Connect with us

Video Stories

‘കറന്‍സി യുദ്ധം’ ആര്‍ക്കുനേരെ

Published

on

ഉയര്‍ന്ന മൂല്യമുള്ള കറന്‍സി നോട്ടുകള്‍ മുന്നറിയിപ്പില്ലാതെ അസാധുവാക്കിയ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനം, ജനജീവിതത്തെ അസാധാരണമായ വിധത്തിലുള്ള ദുരിതത്തിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. കള്ളപ്പണവും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ടിങും തടയുന്നതിന് വേണ്ടിയാണ് നടപടിയെന്ന പ്രധാനമന്ത്രിയുടെ വാദം അംഗീകരിക്കുമ്പോള്‍ തന്നെ, രാജ്യത്തെ മുഴുവന്‍ അപ്രഖ്യാപിത ‘സാമ്പത്തിക അടിയന്തരാവസ്ഥ’യില്‍ നിര്‍ത്തുന്ന തരത്തില്‍ വേണമായിരുന്നോ ഇത്തരമൊരു തീരുമാനമെന്ന ചോദ്യം ഉയരുന്നുണ്ട്. നാലു ദിവസമായി ബാങ്കുകള്‍ക്കും എ.ടി.എമ്മുകള്‍ക്കും മുന്നില്‍ നിത്യച്ചെലവിനുള്ള പണത്തിന് തിക്കിത്തിരക്കുകയാണ് കോടിക്കണക്കിന് ജനങ്ങള്‍. സാമ്പത്തിക മേഖല ഒന്നാകെ നിശ്ചലമായി. വിപണികള്‍ മാന്ദ്യത്തിലേക്ക് നീങ്ങുന്നു. പണമുണ്ടായിട്ടും ചികിത്സ കിട്ടാതെ ആളുകള്‍ മരിക്കുന്നു. ഓപ്പറേഷന്‍ ഉള്‍പ്പെടെയുള്ള ജീവന്‍രക്ഷാ മാര്‍ഗങ്ങള്‍ പോലും ആസ്പത്രികള്‍ പണപ്രശ്‌നം പറഞ്ഞ് നിഷേധിക്കുകയോ അനിശ്ചിതമായി നീട്ടിക്കൊണ്ടു പോവുകയോ ചെയ്യുന്നു.

ബാങ്ക് അക്കൗണ്ടും എ.ടി.എമ്മും സി.ഡി.എമ്മും ഓണ്‍ലൈന്‍ ഇടപാടുകളുമൊന്നും പരിചയിച്ചിട്ടില്ലാത്ത സാധാരണക്കാരും ദരിദ്രരുമായ ജനങ്ങളാണ് മോദിയുടെ ‘തുഗ്ലക് പരിഷ്‌കാര’ത്തില്‍ വേട്ടയാടപ്പെടുന്നതും നിസ്സഹായരാകുന്നതും. സാധാരണക്കാര്‍ക്കെതിരായ മിന്നലാക്രമണമാണ് മോദി നടത്തിയതെന്ന പ്രതിപക്ഷ വിമര്‍ശനങ്ങള്‍ കഴമ്പുള്ളതാവുകയാണ് ഇതിലൂടെ. വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെയാണ് കറന്‍സി അസാധുവാക്കാനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാറും റിസര്‍വ് ബാങ്കും ചേര്‍ന്ന് കൈക്കൊണ്ടതെന്ന് വ്യക്തമാക്കുന്നത് കൂടിയാണ് രാജ്യം നേരിടുന്ന കറന്‍സി പ്രതിസന്ധി. പണം കൈവശമുള്ളവര്‍ക്ക് ബാങ്കുകളില്‍ നിക്ഷേപിക്കാം. എന്നാല്‍ ചെറിയൊരു തുക മാത്രമാണ് പിന്‍വലിക്കാന്‍ അനുമതി നല്‍കിയിട്ടുള്ളത്. 15 ദിവസത്തിനിടെ മാറിയെടുക്കാവുന്നത് പരമാവധി 4,000 രൂപ. അക്കൗണ്ടില്‍നിന്ന് നേരിട്ട് പിന്‍വലിക്കാവുന്നത് 10,000 രൂപ. എ.ടി.എമ്മില്‍നിന്ന് ഒരു ദിവസം ലഭിക്കുന്നത് 2000 രൂപ മാത്രം. എന്നിട്ടും ഇതിന് ആവശ്യമായ കറന്‍സികള്‍ ബാങ്കുകളില്‍ ലഭ്യമാകുന്നില്ല എന്നത് മുന്നൊരുക്കങ്ങളില്ലാതെ പദ്ധതി നടപ്പാക്കിയതിന്റെ തിക്ത ഫലങ്ങളാണ്.

