്ച് ഓക്‌സിജന്‍ എത്തിച്ച് രക്ഷാപ്രവര്‍ത്തനം നടത്തിയ ഡോക്ടറെ യോഗി സര്‍ക്കാര്‍ പ്രതികാരബുദ്ധിയോടെ ജയിലില്‍ അടക്കുകയായിരുന്നു. സംഭവത്തില്‍ കഫീല്‍ ഖാന്റെ സമയോചിത ഇടപെടലാണ് മരണസംഖ്യ കുറയാന്‍ കാരണമായത്. എന്നാല്‍ തന്റെ പ്രവര്‍ത്തനം പ്രശംസിക്കുന്നതിനു പകരം
ആശുപത്രി സന്ദര്‍ശിച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഫീല്‍ ഖാനെതിരെ രംഗത്തെത്തുകയായിരുന്നു.

സി.കെ സുബൈറിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഡോ കാഫീല്‍ ഖാനെ അദ്ദേഹത്തിന്റ്റെ ഗൊരഖ്പ്പൂരിലെ വസതിയില്‍ സന്ദര്‍ശിച്ചു. പിഞ്ചുകുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിച്ചതിന്റെ പേരില്‍ യു പി യിലെ ബി ജെ പി ഭരണകൂടം ജയിലിലടച്ച അദ്ദേഹത്തിന് ഇന്നലെയാണ് ജാമ്യം ലഭിച്ചത്. എട്ടുമാസത്തെ ജയില്‍വാസം നല്‍കിയ ഭീകരമായ അനുഭവത്തിനിടയിലും അന്ന് തന്റെ ശ്രമം കൊണ്ട് രക്ഷപ്പെട്ട കുട്ടികളുടെ നിലക്കാത്ത പുഞ്ചിരിയും, അവരുടെ രക്ഷിതാക്കളുടെ സന്തോഷവുമാണ് അദ്ദേഹത്തെ തളരാതെ പിടിച്ചുനിര്‍ത്തുന്നത്. എട്ടുമാസത്തെ പീഡനം പുറംലോകം അറിയുന്നത് ഭാര്യ പുറത്തെത്തിച്ച എന്റ്റെ കത്തിലൂടെയാണ്. എനിക്കെതിരെയുള്ള അനീതിയോട് സമരം ചെയ്തത് ഇന്ത്യയില്‍ നിന്നുള്ളവര്‍മാത്രമല്ല രാജ്യത്തിന്‍ പുറത്തുനിന്നുള്ളവരും ഉണ്ട്. ഒരു പാട് പേര്‍ ഐക്യദാര്‍ഡ്യം അറിയിച്ച് ജ്യേഷ്ഠനെ വിളിച്ചിരുന്നു. കേരളത്തില്‍ നിന്ന് സോഷ്യല്‍ മീഡിയയിലൂടെ നടത്തിയ ഇടപെടലിനെ അദ്ദഹം എടുത്തുപറഞ്ഞു. ഇടയ്ക്ക് കഫിലിന്റ്റെ ജ്യേഷ്ഠന്‍ ആദില്‍ അഹമ്മദ് ഷാ ഇടപെട്ട് പറഞ്ഞു, യൂത്ത്‌ലീഗിന്റ്റെ ദേശീയ വൈസ്പ്രസിഡന്റ് ആസിഫ് അന്‍സാരി ഡല്‍ഹിയില്‍ നിന്ന് നിയമസഹായം ഉറപ്പുനല്‍കികൊണ്ട് വിളിച്ചിരുന്നുവെന്ന്. നിയപോരാട്ടത്തില്‍ വിജയിക്കുമെന്ന പ്രതീക്ഷയിലാണ് കഫീലും കുടുബവും. കഴിഞ്ഞ എട്ടുമാസത്തിനിടയില്‍ അവര്‍ക്ക് സംഭവിച്ച നഷ്ടങ്ങള്‍ നിരവധിയാണ്.

‘ മാധ്യമങ്ങള്‍ അന്ന് കഫീലിനെ ഹീറോ ആക്കി പക്ഷേ വിളറിപുണ്ട ഭരണകൂടം അവനെ വില്ലനാക്കി ‘. എനിക്ക് മനസ്സിലാവാത്തത് ‘ മരണം മുഖാമുഖം കാണുന്ന കുട്ടികളുടെ ജീവന്‍ രക്ഷിയ്ക്കുന്നത് ഈ രാജ്യത്ത് എങ്ങനെയാണ് പാപമാകുന്നത്?…..’

ജ്യേഷ്ഠന്‍ ആദിലിന്റ ചോദ്യത്തില്‍ രോഷം നിഴലിക്കുന്നുണ്ടായിരുന്നു..

ജനാധിപത്യ വേദിയിലെ പോരാട്ട ഭൂമികയിലും, നിയമ പോരട്ടത്തിേന്റെ കോടതിമുറികളിലും ഡോ. കഫീലിനു പിന്തുണയുമായി മുസ്ലിംലീഗും ഉണ്ടാകുമെന്ന് ഉറപ്പ് കൊടുത്ത് ഞങ്ങള്‍ വീട്ടില്‍ നിന്നിറങ്ങി..

സി കെ സുബൈര്‍
ജനറല്‍ സെക്രട്ടറി
മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.