Video Stories
ബിഗ് ഗോവ
മഡ്ഗാവ്: തട്ടുതകര്‍പ്പന്‍ ഗെയിം… ഒന്നിന് പിറകെ ഒന്നായി ഏഴ് ഗോളുകള്‍… പന്ത് ഇരുപകുതിയിലേക്കും കയറിയിറങ്ങിയ 93 മിനുട്ടിന് ശേഷം വിജയം ആതിഥേയരായ എഫ്.സി ഗോവക്ക്. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ അപരാജിതരായി കുതിച്ച ബംഗ്ലൂരു എഫ്.സിയെ ഗോവക്കാര്‍ തോല്‍പ്പിച്ചത് 4-3 മാര്‍ജിനില്‍. ഫെര്‍ണാണ്ടോ കോറമിനസ് എന്ന സ്പാനിഷ് താരത്തിന്റെ ഹാട്രിക്കിലായിരുന്നു ഗോവന്‍ വിജയം. സൂപ്പര്‍ ലീഗ് നാലാം സീസണില്‍ കണ്ട ഏറ്റവും ആവേശകരമായ മല്‍സരത്തില്‍ ഗോള്‍ക്കീപ്പര്‍ ചുവപ്പില്‍ പുറത്തായിട്ടും ബംഗ്ലൂരു പൊരുതിക്കളിച്ചു. നെഹ്‌റു സ്‌റ്റേഡിയത്തില്‍ ആദ്യ ഗോള്‍ പിറന്നത് പതിനഞ്ചാം മിനുട്ടില്‍. സ്‌റ്റേഡിയം തിങ്ങി നിറഞ്ഞ കാണികള്‍ക്ക് മുന്നിലേക്ക് കോറ എന്ന കോറമിനസിന്റെ സുന്ദരമായ അവസരോചിത ഗോള്‍. ബംഗ്ലൂരു പ്രതിരോധത്തെ അനായാസം കബളിപ്പിച്ചുള്ള പ്ലേസിംഗ് ഷോട്ട്. പക്ഷേ ലീഡിന് ആയുസ്സ് അഞ്ച് മിനുട്ട് മാത്രമായിരുന്നു. മിക്കുവിലൂടെ ബംഗ്ലൂരു തിരിച്ചെത്തി. ഗോള്‍ക്കീപ്പര്‍ കട്ടമണിയുടെ കാലുകള്‍ക്കിടയിലൂടെയുള്ള ഷോട്ട്. 33-ാം മിനുട്ടില്‍ ബംഗ്ലൂരു പ്രതിരോധത്തിന്റെ ശുദ്ധമായ അനാസ്ഥയില്‍ പന്ത് റാഞ്ചി കോറോ ഗോവക്ക് വീണ്ടും ലീഡ് സമ്മാനിച്ചു. ഒന്നാം പകുതി അവസാനിക്കാനിരിക്കെ കോറയെ പെനാല്‍ട്ടി ബോക്‌സില്‍ വെച്ച് ഫൗള്‍ ചെയ്തതിന് ബംഗ്ലൂരു ഗോള്‍ക്കീപ്പര്‍ ഗുര്‍പ്രീതിന് ചുവപ്പ് കാര്‍ഡും ആതിഥേയര്‍ക്ക് പെനാല്‍ട്ടിയും. മാലന്‍ഡയുടെ ഷോട്ടില്‍ ടീം 3-1ന് മുന്നില്‍. രണ്ടാം പകുതിയിലേക്ക് വന്നപ്പോള്‍ ബംഗ്ലൂരു ഗെയിം മാറ്റി. അതിവേഗ ആക്രമണങ്ങള്‍. കോര്‍ണര്‍ കിക്കില്‍ നിന്നും ഉയര്‍ന്ന പന്തില്‍ പവട്ടാലു ഗോള്‍ മടക്കി. മിന്നും ഹെഡ്ഡര്‍. അധികം താമസിയാതെ മികുവിന്റെ ഗോളില്‍ അപ്രതീക്ഷിതമായി ബംഗ്ലൂരുവിന് സമനില. അതോടെ ഗ്യാലറി നിശ്ചലം. പക്ഷേ രണ്ട് മിനുട്ടിനകം ഹാട്രിക്കുമായി കോറോ ലീഡ് തിരിച്ചുപിടിച്ചു. തോറ്റെങ്കിലും പോയന്റ് ടേബിളില്‍ ഇപ്പോഴും ഒന്നാമത് ബംഗ്ലൂരു തന്നെ. ആറ് പോയന്റുണ്ട് അവര്‍ക്ക്. പൂനെ, ഗോവ എന്നിവരും ആറ് പോയന്റുമായി ഒന്നാം സ്ഥാനത്തുണ്ട്.
