Connect with us

Video Stories

വിലങ്ങണിയേണ്ടവര്‍ വിലസുന്നു ബന്ധിതരായി ജനം

Published

on

ആയിരത്തിന്റെയും അഞ്ഞൂറിന്റെയും ആകെ കറന്‍സികള്‍ ഇവിടെ നിലവിലുണ്ടായിരുന്നത് 2100 കോടിയായിരുന്നു. ഇത്രയും നോട്ടുകള്‍ അസാധുവാക്കിയതിനാല്‍ പുതിയ കറന്‍സികള്‍ അച്ചടിക്കേണ്ടതുണ്ട്. റിസര്‍വ്വ് ബാങ്കിന്റെ കീഴില്‍ ഇന്ത്യാ ഗവണ്‍മെന്റ് നടത്തിവരുന്ന കറന്‍സി പ്രസ്സുകളില്‍ എല്ലാം കൂടി ഒരുമാസം 300 കോടി നോട്ടുകള്‍ അച്ചടിക്കാന്‍ മാത്രമേ കഴിയുകയുള്ളൂ. ചുരുങ്ങിയത് ഏഴു മാസക്കാലം കൊണ്ടുമാത്രമേ 2100 കോടി എണ്ണം കറന്‍സികള്‍ അടിച്ചു കിട്ടുകയുള്ളൂ. തുല്യമായ മൂല്യമനുസരിച്ച് 100 രൂപ, 50 രൂപ നോട്ടുകളാണെങ്കില്‍ സമയദൈര്‍ഘ്യം വര്‍ഷങ്ങളാകും. 2000 രൂപയുടെ നോട്ടുകള്‍ ഇറക്കാന്‍ തീരുമാനിച്ചതിന്റെ പിന്നില്‍ ഒരു കാരണം സമയ ലാഭമായിരുന്നു. എങ്കില്‍ പോലും ഉടനെയൊന്നും പഴയ തോതില്‍ കറന്‍സികള്‍ സര്‍ക്കുലേഷനില്‍ കൊണ്ടുവരികഎളുപ്പമല്ല.

ചെറിയ നോട്ടുകള്‍ സമൂഹത്തില്‍ നിര്‍വഹിച്ചു പോന്നിരുന്ന ക്രിയവിക്രയ ദൗത്യം അതുപോലെ നിര്‍വഹിക്കാന്‍ 2000 രൂപയുടെ കറന്‍സിക്ക് അസാധ്യമാണ്. വളരെ വേഗം സാധാരണക്കാരുടെ ദൈനംദിന ആവശ്യങ്ങള്‍ നിര്‍വഹിച്ചുകൊണ്ട് കറങ്ങി നടക്കാന്‍ രണ്ടായിരവും അതിനു മുകളിലും മൂല്യമുള്ള കറന്‍സിക്കാവുകയില്ലല്ലോ. പുതുതായി അച്ചടിച്ച ഈ നോട്ടുകള്‍ക്ക് കിടക്കാന്‍ പാകത്തിലുള്ള ട്രേകള്‍ എ.ടി.എമ്മു കളില്‍ ഇല്ലെന്ന കാര്യം പോലും ഓര്‍ക്കാതെയാണ് നോട്ടിന്റെ വലിപ്പം നിര്‍ണ്ണയിച്ചത്. ഒന്നുകില്‍ പുതിയ ട്രേകള്‍ ഒരുക്കണം. അല്ലെങ്കില്‍ നിലവിലുള്ള ട്രേയിലേക്ക് അനുയോജ്യമായ നോട്ടുകള്‍ മാത്രമായിരിക്കണം അടിക്കേണ്ടത്. സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും ഊഹിക്കാവുന്ന ഒരു കാര്യമായിരുന്നു അത്. അതുണ്ടായില്ല. മഹാഭൂരിപക്ഷം വരുന്ന ഇന്ത്യക്കാരും കള്ളപ്പണം കണ്ടുകെട്ടുന്നതിനെ അനുകൂലിക്കുന്നവര്‍ തന്നെയാണ്.

