Video Stories
ബഹുഭാര്യത്വമാണോ ബാബരി കേസാണോ പ്രധാനം?

കേസ് വിശാല ബെഞ്ചിന് വിടാത്തത് ചോദ്യംചെയ്ത് മുസ്്‌ലിം കക്ഷികളുടെ അഭിഭാഷകന്‍
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് കേസ് സുപ്രീംകോടതിയുടെ വിശാല ബെഞ്ചിന്റെ പരിഗണനക്ക് വിടാത്തതിലെ അതൃപ്തി തുറന്നു പ്രകടിപ്പിച്ച് മുസ്്‌ലിംകളെ പ്രതിനിധീകരിക്കുന്ന കക്ഷികള്‍. ബഹു ഭാര്യത്വമാണോ ബാബരി കേ സാണോ പ്രധാനമെന്ന് സുപ്രീംകോടതി വ്യക്തമാക്കണമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് മുമ്പാകെ മുസ്്‌ലിം കക്ഷികള്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ രാജീവ് ധവാന്‍ ആവശ്യപ്പെട്ടു.
45 മിനുട്ട് നീണ്ട വാദത്തിനിടെ രണ്ടു വിഷയത്തിലും നീതിപീഠം പുലര്‍ത്തുന്ന വ്യത്യസ്ത താല്‍പര്യങ്ങള്‍ തുറന്നു കാണിക്കാനാണ് രാജീവ് ധവാന്‍ ശ്രമിച്ചത്. ഇത് പല ഘട്ടത്തിലും ജുഡീഷ്യറിയുമായി ഏറ്റുമുട്ടല്‍ സ്വഭാവത്തിലേക്ക് മാറുകയും ചെയ്തു. ബഹുഭാര്യത്വം നിരോധിക്കണമെന്ന ഹര്‍ജി എത്ര വേഗത്തിലാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനക്ക് വിട്ടത്. എന്നാല്‍ ബാബരി കേസ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിടണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും തീരുമാനമെടുത്തില്ല. ബഹു ഭാര്യത്വം ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന മുസ്്‌ലിംകള്‍ക്ക് ദോഷകരായ ഹര്‍ജിയാണോ, രാം ജന്മഭൂമി – ബാബരി മസ്ജിദ് ഉടമസ്ഥാവകാശ തര്‍ക്കമാണോ പ്രധാനം?. ഏതാണെന്ന് നിങ്ങള്‍ പറയണം. ഞാനിവിടെയുണ്ട്. മാധ്യമങ്ങളും ഇവിടെയുണ്ട്- ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ബെഞ്ചിനെ രാജീവ് ധവാന്‍ വെല്ലുവിളിച്ചു.
ബഹുഭാര്യത്വ കേസ് ഭരണഘടനാ ബെഞ്ചിന് വിടാമെങ്കില്‍ ബാബരി കേസും ഭരണഘടനാ ബെഞ്ചിന് വിടാന്‍ കഴിയണം- ധവാന്‍ പറഞ്ഞു. ബഹു ഭാര്യത്വ കേസ് ഹര്‍ജി പരിഗണിച്ച ആദ്യ ദിവസം തന്നെ, 2018 മാര്‍ച്ച് 26ന് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിടാന്‍ സുപ്രീംകോടതി തീരുമാനിക്കുകയായിരുന്നു. ബാബരി കേസിന് അതിനേക്കാള്‍ പ്രധാന്യമുണ്ട്. ഇന്ത്യന്‍ മേതതരത്വത്തെ തന്നെ സ്വാധീനിക്കുന്ന കേസാണിത്. ബഹുഭാര്യത്വത്തേക്കാള്‍ എന്തുകൊണ്ടും ഈ വിഷയത്തിന് പ്രസക്തിയുണ്ടെന്നും അദ്ദേഹം വാദിച്ചു.
ഇസ്മായില്‍ ഫാറൂഖി വേഴ്‌സസ് യൂണിയന്‍ ഓഫ് ഇന്ത്യ കേസില്‍ 24 വര്‍ഷം മുമ്പ് സുപ്രീംകോടതി പുറപ്പെടുവിച്ച വിധി പുനഃപരിശോധിക്കണമെന്നാണ് ബാബരി കേസില്‍ മുസ്്‌ലിംപക്ഷത്തെ പ്രതിനിധീകരിക്കുന്ന കക്ഷികളുടെ ആവശ്യം. ഇസ്്‌ലാമിക വിശ്വാസ പ്രകാരം ജീവിക്കുന്നതിന് പള്ളികള്‍ അവിഭാജ്യ ഘടകമല്ലെന്നും മുസ്്‌ലിംകള്‍ക്ക് എവിടെ വേണമെങ്കിലും നമസ്‌കാരം നിര്‍വഹിക്കാമെന്നുമായിരുന്നു 1994ല്‍ ഭരണഘടനാ ബെഞ്ച് വിധിച്ചത്. ഈ വിധി പുനഃപരിശോധിക്കല്‍ അനിവാര്യമാണ്. എങ്കിലേ ബാബരി കേസിന്റെയും ഇസ്്‌ലാമിക വിശ്വാസമനുസരിച്ച് പള്ളി പുനഃസ്ഥാപിക്കേണ്ടതിന്റെയും പ്രസക്തി ബോധ്യപ്പെടുത്താനാവൂ. 1994ലെ വിധി ഭരണഘടനാ ബെഞ്ചിന്റേതായതിനാല്‍ ഭരണഘടനാ ബെഞ്ചിന് മാത്രമേ ഇതില്‍ പുനഃപരിശോധന സാധ്യമാവൂ. അതുകൊണ്ടാണ് ബാബരി കേസ് ഭരണഘടനാ ബെഞ്ചിന് വിടണമെന്ന് മുസ്്‌ലിംകള്‍ നിരന്തരം ആവശ്യപ്പെടുന്നതെന്നും അഡ്വ. രാജീവ് ധാവന്‍ വാദിച്ചു.
