Video Stories
സ്റ്റേഡിയങ്ങള്‍ മുഖം മിനുക്കി; ലോകോത്തര നിലവാരത്തില്‍
അഷ്‌റഫ് തൈവളപ്പ്
കൊച്ചി
‘സ്റ്റേഡിയത്തിനകത്തേക്കുള്ള പ്രവേശന ഹാളിലെത്തിയാല്‍ പഞ്ചനക്ഷത്ര ഹോട്ടലിന്റെ ലോബി പോലെയേ തോന്നൂ’. അണ്ടര്‍-17 ലോകകപ്പിന്റെ ഫൈനല്‍ വേദിയായ കൊല്‍ക്കത്തയിലെ സാള്‍ട്ടലേക്ക് സ്റ്റേഡിയം നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സന്ദര്‍ശിച്ചപ്പോള്‍ ടൂര്‍ണമെന്റ് ഡയറക്ടര്‍ ഹാവിയര്‍ സെപ്പി പറഞ്ഞ വാക്കുകളാണിത്.
ചരിത്രത്തിലാദ്യമായി ഇന്ത്യ ഒരു ഫിഫ ലോകകപ്പിന് ആതിഥ്യമൊരുക്കുമ്പോള്‍ ലോകോത്തര നിലവാരത്തില്‍ മുഖം മിനുക്കി കഴിഞ്ഞു ആറു വേദികളും. ഫിഫയുടെ നിര്‍ദ്ദേശ പ്രകാരം കോടികള്‍ മുടക്കിയായിരുന്നു എല്ലാ സ്റ്റേഡിയങ്ങളുടെയും നവീകരണം. കൊച്ചി ഒഴികെയുള്ള എല്ലാ വേദികളും പൂര്‍ണ സജ്ജമാക്കി പ്രാദേശിക സംഘാടകര്‍ ഫിഫക്ക് കൈമാറി കഴിഞ്ഞു. അവിശ്വസീനയമാണെന്ന് തോന്നിക്കും വിധമാണ് സ്റ്റേഡിയങ്ങളുടെ പുതിയ രൂപം. ഇന്നേവരെ കാണാത്ത സൗകര്യങ്ങളാണ് നിരവധി ഫുട്‌ബോള്‍-ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് വേദിയായ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ഫുട്‌ബോള്‍ ആരാധകരെ കാത്തിരിക്കുന്നത്. സ്റ്റേഡിയത്തിലെ പൊട്ടിപൊളിഞ്ഞ കസേരകളെല്ലാം മാറ്റി എല്ലായിടത്തും ബക്കറ്റ് സീറ്റുകള്‍ സ്ഥാപിച്ചു. കാണികള്‍ ഇനി സിമന്റ് തറയില്‍ ഇരുന്ന് കളി കാണേണ്ടെന്ന് ചുരുക്കം. ടോയ്‌ലെറ്റുകളെല്ലാം നവീകരിച്ചു. ഗാലറിയിലേക്ക് പ്രവേശിക്കാനും പുറത്തേക്ക് കടക്കാനുമുള്ള സംവിധാനങ്ങളും പുതുക്കി. ഇതാദ്യമായി സ്റ്റേഡിയത്തില്‍ അത്യാധുനിക നിലവാരത്തില്‍ അഗ്നി ശമന സംവിധാനവും ഒരുക്കി. കളിക്കാര്‍ക്കും റഫറിമാര്‍ക്കും രണ്ടു വീതം ഡ്രസ് റൂമുകളാണുള്ളത്. ഇതിനെല്ലാം പുറമേ ഫിഫ നിലവാരത്തിലുള്ള മൂന്നു ഫുട്‌ബോള്‍ ഗ്രൗണ്ടുകളും (പരിശീലനത്തിനായി ഉപയോഗിക്കുന്നവ) ലോകകപ്പിലൂടെ കൊച്ചിക്ക് ലഭിക്കും. ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റേഡിയമായ കൊല്‍ക്കത്ത സാള്‍ട്ട്‌ലേക്കിന് രാജ്യത്തെ ഏറ്റവും മനോഹരമായ സ്റ്റേഡിയമെന്ന വിശേഷണവും നവീകരണ പ്രവര്‍ത്തനങ്ങളിലൂടെ സ്വന്തമായി. പുതിയ ബക്കറ്റ് സീറ്റുകള്‍, ഫയര്‍ ആന്റ് സേഫ്റ്റി നവീകരണം, സിസിടിവി സിസ്റ്റം, പ്ലയര്‍ ഏരിയകളുടേതടക്കമുള്ള നവീകരണം എന്നിവക്കെല്ലാം പുറമെ സ്റ്റേഡിയത്തിനകത്ത് തന്നെ നാലു പരിശീലന ഗ്രൗണ്ടുകളും ഒരുക്കിയിട്ടുണ്ട്. മെക്‌സിക്കോ, ചിലി, ഇംഗ്ലണ്ട്, ഇറാഖ് ടീമുകളുടെ ഗ്രൂപ്പ് മത്സരങ്ങളാണ് സാള്‍ട്ട്‌ലേക്കില്‍ നടക്കുന്നത്.
