Connect with us

Video Stories

സ്വിസ് ബാങ്കിലെ കള്ളപ്പണവും നോട്ട് നിരോധനവും

Published

on

സതീഷ് ബാബു

അഞ്ഞൂറ്, ആയിരം രൂപ നോട്ടുകള്‍ പിന്‍വലിച്ചതിന് ശേഷമുണ്ടായ ദുരിതങ്ങള്‍ ദിനംപ്രതി വര്‍ധിക്കുകയാണ്. ഒറ്റ രാത്രി കൊണ്ടാണ് മോദി സര്‍ക്കാര്‍ രാജ്യത്ത് നിലവിലുള്ള വലിയ നോട്ടുകള്‍ പിന്‍വലിച്ചത്. എന്തുകൊണ്ട് കറന്‍സി നിരോധനം സര്‍ക്കാര്‍ പെെട്ടന്ന് നടപ്പാക്കി എന്നത് പ്രശസ്തമായ ചോദ്യമാണ്. ഉറങ്ങിയെഴുന്നേല്‍ക്കുമ്പോഴേക്കും തങ്ങളുടെ കൈവശമുള്ള പണം വെറും കടലാസ് തുണ്ടായി മാറിയ ചരിത്രം ലോക ചരിത്രത്തില്‍ ഇന്നേവരെ ഉണ്ടായിട്ടില്ല. ഇന്ത്യയില്‍ അതുണ്ടായി. ഇതിന്റെ കാരണം അന്വേഷിച്ച് പോകുമ്പോള്‍ എത്തിച്ചേരുക രാഷ്ട്രീയ നേതാക്കളും വന്‍ കുത്തകകളും കള്ളപ്പണം സൂക്ഷിക്കുന്ന സ്വിസ് ബാങ്കിന്റെ എക്കൗണ്ടിലേക്കാണ്.

ലോകത്തിലെ എല്ലാ രാജ്യങ്ങളിലെ വന്‍ ബിസിനസുകാര്‍ അവരുടെ കള്ളപ്പണം സൂക്ഷിക്കുന്നത് സ്വിസ് ബാങ്കിലാണ്. ഏറ്റവും കൂടുതല്‍ പണം നിക്ഷേപിച്ച രാജ്യം ഇന്ത്യയാണ്. കള്ളപ്പണത്തിന്റെ ആസന്ന കേന്ദ്രമായ സ്വിസ് ബാങ്ക് അതിലെ ഇടപാടുകാരുടെ പൂര്‍ണ വിവരം വെളിപ്പെടുത്തണമെന്ന് ലോകത്തിലെ പല രാജ്യങ്ങളും നിരന്തരം ആവശ്യപ്പെട്ടിട്ടുണ്ട്. അതിന്റെ ഫലമായി സ്വിസ് ബാങ്കിന്റെ ഫെഡറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫിനാന്‍സ് നാല് മാസം മുമ്പ് ഒരു പ്രധാന തീരുമാനമെടുത്തു. 2019 ആകുമ്പോഴേക്കും എല്ലാ സ്വിസ് ഇടപാടുകാരുടേയും നിക്ഷേപ സ്രോതസും വരുമാനവും വ്യക്തിഗത വിവരവും ഔദ്യോഗികമായി പ്രസിദ്ധീകരിക്കുമെന്നായിരുന്നു അത്.

ഈ രാജ്യം നല്‍കുന്ന വിവരങ്ങള്‍ സുരക്ഷിതമായി, വിശ്വസ്തതയോടെ കൈകാര്യം ചെയ്യാമെന്ന് സ്വിസ് ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് ഉറപ്പുകൊടുക്കേണ്ടതായിട്ടുണ്ട്. കഴിഞ്ഞ ജൂണ്‍ 15ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വിസ് പ്രധാനമന്ത്രിയെ കാണുകയും ഈ ഇടപാടിനെ സംബന്ധിച്ചുള്ള പൂര്‍ണ വിവരം സുരക്ഷിതമായി സൂക്ഷിക്കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. ഇത് ഔദ്യോഗിക കടമയാണ്. ഓട്ടോമാറ്റിക് എക്‌ചേഞ്ച് ഫിനാന്‍ഷ്യല്‍ ആക്ട് ഇന്‍ഫര്‍മേഷന്‍ എന്ന സംവിധാനം വരുന്നതോടെ എല്ലാ രാജ്യങ്ങള്‍ക്കും അവരുടെ രാജ്യത്തെ ബിസിനസുകാരോ രാഷ്ട്രീയക്കാരോ നിക്ഷേപിച്ച കള്ളപ്പണത്തിന്റെ അളവ് മനസ്സിലാക്കാന്‍ കഴിയും.

