Connect with us

Culture

മെസിയുടെ തീരുമാനം ഇസ്രാഈലിനുള്ള മറുപടി

Published

on

ലോകം കാല്‍പ്പന്ത് മാമാങ്കത്തിനായി കാത്തിരിക്കുകയാണ്. 21-ാമത് ലോകകപ്പ് ഫുട്‌ബോള്‍ മാമാങ്കം റഷ്യയില്‍ ആരംഭിക്കാന്‍ കേവലം ഒരാഴ്ച്ച മാത്രമാണ് ബാക്കി. ആഗോള കായിക മാമാങ്കത്തിന്റെ ആരവങ്ങള്‍ക്കിടയിലും അര്‍ജന്റീന ജറുസലേമില്‍ ഇസ്രാഈലുമായി സൗഹൃദ ഫുട്‌ബോള്‍ മല്‍സരം കളിക്കുന്ന കാര്യത്തിലെ വേദനയും ആശങ്കയും ലോകത്തിനുണ്ടായിരുന്നു.

ലയണല്‍ മെസിയെ പോലെ ലോകം അറിയപ്പെടുന്ന ഒരു താരം ഈസ്രാഈലിനെ പോലെ നരനായാട്ട് നടത്തുന്ന രാജ്യത്തിനൊപ്പം കളിക്കുക എന്നത് ഫലസ്തീനികള്‍ക്ക് മാത്രമായിരുന്നില്ല വേദന-ലോകം ഒന്നടങ്കം അതിനെ എതിര്‍ത്തിരുന്നു. ഇപ്പോഴിതാ ലോകത്തിന്റെ പ്രതിഷേധം മനസ്സിലാക്കി അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ കളിക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്‍വാങ്ങിയിരിക്കുന്നു. അത്തരത്തിലൊരു തീരുമാനത്തിലേക്ക് അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ അധികാരികളെ നിര്‍ബന്ധിച്ചതാവട്ടെ ടീമിലെ പ്രമുഖനായ ലയണല്‍ മെസിയും. മല്‍സരം ഉപേക്ഷിച്ചതിന് പിറകെ ഉയരുന്നത് ആശ്വാസ നിശ്വാസങ്ങളാണ്.

ഫുട്‌ബോള്‍ ലോകം ഫലസ്തീനൊപ്പമാണ് എന്നുളള വ്യക്തമായ സൂചനയാണ് മെസിയുടെ തീരുമാനത്തിലുടെ വന്നിരിക്കുന്നത്. ഫലസ്തീനികള്‍ക്കും പശ്ചിമേഷ്യക്കാര്‍ക്കുമെല്ലാം പ്രിയപ്പെട്ട ഫുട്‌ബോളറാണ് മെസി. അദ്ദേഹത്തിന്റെ പോസ്റ്ററുകളും ഫ്‌ളെക്‌സുകളും നമ്മുടെ നാട്ടില്‍ കാണുന്നത് പോലെ രാമല്ലയിലും വെസ്റ്റ് ബാങ്കിലുമെല്ലാം സുലഭമാണ്. മെസിയുടെ പത്താം നമ്പര്‍ ജഴ്‌സിയിട്ട് എത്രയോ ഫലസ്തീനി ബാല്യങ്ങളെ തെരുവോരങ്ങളില്‍ കാണാം. അത്രമാത്രം ഇഷ്ടപ്പെടുന്ന ഒരു താരം ഇസ്രാഈലുമായി കളിക്കാന്‍ വരുന്നു എന്ന വാര്‍ത്ത തുടക്കത്തില്‍ അവര്‍ വിശ്വസിച്ചിരുന്നില്ല. എന്നാല്‍ പിന്നീട് ഔദ്യോഗികമായി മല്‍സരം സ്ഥീരീകരിക്കപ്പെട്ടു. ജൂണ്‍ ഒമ്പതിന് മല്‍സരം നടക്കുമെന്ന് ഇസ്രാഈല്‍ ഭരണകൂടം തന്നെ വ്യക്തമാക്കി. ഇസ്രാഈലിന്റെ പുതിയ ആസ്ഥാനമായി ജറുസലേം പ്രഖ്യാപിക്കപ്പെട്ടതിന്റെ ആഘോഷമെന്ന നിലയിലും ജൂതന്മാര്‍ മല്‍സരത്തെ വാഴ്ത്തി. ലോകകപ്പിന് റഷ്യയിലെത്തുന്നതിന് മുമ്പ് മെസിയും സംഘവും ജറുസലേമിലെത്തുമെന്നും പ്രചരിപ്പിക്കപ്പെട്ടു. ഇതിനെതിരെ ഫലസ്തീന്‍ ഫുട്‌ബോള്‍ അസോസിസേഷന്‍ ശക്തമായ ഇടപെടല്‍ നടത്തി. യുനിസെഫിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയായ മെസി എങ്ങനെ ഇങ്ങനെ ഒരു മല്‍സരത്തില്‍ കളിക്കുമെന്ന ചോദ്യവും ഉയര്‍ന്നു. മെസിയുടെ ജഴ്‌സി കത്തിക്കുമെന്ന ഭീഷണി വന്നു.

