Connect with us

Video Stories

അബദ്ധത്തില്‍ കൊച്ചിയിലറങ്ങിയ ഗുജറാത്തി സഹോദരിക്ക് മിനുറ്റുകള്‍ക്കുള്ളില്‍ ടിക്കറ്റിനുള്ള പണം ശേഖരിച്ച് മലയാളികളുടെ കാരുണ്യം

Published

on

 

കുഞ്ഞഹമ്മദ് കുരാച്ചുണ്ട് ..

ഖദ്ദാമ ..
അതൊരു പേരല്ല .അവസാനിക്കാത്ത കണ്ണീരിന്റ കനലാണ് .
ഡിസമ്പര്‍ 3ന് പുലര്‍ച്ചെ 4. 5 ന് കൊച്ചിയിലേക്ക് പുറപ്പെട്ട സൗദി എയര്‍ലൈന്‍സിനകത്ത് സീറ്റ് പരതി നടക്കുന്നതിനിടയില്‍ ഒരു സ്ത്രീക്ക് ചുറ്റും മുന്നാലുപേര്‍ വട്ടം കൂടി നിന്ന് സംസാരിക്കുന്നതിനിടയില്‍ ഞാനത് കേട്ടു .
അഹമ്മദാബാദിനടുത്ത് ഒരു ഗ്രാമത്തില്‍ നിന്നും സൗദിയിലെ വടക്കന്‍ അതിര്‍ത്തിയിലെ സക്കാക്കയില്‍ വീട്ട് ജോലിക്ക് വന്നതാണവള്‍ .
നാട്ടിലേക്ക് തിരിച്ച് പോകാന്‍ അവര്‍ക്ക് കിട്ടിയത് കൊച്ചിയിലേക്കുള്ള വിമാന ടിക്കറ്റാണ് .അവളുടെ സ്‌പോണ്‍സര്‍ക്ക് പറ്റിയ അബദ്ധമോ അവള്‍ പറഞ്ഞ് കൊടുത്തതിലോ പിശകോ ട്രാവല്‍ ഏജന്‍സിയുടെ നോട്ടപ്പിഴവോ എന്താണെന്നറിയില്ല അവള്‍ കേരളത്തിലേക്കുള്ള യാത്രയിലാണ് .നിസ്സഹായതയോടെ കേള്‍വിക്കാര്‍ അവരുടെ സീറ്റുകളിലേക്ക് മാറി.
വിമാനം ആകാശത്ത് നിറഞ്ഞ് പറന്നു രാവിലെ 11-20ന് കൊച്ചിയുടെ ആകാശത്ത് നിന്നും നെടുമ്പാശ്ശേരിയുടെ റണ്‍വേയില്‍ വലിയ ഞരക്കത്തോടെ ഇറങ്ങുമ്പോള്‍ അതിലേറെ ഉറക്കെ കരയുന്ന മനസ്സുമായ് അവള്‍ ( ഖദ്ദാമ ) യും .
ഞാനും സഹയാത്രികരും പുറത്തേക്ക് ഓടുക തന്നെ ആയിരുന്നു .12.30 ന് പുറപ്പെടുന്ന കെ.എസ് ആര്‍ ടി സിയുടെ ലോ ഫ്‌ലോര്‍ ബസ്സില്‍ കോഴിക്കോട്ട് പോകാന്‍ സൗദിയില്‍ നിന്ന് തന്നെ ടിക്കറ്റ് റിസര്‍വ്വ് ചെയ്തിരുന്നത് കൊണ്ട് ഓടുക തന്നെയായിരുന്നു ഞാന്‍ .
ബാഗേജുകള്‍ കാത്ത് കണ്‍വെയര്‍ ബെല്‍ട്ടിനരികെ നില്‍ക്കുമ്പോള്‍ ആ സ്ത്രീയുടെ മുഖം വീണ്ടും മുന്നില്‍ .
ആ മുഖത്തെ നിസ്സഹായതയും അവരുടെ ഉള്ളിലെ തീയും തിരിച്ചറിയാന്‍ വൈകുന്നത് കാലമിത് വരെ സൂക്ഷിച്ച എല്ലാ മനുഷ്യത്യത്തെയും ഇല്ലാതാക്കുമെന്ന് ഞാന്‍ ഭയപ്പെട്ടു .അവരുടെ കയ്യില്‍ ആകെ ഉണ്ടായിരുന്നത് സൗദിയുടെ അമ്പത് റിയാലിന്റെ ഒരു നോട്ട് മാത്രം .
കൂടെയുണ്ടായിരുന്ന സഹയാത്രികന്‍ മൗലവിയുമായി ഞാന്‍ സംസാരിച്ചു .
ആ സംസാരം ചുറ്റുപാടുകളിലേക്ക് പടര്‍ന്നു .