 

എന്നാല്‍ ഇവിടെ സ്വിസ് ഗവണ്‍മെന്റ് വിവരം നല്‍കുന്നതില്‍ ഒരു കുരുക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. 2018 വരെ നിലവിലുള്ള എക്കൗണ്ടുകളുടെ വിവരം കൈമാറാമെന്നാണ് പറഞ്ഞത്. അതുകൊണ്ടുതന്നെ ഇന്ത്യയിലെ വന്‍ കുത്തകകളും വ്യവസായികളും രാഷ്ട്രീയ മാഫിയകളും കള്ളപ്പണം നിക്ഷേപിക്കുന്നതിനുള്ള നല്ലൊരു ബാങ്കായി ഇതിനെ കാണാന്‍ പറ്റാതാവുകയും പണം പിന്‍വലിക്കാന്‍ തുടങ്ങുകയും ചെയ്തു. 2018 ആകുമ്പോഴേക്കും അവരുടെ പേരിലുള്ള എല്ലാ പണവും പിന്‍വലിച്ച് ശൂന്യമായ വിവരം നല്‍കുക എന്ന ഉദ്ദേശം മാത്രമാണ് ഈ വന്‍ നിക്ഷേപം പിന്‍വലിക്കുന്നതിന്റെ ലക്ഷ്യം. കഴിഞ്ഞ സപ്തംബറില്‍ ഇന്ത്യക്കാര്‍ സ്വിസ് ബാങ്കില്‍ ഡെപ്പോസിറ്റ് ചെയ്ത പണത്തിന്റെ അളവ് ചരിത്രത്തിലെ ഏറ്റവും പ്രധാന താഴ്ച അനുഭവപ്പെട്ടു.

1.2 ബില്യണ്‍ ഫ്രാങ്ക് (8392 രൂപയായി താഴ്ന്നു). മൊത്തം 1207 മില്യണ്‍ സ്വിസ് ഫ്രാങ്കായി താഴ്ന്നു. ഇങ്ങനെ പിന്‍വലിച്ച പണം പല മാഫിയകളേയും സഹായിക്കുന്നതിന് വേണ്ടിയാണ,് കണക്കില്‍പെടാത്ത പണം ഒരു പ്രസ്താവന നല്‍കി ബാങ്കില്‍ നിക്ഷേപിക്കാന്‍ അവസരം കൊടുത്തത്. ഇതുവഴി ഭീമമായ നിക്ഷേപ വര്‍ധനവ് ഇന്ത്യയിലെ എല്ലാ ബാങ്കുകളിലും ഉണ്ടായി. 2016 മാര്‍ച്ച് മാസത്തില്‍ ഇന്ത്യയിലെ മൊത്തം ബാങ്കുകളുടെ നിക്ഷേപം 9.9 ശതമാനമായിരുന്നത് 2016 സപ്തംബര്‍ അവസാനിക്കുമ്പോഴേക്കും വാര്‍ഷിക വളര്‍ച്ചാ നിരക്ക് 13.46 ഉം സെപ്തംബര്‍ മാസത്തെ വളര്‍ച്ചാനിരക്ക് മാത്രം 6.2 ശതമാനവും രേഖപ്പെടുത്തിയത്.

