Connect with us

Culture

എന്‍ അന്‍പാര്‍ന്ന വാക്കാര്‍കളേ, നം മതസാര്‍പട്ട ഏണി ചിഹ്നത്തില്‍…! വര്‍ഗീയതക്കല്ല, മതേതരത്വത്തിനൊപ്പം

Published

on


കെ.പി ജലീല്‍
രാമനാഥപുരം

”എന്‍ അന്‍പാര്‍ന്ന വാക്കാര്‍കളേ….നമ്മ മതസാര്‍പട്ട കൂട്ടണിയിലുള്ള മുസ്്‌ലിംലീഗുടയ ഏണി ചിഹ്നത്തില്‍ …..!” പതിഞ്ഞ ശബ്്ദത്തില്‍ കെ. നവാസ് ഗനി മുന്നേറുകയാണ്. രാമനാഥപുരത്ത് പതിവില്‍ കവിഞ്ഞ ജനക്കൂട്ടം. ഈ പൊരിവെയിലിലും വര്‍ഗീയതയെ നേരിടാന്‍ ഞങ്ങള്‍ തയ്യാറാണെന്നാണ ്ആ ജനക്കൂട്ടം വിളിച്ചുപറയുന്നത്. രാമനാഥപുരം പണ്ടുമുതലേ മതേതരത്വത്തിന ്‌പേരുകേട്ട പ്രദേശമാണ്. ഇവിടെയാണ് പ്രസിദ്ധസൂഫിവര്യന്മാര്‍ ഇസ്‌ലാം മതപ്രബോധനത്തിനായി എത്തിയതും പല ഇടങ്ങളിലായി അന്തിയുറങ്ങുന്നതും. ഏര്‍വാടിയിലെ സുല്‍ത്താന്‍ ഇബ്രാഹിം ബാദുഷായുടെ പാദസ്പര്‍ശം കൊണ്ട് ധന്യമാക്കപ്പെട്ട മണ്ണിലേക്ക് തെക്കേ ഇന്ത്യയുടെ പലഭാഗങ്ങളില്‍ നിന്നും വിശ്വാസികള്‍ കൂട്ടത്തോടെ ശാന്തി തേടി എത്തുന്നു.
ഇന്നലെ സ്ഥാനാര്‍ത്ഥിപര്യടനം രാമനാഥപുരത്തെ പരമക്കുടിയിലായിരുന്നു. പല ഇടങ്ങളിലും പുരുഷന്മാരേക്കാള്‍ സ്ഥാനാര്‍ത്ഥിപ്പടയെ വരവേറ്റത് സ്ത്രീകളുടെ കൂട്ടമാണ്. സാരിയുടുത്ത് കുറിവരച്ച സ്ത്രീകള്‍ യഥേഷ്ടം വീറോടെ ഗനി സാഹിബിനുവേണ്ടി വോട്ട് ചോദിക്കാന്‍ കൂടെയുണ്ട്. തമിഴ്‌നാട്ടിലെ ഏക മുസ്്‌ലിംലീഗ് എം.എല്‍.എ അബൂബക്കറിനാണ് പ്രചാരണത്തിന്റെ കടിഞ്ഞാണ്‍. അദ്ദേഹം എല്ലായിടത്തും ഓടിയെത്തി വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്നു. പച്ചക്കൊടികളേക്കാള്‍ കാണുന്നത് കറുത്തതും ചുവന്നതുമായ ഡി.എം.കെയുടെ കൊടിയാണ്. അണ്ണാദുരൈയുടെ ചിത്രമുള്ള കൊടികളുംതോരണങ്ങളും നഗരത്തിലെങ്ങും കാണാം. കഴിഞ്ഞദിവസം ഡി.എം.കെയുടെ ഭാവിമുഖ്യമന്ത്രി സ്റ്റാലിന്‍ നേരിട്ടെത്തിയത് അണികളില്‍ ആവേശമുയര്‍ത്തി. രാമനാഥപുരം, പരമക്കുടി (എസ്.