Connect with us

Video Stories

റമസാനും ജീവിത വിശുദ്ധിയും

Published

on

ഡോ.ഹുസൈന്‍ മടവൂര്‍

മനുഷ്യന്‍ താനെ പിറന്നുവീണതല്ലെന്നും അവന്റെ ഉയിര്‍പ്പിനുപിന്നില്‍ ഒരു ശക്തിയുണ്ടെന്നും ആ ശക്തിക്ക് നന്ദി കാണിക്കേണ്ടതുണ്ടെന്നുമുള്ള ബോധ്യത്തില്‍ നിന്നാണ് ആരാധനകള്‍ ഉടലെടുക്കുന്നത്. വ്യക്തിനിഷ്ഠമാണ് ദൈവത്തോടുള്ള ആരാധനകളില്‍ പ്രധാനമായവയെല്ലാം. മുസ്ലിംകളെ സംബന്ധിച്ചിടത്തോളം ആരാധനകള്‍ അല്ലാഹുവോടുള്ള അനുസരണത്തിന്റേയും അച്ചടക്കത്തിന്റേയും അടയാളമാണ്. ഓരോ ആരാധനയും അച്ചടക്കവും വിശുദ്ധിയും കൈവരിക്കാനുള്ള പരിശീലന പ്രക്രിയയാണ്.
പരിശുദ്ധ റമസാനില്‍ നോമ്പനുഷ്ഠിക്കുന്ന ഒരോ വിശ്വാസിയും അവന്റെ ജീവിത വിശുദ്ധി കൈവരിക്കാനുള്ള പരിശീലനത്തിലാണ്. നോമ്പ് ഒരു പരിചയാണെന്നതാണ് ഇസ്ലാമിന്റെ അധ്യാപനം. തന്നെ എതിരിടാന്‍ വരുന്ന ദുഷ്ചിന്തകള്‍ക്കും പ്രവണതകള്‍ക്കും നേരെയുള്ള പരിചയായി നോമ്പ് വര്‍ത്തിക്കുമെന്നാണതിനര്‍ഥം. അതിനാവശ്യമായ നോമ്പിലുണ്ട് എന്ന് സാരം. തന്നോട് വഴക്കിടാന്‍ വരുന്നവനോട് ഞാന്‍ നോമ്പുകാരനാകുന്നു എന്ന് പറഞ്ഞ് വഴിമാറി സഞ്ചരിക്കാനാണ് നോമ്പുകാരന്‍ നിര്‍ദേശിക്കപ്പെട്ടിട്ടുള്ളത്. അത് കോപമെന്ന വികാരത്തിനു നേരെയുള്ള പ്രതിരോധ പരിശീലനം കൂടിയാണ്.
മാനസിക, ശാരീരിക, സാമ്പത്തിക, സാമൂഹിക വിശുദ്ധി നേടിയെടുക്കാന്‍ റമസാന്‍ വഴിയൊരുക്കുന്നുണ്ട്. നാക്കിനും നോക്കിനും മറ്റിന്ദ്രിയങ്ങള്‍ക്കുമെല്ലാം ഒരു മാസക്കാലം നിയന്ത്രണങ്ങളേര്‍പ്പെടുത്തി സ്വയം ശുദ്ധീകരിക്കാനുള്ള അവസരമാണ് നോമ്പ് നമുക്ക് നല്‍കുന്നത്. സൂറതുല്‍ ബഖറയില്‍ അല്ലാഹു സൂചിപ്പിക്കുന്നത് ശ്രദ്ധേയമാണ്. ‘സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവര്‍ക്ക് നിര്‍ബന്ധമാക്കപ്പെട്ട പോലെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ദോഷബാധയെ സൂക്ഷിക്കാന്‍ വേണ്ടിയത്രെ അത്.'