Connect with us

Video Stories

ഞാന്‍ മരിച്ചാലും എന്റെ വാച്ച് കൃത്യസമയം കാണിച്ചുതരും

Published

on

ഫിര്‍ദൗസ് കായല്‍പ്പുറം

മലയിടുക്കുകളാല്‍ മനോഹരമായ ഇടുക്കിയുടെ സാമൂഹ്യജീവിതമെഴുതി മലയാളത്തിലെ ആദ്യത്തെ സര്‍വീസ് സ്റ്റോറി രചിച്ച എഴുത്തുകാരനാണ് ഡി. ബാബുപോള്‍. നാലു പതിറ്റാണ്ടുകള്‍ക്ക് മുന്‍പാണ് ‘ഗിരിപര്‍വ്വം’ പുറത്തിറങ്ങുന്നത്. ഇടുക്കിയില്‍ കലക്ടര്‍ ആയിരിക്കെ ഡി.സി കിഴക്കേമുറിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഗിരിപര്‍വ്വം എഴുതിയതെന്ന് ബാബുപോള്‍ പറഞ്ഞിട്ടുണ്ട്. പിന്നീട് മലയാറ്റൂര്‍ രാമകൃഷ്ണന്‍ സര്‍വീസ് സ്റ്റോറി എഴുതിയതോടെ അതൊരു സാഹിത്യശാഖയായി മാറുകയായിരുന്നു. ബാബുപോളിലെ എഴുത്തുകാരന്‍ നിരവധി സംഭാവനകള്‍ നല്‍കിയിട്ടുണ്ടെങ്കിലും ഹൃദയസ്പര്‍ശിയായ ഒരനുഭവമാണ് ഗിരിപര്‍വ്വം സമ്മാനിക്കുന്നത്.
ലോകത്തിലെ വലിയ ജലവൈദ്യുത പദ്ധതികളില്‍ ഒന്നായ ഇടുക്കി ഡാമിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ കുറിച്ചുളളതാണ് ശക്തിശൈലം എന്ന പുസ്തകത്തിലെ ഒന്നാമത്തെ അധ്യായം. ഇടുക്കി ഡാമിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള പല അറിവുകളും ഈ അധ്യായം നല്‍കുന്നുണ്ട്. ഇടുക്കിയില്‍ അണക്കെട്ട് എന്ന ആശയം ആദ്യമായി അവതരിപ്പിച്ച ഇ.ജെ. ജേക്കബ്, 1967 ജനുവരിയില്‍ കാനഡയുമായി ഇതു സംബന്ധിച്ച കരാറില്‍ ഒപ്പുവച്ചത്, വിദേശനാണ്യവിനിമയം വളരെ കുറവായ ഏഷ്യയിലെ ഏറ്റവും വലിയ ആര്‍ച്ച് ഡാം, ലോകത്തിലെ ഏറ്റവും ഉയരമുള്ള ഡാമുകളില്‍ ഒന്ന് എന്നിങ്ങനെ ഇടുക്കി ഡാമിന്റെ പല സവിശേഷതകളും നമുക്കിവിടെ മനസ്സിലാക്കാന്‍ കഴിയുന്നു.
ഇടുക്കിയുടെ മനസ്സിനെ എഴുത്തുകാരന്‍ സൂക്ഷ്മമായി ഈ പുസ്തകത്തിലൂടെ വിവരിക്കുന്നുണ്ട്, ഇടുക്കിയുടെ ഗന്ധമുള്ള ശീര്‍ഷകങ്ങളിലൂടെ. ഉരുള്‍, ഏലം, കണ്ണന്‍ദേവന്‍ കുന്നുകളില്‍ എന്നിങ്ങനെയാണവ. ഏതാണ്ട് നാല്‍പത് വര്‍ഷത്തിലേറെ ഇടുക്കിയില്‍ ജോലി ചെയ്തതിന്റെ അനുഭവം വിവരിക്കുമ്പോള്‍ അവിടെ നേരിട്ട പ്രതിസന്ധികളും വേദനാജനകമായ അനുഭവങ്ങളും ദുരന്തങ്ങളുമെല്ലാം കടന്നുവരുന്നുണ്ട്.
