Connect with us

Video Stories

അണ്ടര്‍ 17 ല്‍ യുദ്ധസെമി

Published

on

മുംബൈ,കൊല്‍ക്കത്ത: കൗമാരത്തിന്റെ സെമി ഇന്ന്.കൊല്‍ക്കത്ത രബീന്ദ്രസരോവറില്‍ വൈകീട്ട് അഞ്ചിന് ബ്രസീലും ഇംഗ്ലണ്ടും നേര്‍ക്കു നേര്‍. നവി മുംബൈ ഡി.വൈ പാട്ടില്‍ സ്‌റ്റേഡിയത്തില്‍ രാത്രി എട്ടിന് സ്‌പെയിനും മാലിയും. മൂന്നാഴ്ച്ച കാലമായി ഇന്ത്യന്‍ ഫുട്‌ബോളിന് നവോന്മേഷം പകരുന്ന ചാമ്പ്യന്‍ഷിപ്പ് അവസാന ഘട്ടത്തിലേക്ക് പ്രവേശിക്കുമ്പോള്‍ സംഘാടകര്‍ക്ക് പ്രതീക്ഷ പകരുന്നത് സെമി ടിക്കറ്റിനുളള ആവേശം തന്നെ. ഗോഹട്ടിയില്‍ നിന്നും അവസാന നിമിഷം കൊല്‍ക്കത്തയിലേക്ക് മാറ്റിയ ഒന്നാം സെമിയില്‍ ബ്രസീലിനാണ് എല്ലാവരും മുന്‍ത്തൂക്കം കല്‍പ്പിക്കുന്നത്. ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പിലുടനീളം മികച്ച പ്രകടനം നടത്തിയിട്ടുണ്ടെങ്കിലും ബ്രസീലിന്റെ അവസരോചിത പ്രകടനങ്ങള്‍ക്കൊപ്പം അവര്‍ക്ക് ലഭിക്കുന്ന ഗ്യാലറി പിന്തുണയുമാണ് പ്രധാനം. എല്ലാ മല്‍സരങ്ങളിലും മികച്ച പ്രകടനമാണ് ബ്രസീല്‍ നടത്തുന്നത്. ഗ്രൂപ്പ് സിയില്‍ ആദ്യ മല്‍സരത്തില്‍ സ്‌പെയിനിനെയും രണ്ടാം മല്‍സരത്തില്‍ നൈജറിനെയും മൂന്നാം മല്‍സരത്തില്‍ ഉത്തര കൊറിയയെയും വ്യക്തമായ മാര്‍ജിനില്‍ പരാജയപ്പെടുത്തിയ ബ്രസീല്‍ സംഘം പ്രി ക്വാര്‍ട്ടര്‍ ഫൈനലില്‍ ഹോണ്ടുറാസിനെ നിഷ്പ്രയാസം കശക്കിയിരുന്നു. ക്വാര്‍ട്ടര്‍ ഫൈനലില്‍ മാത്രമായിരുന്നു വെല്ലുവിളി. ജര്‍മനി തുടക്കത്തില്‍ ഗോള്‍ നേടിയിട്ടും രണ്ടാം പകുതിയില്‍ തിരിച്ചുവന്ന ബ്രസീല്‍ രണ്ട് ഗോള്‍ മടക്കിയാണ് വിജയം വരിച്ചത്. പൗലിഞ്ഞോ, ലിങ്കോണ്‍ എന്നിവര്‍ക്കൊപ്പം പിന്‍നിരയും ബ്രസീലിന്റെ കരുത്താണ്. പതിനൊന്ന് ഗോളുകളാണ് അഞ്ച് മല്‍സരങ്ങളില്‍ നിന്നായി അവര്‍ നേടിയത്. ഇംഗ്ലണ്ടാവട്ടെ എളുപ്പത്തില്‍ സ്‌ക്കോര്‍ ചെയ്യുന്നവരാണ്. ബ്രസീല്‍ ഡിഫന്‍സിന് തലവേദന സൃഷ്ടിക്കാന്‍ പ്രാപ്തനാണ് ബ്രിഡ്ജറെ പോലുള്ളവര്‍. ചിലിയെ നാല് ഗോളിന് തകര്‍ത്താണ് ഇംഗ്ലണ്ട് ആരംഭിച്ചത്. മെക്‌സിക്കോയെ 3-2 നും ഇറാഖിനെ നാല് ഗോളിനും തരിപ്പണമാക്കിയാണ് അവര്‍ സ്‌ട്രൈക്കിംഗ് കരുത്ത് തെളിയിച്ചത്. ജപ്പാനുമായുള്ള പ്രീക്വാര്‍ട്ടറില്‍ ഗോളില്ലാ സമനില വഴങ്ങിയത് മാത്രമാണ് ടീമിന് ആഘാതമായത്. ഷൂട്ടൗട്ട് വഴി രക്ഷപ്പെട്ട ടീം പക്ഷേ ക്വാര്‍ട്ടറില്‍ അമേരിക്കയെ ഗോളില്‍ മുക്കിയിരുന്നു (4-1) രണ്ടാം സെമി രണ്ട് വന്‍കരാ ചാമ്പ്യന്മാര്‍ തമ്മിലാണ്. ആഫ്രിക്കന്‍ ചാമ്പ്യന്മാരായ മാലിക്കാര്‍ അതിവേഗ പോരാട്ടത്തിന്റെ വക്താക്കളാണ്. ആദ്യ മല്‍സരത്തില്‍ പരാഗ്വേയോട് പരാജയപ്പെട്ടതിന് ശേഷം അവര്‍ തിരിഞ്ഞ് നോക്കിയിട്ടില്ല. അവസാന മല്‍സരത്തില്‍ സ്വന്തം വന്‍കരക്കാരായ ഘാനയെ മറികടന്നാണ് സെമി ടിക്കറ്റ് സ്വന്തമാക്കിയത്. സ്‌പെയിന്‍ പുറത്തെടുക്കുന്നത് യൂറോപ്യന്‍ സൗന്ദര്യമാണ്. ക്വാര്‍ട്ടറില്‍ ഇറാനെ 3-1ന് തരിപ്പണമാക്കിയാണ് അവര്‍ കരുത്ത് പ്രകടിപ്പിച്ചത്. സുന്ദരമായ പാസിംഗ് ഗെയിമില്‍ റൂയിസ് സംഘം വിലസുമ്പോള്‍ വേഗതയില്‍ തിരിച്ചടിക്കാനാള്ള മാലി ആക്ഷന്‍ പ്ലാനും സെമിക്ക് വന്‍വീര്യം സമ്മാനിക്കും.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.