Connect with us

Video Stories

എം.എം മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍: നന്മയുടെ പ്രകാശംപരത്തിയ പണ്ഡിതന്‍

Published

on

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍

പണ്ഡിതന്‍മാരുടെ വേര്‍പാട് ലോകത്തിന്റെ നഷ്ടമാണ് എന്ന തത്വം അന്വര്‍ത്ഥമാക്കുന്നതാണ് എം.എം മുഹ്‌യിദ്ദീന്‍ മുസ്‌ലിയാരുടെ വിയോഗം. ജീവിച്ചകാലമത്രയും സമൂഹത്തില്‍ നിറഞ്ഞുനില്‍ക്കുകയും ഓരോ വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും ജനങ്ങളില്‍ നന്മയുടെ പ്രകാശം പരത്തുകയും ചെയ്ത പണ്ഡിതനായിരുന്നു അദ്ദേഹം. വിശുദ്ധ ഖുര്‍ആനിന്റെയും പ്രവാചകചര്യയുടെയും വഴിയിലൂടെ സമൂഹത്തെ നടത്തുകയും സ്വജീവിതം അതിനൊത്ത് മാതൃകാപരമാക്കുകയും ചെയ്തു. വാക്കും പ്രവൃത്തിയും ഭിന്നമാവാതിരിക്കാന്‍ ഓരോ ചുവടുവെപ്പിലും അദ്ദേഹം ശ്രദ്ധിച്ചു. ആ സൂക്ഷ്മതയും ആദര്‍ശ സ്ഥൈര്യവുമാണ് എം.എം മുഹ്‌യിദ്ദീന്‍ മുസ്‌ലിയാരെ വേറിട്ടുനിര്‍ത്തിയത്.

കേരള മുസ്‌ലിംകളില്‍ വ്യവസ്ഥാപിതമായി മത ധാര്‍മികചിന്തകളുടെ പാഠങ്ങള്‍ നല്‍കുകയും ആത്മീയ വളര്‍ച്ചയെ പരിപോഷിപ്പിക്കുയും ചെയ്യുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയെ ദക്ഷിണ കേരളത്തില്‍ സാര്‍വ്വ ജനീനമായി പരിചയപ്പെടുത്തുന്നതിലും ശക്തിപ്പെടുത്തുന്നതിലും മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍ വഹിച്ച പങ്ക് നിസ്തുലമാണ്. അഹ്‌ലുസുന്നത്തിവല്‍ജമാഅത്തിന്റെ ആശയധാരക്കും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്കും എതിരായി വരുന്ന ഏത് നീക്കങ്ങളെയും പ്രതിരോധിക്കുന്നതില്‍ മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍ ഒരു യുവാവിന്റെ കര്‍മ്മകുശലതയോടെ മുന്‍പന്തിയിലുണ്ടായി. മുസ്‌ലിം ന്യൂനപക്ഷത്തിന്റെ അവകാശങ്ങളും താല്‍പര്യങ്ങളും സംരക്ഷിക്കുന്നതിനുള്ള സമുദായത്തിന്റെ ഒറ്റക്കെട്ടായ പരിശ്രമങ്ങള്‍ക്കും അദ്ദേഹം പിന്‍ബലമേകി. പ്രഭാഷണത്തിലും സംഘാടനത്തിലുമുള്ള അദ്ദേഹത്തിന്റെ സവിശേഷസിദ്ധികള്‍ തന്റെ ആദര്‍ശ, നയനിലപാടുകള്‍ക്കായി പ്രയോജനപ്പെടുത്തി.

