Connect with us

Video Stories

ചാമ്പ്യന്‍സ് ലീഗ്: പി.എസ്.ജി/ ബയേണ്‍, അത്‌ലറ്റികോ/ ചെല്‍സി

Published

on

 

പാരിസ്: ബാര്‍സലോണ, യുവന്റസ്, ബയേണ്‍ മ്യൂണിക്, ചെല്‍സി, പി.എസ്.ജി, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, അത്‌ലറ്റികോ മാഡ്രിഡ് തുടങ്ങിയ കരുത്തര്‍ കളത്തിലിറങ്ങുമ്പോള്‍ യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് പൊടിപാറും പോരാട്ടങ്ങള്‍. മുന്‍ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്ക് ഫ്രഞ്ച് ഭീമന്മാരായ പി.എസ്.ജിയെ അവരുടെ തട്ടകത്തില്‍ച്ചെന്ന് നേരിടുമ്പോള്‍ അത്‌ലറ്റികോ മാഡ്രിഡും ചെല്‍സിയും തമ്മിലുള്ളതാണ് ശ്രദ്ധേയമായ മറ്റൊരു പോരാട്ടം. കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റുകളായ യുവന്റസ് ഗ്രീക്ക് ക്ലബ്ബ് ഒളിംപിയാക്കോസിനെയും ലാലിഗയില്‍ മികച്ച പ്രകടനം തുടരുന്ന ബാര്‍സലോണ എവേ മത്സരത്തില്‍ പോര്‍ച്ചുഗീസ് ക്ലബ്ബ് സ്‌പോര്‍ട്ടിങിനെയും നേരിടും.
നെയ്മര്‍, കെയ്‌ലിയന്‍ എംബാപ്പെ തുടങ്ങിയ യുവതാരങ്ങളെ ടീമിലെത്തിച്ച ശേഷം മിന്നും ഫോമിലുള്ള പി.എസ്.ജിക്ക് സീസണിലെ ആദ്യ മേജര്‍ മത്സരമാണ് ഇന്നത്തേത്. ഫ്രഞ്ച് ലീഗിലെ ആധിപത്യം യൂറോപ്യന്‍ തലത്തിലേക്കു കൂടി വ്യാപിപ്പിക്കാന്‍ ഉനായ് എംറിയുടെ സംഘം എത്രമാത്രം പ്രാപ്തമാണെന്നതിന്റെ പരീക്ഷണമാവും പാര്‍ക് ദെ പ്രിന്‍സില്‍ നടക്കുക. സൂപ്പര്‍ താരം നെയ്മറും പരിക്കിന്റെ പിടിയിലായിരുന്ന അര്‍ജന്റീനക്കാരന്‍ എയ്ഞ്ചല്‍ ഡി മരിയയും ടീമില്‍ തിരിച്ചെത്തുമെന്ന് കോച്ച് വ്യക്തമാക്കിയിട്ടുണ്ട്. നെയ്മറും സ്‌ട്രൈക്കര്‍ എഡിന്‍സന്‍ കവാനിയും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ സംബന്ധിച്ച വാര്‍ത്ത ബയേണിനെതിരായ വിജയത്തോടെ കുഴിച്ചു മൂടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പാരിസ് ടീം. അതേസമയം, ജര്‍മനിയിലെ നിറംമങ്ങിയ പ്രകടനം കാരണം നഷ്ടപ്പെട്ട പ്രതിച്ഛായ തിരിച്ചുപിടിക്കാന്‍ ബയേണിനും ജയം അനിവാര്യമാണ്. ബുണ്ടസ്‌ലിഗയില്‍ ഹോഫനൈമിനോട് തോല്‍ക്കുകയും വോള്‍ഫ്‌സ്ബര്‍ഗിനോട് സമനില വഴങ്ങുകയും ചെയ്ത നിലവിലെ ചാമ്പ്യന്മാര്‍ പോയിന്റ് ടേബിളില്‍ മൂന്നാം സ്ഥാനത്താണ്. കോച്ച് കാര്‍ലോ ആന്‍ചലോട്ടിയെ മാറ്റണമെന്ന ആവശ്യം ആരാധകരില്‍ ഒരു വിഭാഗം ഉന്നയിച്ചു തുടങ്ങിയ സാഹചര്യത്തില്‍ പാരിസിലെ മത്സരം സന്ദര്‍ശകര്‍ക്ക് നിര്‍ണായകമാവും. യൂറോപ്യന്‍ മത്സരങ്ങളില്‍ പി.എസ്.ജിയുടെ ഹോം റെക്കോര്‍ഡ് ശക്തമാണെന്നതും അവസാനം കൡച്ച എട്ട് എവേ മത്സരങ്ങളില്‍ ബയേണ്‍ ഗോള്‍ വഴങ്ങിയിട്ടുണ്ടെന്നതും ആതിഥേയര്‍ക്ക് അനുകൂലമാണ്. പക്ഷേ, അവസാന എട്ട് സീസണില്‍ ആറിലും ചാമ്പ്യന്‍സ് ലീഗ് സെമിഫൈനല്‍ കളിച്ച ബയേണിനെതിരെ നെയ്മറും സംഘവും എല്ലാ ആയുധങ്ങളും പുറത്തെടുക്കേണ്ടി വരും.