എന്റെ ശബ്ദം കണ്‍വെയര്‍ ചുറ്റിലും ഉറക്കെ ഉറക്കെ ഉയര്‍ത്തി .ഏത് നിമിഷവും അവസാനിക്കാന്‍ പോവുന്ന എന്റെ ശബ്ദം ഇങ്ങനെ എങ്കിലും ഒരിടത്ത് ഉറക്കയാവട്ടെ എന്ന് കരുതുകയായിരുന്നു .
ആള്‍ക്കൂട്ടം ആ ശബ്ദം കേള്‍ക്കുന്നു .
മൗലവിയും കുന്ദമംഗലത്തെ പേരറിയാത്ത ഒരാള് ഇടുക്കിയിലെ നിഷാദ് ,പിന്നെയും ആരൊക്കെയോ … യാത്രക്കാര്‍ മുഴുവന്‍ മനസ്സ് തുറന്നു .
എന്റെ കയ്യിലേക്ക് നോട്ടുകള്‍ വന്നു വീണു കൊണ്ടിരുന്നു .സൗദി റിയാലും ഇന്ത്യന്‍ കറന്‍സിയും .പത്തു രൂപ മുതല്‍ നൂറ് റിയാല്‍ വരെ ..
റിയാലുമായി ഓരാള്‍ എക്‌സേ ചേഞ്ചിലേക്ക് .ഇന്ത്യന്‍ രൂപ 10,780 റിയാല്‍ മാറ്റിയപ്പോള്‍ 10, 000 .
ആകെ 20,780 .
ഞങ്ങള്‍ക്ക് പോകാന്‍ നേരമാവുന്നു .
വിമാനത്താവളത്തിലെ ഒരുദ്യോഗസ്ഥനെ ഞങ്ങള്‍ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി .
അദ്ദേഹവും കൂട്ടുകാരും ഉണരുന്നു .
ഇന്‍ഡിഗോ വിമാനം ഉച്ചക്ക് 2 മണിക്ക് .
അവളുടെ കയ്യിലേക്ക് ഞങ്ങള്‍ പണം കൈമാറി .ഏതൊ ഒരു പെണ്‍കുട്ടി രണ്ട് അഞ്ഞുറിന്റെ നോട്ടുമായി വീണ്ടും വരുന്നു .
അവള്‍ വേണ്ടെന്ന് പറഞ്ഞു .ടിക്കറ്റിനും ലഗേജിനും വേണ്ടതിലധികം പണമുണ്ടെന്ന് അറിയാവുന്നത് കൊണ്ടാവാം . കൊടുക്കാന്‍ വന്നവരുടെ നിര്‍ബന്ധത്തിന് വഴങ്ങി അവരതും സ്വീകരിച്ചു .
അവര്‍ക്ക് ഞങ്ങളോട് പറയാന്‍ എന്തൊക്കെയോ ബാക്കി .കണ്ണീര്‍ നനവില്‍ നിന്നും ഒരു പുഞ്ചിരി ഞങ്ങള്‍ കണ്ടു .
നടന്നു നീങ്ങുമ്പോള്‍ ഞങ്ങളുടെ മനസ്സ് നിറഞ്ഞു .
പലവട്ടം കറങ്ങി നടന്ന എന്റെ ബാഗേജ് ഒഴിഞ്ഞ മൂലയില്‍ .
ബസ്സ് പോയിട്ടുണ്ടാവും … യാത്ര തുടരുക ബുദ്ധി മുട്ടാവും .
എങ്കിലും എന്റെ കിതപ്പ് താങ്ങി ട്രോളി മുന്നോട്ട് പാഞ്ഞു .
അവളുടെ പ്രാര്‍ത്ഥനയുണ്ടാവാം .
ബസ്സ് കാത്തിരിപ്പുണ്ടായിരുന്നു .
ബസ് പുറപ്പെട്ടപ്പോള്‍ ഞാന്‍ വിമാനത്താവളത്തിലെ ഏല്പിച്ച ഉദ്യോഗസ്ഥനെ വിളിച്ചു .
അവള്‍ ബോര്‍ഡിങ്ങ് പാസ് വാങ്ങി 2 മണി വിമാനം കാത്തിരിപ്പാണ് .
ഞാന്‍ കോഴിക്കോടെത്തും മുമ്പ് അവള്‍ നാടണഞ്ഞിട്ടുണ്ടാവും ..
ഈ യാത്ര സഫലമാണെന്ന സന്തോഷത്തോടെ ഞാനുറങ്ങട്ടെ..
ഖദ്ദാമ .ദേശാന്തരങ്ങളില്ലാത്ത കണ്ണീരിന്റെ പേര് .

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.