ആവശ്യത്തിന് കറന്‍സി ബാങ്കുകളില്‍ ഉണ്ടെന്ന് റിസര്‍വ് ബാങ്ക് ആവര്‍ത്തിച്ചു പറയുമ്പോഴും ക്ലീന്‍ നോട്ട് നയം പിന്‍വലിക്കേണ്ടി വന്നത് പാളിച്ച തുറന്നു സമ്മതിക്കലാണ്. വിപണിയില്‍നിന്ന് പിന്‍വലിച്ച കീറിയതും മുഷിഞ്ഞതുമായ നോട്ടുകള്‍ ഇന്നലെ മുതല്‍ ബാങ്കുകള്‍ വഴി വീണ്ടും വിപണിയില്‍ എത്തിത്തുടങ്ങി. നാലു ദിവസം കൊണ്ട് മാത്രം പ്രത്യക്ഷത്തില്‍ പ്രകടമായ ദുരന്തങ്ങളാണിത്. കറന്‍സി അസാധുവാക്കല്‍ നടപടിയുടെ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ രാജ്യം അനുഭവിക്കാന്‍ ഇരിക്കുന്നതേയുള്ളൂ. നാലു ദിവസത്തിനിടെ മാത്രം ശതകോടികളുടെ ബിസിനസ് നഷ്ടമാണ് വിപണിയില്‍ നേരിട്ടിരിക്കുന്നത്. സര്‍ക്കാര്‍ കണക്കില്‍ ഈ നഷ്ടം ഇടംപിടിക്കണമെന്നില്ല. കാരണം റിലയന്‍സും അദാനിയും പോലുള്ള വന്‍കിടക്കാരെയല്ല ഇത് ബാധിക്കുന്നത്, തെരുവു കച്ചവടക്കാരെയും ചെറുകിട, ഇടത്തരം ബിസിനസുകളില്‍നിന്ന് ജീവിതോപാധി കണ്ടെത്തുന്നവരെയുമാണ്.

മോദി സര്‍ക്കാറിന്റെ കണക്കു പ്രകാരം അണ്‍ അക്കൗണ്ടഡ് മണി(കണക്കില്‍പെടാത്ത പണം) കൊണ്ടാണ് ഈ കച്ചവടക്കാര്‍ ജീവിതം നെയ്യുന്നത്, അവരുടെ കുടുംബങ്ങള്‍ പുലരുന്നത്. അവരെ ആശ്രയിച്ചു നില്‍ക്കുന്നവരുടെ ഭക്ഷണവും പാര്‍പ്പിടവും വിദ്യാഭ്യാസവും ചികിത്സയും ഉള്‍പ്പെടെയുള്ള അടിസ്ഥാന ആവശ്യങ്ങള്‍ നിര്‍വഹിക്കപ്പെടുന്നത്. കൂലിപ്പണിയും കാര്‍ഷിക വൃത്തിയും ജീവിതോപാധിയായവരെയും തീരുമാനം പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഉയര്‍ന്ന കറന്‍സികള്‍ അസാധുവായതോടെ തൊഴില്‍ മേഖല സ്തംഭിച്ചു. നിര്‍മാണ മേഖലയും നിശ്ചലമായി. സ്ഥിതിഗതികള്‍ നേരെയാവാന്‍ 50 ദിവസം എടുക്കുമെന്നാണ് പ്രധാനമന്ത്രി ഇന്നലെ പറഞ്ഞത്. അത്രയും ദിവസം ഈ വിപണികളെല്ലാം മാന്ദ്യത്തിലോ നിശ്ചലാവസ്ഥയിലോ ആയിരിക്കുമെന്ന് ചുരുക്കം. വന്‍കിട കുത്തകകളുടെ ഒരു ദിവസത്തെ വ്യാപാര നഷ്ടം എത്രയെന്ന് മണിക്കൂറുകള്‍ കൊണ്ട് സര്‍ക്കാറിന് കണക്കെടുക്കാന്‍ കഴിയും.