ഗോവ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ രണ്ടു വീതം പുതിയ ടീം ഡ്രസിങ് റൂമുകളും റഫറി ഡ്രസ് റൂമുകളുമാണ് സ്ഥാപിച്ചത്. പ്രസ് കോണ്‍ഫറന്‍സ് റൂം നവീകരിച്ചു. ആളുകളെ ഒഴിപ്പിക്കാനും പുതിയ കവാടങ്ങള്‍ സ്ഥാപിച്ചു. രണ്ടു ഫഌഡ്‌ലിറ്റ് ടവറുകളാണ് പുതുതായി സ്ഥാപിച്ചത്. ഇറാനും ജര്‍മ്മനിയും ഉള്‍പ്പെടുന്ന ഗ്രൂപ്പ് സി മത്സരങ്ങള്‍ക്കാണ് ഗോവ ആതിഥ്യം വഹിക്കുന്നത്. ഫ്രാന്‍സ് ഉള്‍പ്പെടുന്ന ഗ്രൂപ്പ് ഇ മത്സരങ്ങള്‍ നടക്കുന്ന ഗുവാഹത്തി ഇന്ദിരഗാന്ധി സ്റ്റേഡിയത്തില്‍ 23,000 ബക്കറ്റ് സീറ്റുകളാണ് കാണികള്‍ക്ക് വേണ്ടി പുതുതായി സ്ഥാപിച്ചത്.ഫഌഡ്‌ലൈറ്റ് സൗകര്യത്തോടെ നാലു പരിശീലന ഗ്രൗണ്ടുകളാണ് ലോകകപ്പിനായി ഗുവാഹത്തിയില്‍ മിനുക്കിയെടുത്തത്. അന്താരാഷ്ട്ര നിലവാരത്തില്‍ തയ്യാറാക്കിയ പരിശീലന ഗ്രൗണ്ടുകളില്‍ ഡ്രസിങ് റൂമും ഒരുക്കിയിട്ടുണ്ട്. നവി മുംബൈയിലെ ഡി.വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ മാലി, തുര്‍ക്കി ടീമുകള്‍ ഉള്‍പ്പെട്ട ഗ്രൂപ്പ് ബി മത്സരങ്ങളാണ് നടക്കുന്നത്. ലോകകപ്പിനായി ഏറ്റവും ആദ്യം തയ്യാറെടുത്ത വേദിയില്‍ കാണികള്‍ക്കുള്ള സൗകര്യങ്ങളെല്ലാം മെച്ചപ്പെടുത്തിയിട്ടുണ്ട്. ഉദ്ഘാടന മത്സരവും ഇന്ത്യയുടെ ഗ്രൂപ്പ് മത്സരങ്ങളും നടക്കുന്ന ന്യൂഡല്‍ഹി നെഹ്‌റു സ്റ്റേഡിയത്തില്‍ എല്ലാ സംവിധാനങ്ങളും നവീകരിച്ചിട്ടുണ്ട്. ടീമുകള്‍ക്കായി പുതിയ മൂന്ന് ഡ്രസ് റൂമുകളാണ് ഇവിടെയുണ്ടാവുക. മീഡിയ ട്രിബ്യൂണും നവീകരിച്ചു. ലൈറ്റിങിലുണ്ടായിരുന്ന അപാകതകള്‍ പൂര്‍ണമായും പരിഹരിച്ചിട്ടുണ്ട്. കളി കാണാനെത്തുന്നവര്‍ക്ക് ഏറ്റവും മികച്ച സൗകര്യങ്ങളും സുരക്ഷ സംവിധാനങ്ങളും സ്റ്റേഡിയത്തില്‍ ഒരുക്കി കഴിഞ്ഞു.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories7 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture7 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More7 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture7 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture7 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