കരിഞ്ചന്തയും അഴിമതിയും പൂഴ്ത്തിവെപ്പും നികുതി വെട്ടിപ്പും നടത്തി സമ്പത്തു കുന്നു കൂട്ടിവെച്ച ആരുടെ സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പുകാരും മറ്റു ഉന്നത ഉദ്യോഗസ്ഥരും റെയ്ഡ് നടത്തുന്നതായോ അത്തരക്കാരുടെ പേരില്‍ നടപടികള്‍ സ്വീകരിക്കുന്നതായോ ഇതുവരെ കാണാന്‍ കഴിയാഞ്ഞത് ജനങ്ങളെ നിരാശരാക്കി. സര്‍ക്കാരിനേയും രാജ്യത്തെയും ഒന്നടങ്കം കബളിപ്പിച്ച മല്യയുള്‍പ്പെടെയുള്ളവര്‍ക്ക് 7000 കോടിയിലേറെ രൂപ എഴുതിതള്ളി വലിയ ആശ്വാസം നല്‍കുന്നതും ഭരണകക്ഷിയുടെ ഒരു പ്രമുഖ നേതാവും ഖനി രാജാവുമായ കര്‍ണ്ണാടകക്കാരന്‍ ജനാര്‍ദ്ദന റെഡ്ഡിയുടെ മകളുടെ വിവാഹം 500 കോടി ചെലവാക്കി നടത്തുന്ന മാസ്മരിക കാഴ്ചയും നാട്ടുകാര്‍ കണ്ടു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക് മുമ്പ് തടവിലാക്കപ്പെട്ട ഒരാളിന്റെ മകളുടെ ഈ വിവാഹ ചടങ്ങില്‍ നേതാക്കളും ആദായ നികുതിവകുപ്പുകാരുമൊക്കെ സന്തോഷത്തോടെ പങ്കെടുത്ത് അനുഗ്രഹങ്ങള്‍ ചൊരിയുമ്പോള്‍ ഇവിടെ സാധാരണക്കാരന്‍ പച്ചരി വാങ്ങാന്‍ പിച്ചച്ചട്ടിയുമായി പൊരി വെയിലത്ത് ക്യൂ നില്‍ക്കുകയാണ്.

വിത്തും വളവും വാങ്ങുന്നതിനും ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിനും ചെറുകിട തൊഴില്‍ ചെയ്തു ജീവിക്കുന്നവനും ആശ്രയിക്കുന്ന സാധാരണക്കാര്‍ തന്നെ അവരുടെ വിയര്‍പ്പൊഴുക്കി പടുത്തുയര്‍ത്തിയ സഹകരണ ബാങ്കുകള്‍ കേരളത്തില്‍ സ്തംഭിക്കുകയും അടഞ്ഞുകിടക്കുകയും ചെയ്യുമ്പോള്‍ കോര്‍പറേറ്റ് മുതലാളിമാരുടെ ബാങ്കുകള്‍ യഥേഷ്ടം പ്രവര്‍ത്തിക്കുന്നു. സമാന്തര സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിക്കാനും പൂഴ്ത്തിവെച്ച കള്ളപ്പണം ഇന്ത്യക്കകത്തും പുറത്തുമുള്ളത് പിടിച്ചെടുക്കാനും സര്‍ക്കാര്‍ സ്വീകരിക്കുന്ന ഏതു നടപടിക്കും ജന പിന്തുണയുണ്ടാവും. അതു ചെയ്യാനുള്ള പരിശ്രമമാണിതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിയുന്ന നടപടികളൊന്നും ഇതുവരെ കാണപ്പെട്ടില്ല. ഒട്ടും ആരെയും ബുദ്ധിമുട്ടിക്കാതെ ഇത്തരം പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുക വയ്യെന്ന സത്യം എല്ലാവര്‍ക്കും അറിയുന്നതാണ്. സാധാരണക്കാരെന്ന ഇനത്തില്‍ ഉള്‍പ്പെടുന്ന സുമാര്‍ 86 ശതമാനം വരുന്ന ഇന്ത്യക്കാരുടെ നിത്യ ജീവിതം ഇത്ര ദുരിതപൂര്‍ണ്ണമാക്കാതെയുംയഥാര്‍ത്ഥത്തില്‍ ലക്ഷ്യമിടുന്ന വമ്പന്‍ സ്രാവുകളെ കെണിവെച്ചു പിടിച്ചും മുഖം നോക്കാതെ നീതി നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാരിനു കഴിയാതെ പോയി. ഈ നടപടികളെക്കുറിച്ച് വാര്‍ത്തകള്‍ ചോര്‍ന്നു കിട്ടിയ ഭരണ കക്ഷിയോട് കൂറുപുലര്‍ത്തുന്ന കുത്തക മുതലാളിമാര്‍ക്ക് രക്ഷപ്പെടാന്‍ പഴുതു കിട്ടിയതാണ് ജനരോഷത്തിനു പ്രധാന കാരണം. ഇന്നും സാമ്പത്തിക കുറ്റവാളികള്‍ക്ക്ഒരു പ്രയാസവും കൂടാതെ ഇന്ത്യയില്‍ കഴിയാനുള്ള സൗകര്യങ്ങള്‍ ഇവിടെ വേണ്ടത്രയുണ്ട്.