എന്നാല്‍ ഒരു നെറ്റ്‌വര്‍ക്കിലും ബന്ധിതമല്ലാത്ത ഈ നാട്ടുവിപണിയുടെ നഷ്ടത്തിന്റെ കണക്കെടുക്കല്‍ എളുപ്പമാവില്ല. സാധാരണക്കാരന്റെ ജീവിത നിലവാരത്തിലുണ്ടാകുന്ന തകര്‍ച്ചയിലൂടെ മാത്രമേ അത് അടയാളപ്പെടുത്തപ്പെടൂ. സാധാരണക്കാര്‍ക്കുണ്ടാകുന്ന അസൗകര്യങ്ങളില്‍ ഖേദം പ്രകടിപ്പിക്കുന്ന ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കുപോലും വരാനിരിക്കുന്ന ഈ വിപത്തിനെക്കുറിച്ച് ഉത്കണ്ഠയുണ്ടാവുമെന്ന് തോന്നുന്നില്ല. എന്നാല്‍ സംസ്ഥാന സര്‍ക്കാറുകളെയാണ് ഇത് ഏറ്റവും അധികം ബാധിക്കുക. ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലിന് ക്ഷതമേല്‍ക്കുമ്പോള്‍ ആദ്യം ബാധിക്കുക സംസ്ഥാന ഖജനാവിനെയായിരിക്കും. നികുതി വരുമാനത്തിലും രജിസ്‌ട്രേഷന്‍ വരുമാനത്തിലുമെല്ലാം ഇപ്പോള്‍ തന്നെ കോടികളുടെ കുറവുണ്ടായിട്ടുണ്ട്. കേരളത്തിലെ വ്യാപാരികള്‍ 15 മുതല്‍ അനിശ്ചിതകാല കടയടപ്പ് സമരത്തിന് ആഹ്വാനം ചെയ്തതോടെ സ്ഥിതിഗതികള്‍ വീണ്ടും സങ്കീര്‍ണമാകും. ഈ നഷ്ടങ്ങളെല്ലാം എങ്ങനെ നികത്തുമെന്ന ചോദ്യം ബാക്കിയാകുന്നു.