ബാബുപോള്‍ പുസ്തകത്തില്‍ ഇങ്ങനെ കുറിക്കുന്നു: ”ഒരു ബസപകടം നടക്കുമ്പോള്‍ അതിന്റെ എല്ലാ കാര്യങ്ങളും നോക്കിനടത്തേണ്ട ഉത്തരവാദിത്തമുള്ളവരില്‍ ഒരാള്‍ കലക്ടര്‍ കൂടിയാണല്ലോ കരടിപ്പാറയിലെ ഒരു ബസ് അപകടത്തെക്കുറിച്ചുള്ള ചിന്തകള്‍ അദ്ദേഹം പങ്കുവെക്കുന്നുണ്ട്. ഒരു മൃതദേഹത്തില്‍ ഉണ്ടായിരുന്ന റിസ്റ്റ് വാച്ച് അപ്പോഴും കൃത്യസമയം കാണിച്ചിരുന്നു. ഞാന്‍ മരിച്ചാലും എന്റെ വാച്ച് കൃത്യസമയം കാണിച്ചു എന്നു വരും. എന്നാല്‍ അത് എനിക്ക് ഒരു പ്രശ്‌നം ആയിരിക്കുമോ? ജീവിച്ചിരിക്കുമ്പോള്‍ ഞാനാണ് ഈ പ്രപഞ്ചത്തിലെ ഏറ്റവും വലിയ സത്യം എന്ന് എനിക്ക് തോന്നുന്നു.
എനിക്ക് മുമ്പ് കോടാനുകോടി ബുദ്ധിശൂന്യര്‍ ഇങ്ങനെ ചിന്തിച്ചു എന്ന് ഞാന്‍ ഓര്‍ക്കുന്നില്ല. ഞാന്‍ മരിച്ചാലും ഈ പ്രപഞ്ചത്തിന്റെ താളലയങ്ങള്‍ക്ക് ഒരു ഭംഗവും ഉണ്ടാവുകയില്ല. എത്ര അസുന്ദരമായ സത്യം. പിറ്റേന്ന് രാവിലെ മടക്കയാത്രയില്‍ ഞാന്‍ എന്റെ അമ്മയെ കണ്ടു. അപകടവിവരം അമ്മ അതിനകം പത്രം വായിച്ച് അറിഞ്ഞിരുന്നു. ഒരമ്മക്ക് മകനെക്കാള്‍ വലുതായി മറ്റൊന്നുമില്ലെന്ന് ഞാന്‍ അന്നാണ് അറിഞ്ഞത്. ഇത്രയധികം മൃതദേഹങ്ങള്‍ ഒരുമിച്ചുകാണുകയും ഇത്ര ദാരുണമായ ഒരപകടത്തിന് സാക്ഷ്യം വഹിക്കുകയും ചെയ്തിട്ട് എനിക്ക് വല്ല തലകറക്കമോ മറ്റോ ഉണ്ടായിക്കാണുമോ എന്നായിരുന്നു എന്റെ അമ്മയുടെ ഉത്കണ്ഠ. രണ്ടാമത്തെ ജില്ല ഭരിക്കുന്ന കലക്ടറാണെന്ന് മാത്രമല്ല സംസ്ഥാനത്തെ കലക്ടര്‍മാരുടെ കൂട്ടത്തില്‍ തല മുതിര്‍ന്നവരില്‍ ഒരാളുമാണ് ഞാന്‍. എന്നാല്‍ എന്റെ അമ്മക്ക് ഞാന്‍ ഇപ്പോഴും എപ്പോഴും എന്നേക്കും അമ്മ താരാട്ടുപാടിയ ശിശുതന്നെ. എന്റെ മക്കള്‍ക്ക് യൗവനവും എനിക്ക് വാര്‍ധക്യവും ആകുമ്പോള്‍ ഞാനും ഇങ്ങനെയൊക്കെതന്നെ പറയുമായിരിക്കും”. എന്നിങ്ങനെ പോകുന്നു ബാബുപോളിന്റെ എഴുത്ത്.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.