Connect with us

Video Stories

മൈസൂരില്‍ നിന്നെത്തി, തൊട്ടതെല്ലാം കീഴടക്കി

Published

on

ചെന്നൈ: മൈസൂര്‍ രാജകൊട്ടാരവുമായ ബന്ധമുണ്ടായിരുന്ന തലമുറയായിരുന്നു ജയലളിതയുടെ കുടുംബം. ബ്രാഹ്മണകുടുംബാംഗമായ ജയലളിത പ്രിയ തോഴന്‍ എം.ജി.ആറിനെപോലെതന്നെ തമിഴ്‌നാട്ടുകാരിയായിരുന്നില്ല. എം.ജി.ആര്‍ പാലക്കാട് വടവന്നൂര്‍കാരനായ മേനോനായിരുന്നെങ്കില്‍ ജയലളിത കര്‍ണാടക സ്വദേശിയായിരുന്നു. പഴയ മൈസൂര്‍ സംസ്ഥാനത്തിലെ മാണ്ഡ്യയിലെ മേലുക്കോട്ട് 1948 ഫെബ്രുവരി 24നായിരുന്നു ജയയുടെ ജനനം. ബ്രാഹ്മണാചാരപ്രകാരം രണ്ടുപേരുകള്‍ ഉണ്ടായിരുന്നു കുട്ടിക്കാലത്ത് ജയലളിതക്ക്. കോമളവല്ലിയായിരുന്നു ആദ്യത്തെ പേര്. കുടുംബം താമസിച്ച ജയവിലാസ്, ലളിത വിലാസ് എന്നീ വീടുകളുടെ പേരുകളില്‍ നിന്നാണ് ജയലളിത എന്ന പേര് പിന്നീട് ഒന്നാം വയസ്സില്‍ സ്വീകരിക്കുന്നത്. പത്മവല്ലി എന്നൊരു ചെറിയമ്മയും . ഇവരോടൊപ്പമായിരുന്നു എട്ടുവര്‍ഷത്തോളം ജയ താമസിച്ചത്. ജയകുമാര്‍ എന്നൊരു സഹോദരനുണ്ടായിരുന്നു ജയക്ക്.

രണ്ടുവയസ്സുള്ളപ്പോഴാണ് പിതാവ് ജയറാം മരണമടയുന്നത്. ഇതോടെ അമ്മ വേദവല്ലി ബാംഗ്ലൂരിലെ സ്വന്തം പിതാവിന്റെ നാടായ ബാംഗ്ലൂരിലേക്ക് താമസം മാറ്റി. എന്നാല്‍ പിതാവിന്റെ വീടായ മാണ്ഡ്യയില്‍ തന്നെയായിരുന്നു ജയയുടെ വാസം. 1958 വരെ ജയ അവിടെ തുടര്‍ന്നു. ജയയുടെ തമിഴ്‌നാട്ടിലേക്കുള്ള കുടിയേറ്റത്തിന് കാരണം ചെറിയമ്മ അംബുജവല്ലിയായിരുന്നു. അമ്മ വേദവല്ലിയുടെ അനുജത്തി മദ്രാസിലേക്ക് താമസം മാറ്റിയ കാലമായിരുന്നു 1950കള്‍.1948ല്‍ അംബുജവല്ലി മദ്രാസില്‍ എയര്‍ ഹോസ്റ്റസായി ജോലിക്ക് ചേര്‍ന്നു. കൂടെ നാടകാഭിനയവും . വിദ്യാവതി എന്ന പേരിലായിരുന്നു ഇത്. അടുത്ത വര്‍ഷം ജയയുടെ അമ്മയും ജയയുമായി മദ്രാസിലേക്ക് താമസം മാറ്റി. അംബുജവല്ലിയുടെ നിര്‍ബന്ധപ്രകാരമായിരുന്നു ഇത്. വേദവല്ലിയും തമിഴ് സിനിമയില്‍ അഭിനയിച്ചുതുടങ്ങി. സന്ധ്യ എന്ന അപരനാമത്തിലായിരുന്നു ഇത്. പത്മവല്ലിയുടെ വിവാഹത്തോടെയായിരുന്നു 1958ല്‍ ജയ അമ്മയോടൊപ്പം ചെന്നൈയില്‍ താമസമാരംഭിച്ചത്.