ഇന്ത്യാ ചരിത്രത്തില്‍ ആദ്യം 2016 ലെ ഏഴാം ശമ്പളക്കമ്മീഷന്‍ ജീവനക്കാര്‍ക്ക് നല്‍കിയ ആനുകൂല്യങ്ങളാണ് ഈ വന്‍ വിലവര്‍ധനവിന് കാരണമെന്ന് ധനമന്ത്രി പ്രസ്താവന നടത്തിയെങ്കിലും സപ്തംബര്‍ മാസത്തെ മൊത്തം നിക്ഷേപ വര്‍ധനവ് 5.98 ലക്ഷം കോടിയാണ്. ഇതിന്റെ നൂറില്‍ ഒരംശം പോലം പെന്‍ഷന്‍ കുടിശ്ശികയായി ജീവനക്കാര്‍ക്ക് കിട്ടിയിട്ടില്ല. സ്വിസ് ബാങ്കില്‍ നിന്ന് പിന്‍വലിച്ച ഭീമമായ പണം വെളുപ്പിക്കുന്നതിന് വേണ്ടിയാണ് എല്ലാ ആളുകള്‍ക്കും സ്വന്തം ഡിക്ലറേഷന്‍ നല്‍കി കള്ളപ്പണം ബാങ്കിലടക്കാനുള്ള അവസരം നല്‍കിയത് എന്ന് തിരിച്ചറിയുന്നത് ഇപ്പോഴാണ്. 2017 മാര്‍ച്ചില്‍ 50 വര്‍ഷക്കാലത്തെ ശരാശരി കുറഞ്ഞ വളര്‍ച്ചാനിരക്കാണ് നിക്ഷേപത്തിലുണ്ടായിരുന്നത്. ഈ വര്‍ധനവ് ആരെയും അത്ഭുതപ്പെടുത്തും.

500 ന്റേയും 1000 ത്തിന്റേയും പിന്‍വലിച്ച നോട്ടുകള്‍ 14.5 ലക്ഷം കോടി രൂപ വരും. എന്നാല്‍ വിവിധ ആവശ്യങ്ങള്‍ക്ക് ചെലവഴിക്കുന്നതിന് വേണ്ടി ജനങ്ങളുടെ ഇടയില്‍ വിനിമയം നടത്തിക്കൊണ്ടിരിക്കുന്ന പണം (ബാങ്ക് ഡെപ്പോസിറ്റ് ഒഴിക) നിക്ഷേപമായി വരികയാണെങ്കില്‍ 2016 ജൂണ്‍ മാസം ഇന്ത്യയൊരു പൂര്‍ണ കറന്‍സി രഹിത രാജ്യമായിത്തീര്‍ന്നേനെ. അത് സംഭവിച്ചില്ല. പുതിയ കറന്‍സി ഇറക്കിയപ്പോള്‍ അത് വെളുപ്പിക്കുന്നതിന് സൗകര്യമൊരുക്കി കൊടുക്കാന്‍ വന്‍ കമ്മീഷന്‍ പറ്റിയെന്ന നിഗമനത്തില്‍ എത്തിച്ചേരേണ്ടി വരും.

 

ഇത് കിട്ടണമെങ്കില്‍ അധികാര സ്ഥാനത്തിരുന്ന മന്ത്രിമാരുടെ അക്കൗണ്ടിന്റെ വിവരം സര്‍ക്കാര്‍ വെളിപ്പെടുത്തണം. ബിനാമികളായി കൈവശം വെച്ചിരിക്കുന്ന ഈ പണം പുതിയ കറന്‍സിയാക്കി മാറ്റുന്നതിന് വേണ്ടിയും സ്വന്തം നിക്ഷേപമാക്കി മാറ്റുന്നതിന് വേണ്ടിയും സര്‍ക്കാര്‍ ഒരുക്കിക്കൊടുത്ത വളഞ്ഞ വഴിയാണ് പെട്ടന്നുണ്ടായ കറന്‍സി നിരോധനം.

 

മാത്രമല്ല സ്വിസ് ബാങ്ക് അധികാരികള്‍ സ്വീകരിച്ച കള്ളപ്പണം വെളിപ്പെടുത്തുന്നതിനുള്ള നടപടി ഗവണ്‍മെന്റിന് തിരിച്ചടിയായി. ഈ പണം ഇന്ത്യയിലെ പല ബാങ്കുകളില്‍ ബിനാമി രൂപത്തില്‍ നിക്ഷേപമായി വന്നതോടു കൂടിയാണ് നിക്ഷേപനിരക്കില്‍ അപൂതപൂര്‍വമായ വളര്‍ച്ച രേഖപ്പെടുത്തിയത്. അതായത് സപ്തംബറില്‍ തന്നെ ഈ വന്‍ വര്‍ധനവ് രേഖപ്പെടുത്തിയത് കറന്‍സി നിരോധനത്തെപ്പറ്റിയുള്ള മുന്‍കൂട്ടിയുള്ള അറിവ് കിട്ടിയതിന് ശേഷമാണെന്ന് അനുമാനിക്കേണ്ടി വരും.

Continue Reading
Click to comment

Leave a Reply

Your email address will not be published.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.