കറന്‍സി അസാധുവാക്കല്‍ നടപടിയിലൂടെ ഹവാല, കള്ളനോട്ട് റാക്കറ്റുകളെ തല്‍ക്കാലത്തേക്ക് പ്രതിസന്ധിയിലാക്കാന്‍ കഴിയുമെന്നതൊഴിച്ചാല്‍ ഒരു ഫലവും ഉണ്ടാകില്ല. ചെറിയൊരു ഭാഗം ഹവാല പണവും വ്യാജ കറന്‍സികളും വിപണിയില്‍നിന്ന് അപ്രത്യക്ഷമായേക്കാം. എന്നാല്‍ അത് തല്‍ക്കാലത്തേക്ക് മാത്രമായിരിക്കും. അധിക സുരക്ഷാ ക്രമീകരണങ്ങളൊന്നുമില്ലാതെയാണ് 2,000 രൂപ കറന്‍സി വിപണിയില്‍ എത്തിച്ചിരിക്കുന്നതെന്നാണ് റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട് പറയുന്നത്. രണ്ടു മാസം മുമ്പ് ആര്‍.ബി.ഐ ഗവര്‍ണറായി ചുമതലയേറ്റ ഉര്‍ജിത് പട്ടേലാണ് കറന്‍സിയില്‍ ഒപ്പുവെച്ചിരിക്കുന്നത് എന്നതും നോട്ടില്‍ വിവിധ ഭാഷകളില്‍ മൂല്യം രേഖപ്പെടുത്തിയ ഭാഗത്ത് പിഴവുകള്‍ സംഭവിച്ചതും അസാധാരണമായ ധൃതി കേന്ദ്ര സര്‍ക്കാറും റിസര്‍വ്ബാങ്കും ഇക്കാര്യത്തില്‍ കാണിച്ചതിന് തെളിവാണ്. പത്തു മാസം എടുത്താണ് തീരുമാനം നടപ്പാക്കുന്നതെന്ന മോദിയുടെ വാദവും ഇത് പൊളിക്കുന്നുണ്ട്.

ഇപ്പോള്‍ വിപണിയില്‍ എത്തിച്ച 2000 രൂപ കറന്‍സിക്ക് നിലവിലുള്ള 1000, 500 രൂപ കറന്‍സികളേക്കാള്‍ വലിയ സുരക്ഷാ സവിശേഷതകള്‍ ഒന്നുമില്ലെന്നാണ,് റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പുറത്തുവന്ന വാര്‍ത്തകള്‍ പറയുന്നത്. കൂടിയ മൂല്യമുള്ള കറന്‍സി വിപണിയില്‍ എത്തുന്നതോടെ കള്ളനോട്ട് വ്യാപകമാകാനുള്ള സാധ്യതയും കൂടുതലാണ്. ഫലത്തില്‍ കള്ളനോട്ട് മാഫിയക്ക് ഒത്താശയാവുകയാണ് മോദി സര്‍ക്കാറിന്റെ നടപടി. ഫലത്തില്‍ മോദിയുടെ ഇപ്പോഴത്തെ ‘കള്ളപ്പണവേട്ട’ പാഴ്‌വേലയായി മാറും. വിപണിയിലുള്ള കള്ളപ്പണത്തിന്റെ വലിയൊരു പങ്കും ഇപ്പോഴത്തെ നീക്കത്തിന്റെ മറവില്‍ വൈറ്റ് മണിയായി മാറിയേക്കാം.

കള്ളപ്പണ വേട്ടയെന്ന മോദിയുടെ പ്രഖ്യാപനത്തിലെ കാപട്യവും ഇതിലൂടെ തുറന്നു കാണിക്കപ്പെടുന്നുണ്ട്. വിദേശ രാജ്യങ്ങളില്‍ ശതകോടികളുടെ കള്ളപ്പണ നിക്ഷേപമുള്ളവരെ തൊടാന്‍ ധൈര്യം കാണിക്കാതെയാണ് കേന്ദ്ര സര്‍ക്കാര്‍ ‘നോട്ടുമാറ്റല്‍ യുദ്ധ’ത്തിന് ഇറങ്ങിയിരിക്കുന്നത്. കള്ളപ്പണനിക്ഷേപം തിരികെ കൊണ്ടുവരുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കുന്നതില്‍ വീഴ്ച വരുത്തിയ മോദി സര്‍ക്കാര്‍ ജാള്യത മറയ്ക്കാന്‍ കാണിക്കുന്ന നാടകം മാത്രമായേ ഇതിനെ വിലയിരുത്താനാകൂ.

Continue Reading
Click to comment

Leave a Reply

Your email address will not be published.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.