Connect with us

Indepth

ഒന്നിച്ച് അത്താഴം കഴിച്ച കഥ പറഞ്ഞ് ദോക്യോവിച്ചും ഷറപ്പോവയും

Published

on

ന്യൂയോര്‍ക്ക്: ലോക ടെന്നിസിലെ ഒന്നാം നമ്പര്‍ താരങ്ങളിലൊരാള്‍ ആണ് സെര്‍ബിയന്‍ താരം നൊവാക് ദ്യോകോവിച്ച്. എന്നാല്‍ ദ്യോകോവിച്ച് ഒരുകാലത്ത് റഷ്യന്‍ സൂപ്പര്‍ താരം മരിയ ഷറപ്പോവയുടെ ആരാധകനായിരുന്നു.

ദ്യോകോവിച്ചുമായുള്ള ഇന്‍സ്റ്റഗ്രാം ലൈവ് ചാറ്റിനിടെ ഷറപ്പോവ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇരുവരും ഒരുമിച്ച് ഡിന്നര്‍ കഴിക്കാന്‍ പോയ കഥയും ഷറപ്പോവയും ദ്യോകോവിച്ചും പങ്കുവെച്ചു.

ഒരു പ്രദര്‍ശന മത്സരത്തില്‍ ഷറപ്പോവയും ദ്യോകോവിച്ചും എതിരാളികളായി വന്നു. മിക്‌സഡ് ഡബിള്‍സ് മത്സരമായിരുന്നു അത്. ഈ മത്സരത്തില്‍ തോറ്റാല്‍ ഷറപ്പോവ ഡിന്നര്‍ വാങ്ങിത്തരണമെന്ന് ദ്യോകോവിച്ച് പറഞ്ഞു. അന്ന് ദ്യോകോ അറിയപ്പെടുന്ന താരമായി വളര്‍ന്നിട്ടില്ല. ഈ ചെറിയ ചെക്കന് മുന്നില്‍ തോല്‍ക്കാനോ എന്നാലോചിച്ച് ഷറപ്പോവ സമ്മതം മൂളി. എന്നാല്‍ ആ ചെറിയ ചെക്കന്‍ ഷറപ്പോവയെ തോല്‍പ്പിച്ചു. ഷറപ്പോവ വാക്കുപാലിച്ചു. ഇരുവരും ഡിന്നര്‍ കഴിക്കാന്‍ പോയി.

റെസ്റ്റോറന്റിലെത്തിയപ്പോള്‍ ദ്യോകോവിച്ച് തന്റെ പഴയ കൊഡാക് ക്യാമറ എടുത്ത് വെയ്റ്ററോട് ഷറപ്പോവയോടൊപ്പമുള്ള ഫോട്ടോ എടുക്കാനും പറഞ്ഞു. ആ സമയത്ത് ഒരു ആരാധകനെപ്പോലെയാണ് ദ്യോകോ പെരുമാറിയതെന്നും ഷറപ്പോവ ഓര്‍ത്തെടുക്കുന്നു. 17 തവണ ഗ്രാന്‍സ്ലാം നേടിയ താരമാണ് ദ്യോകോവിച്ച്. ഏറെക്കാലത്തെ ഇടവേളക്ക് ശേഷം കോര്‍ട്ടില്‍ തിരിച്ചെത്തിയ ഷറപ്പോവ ഈ അടുത്താണ് ടെന്നീസില്‍ നിന്ന് വിരമിച്ചത്.

Continue Reading
Click to comment

Leave a Reply

Your email address will not be published.

