Connect with us

Video Stories

മാധ്യമ ബഹിഷ്‌കരണം മറ്റൊരു മണ്ടത്തരമാകും

മുഖം വികൃതമായതിന് കണ്ണാടി തച്ചുടക്കുന്ന സമീപനമാണ് മാധ്യമങ്ങള്‍ക്കെതിരായ നീക്കത്തിലൂടെ സി.പി.എം സ്വീകരിക്കുന്നത്

Published

on

ഹാരിസ് മടവൂര്‍

മുഖം വികൃതമായതിന് കണ്ണാടി തച്ചുടക്കുന്ന സമീപനമാണ് മാധ്യമങ്ങള്‍ക്കെതിരായ നീക്കത്തിലൂടെ സി.പി.എം സ്വീകരിക്കുന്നത്. മാധ്യമ നുണകള്‍ക്കെതിരെ എന്നപേരില്‍ പ്രക്ഷോഭങ്ങളുമായി രംഗത്തെത്തിയ പാര്‍ട്ടി സാംസ്‌കാരിക കേരളത്തെ ലജ്ജിപ്പിക്കുന്ന തരത്തിലുള്ള അതിരൂക്ഷമായ വിമര്‍ശന ശരങ്ങളാണ് മാധ്യമങ്ങള്‍ക്കെതിരെ എയ്തുവിടുന്നത്. എല്ലാ കര്യങ്ങളിലുമെന്നപോലെ മാധ്യമങ്ങളോടുള്ള സമീപനത്തിലും സി.പി. എമ്മിന്റെ ഇരട്ടത്താപ്പാണ് ഇവിടെ പുറത്തുവരുന്നത്. മാധ്യമങ്ങള്‍ തങ്ങള്‍ക്കനുകൂലമായ നിലപാടെടുക്കുമ്പോള്‍ ആഹാ എന്ന സമീപനം സ്വീകരിക്കുന്ന പാര്‍ട്ടിക്ക് എതിരഭിപ്രായങ്ങള്‍ ഉയരുമ്പോള്‍ ഓഹോ എന്ന സമീപനമാണ്. പതിറ്റാണ്ടുകള്‍ക്ക് മുമ്പെ തന്നെ മാധ്യമങ്ങളുടെ വലതുപക്ഷ വ്യതിയാനത്തെക്കുറിച്ചും മൂലധന സ്വാധീനങ്ങളെ കുറിച്ചും അണികളെ ബോധ്യപ്പെടുത്താന്‍ തുടങ്ങിയ ഒരു പ്രസ്ഥാനത്തിന് ഇന്നും മാധ്യമങ്ങളോടുള്ള സമീപനങ്ങളുടെ കാര്യത്തില്‍ ഒരുറച്ച നിലപാടിലെത്താന്‍ കഴിയുന്നില്ല എന്നത് ആ പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രപരമായ ദൗര്‍ബല്യത്തിന്റെ മകുടോദാഹരണമായി മാത്രമേ കാണാന്‍ സാധിക്കുകയുള്ളൂ. പാര്‍ട്ടിയിലെ വിഭാഗീയത സകല സീമകളും ലംഘിക്കുകയും ഉള്‍പ്പാര്‍ട്ടി ചര്‍ച്ചകള്‍ മാധ്യമങ്ങളിലൂടെ പുറത്തുവരികയും ചെയ്ത കാലത്ത് അതിനെ മാധ്യമ സിണ്ടിക്കേറ്റ് എന്ന ഓമനപ്പേര് നല്‍കിയായിരുന്നു പാര്‍ട്ടി പ്രതിരോധിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ അന്നത്തേതിനേക്കാള്‍ സര്‍ക്കാറും പാര്‍ട്ടിയും ഒരുപോലെ പ്രതിരോധത്തിലാവുകയും സ്വര്‍ണക്കടത്ത്, മയക്കുമരുന്ന് കേസുകളില്‍ അണികള്‍ക്ക് പോലും വിശ്വസനീയമായ വിശദീകരണം നല്‍കാന്‍ കഴിയാതായ സാഹചര്യത്തിലാണ് പഴയ മാധ്യമസിണ്ടിക്കേറ്റ് ആരോപണം വീണ്ടും പൊടിതട്ടിയെടുത്തിരിക്കുന്നത്.
സര്‍ക്കാറിന്റെ വീഴ്ചകള്‍ തുറന്നുകാട്ടുന്നു എന്നതാണ് ഇപ്പോള്‍ സി.പി.