Connect with us

Video Stories

ആഘാതമാണ് ഈ പരാജയം

Published

on

 

ആന്റിഗ്വ :2004 ലെ ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി ജേതാക്കളായിരുന്നു വിന്‍ഡീസ്. 2006 ല്‍ അവര്‍ ഫൈനലും കളിച്ചു. പക്ഷേ ഇത്തവണ ലണ്ടനില്‍ ചാമ്പ്യന്‍സ് ട്രോഫി നടന്നപ്പോള്‍ ഐ.സി.സി റാങ്കിംഗില്‍ വളരെ പിറകില്‍ പോയതിനാല്‍ മെഗാ ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടാന്‍ പോലും കഴിയാത്ത ദുര്യോഗത്തിലായി ടീം. ലണ്ടനില്‍ ചാമ്പ്യന്‍സ് ട്രോഫി പുരോഗമിക്കുമ്പോള്‍ അഫ്ഗാനിസ്ഥാനുമായി ഏകദിന പരമ്പര കളിക്കേണ്ട ഗതികേടിലായിരുന്നു ബ്രയന്‍ ലാറയെ പോലുള്ള അതികായരെ ലോക ക്രിക്കറ്റിന് സമ്മാനിച്ച കരിബീയന്‍ ടീം. ലോക ക്രിക്കറ്റിലേക്ക് ഉദിച്ചുയര്‍ന്ന് വരുന്ന അഫ്ഗാന്‍ ടീമിനോട് സെന്റ് ലൂസിയയില്‍ നടന്ന ഏകദിനത്തില്‍ വിന്‍ഡീസ് 63 റണ്‍സിന് തകര്‍ന്നതോടെ ശക്തരായ ഇന്ത്യക്കെതിരായ ഏകദിന പരമ്പരയില്‍ വിന്‍ഡീസ് നാണംകെടുമെന്നാണ് കരുതപ്പെട്ടത്. പരമ്പരയിലെ ആദ്യ മൂന്ന് മല്‍സരങ്ങളിലും (മഴ മൂലം അപൂര്‍ണമായ ആദ്യ ഏകദിനം ഉള്‍പ്പെടെ) ഇന്ത്യന്‍ ആധിപത്യം പൂര്‍ണമായപ്പോള്‍ കോച്ചില്ലെങ്കിലും പരമ്പര ഇന്ത്യ തൂത്ത് വാരുമെന്ന് എല്ലാവരും തലക്കെട്ട് നിരത്തി. നാലാം ഏകദിനത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ടീം 189 ല്‍ വീണപ്പോള്‍ കാര്യങ്ങള്‍ ഇന്ത്യക്ക് എളുപ്പമായതായും തലക്കെട്ട് വന്നു. പക്ഷേ അവിടെ നിന്നാണ് ക്യാപ്റ്റന്‍ ജാസോണ്‍ ഹോള്‍ഡറുടെ അഞ്ച് വിക്കറ്റ് മികവില്‍ യുവാക്കളുടെ കരീബിയന്‍പ്പട തിരിച്ചുവന്നതും ഏകദിന റാങ്കിംഗില്‍ മൂന്നാമതുളള ഇന്ത്യയെ നാണംകെടുത്തിയതും.
അപ്രതീക്ഷിത വിജയമെന്ന് ഇതിനെ വിശേഷിപ്പിക്കരുത്-മല്‍സര ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഹോള്‍ഡറുടെ വാക്കുകള്‍ ഇതായിരുന്നു. എനിക്ക് ടീമില്‍ വിശ്വാസമുണ്ടായിരുന്നു. എല്ലാവരും അവരുടെ കരുത്തിനൊപ്പം പൊരുതിയാല്‍ ജയിക്കാമെന്ന ഉറപ്പുമുണ്ടായിരുന്നു. കഴിഞ്ഞ നാല് മാസമായി എന്റെ ടീമിനെ എല്ലാവരും എഴുതിത്തളളുന്നു. അവര്‍ക്കുള്ള മറുപടിയാണ് ഈ വിജയം-നായകന്‍ അഭിമാനത്തോടെ പറഞ്ഞു.