അതേസമയം ബഹുഭാര്യത്വ കേസ് ഭരണഘടനാ ബെഞ്ചിന് വിട്ടത് ബാബരി കേസ് ഭരണഘടനാ ബെഞ്ചിന് വിടണമെന്ന ആവശ്യത്തിന് പശ്ചാത്തലമാക്കേണ്ടെന്നായിരുന്നു ചീഫ് ജസ്റ്റിസിനു പുറമെ ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, അബ്ദുല്‍ നസീര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റെ നിലപാട്.
ബാബരി കേസില്‍ അല്‍പാല്‍പമായ വിധിപ്രസ്താവം സാധ്യമല്ലെന്നും ഇരുപക്ഷത്തിനും പറയാനുള്ളത് കേട്ട ശേഷം മാത്രമേ കോടതി തീരുമാനം എടുക്കൂവെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസ് ഭൂഷണും വ്യക്തമാക്കി. ഇതിനിടെ ഇരു പക്ഷത്തെ അഭിഭാഷകര്‍ തമ്മിലും രൂക്ഷ വാഗ്വാദം അരങ്ങേറി. എതിര്‍ പക്ഷത്തിനു വേണ്ടി ഹാജരായ അഡ്വ. പരാശരനുമായി രാജീവ് ധവാന്‍ കൊമ്പു കോര്‍ത്തതോടെ ജസ്റ്റിസ് ഭൂഷണ്‍ ഇടപെട്ടു.
ഇവിടെ മാധ്യമങ്ങള്‍ ഉണ്ടെന്നും അവര്‍ വ്യത്യസ്തമായ ജോലിയാണ് ചെയ്യുന്നതെന്നുമുള്ള കാര്യം ഓര്‍ക്കണമെന്നും കോടതി ഓര്‍മ്മിപ്പിച്ചു. മാധ്യമങ്ങള്‍ ഉള്ളതില്‍ എന്താണ് തെറ്റെന്നായി അഡ്വ. ധവാ ന്‍. അവര്‍ക്ക് ഇവിടെ വരാനുള്ള അവകാശമുണ്ട്. ഇവിടെ നടക്കുന്നത് എന്തെന്ന് അറിയാനുള്ള അവകാശം ഇന്ത്യയിലെ ജനങ്ങള്‍ക്കുമുണ്ട്. മറുപക്ഷത്തു നിന്ന് പല സമ്മര്‍ദ്ദങ്ങളുമുണ്ടാകാം, എന്നാല്‍ എനിക്ക് നീതിയില്‍ മാത്രമാണ് താല്‍പര്യം. ഞാനെന്റെ കേസ് വാദിക്കും- ധവാന്‍ കൂട്ടിച്ചേര്‍ത്തു.
എതിര്‍ ഭാഗം വക്കീല്‍ കോടതിയെ ഭീഷണിപ്പെടുത്തി കേസ് ഭരണഘടനാ ബെഞ്ചിന് വിടുവിക്കാനാണ് ശ്രമിക്കുന്നതെന്നായിരുന്നു അഡ്വ. പരാശരന്റെ വാദം. ബഹുഭാര്യത്വം പുതിയ വിഷയമാണ്. അയോധ്യ കേസ് അങ്ങനെയല്ല. 24 വര്‍ഷം മുമ്പുള്ള വിധി പുനഃപരിശോധിക്കണമെന്നാണ് ആവശ്യം. കേസിന്റെ ഗൗരവവും പ്രാധാന്യവും കോടതിക്ക് ബോധ്യമുണ്ട്. മുസ്്‌ലിംകളുടെ ആരാധനക്കുള്ള അവകാശവുമായി കേസിന് എത്രത്തോളം ബന്ധമുണ്ട് എന്നതും ചീഫ് ജസ്റ്റിസിന് അറിയാം. അതുകൊണ്ടാണ് കേസ് ആഴത്തില്‍ പരിശോധിക്കണമെന്ന് തീരുമാനിച്ചത്.
ചില സ്ഥലങ്ങള്‍ക്ക് മതവിശ്വാസവുമായും ആരാധാനയുമായും ബന്ധപ്പെട്ട അവിഭാജ്യ ഘടകമാണെന്ന വാദമാണ് ഫാറൂഖി കേസില്‍ ഉന്നയിക്കപ്പെട്ടിരുന്നതെന്നും പരാശരന്‍ വാദിച്ചു.
എന്നാല്‍ പള്ളി ഇസ്്‌ലാമിക വിശ്വാസത്തിന്റെ അവിഭാജ്യ ഘടകമല്ലെന്ന് പറഞ്ഞ്, മുസ്്‌ലിംകളോട് തുറന്ന സ്ഥലത്ത് ആരാധന നടത്താന്‍ കല്‍പ്പിക്കാന്‍ കോടതിക്ക് അധികാരമില്ലെന്ന് അഡ്വ. ധവാന്‍ തിരിച്ചടിച്ചു. തകര്‍ക്കപ്പെട്ടു കഴിഞ്ഞതിനാല്‍ പള്ളി എന്നത് കേവലം ആരാധനയുടെ മാത്രം പ്രശ്‌നമല്ലെന്നും അദ്ദേഹം വാദിച്ചു. കേസില്‍ ഈ മാസം 27ന് വാദം തുടരും.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture6 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