സീസണ്‍ തുടക്കത്തിലെ ആശങ്കകള്‍ വിട്ടുമാറി മികച്ച ഫോമിലെത്തിയ ബാര്‍സലോണക്ക് പോര്‍ച്ചുഗലില്‍ ശക്തമായ ബലപരീക്ഷണമാവും നേരിടേണ്ടി വരിക. ലാലിഗയില്‍ ജിറോണക്കെതിരെ വിശ്രമം അനുവദിക്കപ്പെട്ട ഡിഫന്റര്‍മാരായ ജെറാഡ് പിക്വെയും നെല്‍സണ്‍ സെമഡോയും സ്റ്റാര്‍ട്ടിങ് ഇലവനില്‍ തിരിച്ചെത്തിയേക്കും. ആദ്യ മത്സരത്തില്‍ ഒളിംപിയാക്കോസിനെതിരെ ജയം നേടിയ സ്‌പോര്‍ട്ടിങ്, ചാമ്പ്യന്‍സ് ലീഗിലെ ആദ്യ ഹോം മത്സരത്തില്‍ ആക്രമണ ശൈലി തന്നെ അവലംബിക്കുമെന്നാണ് കരുതുന്നത്. ചാമ്പ്യന്‍സ് ലീഗില്‍ അവസാനം കളിച്ച ആറ് എവേ മത്സരങ്ങളില്‍ നാലിലും ബാര്‍സ തോല്‍ക്കുകയാണുണ്ടായത് എന്നത് പോര്‍ച്ചുഗീസ് ക്ലബ്ബിന് പ്രതീക്ഷ നല്‍കുന്നു. സീസണ്‍ ആരംഭിച്ച ശേഷം ഒരു പോയിന്റ് പോലും നഷ്ടപ്പെടുത്തിയിട്ടില്ലാത്ത ബാര്‍സ ഇന്നും ജയത്തില്‍ കുറഞ്ഞതൊന്നും ലക്ഷ്യമിടുന്നുണ്ടാവില്ല.
ഇംഗ്ലീഷ് ചാമ്പ്യന്മാരായ ചെല്‍സിക്കെതിരെ തികഞ്ഞ പ്രതീക്ഷയോടെയാണ് അത്‌ലറ്റികോ മാഡ്രിഡ് സ്വന്തം ഗ്രൗണ്ടില്‍ കളിക്കുന്നത്. ലാലിഗയില്‍ കരുത്തരായ സെവിയ്യയെ തോല്‍പ്പിച്ച ആത്മവിശ്വാസത്തിനൊപ്പം, സ്‌പെയിനില്‍ നിന്നുള്ള എതിരാളികള്‍ക്കെതിരെ ചെല്‍സിയുടെ റെക്കോര്‍ഡ് അത്ര മികച്ചതല്ല എന്നതും ഡീഗോ സിമിയോണി പരിശീലിപ്പിക്കുന്ന സംഘത്തിന് പ്രതീക്ഷ പകരുന്നു. ചാമ്പ്യന്‍സ് ലീഗില്‍ സ്പാനിഷ് ക്ലബ്ബുകള്‍ക്കെതിരെ അവസാനം കളിച്ച ഒമ്പത് എവേ മത്സരങ്ങളിലും ചെല്‍സി തോറ്റിട്ടില്ല. പക്ഷേ, അവസാന അഞ്ച് മത്സരങ്ങളും സമനിലയിലാണ് കലാശിച്ചത്. ആദ്യ മത്സരത്തില്‍ എ.എസ് റോമക്കെതിരെ സമനില വഴങ്ങിയതിനാല്‍ അത്‌ലറ്റികോ ഇന്ന് മൂന്നു പോയിന്റും സ്വന്തമാക്കാന്‍ തന്നെയാവും കളിക്കുക.
യൂറോപ്പ ചാമ്പ്യന്മാരാവുക വഴി ചാമ്പ്യന്‍സ് ലീഗിന് ടിക്കറ്റെടുത്ത മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് സി.എസ്.കെ.എ മോസ്‌കോ ആണ് എതിരാളികള്‍. പ്രീമിയര്‍ ലീഗ് ടേബിളിന്റെ തലപ്പത്ത് മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഒപ്പത്തിനൊപ്പം നില്‍ക്കുന്ന യുനൈറ്റഡിനെതിരെ സ്വന്തം ഗ്രൗണ്ടിലിറങ്ങുമ്പോള്‍ സി.എസ്.കെ.എക്ക് കാര്യങ്ങള്‍ അത്ര ശുഭമല്ല. റഷ്യയില്‍ അവസാനം കളിച്ച രണ്ട് മത്സരങ്ങളില്‍ നിന്നായി ഒരു പോയിന്റ് മാത്രമാണ് അവര്‍ക്ക് നേടാന്‍ കഴിഞ്ഞിട്ടുള്ളത്. ചാമ്പ്യന്‍സ് ലീഗില്‍ ബെന്‍ഫിക്കയുടെ ഗ്രൗണ്ടില്‍ ചെന്ന് ജയിച്ചത് മോസ്‌കോ ക്ലബ്ബിന്റെ ആത്മവീര്യം വര്‍ധിപ്പിക്കുന്നുണ്ട്. ഓള്‍ഡ് ട്രഫോഡില്‍ നടന്ന ആദ്യ മത്സരത്തില്‍ എഫ്.സി ബേസലിനെ മൂന്നു ഗോളിന് യുനൈറ്റഡ് തകര്‍ത്തിരുന്നു.
ബാര്‍സലോണയുമായി വഴങ്ങിയ മൂന്നു ഗോള്‍ തോല്‍വിയുടെ ക്ഷീണമകറ്റുകയാണ് സ്വന്തം ഗ്രൗണ്ടില്‍ ഒളിംപിയാക്കോസിനെ നേരിടുന്ന യുവന്റസിന്റെ ലക്ഷ്യം. സ്വന്തം തട്ടകത്തില്‍ സ്‌പോര്‍ട്ടിങിനോട് തോറ്റ ഗ്രീക്ക് ക്ലബ്ബ് ഒരു പോയിന്റെങ്കിലും മോഹിച്ചാണ് ഇറ്റലിയിലേക്ക് വിമാനം കയറിയത്.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.