ബൗളര്‍മാരാണ് ഇന്ത്യന്‍ മെഗാ ബാറ്റിംഗിന് വിലങ്ങിട്ടത്. 62-ാമത് രാജ്യാന്തര ഏകദിനം കളിക്കുന്ന ഹോള്‍ഡറിന് ഉറച്ച പിന്തുണ നല്‍കി കെസ്‌റിക് വില്ല്യംസ്, അല്‍സാരി ജോസഫ് എന്നിവര്‍. ഇന്ത്യന്‍ ബാറ്റിംഗ് നിരയിലെ അതിശക്തനായ മഹേന്ദ്രസിംഗ് ധോണിയെ 33 പന്തുകളില്‍ കേവലം 13 റണ്‍സ് മാത്രം നല്‍കി പിടിച്ചുകെട്ടിയ വില്ല്യംസിന്റെ മികവ് അപാരമായിരുന്നു. ധോണി ക്രീസിലുള്ളപ്പോള്‍ ഇന്ത്യക്ക് വ്യക്തമായ വിജയ സാധ്യതയുണ്ടായിരുന്നു. പക്ഷേ എം.എസിനെ പിടിച്ചുകെട്ടുക മാത്രമല്ല അദ്ദേഹത്തെ നാല്‍പ്പത്തിയൊമ്പതാം ഓവറിലെ അവസാന പന്തില്‍ പുറത്താക്കി നിര്‍ണായകമായ ബ്രേക്ക് ത്രൂ ടീമിന് വില്ല്യംസ് നല്‍കി. അവസാന ഓവറില്‍ ജയിക്കാന്‍ ഇന്ത്യക്ക് 14 റണ്‍സ് വേണ്ടിയിരുന്നു.
ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് ഒമ്പത് വിക്കറ്റിന് 189 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ 49.4 ഓവറില്‍ 178 റണ്‍സിന് ഇന്ത്യ നാടകീയമായി പുറത്താവുകയായിരുന്നു. പരമ്പരയിലുടനീളം ഉജ്വല ഫോമില്‍ കളിക്കുന്ന അജിങ്ക്യ രഹാനെ 60 റണ്‍സ് നേടിയപ്പോള്‍ അഞ്ചാമനായി ബാറ്റ് ചെയ്ത ധോണി 54 റണ്‍സ് നേടി. പക്ഷേ പതിവ് ധോണിയായിരുന്നില്ല ക്രീസില്‍-ഇത്രയും റണ്‍സ് നേടാന്‍ അദ്ദേഹം 114 പന്തെടുത്തു. നേടിയത് ഒരു ബൗണ്ടറി മാത്രം. അത്രമാത്രം മന്ദഗതിയിലാണ് പിച്ച് പ്രതികരിച്ചത്. വാലറ്റത്തില്‍ ആരും പൊരുതിയില്ല. ഹാര്‍ദിക് പാണ്ഡ്യ 20 റണ്‍സ് നേടി ഓപ്പണര്‍ ശിഖര്‍ ധവാന്‍ (5), ക്യാപ്റ്റന്‍ വിരാത് കോലി (3) ദിനേശ് കാര്‍ത്തിക് (2), കേദാര്‍ യാദവ് (10) രവീന്ദു ജഡേജ (11), ഉമേഷ് യാദവ് (0) തുടങ്ങിയവരെല്ലാം വേഗത കുറഞ്ഞ പിച്ചില്‍ ബൗളര്‍മാര്‍ക്ക് എളുപ്പത്തില്‍ പിടി കൊടുത്തു. ക്യാപ്റ്റന്‍ ഹോള്‍ഡര്‍ 9.4 ഓവറില്‍ 27 റണ്‍സിനാണ് അഞ്ച് വിക്കറ്റ് നേടിയത്. വില്ല്യംസ് പത്തോവറില്‍ 29 റണ്‍സ് മാത്രമാണ് നല്‍കിയത്. ഹോള്‍ഡറാണ് കളിയിലെ കേമന്‍.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.