അതേസമയം പതിനഞ്ചാം വയസ്സില്‍ തന്നെ കന്നഡ നാടകങ്ങളില്‍ ജയ അഭിനയം തുടങ്ങിയിരുന്നു. 1961ല്‍ ശ്രീശൈലമഹാത്മാ എന്ന പേരിലുള്ള കന്നഡ സിനിമയില്‍ ബാലതാരമായി അഭിനയിച്ചാണ് വെള്ളിത്തിരയിലെ അരങ്ങേറ്റം. എം.ജി.ആറിനോടൊപ്പം 28 സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലാണ് ജയ അഭിനയിച്ചത്. 1965ലാണ് ആദ്യമായി തമിഴ് സിനിമയില്‍ തലകാണിച്ചത്. സി.വി ശ്രീധറിന്റെ വെണ്ണിറ ആടൈ എന്ന ചിത്രത്തിലൂടെയായിരുന്നു ഇത്. എന്നാല്‍ തൊട്ടടുത്ത വര്‍ഷം മാത്രം ഒറ്റയടിക്ക് 11 ചിത്രങ്ങളിലാണ് ഈ താരോദയം അഭിനയം കാഴ്ച വെച്ചത്.

ജയലളിതയുടെ തകര്‍പ്പന്‍ പ്രകടനം കൊണ്ടുതന്നെ വര്‍ഷങ്ങള്‍ക്കുള്ളില്‍ തമിഴ് സിനിമകളുടെ ടൈറ്റില്‍ പേരുകളില്‍ ജയയുടെ സാന്നിധ്യം നിറഞ്ഞു. അടിമൈപ്പെണ്‍, കണ്ണാ എന്‍ കാതലന്‍ തുടങ്ങിയ നായികാപ്രധാന്യമുള്ള ചിത്രങ്ങള്‍ ഉദാഹരണം. 125 സിനിമകളിലാണ് നായികാ റോളില്‍ അവര്‍ അഭിനയിച്ചത്. നിരവധി പുരാണകഥാസിനിമകളിലും ജയ അഭിനയിച്ചു. ആദിപരാശക്തി , കണ്ടന്‍ കരുണാള്‍, കന്നിതായ് തുടങ്ങിയവ ഉദാഹരണം. എം.ജി.ആര്‍ നായകനായ സിനിമയായിരുന്നു ഇതെന്നത് ജയയുടെ ജനപ്രിയത വിളിച്ചോതു്ന്നതായിരുന്നു. 1971ലാണ് ആദ്യമായി ജയക്ക് മികച്ച നടിക്കുള്ള തമിഴ്‌നാട് സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം ലഭിച്ചത്. തങ്കഗോപുരം എന്ന ചിത്രത്തിനായിരുന്നു ഇത്.

തെന്നിന്ത്യന്‍ സിനിമാസിംഹം ശിവാജിയുടെ കൂടെയും അവര്‍ പല സിനിമകളിലും അഭിനയിച്ചു. ഏറ്റവും കൂടുതല്‍ കാലം ഓടിയ സിനിമകളിലെ പ്രധാനതാരവും ജയയായിരുന്നു. ഇവരുടെ 85 സിനിമകളാണ് 25 വര്‍ഷത്തിലധികം ഓടിയത്. തെലുങ്കിലും 25 ഓളം സിനിമകളില്‍ അവര്‍ നായികയായി അഭിനയിച്ചു.1965 മുതല്‍ 85 വരെ ജയയായിരുന്നു ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ പ്രതിഫലമുള്ള നടി .

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.