കൃഷിക്കാര്‍, തൊഴിലാളികള്‍, കൂലിപ്പണിക്കാര്‍ ചെറുകിട കച്ചവടക്കാര്‍, താഴെക്കിടയിലെജീവനക്കാര്‍ തുടങ്ങി ലക്ഷോപലക്ഷം പേര്‍ ശരിക്കും തീ തിന്നുന്ന അവസ്ഥ സംജാതമാവുകയും ചെയ്തു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചു, ക്രയവിക്രയങ്ങള്‍ നിലച്ചു. ടാക്‌സികള്‍, ഓട്ടോറിക്ഷകള്‍ എന്നിവയെ ആശ്രയിക്കുന്നവര്‍ ബുദ്ധിമുട്ടിലായി. ഇങ്ങനെ എണ്ണിയാലൊതുങ്ങാത്ത ദുരിതങ്ങള്‍ അനുഭവിക്കുന്ന ജനതയെആശ്വസിപ്പിക്കാനെങ്കിലും അഴിമതിയും പൂഴ്ത്തിവെപ്പും കരിഞ്ചന്തയും കള്ളപ്പണവും അനധികൃത സ്വത്തു സമ്പാദനവും മൂലം ജയിലിലായ ആയിരം മുതലാളിമാരുടെ പേരു വെളിപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാരിനു സാധിക്കുമെങ്കില്‍ ഈ നടപടിയെ ജനം സര്‍വാത്മനാ പിന്‍താങ്ങുമെന്ന് ഉറപ്പാണ്. 2000 രൂപ മാറ്റിവാങ്ങുന്നവന്റെവിരലില്‍ അടയാളം വെച്ചാല്‍ എന്തു നേടാനാവും. ശരീരവും മനസും കരിമഷി പുരണ്ട ഇരുട്ടിന്റെ ശക്തികളെ തിരിച്ചറിയാത്തതുകൊണ്ടോസര്‍ക്കാര്‍ നോക്കി നില്‍ക്കുന്നത്. ജീവിതം കൊണ്ടുതന്നെ മേലാകെ മഷി പുരണ്ടവര്‍ സ്വന്തം തട്ടകത്തിലും പാളയത്തിലും കൂടെയുണ്ടെന്ന കാര്യം മോദി മറക്കാതിരിക്കട്ടെ.

പൊതു മേഖലയിലോ സ്വകാര്യ മേഖലയിലോഅല്ലാത്ത സഹകരണ സംഘങ്ങളുടെ സാമ്പത്തിക ഇടപാടുകള്‍ മരവിപ്പിച്ചതിനു യാതൊരുന്യായീകരണവുമില്ല. സുമാര്‍ 15000 സഹകരണസ്ഥാപനങ്ങള്‍ കേരളത്തിലുണ്ട്. 11000 സംഘങ്ങളെങ്കിലും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നവയാണ്. 1946 മുതല്‍ ഈ മേഖല സജീവമാണ്. 1669 സംഘങ്ങളും 32 ലക്ഷം രൂപയുടെ ഷെയര്‍ കാപ്പിറ്റലുമാണ് അന്നുണ്ടായിരുന്നത്. സംസ്ഥാന സഹകരണ ബാങ്കും 14 ജില്ലാ സഹകരണ ബാങ്കുകളും 60 അര്‍ബ്ബന്‍ ബാങ്കുകളും 50 പ്രാഥമിക കാര്‍ഷിക ഗ്രാമ വികസന ബാങ്കുകളും 1600 ലേറെ പ്രാഥമിക വായ്പാ സംഘങ്ങളും ഇതില്‍ പെടുന്നു. സുമാര്‍ ഒരു ലക്ഷം കോടിയിലേറെ ആകെ നിക്ഷേപം ഈ മേഖലയിലുണ്ട്. ഇതില്‍ 80 ശതമാനവും വായ്പയായി നല്‍കിയിട്ടുള്ളതാണ്. ഈ സ്ഥാപനങ്ങളുടെ ഗുണഭോക്താക്കള്‍ കൂടുതല്‍സാധാരണ പൗരന്മാരാണ്. സംസ്ഥാന നിയമ സഭ പാസ്സാക്കിയ സഹകരണ നിയമത്തിനു വിധേയമായി മാത്രമാണ് ഇവയെല്ലാം പ്രവര്‍ത്തിക്കുന്നത്. റിസര്‍വ്വ് ബാങ്കിന് തൃപ്തികരമായ ചില വ്യവസ്ഥകള്‍ ഈ സഹകരണ സ്ഥാപനങ്ങള്‍ അനുസരിക്കണമെന്ന നിബന്ധനയോടെ ഇവയുടെ പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കാന്‍ കഴിയുമായിരുന്നു. യാതൊരു തത്വദീക്ഷയുമില്ലാതെ സഹകരണ മേഖലയില്‍ മുഴുവന്‍ കള്ളപ്പണമാണെന്ന പ്രചാരണം നടത്തി ഈ സ്ഥാപനങ്ങളുടെ തകര്‍ച്ചക്ക് വഴിയൊരുക്കിയതു പ്രതിഷേധാര്‍ഹമാണ്.

