Video Stories
അസൂരിസങ്കടം

റോം: സാന്‍സിറോ ഇറ്റലിയെ ചതിക്കാറില്ല. പക്ഷേ പ്രിയപ്പെട്ട കളിമുറ്റത്ത് ഒരു തവണയെങ്കിലും സ്വീഡിഷ് വലയില്‍ പന്തെത്തിക്കാന്‍ കഴിയാതെ അസൂരികള്‍ തല താഴ്ത്തി. 1958 ന് ശേഷം ആദ്യമായി ലോകകപ്പിന്റെ അവസാന ഘട്ടത്തിന് അവരില്ല. ലോകകപ്പ് ചരിത്രത്തില്‍ ഉന്നതിയില്‍ നില്‍ക്കുന്നവരാണ് അസൂരിപ്പട. 1934 ലും 1938 ലും 1982 ലും 2006 ലുമായി നാല് തവണ ലോകകപ്പില്‍ മുത്തമിട്ടവര്‍. 1970 ലും 1994 ലും ഫൈനല്‍ കളിച്ചവര്‍. 1990 ല്‍ മൂന്നാം സ്ഥാനവും 1978 ല്‍ നാലാം സ്ഥാനവും നേടിയവര്‍. എത്രയോ തവണ ലോകത്തിന്റെ കാല്‍പ്പന്ത് മുറ്റത്ത് പ്രതിരോധത്തിന്റെ കരുത്തുമായി തല ഉയര്‍ത്തി നിന്നവര്‍. ഇന്നലെയവര്‍ കൈമെയ് മറന്ന് ആക്രമണത്തിന്റെ വാതിലുകള്‍ തുറന്നപ്പോള്‍ പ്രതിരോധത്തിന്റെ വഴിയില്‍ സ്വീഡന്‍ കരുത്ത് കാട്ടി റഷ്യന്‍ ടിക്കറ്റ് നേടി. ലോകത്തിലെ ഏറ്റവും മികച്ച ഗോള്‍ക്കീപ്പര്‍ ജിയാന്‍ ലുക്കാ ബഫണ്‍ ഉള്‍പ്പെടെ ഇറ്റാലിയന്‍ ഫുട്‌ബോളിലെ സുവര്‍ണ തലമുറ കണ്ണീരോടെ മടങ്ങി. ആദ്യ പാദത്തില്‍ പിറന്ന ഏക ഗോളിന്റെ കരുത്താണ് സ്വീഡനെ തുണച്ചതും ഇറ്റലിയെ ചതിച്ചതും.
എന്താണ് അസൂരികള്‍ക്ക് സംഭവിച്ചത് എന്നതിന് പരിശീലകന്‍ ജിയാന്‍ പിയാറ വെന്‍ഡൂറക്ക് പോലും മറുപടിയില്ല. ആദ്യ പാദത്തിലെ ഞെട്ടിക്കുന്ന തോല്‍വിക്ക് അതേ നാണയത്തില്‍ മറുപടി നല്‍കുമെന്നാണ് കോച്ച് മല്‍സരത്തിന് മുമ്പ് പറഞ്ഞത്. സാന്‍ സിറോയില്‍ ആവേശപ്പോരാട്ടം കാണാന്‍ ആയിരങ്ങളുമെത്തി. ബഫണും സംഘവും ആദ്യ വിസില്‍ മുതല്‍ ആക്രമണ ഫുട്‌ബോളിന്റെ ശക്തി കാട്ടി. പക്ഷേ അവസരങ്ങളുടെ തുലാവര്‍ഷത്തിലും പന്തിനെ ഗോള്‍വലയത്തിലേക്ക് എത്തിക്കാന്‍ ആര്‍ക്കുമായില്ല. ലോക ഫുട്‌ബോളിന് സുപരിചിതരായവരാണ് ബഫണ്‍ സംഘത്തില്‍ ഇറങ്ങിയതെല്ലാം. ബര്‍സാഗിയും ബൊനുച്ചിയും ചെലീനിയും ബെലോട്ടിയുമെല്ലാം. ക്ലബ് ഫുട്‌ബോളില്‍ ഗോള്‍ വേട്ട നടത്തുന്ന ഇവരെല്ലാം ആഞ്ഞ് പിടിച്ചിരുന്നു. പക്ഷേ സ്വീഡന്‍ സ്വീകരിച്ച തന്ത്രം മാന്‍ ടു മാന്‍ മാര്‍ക്കിംഗായിരുന്നു. ആരെയും വെറുതെ വിട്ടില്ല. ഒന്നാം പകുതിയില്‍ ഇറ്റലിക്കാര്‍ സ്വീഡിഷ് ബോക്‌സില്‍ തന്നെയായിരുന്നു. പക്ഷേ മൂന്ന് ഷോട്ടുകള്‍ മാത്രമാണ് അപകടകരമായി പിറന്നത്. അതാവട്ടെ ഗോള്‍ക്കീപ്പറുടെ കരങ്ങളിലൊതുങ്ങി. രണ്ടാം പകുതിയില്‍ സ്വീഡിഷ് പ്രതിരോധത്തില്‍ ആറ് പേരായിരുന്നു. അവര്‍ നെഞ്ച് വിരിച്ചങ്ങ് നിന്നപ്പോള്‍ ബെലോട്ടിയെ ഇറക്കിയിട്ടും കാര്യമുണ്ടായില്ല.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories6 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture6 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More6 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More6 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture6 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture3 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture6 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture6 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