ഇന്ന് നവാഗതരായ ജാംഷെഡ്പൂര്‍ എഫ്.സിക്ക് സ്വന്തം ഗ്രൗണ്ടില്‍ ആദ്യ മത്സരം. ജെ.ആര്‍.ഡി. ടാറ്റ സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലെ ആദ്യ ഹോം മാച്ചില്‍ ജാംഷെഡ്പൂര്‍ എഫ്.സി കൊല്‍ക്കത്തയെ നേരിടും. ഇരു ടീമുകളുടെയും ഹോം ഗ്രൗണ്ടുകള്‍ തമ്മില്‍ കേവലം 300 കിലോമീറ്റര്‍ മാത്രം അകലം. പോയിന്റ് പട്ടികയിലും ഇരുടീമുകളും തമ്മില്‍ ഒരു പോയിന്റിന്റെ വ്യത്യാസം മാത്രം. രണ്ടു മത്സരങ്ങളില്‍ നിന്ന് രണ്ട് പോയിന്റുമായി ജാംഷെഡ്പൂര്‍ ഏഴാം സ്ഥാനത്തും നിലവിലെ ചാമ്പ്യന്മാരായ എ.ടി.കെ രണ്ടു മത്സരങ്ങളില്‍ നിന്ന് ഒരു പോയിന്റുമായി ഒന്‍പതാം സ്ഥാനത്തും നില്‍ക്കുന്നു. ജാംഷെഡ്പൂരിന്റെ നോര്‍ത്ത് ഈസ്റ്റിനെതിരായ ആദ്യ മത്സരവും കേരള ബ്ലാസ്‌റ്റേഴ്‌സിനെതിരായ രണ്ടാം മത്സരവും ഗോള്‍ രഹിതം. ഫലത്തില്‍ ജാംഷെഡ്പൂര്‍ ഇതിനകം കളിച്ച 180 മിനിറ്റിലും ഒരു ഗോള്‍ പോലും അടിച്ചിട്ടില്ല. ആദ്യ മത്സരത്തില്‍ കേരള ബ്ലാസറ്റേഴ്‌സുമായി ഗോള്‍ രഹിത സമനില പിടിച്ച എ.ടി.കെ സ്വന്തം ഗ്രൗണ്ടില്‍ നടന്ന രണ്ടാം മത്സരത്തില്‍ 14നു പൂനെ സിറ്റിയോട് തോറ്റു.
മറ്റൊരു സവിശേഷത ,രണ്ടു ടീമുകളുടേയും പരിശീലകര് ഇംഗ്ലണ്ടില്‍ നിന്നുള്ളവരാണ്. ജാംഷെഡ്പൂരിന്റെ സ്റ്റീവ് കോപ്പലും എ.ടി.കെയുടെ ടെഡി ഷെറിങ്ഹാമും. രണ്ടുപേരും മാഞ്ചസ്റ്റര്‍ യൂണൈറ്റഡിനു വേണ്ടി കളിച്ചവരും. രണ്ടു ടീമുകളും ഈ സീസണിലെ ആദ്യ ജയം തേടിയാണ് ഇന്നിറങ്ങുന്നത്.
ഇതില്‍ ജാംഷെഡ്പൂരിനു ഇത് സ്വന്തം ഗ്രൗണ്ടിലെ ആദ്യ മത്സരം ആണെന്ന പ്രത്യേകത വേറെയും. ജാര്‍ഖണ്ഡില്‍ ക്രിക്കറ്റിനു കിട്ടുന്ന വന്‍ ജനപ്രീതി ഇന്നു ഫുട്‌ബോളിനും ലഭിക്കുമെന്ന വിശ്വാസ്ത്തിലാണ് ജാംഷെഡ്പൂരിന്റെ മിഡ്ഫീല്‍ഡര്‍ മെഹ്താബ് ഹൂസൈന്‍. “
സ്‌റ്റേഡിയം തിങ്ങി നിറഞ്ഞാണ് ആരാധകര്‍ ക്രിക്കറ്റ് കളികാണാനെത്തുന്നത്. ഇവിടെ ഫുട്‌ബോളിനും അതേപോലെ തിങ്ങി നിറഞ്ഞ സ്‌റ്റേഡിയത്തിനു മുന്നില്‍ കളിക്കാന്‍ കഴിയുന്നത് തീര്‍ച്ചയായും അതിമനോഹരമായ അനുഭവമായിരിക്കും . ഈ ചരിത്ര നിമിഷത്തിന്റെ ‘ഭാഗമാകുവാന്‍ കഴിയുന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട് “ മെഹ്താ്ബ് ഹൂസൈന്‍ പറഞ്ഞു.
സ്വന്തം നാട്ടില്‍ കളിക്കുമ്പോള്‍ ഗാലറിയില്‍ നിന്നും കിട്ടുന്ന പിന്തുണ വേറെ തന്നേയാണെന്നു കോച്ച് സ്റ്റീവ് കോപ്പലും പറഞ്ഞു.
ജാംഷെഡ്പൂരിന്റെ കഴിഞ്ഞ രണ്ടു മത്സരങ്ങളും എതിര്‍ ടീമിന്റെ ഗ്രൗണ്ടില്‍ ആയിരുന്നതിനാല്‍ സ്വന്തം ആരാധകരുടെ പിന്തുണ ഇതുവരെ ജാംഷെഡ്പൂരിനു അനുഭവിക്കാന്‍ കഴിഞ്ഞട്ടില്ല.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories7 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture7 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More7 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture7 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture7 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