Video Stories
സൂപ്പര്‍ ബെല്‍
ലണ്ടന്‍: യൂറോപ്പില്‍ ലോകകപ്പ് യോഗ്യതാ മല്‍സരങ്ങള്‍ ഒരു റൗണ്ട് കൂടി പിന്നിടുമ്പോള്‍ റഷ്യന്‍ ടിക്കറ്റിന് അരികിലെത്തിയിരിക്കുന്നു നിലവിലെ ലോക ചാമ്പ്യന്മാരായ ജര്‍മനിയും മുന്‍ ചാമ്പ്യന്മാരായ ഇംഗ്ലണ്ടും. ബെല്‍ജിയം വന്‍കരയില്‍ നിന്നും ഫൈനല്‍ റൗണ്ട് ടിക്കറ്റ് നേടുന്ന ആദ്യ ടീമായപ്പോള്‍ കരുത്തരുടെ ഗ്രൂപ്പില്‍ പോളണ്ട് അധിശത്വം തുടരുന്നു. 1972 ന് ശേഷം ആദ്യമായി ലോകകപ്പ് ഫൈനല്‍ റൗണ്ട് കളിക്കാനുള്ള മോഹം ഉത്തര അയര്‍ലാന്‍ഡ് സജീവമാക്കുന്നതും ഇന്നലെ കണ്ടു.ഗ്രൂപ്പ് സിയില്‍ ജര്‍മനിക്കാര്‍ നോര്‍വെയെ കൊന്ന് കൊല വിളിച്ചപ്പോള്‍ ശക്തരായ ചെക് റിപ്പബ്ലിക്കിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് ഉത്തര അയര്‍ലാന്‍ഡ് ഗ്രൂപ്പിലെ വലിയ അട്ടിമറി നടത്തി. ദുര്‍ബലരുടെ പോരാട്ടത്തില്‍ അസര്‍ബെയ്ജാന്‍ 5-1ന് സാന്‍മറീനോയെ മുക്കി.
സി ഗ്രൂപ്പില്‍ ലോക ചാമ്പ്യന്മാരായ ജര്‍മനിക്ക് നോര്‍വെ പ്രതിയോഗികളായിരുന്നില്ല. ആറ് ഗോളിനാണ് ജര്‍മന്‍കാര്‍ നോര്‍വെ കപ്പല്‍ മുക്കിയതെങ്കിലും ഗ്രൂപ്പിലെ വലിയ വാര്‍ത്ത ഉത്തര അയര്‍ലാന്‍ഡുകാരുടെ വന്‍ അട്ടിമറിയായിരുന്നു. ചെക്ക് റിപ്പബ്ലിക്കിനെ അവര്‍ രണ്ട് ഗോളിന് മുക്കിയത് തികച്ചും അപ്രതീക്ഷിതിമായിട്ടായിരുന്നു. ഈ ജയത്തോടെ ഗ്രൂപ്പില്‍ ഐറിഷുകാര്‍ രണ്ടാമത് വന്നപ്പോള്‍ ചെക്കുകാരുടെ കാര്യത്തില്‍ ഏകദേശം തീരുമാനമാവുകയും ചെയ്തു. ഗ്രൂപ്പില്‍ നിന്ന് ഇതിനകം പുറത്തായി കഴിഞ്ഞെങ്കിലും പഴയ റഷ്യന്‍ റിപ്പബ്ലിക്കായ അസര്‍ബെയ്ജാന്‍ സ്വന്തം ആരാധകരെ നിരാശപ്പെടുത്തിയില്ല. സാന്‍മറീനോയെ 5-1ന് വീഴ്ത്തിയതിലൂടെ അവര്‍ യോഗ്യതാ റൗണ്ടിലെ ടീമിന്റെ മികച്ച വിജയമാണ് സ്വന്തമാക്കിയത്. ഗ്രൂപ്പ് ഇയിലെ വാര്‍ത്ത പോളണ്ടുകാര്‍ കരുത്തോടെ തിരിച്ചെത്തിയതാണ്. കഴിഞ്ഞ മല്‍സരത്തില്‍ ഡെന്മാര്‍ക്കിന് മുന്നില്‍ നാടകീയമായി നാല് ഗോളിന് തകര്‍ന്ന ടീം ഇന്നലെ കസാക്കിസ്ഥാനെ മൂന്ന് ഗോളിന് പരാജയപ്പെടുത്തി. ഗ്രൂപ്പിലെ ആറാം വിജയത്തോടെ അവര്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തിയപ്പോള്‍ ഡാനിഷുകാര്‍ അവരുടെ തകര്‍പ്പന്‍ ഫോം തുടരുന്നു. അര്‍മീനിയയെ അവര്‍ 4-1ന് വീഴ്്ത്തി. സാധ്യത കല്‍പ്പിക്കപ്പെടാതിരുന്ന മോണ്ടിനിഗ്രോ ഒരു ഗോളിന് റൂമേനിയയെ വീഴ്ത്തി ഗ്രൂപ്പില്‍ വിലപ്പെട്ട പോന്റും സ്വന്തമാക്കി.
എഫ് ഗ്രൂപ്പില്‍ ഇംഗ്ലണ്ട് പൊരുതിക്കളിച്ച സ്ലോവാക്യയെ 2-1ന് വീഴ്ത്തിയപ്പോള്‍ സ്‌ക്കോട്ട്‌ലാന്‍ഡ് രണ്ട് ഗോളിന് മാള്‍ട്ടയെയും സ്ലോവേനിയ നാല് ഗോളിന് ലിത്വാനിയയെയും പരാജയപ്പെടുത്തി. വെംബ്ലിയിലെ ഇംഗ്ലിഷ്-സ്ലോവാക്യ് പോരാട്ടം ആസ്വദിക്കാന്‍ പതിവ് പോലെ വന്‍ ജനക്കൂട്ടമായിരുന്നു. യോഗ്യതാ റൗണ്ടില്‍ തകര്‍പ്പന്‍ പ്രകടനം തുടരുന്ന ഇംഗ്ലണ്ട് അനായാസം ജയിക്കുമെന്ന് കരുതിയ മല്‍സരത്തില്‍ പക്ഷേ ആദ്യ ഗോള്‍ സ്‌ക്കോര്‍ ചെയ്തത് സ്ലോവാക്യക്കാരായിരുന്നു. സ്റ്റാന്‍സ്ലിലാവ് ലോബോട്ട്കയുടെ ഗോള്‍ ഇംഗ്ലീഷുകാരെ ഞെട്ടിച്ചു. മല്‍സരത്തിന് മൂന്ന് മിനുട്ട് മാത്രം പ്രായമുള്ളപ്പോഴായിരുന്നു ഈ ഗോള്‍. പക്ഷേ എറിക്ഡര്‍ ഒന്നാം പകുതിയില്‍ തന്നെ ഇംഗ്ലണ്ടിനെ ഒപ്പമെത്തിച്ചു. രണ്ടാം പകുതിയില്‍ മാര്‍ക്കസ് റാഷ് ഫോര്‍ഡ് അവസരോചിതമായി നേടിയ ഗോള്‍ ഇംഗ്ലണ്ടിന്റെ റഷ്യന്‍ വഴി എളുപ്പമാക്കി.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture7 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