Video Stories
അനസും ചിത്രയും
ചാറ്റല്‍ മഴക്കൊപ്പം ഗാലറികളില്‍ നിന്നുയര്‍ന്ന നിലക്കാത്ത ആരവം കരുത്താക്കി മലയാളി താരങ്ങളായ പി.യു ചിത്രയും മുഹമ്മദ് അനസും ഓടിക്കയറിയത് ചരിത്രത്തിലേക്ക്. ഏഷ്യന്‍ അത്‌ലറ്റിക് മീറ്റിന്റെ രണ്ടാം ദിനം ഇന്ത്യ നേടിയത് നാലു സ്വര്‍ണം. രണ്ടെണ്ണം മലയാളി താരങ്ങളുടെ വക. 400 മീറ്ററില്‍ അനസിന്റെ സ്വര്‍ണം പ്രതീക്ഷിച്ചിരുന്നതായിരുന്നുവെങ്കില്‍ അപ്രതീക്ഷിതമായിരുന്നു 1500 മീറ്റര്‍ ഓട്ടത്തില്‍ കരിയറിലെ മികച്ച പ്രകടനവുമായി പി.യു ചിത്രയുടെ ഗോള്‍ഡന്‍ ഫിനിഷ്. വനിത വിഭാഗം 400 മീറ്ററില്‍ നിര്‍മല ഷാരോണും (52.01) പുരുഷ വിഭാഗം 1500ല്‍ അജയ്കുമാര്‍ സരോജും (3:45.85) ഇന്ത്യക്കായി സ്വര്‍ണം നേടി. വനിത വിഭാഗം 400 മീറ്ററില്‍ മലയാളി താരം ജിസ്‌ന മാത്യുവിനാണ് വെങ്കലം (53.32). പുരുഷ വിഭാഗത്തില്‍ ആരോക്യ രാജീവും (46.14), ഷോട്ട്പുട്ടില്‍ ഓംപ്രകാശ ഖരാനയും വെള്ളി നേടി.
11 ഫൈനലുകള്‍ നടന്ന ഇന്നലെ ഇന്ത്യ നാലു സ്വര്‍ണവും രണ്ടു വെള്ളിയും ഒരു വെങ്കലവും നേടി. ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം പതിനാലായി. ആറു സ്വര്‍ണം, മൂന്നു വെള്ളി, അഞ്ചു വെങ്കലം. നിലവിലെ ചാമ്പ്യന്‍മാരായ ചൈനയെ രണ്ടാം സ്ഥാനത്താക്കി ഇന്ത്യ മുന്നേറ്റം തുടരുന്നു. ഇന്നലെ വൈകിട്ട് മത്സരങ്ങള്‍ തുടങ്ങിയതിന് പിന്നാലെ കനത്ത മഴ പെയ്തു. അരമണിക്കൂറിലധികം മത്സരങ്ങള്‍ തടസപ്പെട്ടു. നൂറു മീറ്റര്‍ സെമിഫൈനലില്‍ ഫൗള്‍ സ്റ്റാര്‍ട്ടിനെ തുടര്‍ന്ന് ആതിഥേയ താരം അമെയ് കുമാര്‍ മല്ലികിന് ട്രാക്ക് വിടേണ്ടി വന്നത് ഗാലറിയെ നിരാശരാക്കി. രാവിലെ നടന്ന 4-100 മീറ്റര്‍ റിലേ ഹീറ്റ്‌സിലും അമെയ് ഉള്‍പ്പെട്ട ഇന്ത്യന്‍ ടീം അയോഗ്യരാക്കപ്പെട്ടിരുന്നു. ഇന്ന് 800 മീറ്ററിലടക്കം 11 ഫൈനലുകള്‍ നടക്കും. പുരുഷ വിഭാഗം ഹാമര്‍ത്രോയില്‍ റിയോ ഒളിമ്പിക്‌സിലെ സ്വര്‍ണ മെഡല്‍ ജേതാവ് ദില്‍ഷന്‍ നസറോവ് മത്സരിക്കാനിറങ്ങും. ഏഷ്യന്‍ മീറ്റില്‍ പങ്കെടുക്കുന്ന ഏക ഒളിമ്പിക് ചാമ്പ്യനാണ് ഈ തജകിസ്താന്‍കാരന്‍.
ചിത്ര കഥ
ഇന്റര്‍നാഷണല്‍ !