സി), തിരുച്ചുളി, തിരുവടനൈ, അരന്താങ്കി, മുതുകുളത്തൂര്‍ എന്നിവയാണ് രാമനാഥപുരം ലോക്‌സഭാമണ്ഡലത്തിലെ നിയമസഭാമണ്ഡലങ്ങള്‍. ഇതില്‍ പലതിലും അണ്ണാ ഡി. എം.കെയാണ് മുമ്പ് ജയിച്ചത്. ഇത്തവണ പക്ഷേ കാറ്റ് മാറി വീശുകയാണ്. അണ്ണാ ഡി.എം.കെയെ ബി.ജെ.പിയുടെ കാവിത്തൊഴുത്തില്‍ കെട്ടിയതിനുള്ള പ്രതികാരം വീട്ടാനൊരുങ്ങുകയാണ് ജനത. രാമനാഥപുരത്തിന്റെ പാരമ്പര്യത്തെ ഒരു വര്‍ഗീയശക്തിക്കും വിട്ടുകൊടുക്കില്ലെന്ന ശപഥത്തോടെ.
മുസ്്‌ലിം ലീഗ് അഖിലേന്ത്യാ അധ്യക്ഷന്‍ മുന്‍ എം.പി കെ.എം ഖാദര്‍ മൊയ്തീന്‍ സാഹിബ് ഇന്നെത്തുമെന്നറിഞ്ഞതോടെ എങ്ങും ആവേശം. 16.39 ശതമാനമാണ് മണ്ഡലത്തിലെ മുസ്്‌ലിം ജനസംഖ്യ. പട്ടികവിഭാഗക്കാര്‍ 22 ശതമാനത്തിലധികം വരും. ഇവരാണ് വിധി നിര്‍ണയിക്കുക.
എന്‍ അന്‍പുക്കൂറിയ തമിഴ് മക്കളേ.. എന്ന ജയലളിതയുടെ വിളി ഇനിയില്ല. അന്ന് ബി.ജെ.പിയെ എതിര്‍ത്ത അണ്ണാ ഡി.എം.കെയെ ബി.ജെ.പിയുടെ ആലയില്‍ കെട്ടിയത് പണത്തിനുവേണ്ടിയാണെന്ന് ഡി.എം.കെ. -ലീഗ് മുന്നണി പ്രവര്‍ത്തകരും നേതാക്കളും പറയുന്നു. ഇത്തവണ വിജയം മുസ്്‌ലിംലീഗ് മുന്നണിക്ക് തന്നെയാണെന്ന് മുസ്‌ലിം ലീഗ് നേതാവ് തിരുപ്പൂര്‍ ശരീഫ് പറയുന്നു. ഡി.എം.കെ നേതാക്കളായ ശരവണന്‍, കോണ്‍ഗ്രസിന്റെ നാഗരത്‌നം, ഖാദര്‍ പാഷ, മുത്തുലിംഗം എന്നിവരും പൊതുയോഗങ്ങളില്‍ മുന്നണിക്ക് വേണ്ടി പ്രസംഗിക്കുന്നു. മുസ്്‌ലിം യൂത്ത് ലീഗ് കേരള സംസ്ഥാനപ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും സി.കെ.സുബൈറും കഴിഞ്ഞദിവസം ഇവിടെയെത്തിയിരുന്നു.
മുസ്്‌ലിം ലീഗ് സ്ഥാനാര്‍ത്ഥിക്കുവേണ്ടി ഡി.എം.കെ ഒഴിഞ്ഞുതന്നതാണ് ഇത്തവണ രാമനാഥപുരം. 15,56000 വോട്ടില്‍ 3,18000 മുസ്്‌ലിം വോട്ടുകള്‍ നിര്‍ണായകമാണ്. മുസ്്‌ലിം ലീഗിനെ വരിച്ചവര്‍ ഇതില്‍ ഭൂരിപക്ഷവും. തൊട്ടടുത്ത തിരുനെല്‍വേലി മണ്ഡലത്തിലാണ് മുസ്്‌ലിംലീഗ് സ്ഥാപകന്‍ ഖാഇദേമില്ലത്ത് പിറന്നതും ഇപ്പോള്‍ പാര്‍ട്ടിയുടെ ശക്തിദുര്‍ഗമായി മണ്ഡലം നിലകൊള്ളുന്നതും.