(2:183). മനുഷ്യനില്‍ ഭക്തിയും ജീവിത വിശുദ്ധിയും ഉണ്ടാക്കിയെടുക്കാനാണ് നോമ്പ് എന്ന് വ്യക്തമാക്കി പറയുകയാണിവിടെ. ഒരു ദിവസം മുഴുക്കെ പട്ടിണി കിടന്നതുകൊണ്ടു മാത്രം ഒരാള്‍ നോമ്പുകാരനായി പരിഗണിക്കപ്പെടുകയില്ല. പ്രവാചകന്‍ അരുള്‍ചെയ്യുകയുണ്ടായി, ‘ഒരാള്‍ വ്യാജവാക്കുകളും അത്തരം പ്രവര്‍ത്തനങ്ങളും ഉപേക്ഷിക്കുന്നില്ല എങ്കില്‍ അവന്‍ ഭക്ഷണവും പാനീയവും ഉപേക്ഷിക്കണമെന്ന് അല്ലാഹുവിന് യാതൊരു ആവശ്യവുമില്ല’ (ബുഖാരി). ഒരു നോമ്പുകാരന്‍ ചെറുതോ വലുതോ ആയ കുറ്റങ്ങളോട് അകന്നു നില്‍ക്കുന്നെങ്കില്‍ മാത്രമേ നോമ്പ് സ്വീകരിക്കപ്പെടൂ എന്നാണ് ഇതിന്റെ ഉദ്ദേശ്യം. അപ്പോഴാണ് ജീവിത വിശുദ്ധി നേടാന്‍ അവന് സാധിക്കുക. ഇത്തരത്തിലുള്ള നോമ്പ് ഒരുവന്‍ ഒരുമാസക്കാലം നിര്‍വഹിക്കുക വഴി അവന്‍ ജീവിത വിശുദ്ധി നേടും എന്നതില്‍ സംശയത്തിനിടയില്ല. അല്ലാഹുവിന്റെ പ്രീതി നേടിയെടുത്ത് സമൂഹത്തില്‍ വിശുദ്ധി കാത്ത് സൂക്ഷിച്ച് മാതൃകാധന്യമായ ജീവിതത്തിലേക്ക് നടന്നടുക്കാന്‍ റമസാന്‍ പ്രേരകമാകണം.
വിശപ്പും ദാഹവും പേറുന്ന ഒട്ടനേകം സഹോദരങ്ങളെ മനസ്സിലാക്കാനുള്ള അവസരം കൂടി റമസാന്‍ നല്‍കുന്നുണ്ട്. ഈ അവസ്ഥയെ മനസ്സിലാക്കി പോകുന്നതിനപ്പുറം, ഗുണപരമായ ഇടപെടലുകളിലേക്ക് അത് വഴിനടത്തേണ്ടതുണ്ട്. സഹാനുഭൂതി പ്രവര്‍ത്തനഫലങ്ങളില്‍ ദാനധര്‍മങ്ങളിലൂടെ കാഴ്ചവെച്ച് സാമ്പത്തിക സാമൂഹിക വിശുദ്ധി ഈ റമസാനില്‍ നേടിയെടുക്കേണ്ടതുണ്ട്. ദാനധര്‍മങ്ങളും പുണ്യപ്രവൃത്തികളുമെല്ലാം അധികരിക്കാന്‍ വേണ്ടി തന്നെയാണ് സര്‍വശക്തനായ നാഥന്‍ എല്ലാറ്റിനും പതിവിലുമധികം പ്രതിഫലം വാഗ്ദാനം ചെയ്തിട്ടുള്ളത്. നൈരന്തര്യമുള്ള പുണ്യപ്രവൃത്തികള്‍ റമസാനിനു ശേഷവും നിലനിര്‍ത്താന്‍ സാധിക്കുമ്പോഴാണ് റമസാനിന്റെ ചൈതന്യം നമ്മില്‍ വര്‍ത്തിച്ചിരിക്കുന്നു എന്ന് പറയാന്‍ സാധിക്കുക. ശാരീരികേച്ഛകള്‍ക്കുമേല്‍ ധര്‍മബോധത്തിനു മേല്‍ക്കൈ നേടാനും വിശുദ്ധി വര്‍ധിപ്പിച്ച് വ്യക്തിത്വം പ്രകാശമുള്ളതാക്കി മാറ്റാനും സാധിക്കുമ്പോഴാണ് നമ്മുടെ വ്രതം സാര്‍ഥമാകുന്നതും നാളേക്കുള്ള കരുതിവെപ്പാകുന്നതും.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.