മതപ്രഭാഷണ വേദികളില്‍ ഒരു കാലഘട്ടത്തിലെ തിളങ്ങുന്ന സാന്നിധ്യമായിരുന്നു അദ്ദേഹം. ചെറുപ്രായത്തില്‍ തന്നെ പൊതുവേദികളില്‍ സജീവമായി. ആകര്‍ഷകമായ പ്രഭാഷണ ശൈലികൊണ്ട് ജനഹൃദയങ്ങള്‍ കീഴടക്കി. ദീനി പ്രബോധന രംഗത്ത് പുത്തന്‍ ശൈലിയിലുള്ള പ്രഭാഷകര്‍ താരതമ്യേന കുറവായിരുന്ന കാലത്തായിരുന്നു മുഹ്‌യിദ്ദീന്‍ മുസ്‌ലിയാരുടെ കടന്നുവരവ്. ആ വാഗ്വിലാസം ശ്രോതാക്കളില്‍ അത്ഭുതാവഹമായ പ്രതിഫലനമുണ്ടാക്കി. നേരം പുലരുവോളം അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ ശ്രോതാക്കള്‍ കേട്ടിരുന്നു. കിടയറ്റ പ്രഭാഷണ പരമ്പരകള്‍ കൊണ്ട് അദ്ദേഹം ജനശ്രദ്ധനേടി. ഗഹനമായ വിഷയങ്ങളെ സാധാരണക്കാര്‍ക്ക് ഗ്രാഹ്യമാക്കുന്നതിന് അദ്ദേഹം നര്‍മ്മം നിറഞ്ഞ ശൈലി സ്വീകരിച്ചു. പ്രസിദ്ധമായ വ്യാഖ്യാന ഗ്രന്ഥങ്ങളും ചരിത്രവും കര്‍മ്മശാസ്ത്രവുമെല്ലാം നിറഞ്ഞ ഒരു മതപാഠശാല പോലെയായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണം.

കേരളത്തിലുടനീളം നടത്തിയ മതപ്രഭാഷണ പരമ്പരകളിലൂടെ ധനം സമാഹരിച്ച് നൂറു കണക്കിന് മതവിദ്യാഭ്യാസ സ്ഥാപനങ്ങളാണ് അദ്ദേഹം പണിതുയര്‍ത്തിയത്. സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള ഗ്രാമങ്ങളില്‍ കടന്നുചെന്ന് വഅള് പരമ്പരകള്‍ക്ക് നേതൃത്വം നല്‍കുകയും അതുവഴി ബഹുജനങ്ങളില്‍ നിന്ന് സംഭാവനകള്‍ ശേഖരിക്കുകയും ചെയ്യുന്ന സവിശേഷശൈലിയിലൂടെ മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍ പണിതുയര്‍ത്തിയ മതസ്ഥാപനങ്ങളില്‍ മസ്ജിദുകളും മദ്‌റസകളും അറബികോളജുകളും അനാഥശാലകളുമുണ്ട്. അങ്ങിനെ രൂപപ്പെട്ട പല സ്ഥാപനങ്ങള്‍ക്കും സ്ഥിരവരുമാനത്തിനുള്ള മാര്‍ഗങ്ങളും വിശ്രമമില്ലാത്ത മതപ്രഭാഷണങ്ങളിലൂടെ അദ്ദേഹം കണ്ടെത്തി.

തന്റെ പ്രസംഗങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും കൃത്യമായ ഫലമുണ്ടാവണമെന്ന ദൃഢനിശ്ചയത്തോടെയാണ് അദ്ദേഹം ഇറങ്ങിതിരിക്കാറുള്ളത്. ഇടമുറിയാത്ത വാഗ്ചാരുത കൊണ്ട് സമുദായം നേരിട്ട പല പ്രതിസന്ധി ഘട്ടങ്ങളേയും മറികടക്കാന്‍ അദ്ദേഹം പ്രചോദനം നല്‍കി. സാമുദായികവും രാഷ്ട്രീയവുമായ സങ്കീര്‍ണ സന്ദര്‍ഭങ്ങളിലും അനുയായികളില്‍ ആത്മവിശ്വാസം പകരുന്നതിനും പ്രശ്‌നപരിഹാരങ്ങള്‍ക്കും അദ്ദേഹം ഊര്‍ജസ്വലമായി മുന്നിട്ടിറങ്ങി. ഏതു വിഷയത്തിലും സ്വന്തമായൊരു നിലപാടും പരിഹാരമാര്‍ഗവും അദ്ദേഹത്തിനുണ്ടായിരുന്നു. ആ വ്യക്തിപ്രഭാവം പ്രസ്ഥാനത്തിനും സമൂഹത്തിനും ഏറെ പ്രയോജനപ്പെട്ടു.