കോര്‍പറേറ്റ്, സ്വകാര്യമേഖല ബേങ്കുകള്‍ എന്നും സഹകരണ സ്ഥാപനങ്ങളെ ശത്രു പക്ഷത്താണ് നിര്‍ത്തിയിട്ടുള്ളത്. കേന്ദ്ര സര്‍ക്കാരിനെ സ്വാധീനിച്ച് സഹകരണ സംഘങ്ങളെ തകര്‍ക്കാന്‍ പലവിധ നിയമ ഭേദഗതികളിലൂടെയും നേരത്തെ മുതല്‍ അത്തരക്കാര്‍ നടത്തിവരുന്ന ശ്രമം പുതിയ പരിഷ്‌കാരത്തിന്റെ ചൂടില്‍ ചുട്ടെടുക്കാന്‍ അവര്‍ക്കു കഴിഞ്ഞു. പൊതു മേഖലയില്‍ തന്നെ കേരളത്തിന്റെ ജനകീയ ബേങ്കായഎസ്.ബി.ടിയെയും മൈസൂര്‍, ഹൈദരബാദ്, പാട്യാല, ബിക്കാനിര്‍, ജയ്പൂര്‍ എന്നീ സംസ്ഥാന ബേങ്കുകളേയും എസ്.ബി.ഐയില്‍ ഈയ്യിടെ ലയിപ്പിച്ചു. കുറച്ചാളുകള്‍ക്ക് കൂടുതല്‍ ഭീമമായ സംഖ്യ വായ്പ നല്‍കാനാണതു ചെയ്തത്. കുറഞ്ഞ സംഖ്യ വീതം കൂടുതല്‍ പേര്‍ക്കെന്ന നയംഅതോടെ മാറി. ബഹുരാഷ്ട്ര കുത്തകകള്‍ക്ക് പോലും വായ്പ നല്‍കാന്‍ ശേഷിയും വന്‍ മൂലധമുള്ള ബാങ്കുകളെ സൃഷ്ടിക്കലുമായിരുന്നു ഈ നടപടിയുടെ ലക്ഷ്യം. അമേരിക്കയില്‍ പോലും കൂറ്റന്‍ ബാങ്കുകള്‍ പൊളിഞ്ഞ കാര്യമോര്‍ക്കണം. ഉപഭോക്തൃ പ്രത്യാഘാതം അളക്കാതെയാണ് ഈ നടപടി. ഇപ്പോഴത്തെ സാമ്പത്തിക പരിഷ്‌കാരവും ജനങ്ങളുടെ നന്മക്കു വേണ്ടിയല്ലെന്ന സംശയത്തിന് ഇതൊക്കെ കാരണമാണ്. കോര്‍പറേറ്റുകളുടെ വായ്പാ കുടിശ്ശിക ആകാശം മുട്ടെ വളരുമ്പോള്‍ എഴുതിതള്ളുകയും ചെയ്യുന്നു. ചെറിയ തുകകള്‍ സാധാരണക്കാരുടെ ഉപജീവന സംരംഭങ്ങള്‍ക്ക് വായ്പ നല്‍കിപ്പോന്ന എസ്.ബി.ടിയുടെയും മറ്റും ശാഖകള്‍ കുറച്ചും ചെറുകിട വായ്പകള്‍ നിര്‍ത്തിയും സാധാരണക്കാരുടെ സഹായ ഹസ്തം വെട്ടിമാറ്റുകയാണ് സര്‍ക്കാര്‍ ചെയ്തത്. എങ്ങിനെയാണ് അത്തരം ഒരു സര്‍ക്കാരിനെ ജനം വിശ്വസിക്കുക. കള്ളപ്പണക്കാരുടെ കൈകളിലാണ് ചങ്ങല വീഴേണ്ടത്. സാധാരണക്കാരുടെയല്ല.

Continue Reading
Click to comment

Leave a Reply

Your email address will not be published.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.