2014ല്‍ അണ്ണാ ഡി.എം.കെയുടെ അന്‍വര്‍രാജയാണ് വിജയിച്ചത്. ഭൂരിപക്ഷം 1.19,324. കോണ്‍ഗ്രസ് വേറിട്ടാണ് കഴിഞ്ഞതവണ മല്‍സരിച്ചത്. ഡി.എം.കെയുടെ ജലീലിനെയാണ് കഴിഞ്ഞതവണ പരാജയപ്പെടുത്തിയത്. 2009ലും 2004ലും ഡി.എം.കെയാണ് ഇവിടെ വിജയിച്ചത്. കൂടുതല്‍ തവണയും മണ്ഡലം കോണ്‍ഗ്രസ്- ഡി.എം.കെ ചേരിയൊടൊപ്പമായിരുന്നു. ഭൂരിപക്ഷം ഇത്തവണ അമ്പതിനായിരമായി മാറുമെന്ന് ഡി.എം.കെ സഖ്യം പറയുന്നു. ഡി.എം.കെ, കോണ്‍ഗ്രസ്, മുസ്്‌ലിംലീഗ്, സി.പി.എം, സി.പി.ഐ കക്ഷികളുടെ കൂട്ടായ്മയാണിത്. യു.പി.എയില്‍ 15 കൊല്ലമായി നിലകൊള്ളുന്ന ഡി.എം.കെ കരുണാനിധിയുടെ വിയോഗത്തോടെ നാമാവശേഷമാകുമെന്ന് കരുതിയവര്‍ക്ക് തെറ്റിയിരിക്കുന്നു. അന്‍വര്‍രാജയെ കണ്ടാല്‍ അടിക്കുമെന്നാണ് ഡി.എം.കെ അണികള്‍ പറയുന്നത്. അതുകൊണ്ടുതന്നെ കനത്ത ബന്ധവസ്സാണ് പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞദിവസം പ്രധാനമന്ത്രി മോദി ഇവിടെ പ്രചാരണപ്രസംഗത്തിനെത്തി. കൂടെ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും. പളനിസ്വാമിയെ കുറിച്ച് ചോദിച്ചപ്പോള്‍ കൂടിനിന്ന സ്ത്രീകളിലൊരാള്‍ പ്രതികരിച്ചത് നിലത്ത് തുപ്പിയാണ്. 18നാണ് രാമനാഥപുരത്തെ വോട്ടെടുപ്പ്. പൊതുപ്രചാരണം നാളെ അവസാനിക്കും. മൊത്തം 16 സ്ഥാനാര്‍ത്ഥികളാണ് രംഗത്തുള്ളത്. മുഖ്യഎതിരാളി അണ്ണാ ഡി.എം.കെയുടെ നൈനാര്‍ നാഗേന്ദ്രന്‍. അടുത്തിടെയാണ് ബി.ജെ.പിയിലേക്ക് ഇയാള്‍ ചേക്കേറിയത്. ഇപ്പോള്‍ ബി.ജെ.പിക്കാണ് മണ്ഡലംകൊടുത്തിരിക്കുന്നത്. ടി.ടി.വി ദിനകരന്റെ കക്ഷിയും മൂന്നാംസ്ഥാനത്തിനുവേണ്ടി മല്‍സരിക്കുന്നുണ്ട്. പരമക്കുടിയില്‍ ഇത്തവണ നിയമസഭാ ഉപെതരഞ്ഞെടുപ്പുമുണ്ട്.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.