Connect with us

Video Stories

12000 സാരികള്‍, 30 കിലോ സ്വര്‍ണം..750 ചെരുപ്പ് : പക്ഷേ എല്ലാം സമ്മാനങ്ങള്‍..!

Published

on

പന്ത്രണ്ടായിരത്തോളം സാരികള്‍, 30 കിലോഗ്രാം സ്വര്‍ണം, 2000 ഏക്കര്‍ ഭൂമി . 91 വാച്ചുകള്‍, 750 ജോഡി ചെരുപ്പ്….ഒരു രാഷ്ട്രീയ നേതാവിനെസംബന്ധിച്ച് ഇതിന്മേല്‍ വലിയ ഒരു അഴിമതി ആരോപണം വരാനില്ല. 66.65 കോടിയുടെ അനധികൃത സ്വത്ത് സമ്പാദിച്ചു എന്ന കേസില്‍ ജയലളിതയെ കര്‍ണാടക കോടതി ശിക്ഷിച്ചത് ഇന്ത്യയിലെ രാഷ്ട്രീയ ചരിത്രത്തില്‍ അത്യപൂര്‍വമായ അഴിമതിക്കേസിലായിരുന്നു. ഇപ്പോള്‍ ബി.ജെ.പിക്കാരനായ ജനതാപാര്‍ട്ടി മുന്‍ നേതാവ് സുബ്രഹ്മണ്യം സ്വാമിയുടെ പരാതിയിന്മേലായിരുന്നു കേസ്. 2014 സെപ്തംബര്‍ 27ന് ബംഗളൂരു സ്‌പെഷല്‍ കോടതി ജഡ്ജിയാണ് ജയയക്ക് മുഖ്യമന്ത്രിയായിരിക്കെ നാലുവര്‍ഷത്തെ തടവുശിക്ഷ വിധിച്ചത്. ഒരു മുഖ്യമന്ത്രിക്ക് ആ സ്ഥാനത്തിരിക്കുമ്പോള്‍ ലഭിക്കുന്ന തടവുശിക്ഷ രാജ്യത്ത് ആദ്യമായിരുന്നു. 100 കോടി രൂപ പിഴയടക്കാനും കോടതി വിധിച്ചിരുന്നു. നിയമസഭയില്‍ പദവിയില്‍ നിന്നും അയോഗ്യയാക്കപ്പെടുന്ന ആദ്യമുഖ്യമന്ത്രികൂടിയായിരുന്നു ജയലളിത. എന്നാല്‍ കണക്കില്‍പെടാത്ത സ്വത്തെല്ലാം തനിക്ക് നടിയായിരുന്നപ്പോള്‍ ലഭിച്ച സമ്മാനങ്ങളായിരുന്നുവെന്നായിരുന്നു അവരുടെ വാദം.

പരപ്പന അഗ്രഹാരം സെന്‍ട്രല്‍ ജയിലിലായിരുന്നു ജയയുടെയും തോഴി ശശികല അടക്കമുള്ളവരുടെ കുറ്റം കോടതി പ്രഖ്യാപിച്ചത്. അതിശക്തമായ സുരക്ഷാസന്നാഹങ്ങളോടെയായിരുന്നു വിധിപ്രസ്താവം. പ്രത്യേക ജഡ്ജി ജോണ്‍മൈക്കേല്‍ ഡികുഞ്ഞയുടേതായിരുന്നു വിധി. രണ്ടുദിവസത്തിന് ശേഷം പനിനീര്‍ശെല്‍വം മുഖ്യമന്ത്രിയായി അധികാരമേറ്റു. സ്ഥാനമേറ്റ് രണ്ടാം ദിവസം പരപ്പന ജയിലില്‍ ജയയെ കാണാനെത്തിയ മുഖ്യമന്ത്രിക്ക് പക്ഷേ അവരെ കാണാനായില്ല. പോയി മുഖ്യമന്ത്രിപ്പണി നോക്കെന്നായിരുന്നു ജയയുടെ കല്‍പനയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എട്ടുമാസത്തെ ശിക്ഷക്ക് ശേഷം കര്‍ണാടക ഹൈക്കോടതിയുടെ വിധിയില്‍ ജയക്ക് പുറത്തിറങ്ങാനായി. 2015 മെയ് 11ന് ബാംഗ്ലൂര്‍ ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച് ജയക്കെതിരായ എല്ലാ കുറ്റവും ഒഴിവാക്കി വെറുതെ വിട്ടത് ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്തതായി. ശശികലക്ക് പുറമെ അവരുടെ മരുമകന്‍ ഇളവരശി, ജയയുടെ വളര്‍ത്തുപുത്രന്‍ സുധാകരന്‍ എന്നിവരെയും കേസില്‍ വെറുതെ വിട്ടു. 12 ദിവസത്തിനുശേഷം അവര്‍ വീണ്ടും മുഖ്യമന്ത്രിയായി ചുമതലയേറ്റു. കര്‍ണാടക സര്‍ക്കാരിനെതിരെ ഡി.എം.കെ അടക്കം രംഗത്തുവന്നു. കര്‍ണാടകയുടെ അപ്പീലില്‍ ഇപ്പോള്‍ ജയയുടെ അനധികൃത സ്വത്തുസമ്പാദനക്കേസ് സുപ്രീംകോടതിയില്‍ പരിഗണനയിലാണ്.

Continue Reading
Click to comment

Leave a Reply

Your email address will not be published.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.