1968-69 കാലത്ത് ഒറ്റപ്പാലത്തിനടുത്തൊരു ഗ്രാമത്തില്‍ അദ്ദേഹം മതപ്രഭാഷണം നടത്തി ഒരു പള്ളി നിര്‍മ്മിച്ച കഥ പ്രസിദ്ധമാണ്. മതമൈത്രിക്ക് ഭംഗംവരുംവിധം സൗഹൃദാന്തരീക്ഷം കലങ്ങിമറിഞ്ഞ സന്ദര്‍ഭത്തിലാണ് ആ നാട്ടിലെ ഏതാനും യുവാക്കള്‍ മുഹ്‌യിദ്ദീന്‍ മുസ്‌ലിയാരെ പ്രഭാഷണത്തിന് ക്ഷണിക്കുന്നത്. പുറത്തു നിന്നുള്ളവര്‍ അവിടെയെത്തുന്നത് പോലും സംശയാസ്പദമായി കാണുന്ന ഘട്ടം. എന്നാല്‍ അദ്ദേഹം ക്ഷണം സ്വീകരിക്കുകയും അവിടെ പ്രസംഗിക്കാനെത്തുകയുംചെയ്തു. മനോഹരമായ ഭാഷയില്‍ ഇസ്‌ലാമിന്റെ തത്വങ്ങളും മതമൈത്രിയുടെ സൗന്ദര്യവും അദ്ദേഹം അവതരിപ്പിച്ചു. ആ പ്രഭാഷണത്തോടെ ആ നാട്ടിലെ സൗഹൃദാന്തരീക്ഷം തിരികെ വന്നു.

അവിടെ മസ്ജിദ് നിര്‍മ്മാണത്തിന് നാടിന്റെ മുഴുവന്‍ പിന്തുണയും ലഭിച്ചു. കര്‍ണാടകയിലും തമിഴ്‌നാട്ടിലും ലക്ഷദ്വീപ് സമൂഹങ്ങളിലും ഗള്‍ഫ് നാടുകളിലും അദ്ദേഹത്തിന്റെ ഗഹനവും ഘനഗാംഭീര്യവുമാര്‍ന്ന പ്രഭാഷണങ്ങള്‍ അരങ്ങേറി. 1980കളില്‍ സമസ്തയില്‍ ഭിന്നത രൂപപ്പെട്ട വേളയില്‍ മാതൃപ്രസ്ഥാനത്തെ ശക്തി പ്പെടുത്തുന്നതിനും ദക്ഷിണ കേരളത്തിലെ ദീനി പ്രവര്‍ത്തകരെയും സ്ഥാപനങ്ങളെയും മാതൃ പ്രസ്ഥാനത്തിനൊപ്പം ചിട്ടയൊപ്പിച്ച് ചേര്‍ത്തു നിര്‍ത്തുന്നതിലും നേതൃത്വപരമായ പങ്ക് വഹിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയെ സംസ്ഥാന വ്യാപകമായി ശക്തിപ്പെടുത്തുന്നതിലും വമ്പിച്ച ജന പിന്തുണയുള്ള ആദര്‍ശ പ്രസ്ഥാനമായി രൂപപ്പെടുത്തുന്നതിലും മുഖ്യ പങ്കുവഹിച്ചു.