സ്‌കൂള്‍ മീറ്റിലെ ട്രാക്കില്‍ നിന്നുള്ള ഏറ്റവും മികച്ച കണ്ടെത്തല്‍ താനാണെന്ന് പി.യു ചിത്ര ഒരിക്കല്‍ കൂടി തെളിയിച്ചു. ആദ്യ രണ്ടു ലാപില്‍ ഏറെ പിന്നിലായിരുന്ന ചിത്ര അവസാന 200 മീറ്ററിലാണ് മിന്നല്‍ പോലെ കുതിച്ചെത്തിയത്, ആഈ കുതുപ്പില്‍ പിന്നിലായത് സ്വര്‍ണം മോഹിച്ചെത്തിയ ചൈനയുടെയും ജപ്പാന്റെയും താരങ്ങള്‍. ചിത്ര ഫിനിഷിങ് ലൈന്‍ തൊട്ടത് നാലു മിനുറ്റ്് 17.92 സെക്കന്റില്‍. സീനിയര്‍ തലത്തില്‍ ചിത്രയുടെ രണ്ടാം അന്താരാഷ്ട്ര സ്വര്‍ണ നേട്ടമാണിത്. കഴിഞ്ഞ വര്‍ഷം നടന്ന സൗത്ത് ഏഷ്യന്‍ ഗെയിംസിലും ചിത്ര സ്വര്‍ണം നേടിയിരുന്നു. ചിത്രയുടെ മികച്ച സമയം കൂടിയാണ് മീറ്റില്‍ കുറിക്കപ്പെട്ടത്.
പാലക്കാട് മുണ്ടൂര്‍ പാലക്കീഴ് വീട്ടില്‍ കൂലിപണിക്കാരനായ ഉണ്ണികൃഷ്ണന്റെയും വസന്തയുടെയും മകളായ ഈ 21കാരി സ്്കൂള്‍ മീറ്റുകളിലൂടെയായിരുന്നു ട്രാക്കിലെ താരമായത്. നിരവധി തവണ സംസ്ഥാന-ദേശീയ സ്‌കൂള്‍ മീറ്റുകളില്‍ ദീര്‍ഘദൂര ഓട്ടങ്ങളില്‍ സ്വര്‍ണം നേടിയ താരം 2014ലെ റാഞ്ചി ജൂനിയര്‍ സാഫ് ഗെയിംസില്‍ 3000, 1500 മീറ്ററുകളില്‍ സ്വര്‍ണം നേടിയിരുന്നു. 2013ല്‍ നടന്ന മലേഷ്യയില്‍ നടന്ന ഏഷ്യന്‍ സ്‌കൂള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഹാട്രിക് സ്വര്‍ണം നേടി. ലൂസിഫോണിയ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പിലും 1500 മീറ്ററിലെ സ്വര്‍ണം ചിത്രക്കായിരുന്നു. പാലക്കാട് ശ്രീകൃഷ്ണപുരം വി.ടി.ബി കോളജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ്. മുണ്ടൂര്‍ സ്‌കൂളിലെ കായിക അധ്യാപകനായ എന്‍.എസ് സിജിനാണ് പരിശീലകന്‍.
ഹസനും സ്യാബ്കിനയും അതിവേഗക്കാര്‍
ഭുവനേശ്വര്‍: ഇറാന്റെ ഹസന്‍ തഫ്താനിയും കസാക്കിസ്താന്റെ വിക്ടോറിയ സ്യാബ്കിനയും ഏഷ്യയിലെ വേഗമേറിയ താരങ്ങള്‍. വനിത വിഭാഗം നൂറ് മീറ്ററില്‍ ഇന്ത്യയുടെ ദ്യുതി ചന്ദ് വെങ്കലം നേടി. കസാക്കിന്റെതന്നെ ഓള്‍ഗ സഫറനോവക്കാണ് വെള്ളി. മീറ്റിന് തൊട്ടുമുമ്പ് ലിംഗ വിവാദത്തില്‍പ്പെട്ട ദ്യുതി, മത്സരത്തില്‍ തളര്‍ന്നില്ല. വീറോടെ പൊരുതിയാണ് ഒഡീഷയിലെ സ്വന്തം കാണികള്‍ക്കുമുന്നില്‍ ദ്യുതി വെങ്കലം കുറിച്ചത്. പുരുഷന്‍മാരില്‍ നിലവിലെ ചാമ്പ്യനും ഏഷ്യന്‍ റെക്കോഡുകാരനുമായ െഫമി ഒഗുനോദയെ മറികടന്നാണ്് ഇറാന്റെ ഹസന്‍ തഫ്തിയാന്‍ സ്വര്‍ണമണിഞ്ഞത്. 2012ലെ ഏഷ്യന്‍ ജൂനിയര്‍ ചാമ്പ്യനാണ്. ഒഗുനോദെ വെള്ളി നേടി.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories7 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture7 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More7 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture7 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture7 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