എം മാധ്യമങ്ങളില്‍ കാണുന്ന പൊറുക്കാനാവാത്ത അപരാധം. ഓരോദിവസവും പുതിയ പുതിയ ആരോപണങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന് പ്രതിപക്ഷത്തിന്റെ കരങ്ങള്‍ക്ക് ശക്തി പകരുന്നു എന്നതാണ് പാര്‍ട്ടിയുടെ പരാതി. എന്നാല്‍ വസ്തുതകളുടെ പിന്‍ബലത്തോടെ ഉന്നയിക്കപ്പെടുന്ന ആരോപണങ്ങള്‍ക്ക് വസ്തുതകള്‍കൊണ്ട് മറുപടി നല്‍കാന്‍ കഴിയാതിരുന്നപ്പോള്‍ വീണതു വിദ്യയാക്കാനുള്ള ശ്രമമാണ് അവര്‍ ഉപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക്മുന്നില്‍ ഉത്തരമില്ലാതാവുകയും പ്രത്യേകിച്ച് ചാനല്‍ ചര്‍ച്ചകളില്‍ നേതാക്കള്‍ ‘ബബ്ബബ്ബ’ അടിക്കാന്‍ തുടങ്ങുകയും ചെയ്തതോടെയാണ് പുതിയ നീക്കം ആരംഭിക്കുന്നത്. എന്നാല്‍ ഏഷ്യാനെറ്റിനെ ബഹിഷ്‌കരിച്ച്‌കൊണ്ട് തുടക്കംകുറിച്ച ഈ നിലപാട് തുടക്കത്തില്‍തന്നെ പാളിപ്പോവുകയായിരുന്നു. സി.പി.എമ്മിന്റെ ഔദ്യോഗിക പ്രതിനിധികളില്ലാതായതോടെ പ്രതിപക്ഷത്തിന് സര്‍ക്കാറിനെ ആഞ്ഞടിക്കാനുള്ള അവസരം കൈവരികയും അബദ്ധം മനസ്സിലാക്കിയ നേതൃത്വം തീരുമാനം പുനപരിശോധിക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളെ പ്രകോപനപരമായി നേരിട്ടും ചാനല്‍ ചര്‍ച്ചകളില്‍ അവതാരകരെ വ്യക്തിഹത്യ നടത്തിയുമെല്ലാം പുതിയ തന്ത്രങ്ങള്‍ മെനഞ്ഞു നോക്കിയെങ്കിലും പിടിച്ചുനില്‍ക്കാനായില്ല. നേതാക്കളുടെ ഈ സമീപനം പൊതു സമൂഹത്തിനിടയില്‍ നെഗറ്റീവ് ഇമേജ് സൃഷ്ടിക്കപ്പെടുകയും സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പരിഹസിക്കപ്പെടുകയും ചെയ്തതോടെയാണ് പരസ്യമായി മാധ്യമങ്ങള്‍ക്കെതിരെ തിരിയാനുള്ള തീരുമാനത്തില്‍ പാര്‍ട്ടി എത്തുന്നത്. പാര്‍ട്ടി പ്രതിനിധികളായെത്തുന്നവര്‍ മറുപടിയില്ലാതെ എ. കെ.ജി സെന്ററില്‍ നിന്നുള്ള ക്യാപ്‌സൂളിനായി നിലവിളിച്ചുകൊണ്ടിരിക്കുന്ന ദയനീയ സാഹചര്യം കൂടിയായപ്പോള്‍ സി.പി.എമ്മിന് ഇതല്ലാതെ മറ്റുവഴികളില്ലെന്നതായിരുന്നു യാഥാര്‍ത്ഥ്യം.
ഓരോ വ്യക്തിയും മാധ്യമ പ്രവര്‍ത്തകനായി മാറിയ സിറ്റിസണ്‍ ജേര്‍ണലിസത്തിന്റെ ഇക്കാലത്തെ മാധ്യമ ബഹിഷ്‌കരണം സി.പി.എമ്മിന്റെ മറ്റൊരു ചരിത്രപരമായി മണ്ടത്തരമായി മാത്രമേ കാണാന്‍ കഴിയുകയുള്ളൂ. രേഖകളുടെ പിന്‍ബലത്തോടെ പുറത്തുവരുന്ന ആരോപണങ്ങളെ സാമ്രാജ്യത്വത്തിന്റെ തലയില്‍ കെട്ടിവെച്ച് രക്ഷപ്പെടാമെന്നത് എന്തായാലും പുതിയ കാലത്ത് വിലപ്പോകുന്ന ഒന്നല്ല. ചാനല്‍ ചര്‍ച്ചകളിലൂടെയും പത്രമാധ്യമങ്ങളിലൂടെയും പാര്‍ട്ടിക്കും സര്‍ക്കാറിനും എതിരെ ഉയര്‍ന്ന് വരുന്ന നൂറായിരം ചോദ്യങ്ങള്‍ പൊതുജനങ്ങളുടെ ബോധ്യത്തില്‍നിന്ന് കൂടിയാണ്. വസ്തുതയുടെ പിന്‍ബലമുള്ളിടത്തോളം കാലം അവക്കെതിരെ കണ്ണടയ്ക്കാന്‍ പാര്‍ട്ടിക്ക് ഒരിക്കലും കഴിയില്ല. ജനാധിപത്യ പ്രസ്ഥാനം എന്ന നിലയില്‍ അവക്ക് മറുപടി നല്‍കാനുള്ള ബാധ്യത സി.പി.എമ്മിനുണ്ട്.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.