പാലക്കാട് ജില്ലയിലെ ആലത്തൂരില്‍ സേവനം ചെയ്യുന്ന കാലത്താണ് സമസ്തയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുന്നത്. ആനക്കര കുഞ്ഞുമുഹമ്മദ് മുസ്‌ലിയാര്‍, സി.എച്ച് ഹൈദ്രോസ് മുസ്‌ലിയാര്‍ എന്നിവരിലൂടെയാണ് സമസ്തയുമായി അടുപ്പം പുലര്‍ത്തുന്നത്. കെ.ടി മാനുമുസ്‌ലിയാര്‍ അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു. 1994ല്‍ ഹൈദ്രോസ് മുസ്‌ലിയാരുടെ വേര്‍പാടിലൂടെ വന്ന ഒഴിവിലേക്കാണ് എം.എം മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കേന്ദ്ര മുശാവറയില്‍ എത്തുന്നത്. സമസ്ത എറണാകുളം വൈസ് പ്രസിഡന്റ്, സമസ്ത കേരളാ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന ഉപാധ്യക്ഷന്‍, വിദ്യാഭ്യാസബോര്‍ഡ് മെമ്പര്‍ എന്നീ നിലകളിലെല്ലാം മികവുറ്റ പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ അദ്ദേഹത്തിനായി.

നിരവധി മഹല്ലുകളില്‍ ഖാസിയും ഖത്തീബുമായി പ്രവര്‍ത്തിച്ചു. മുഴുവന്‍ മഹല്ലുകളിലും അദ്ദേഹം സ്തുത്യര്‍ഹ സേവനമാണ് കാഴ്ചവെച്ചത്. തൃശൂര്‍ പെരിഞ്ഞനം, പാലക്കാട് ആലത്തൂര്‍, ആലപ്പുഴ കക്കായം, എറണാകുളം തോട്ടത്തുംപടി, ആലുവ സെന്‍ട്രല്‍ മസ്ജിദ്, ആലുവ പേങ്ങാട്ടുശേരി എന്നിവിടങ്ങളെല്ലാം അദ്ദേഹം പ്രശംസനീയമായ സേവനം അനുഷ്ഠിച്ചു. ആലുവയായിരുന്നു മുഹ്‌യിദ്ദീന്‍ മുസ്‌ലിയാരുടെ കര്‍മ്മ മണ്ഡലം. തൃശൂര്‍ ജില്ലയില്‍, കുന്നംകുളത്തിനടുത്ത് കാട്ടകമ്പലില്‍ ജനിച്ച അദ്ദേഹത്തിന്റെ പേരിനൊപ്പം ആലുവയെ ചേര്‍ത്തുവെച്ചതും അതുകൊണ്ടാണ്.

പൊതുരംഗത്ത് സജീവമായ ചെറുപ്രായം തൊട്ടെ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുമായും പാണക്കാട് കുടുംബവുമായും അടുത്ത ബന്ധം പുലര്‍ത്തി. അദ്ദേഹത്തിന്റെ ശ്രമ ഫലമായി പണി കഴിപ്പിച്ച പല സ്ഥാപനങ്ങളുടെയും ഉദ്ഘാടനം നിര്‍വ്വഹിച്ചിരുന്നത് സഹോദരന്‍ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളായിരുന്നു. സമസ്തയുമായി ബന്ധപ്പെട്ട മധ്യ, ദക്ഷിണ കേരളത്തിലെ പല വിഷയങ്ങള്‍ക്കും പാണക്കാടെത്തിയിരുന്ന അദ്ദേഹം, വ്യക്തിപരമായി ഏറ്റവും അടുത്ത സഹോദര സ്ഥാനീയനായ സുഹൃത്തിനെയാണ് തനിക്കു നഷ്ടമായത്.
കഴിഞ്ഞ ദിവസം അന്തരിച്ച സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കേന്ദ്ര മുശാവറ അംഗവും തൃശൂര്‍ ജില്ലാ പ്രസിഡന്റുമായിരുന്ന ചെറുവാളൂര്‍ ഹൈദ്രോസ് മുസ്‌ലിയാരുടെ വേര്‍പാടിനു തൊട്ടുപിറകെ എം.എം മുഹ്‌യിദ്ദീന്‍ മുസ്‌ലിയാരുടെ കൂടി വിയോഗം താങ്ങാനാവാത്തതാണ്. രാജ്യവും സമുദായവും സങ്കീര്‍ണ സന്ദര്‍ഭങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ദിശകാണിക്കേണ്ട പണ്ഡിതന്‍മാര്‍ മറഞ്ഞു പോകുന്നത് അപരിഹാര്യമായ നഷ്ടവും വേദനയുമാണ്.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.