Indepth

ആ സ്വപ്‌നം പൊലിഞ്ഞു; ഒളിംപിക്‌സ് ബോക്‌സിങില്‍ ക്വാര്‍ട്ടര്‍ കാണാതെ മേരി കോം പുറത്ത്

2016 റിയോ ഒളിംപിക്‌സില്‍ വെങ്കലം നേടിയ താരമാണ് ലോറെന

Published

on

ടോക്യോ: ഒളിംപിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്നു ബോക്‌സിങ് താരം മേരി കോം പ്രീ ക്വാര്‍ട്ടറില്‍ പരാജയം ഏറ്റുവാങ്ങി. 51 കിലോഗ്രാം ഫ്‌ളൈവെയ്റ്റില്‍ മേരി കോം കൊളംബിയയുടെ ലോറെന വലന്‍സിയയോട് തോറ്റു. കടുത്ത പോരാട്ടം കണ്ട മത്സരത്തില്‍ 32നായിരുന്നു തോല്‍വി. 2016 റിയോ ഒളിംപിക്‌സില്‍ വെങ്കലം നേടിയ താരമാണ് ലോറെന.

ഒന്നാം റൗണ്ടില്‍ 14ന് പരാജയം സമ്മതിച്ച മേരി പക്ഷേ രണ്ടാം റൗണ്ടില്‍ ശക്തമായി തിരിച്ചെത്തി. 32നാണ് മേരി രണ്ടാം റൗണ്ടില്‍ വിജയം പിടിച്ചത്. എന്നാല്‍ ആദ്യ റൗണ്ടിലെ മോശം പ്രകടനം മേരിക്ക് തിരിച്ചടിയായി മാറി.

2012 ലണ്ടന്‍ ഒളിംപിക്‌സില്‍ വെങ്കലം നേടിയ മേരി കോം ആറ് വട്ടം ലോക ചാമ്പ്യയായിട്ടുണ്ട്. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും ഒന്നാമതെത്തി. അമ്മയായ ശേഷം റിങ്ങിലെത്തി ഏറെ നേട്ടമുണ്ടാക്കിയ താരം കൂടിയാണ് മേരി. ഒളിംപിക്‌സ് സ്വര്‍ണം ലക്ഷ്യമിട്ടെത്തിയ മേരിക്ക് പക്ഷേ അത് സഫലമാക്കാന്‍ സാധിച്ചില്ല.

Continue Reading

Indepth

കോവിഡ് ആശങ്കയൊഴിയുന്നില്ല: ടോക്യോ ഒളിംപിക്‌സ് തീരുമാനം നീളുന്നു

കോവിഡിനെ തുടര്‍ന്ന് ജപ്പാനില്‍ ഇപ്പോള്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

Published

on

ടോക്യോ: കോവിഡ്കാരണം നീട്ടിവെച്ച ടോക്യോ ഒളിംപിക്‌സിന്റെ കാര്യത്തില്‍ തീരുമാനം നീളുന്നു. ഈവര്‍ഷം ജൂ ലൈ 23ന് നടക്കേണ്ട ഗെയിംസിന്റെ കാര്യത്തില്‍ അനിശ്ചിതത്വം അവസാനിക്കുന്നില്ല. കോവിഡിനെ തുടര്‍ന്ന് ജപ്പാനില്‍ ഇപ്പോള്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒളിംപിക്‌സ് നടത്താനാകുമോയെന്ന കാര്യത്തില്‍ ഉറപ്പ് പറയാന്‍ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി അംഗങ്ങളും തയാറാകുന്നില്ല.

എന്നാല്‍ രാജ്യാന്തര മത്സരങ്ങളെല്ലാം ആരംഭിച്ചതും കോവിഡ് ഇളവുനല്‍കിയതും ഒരുവിഭാഗം സംഘാടകര്‍ നടത്തിപ്പിന് അനുകൂലമായി കാണുന്നു.

കോവിഡ് വ്യാപനമുണ്ടാകുമെന്ന കാര്യം ചൂണ്ടിക്കാട്ടി ജപ്പാനിലെ ജനങ്ങളും നിലവില്‍ ഗെയിംസ് നടത്തുന്നതിനോട് യോജിക്കുന്നില്ല.

Continue Reading

Indepth

ഒറ്റ വൃക്ക കൊണ്ടാണ് എല്ലാം നേടിയത്; തുറന്നുപറഞ്ഞ് അഞ്ജു ബോബി ജോര്‍ജ്

ഇന്ത്യയില്‍നിന്ന് ലോക അത്‌ലറ്റിക്‌സ് മീറ്റില്‍ മെഡല്‍ നേടിയ ഒരേയൊരു അത്ലറ്റാണ് അഞ്ജു ബോബി ജോര്‍ജ്.

Published

on

കൊച്ചി: ലോക അത്ലറ്റിക്‌സില്‍ മലയാളികളുടെ അഭിമാനമായ ലോങ്ജമ്പ് താരം അഞ്ജു ബോബി ജോര്‍ജിന് ആകെയുള്ളത് ഒരേയൊരു വൃക്ക മാത്രം! രാജ്യാന്തര കരിയറിന് വിരാമമിട്ട് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ഇക്കാര്യം അഞ്ജു തുറന്നുപറഞ്ഞത്. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ലഘു കുറിപ്പിലൂടെയാണ് അഞ്ജു ഒറ്റ വൃക്കയുമായാണ് താന്‍ ജീവിക്കുന്നതെന്ന സത്യം വെളിപ്പെടുത്തിയത്. കേന്ദ്ര കായികമന്ത്രി കിരണ്‍ റിജിജുവിനെ ഉള്‍പ്പെടെ ടാഗ് ചെയ്താണ് അഞ്ജുവിന്റെ വെളിപ്പെടുത്തല്‍.

‘വിശ്വസിച്ചാലും ഇല്ലെങ്കിലും ഒരു കാര്യം പറയട്ടെ. ഒറ്റ വൃക്കയുമായി ജീവിച്ച് ഉയരങ്ങളിലെത്താന്‍ ഭാഗ്യം സിദ്ധിച്ച അപൂര്‍വം ആളുകളിലൊരാളാണ് ഞാന്‍. പരുക്കുകള്‍ അലട്ടുമ്പോഴും വേദന സംഹാരി കഴിച്ചാല്‍ പോലും അലര്‍ജിയുടെ ശല്യം അസഹനീയമായിരുന്നു. ഇതുള്‍പ്പെടെ ഒട്ടേറെ പരിമിതികളാണ് പിടിച്ചുലച്ചത്. എന്നിട്ടും ഇവിടം വരെയെത്തി. പരിശീലകന്റെ മാജിക് എന്നോ കഴിവെന്നോ ഇതിനെ വിളിക്കാം’ – അഞ്ജു ട്വീറ്റ് ചെയ്തു.

ഇന്ത്യയില്‍നിന്ന് ലോക അത്‌ലറ്റിക്‌സ് മീറ്റില്‍ മെഡല്‍ നേടിയ ഒരേയൊരു അത് ലറ്റാണ് അഞ്ജു ബോബി ജോര്‍ജ്. 2003ല്‍ പാരിസില്‍ നടന്ന ലോക അത് ലറ്റിക് ചാമ്പ്യന്‍ഷിപ്പിലാണ് അഞ്ജു ബോബി ജോര്‍ജ് വെങ്കലം നേടിയത്. പിന്നീട് 2005ല്‍ ലോക അത്‌ലറ്റിക്‌സ് ഫൈനലില്‍ സ്വര്‍ണവും നേടി. ഒന്നര പതിറ്റാണ്ടിലധികമായി ദേശീയ ലോങ്ജമ്പ് റെക്കോര്‍ഡും അഞ്ജുവിന്റെ പേരിലാണ്. 2004 ഏഥന്‍സ്, 2008 ബെയ്ജിങ് ഒളിമ്പിക്‌സുകളില്‍ പങ്കെടുത്തു. 2002ല്‍ മാഞ്ചസ്റ്ററില്‍ 6.49 മീറ്റര്‍ ചാടി വെങ്കലം നേടിയതോടെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിത അത് ലറ്റായി.

 

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.