നിരപരാധികളായ ഫലസ്തീന്‍ കുട്ടികളെ കൊല്ലുന്നവര്‍ക്കൊപ്പം എനിക്ക് കളിക്കാനാവില്ല എന്നാണ് മെസി ഇതുമായി ബന്ധപ്പെട്ട് സ്വന്തം അധികാരികളോട് പറഞ്ഞത്. പലപ്പോഴും ഫലസ്തീനികള്‍ക്കൊപ്പം നിന്ന് ഐക്യദാര്‍ഢ്യം അറിയിച്ച താരമാണ് അദ്ദേഹം. യുനിസെഫ് ഉള്‍പ്പെടെയുളളവരുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നിന്ന താരം. അദ്ദേഹത്തിന്റെ ശക്തമായ മുന്നറിയിപ്പില്‍ നിന്നും മല്‍സരം പിന്‍വലിക്കപ്പെട്ടതോടെ ആ താരത്തിന്റെ ജനസമ്മതിയും വര്‍ധിച്ചിരിക്കുന്നു.

ഫുട്‌ബോള്‍ എന്നത് കേവല വിനോദം മാത്രമല്ല-അത് ആഗോളീയമായി ജനതകളെ ഒന്നിപ്പിക്കുന്ന വലിയ വികാരം കൂടിയാണ്. എല്ലാവരും കാല്‍പ്പന്തിനെ ഇഷ്ടപ്പെടുന്നവരാണ്. പെലെയും മറഡോണയും സിദാനും മെസിയും കൃസ്റ്റിയാനോയും നെയ്മറും എല്ലാവര്‍ക്കും വേണ്ടപ്പെട്ടവരായി മാറുന്നത് അവരെല്ലാം ഫുട്‌ബോളര്‍മാരായത് കൊണ്ടാണ്. ഇപ്പോള്‍ ലോകകപ്പ് ആരവത്തില്‍ നാടും നഗരവും അമരുന്നതിന്റെ കാരണവും ഫുട്‌ബോളിന്റെ വിശ്വ മാനവീകതയാണ്. അവിടെയാണ് മെസിയുടെ തീരുമാനം പ്രാധാന്യമര്‍ഹിക്കുന്നത്.

ഇസ്രാഈല്‍ നടത്തുന്ന നരനായാട്ട്് വിശുദ്ധ മാസമായ റമസാനിലും തുടരുകയാണ്. ലോകം ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും വെടി നിര്‍ത്തല്‍ അവസാനിപ്പിക്കാന്‍ അവര്‍ തയ്യാറായിട്ടില്ല. എത്രയോ പിഞ്ചുകുഞ്ഞുങ്ങളും വയോധികരും തോക്കിനിരകളായി. ഇന്നലെയുമുണ്ടായി മൂന്ന് മരണം, ഇത്തരത്തില്‍ ലോകത്തെ തന്നെ വെല്ലുവിളിക്കുന്ന തരത്തില്‍ പെരുമാറുന്ന രാജ്യത്തിനെതിരെ ലോകം ഒന്നിക്കുന്നതിന്റെ വലിയ സൂചനയാണ് അര്‍ജന്റീനയുടെ തീരുമാനം. തീരുമാനത്തില്‍ നിന്നും അവരെ പിന്മാറ്റാന്‍ ശക്തമായ ഇടപെടല്‍ പോലുമുണ്ടായി. അപ്പോഴും മെസിയുടെ തീരുമാനമായിരുന്നു മുഖ്യം. താന്‍ കളിക്കാനുണ്ടാവില്ല എന്ന വ്യക്തമായ മുന്നറിയിപ്പാണ് അദ്ദേഹം നല്‍കിയത്. ടീമിലെ മറ്റൊരു സീനിയര്‍ താരമായ ഗോണ്‍സാലോ ഹിഗ്വിനും അധികാരികള്‍ക്കെതിരായാണ് സംസാരിച്ചത്. ഇത്തരത്തില്‍ അവിടെ കളിച്ചത് കൊണ്ട് അവര്‍ക്കെന്ത് കാര്യം എന്നായിരുന്നു ടീം കളിക്കില്ല എന്ന കാര്യം ഔദ്യോഗികമായി അറിയിച്ച ഹിഗ്വിന്‍ പറഞ്ഞത്.

ഇസ്രാഈലിനെ ലോകം ഒറ്റപ്പെടുത്തണം. രാജ്യാന്തര നിയമങ്ങളെല്ലാം കാറ്റില്‍പ്പറത്തി ഒരു ജനതയെ ഉന്മുലനം ചെയ്യാനുള്ള ജൂത ഭരണക്കൂടത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കെതിരെ ലോക മന: സാക്ഷി ശക്തമായി ഉണരേണ്ടിയിരിക്കുന്നു. അതിന്റെ വലിയ തുടക്കമാവണം ഈ നീക്കം. മെസിയും അര്‍ജന്റീനയും കാല്‍പ്പന്തിലൂടെയാണ് പ്രതിഷേധം അറിയിച്ചിരിക്കുന്നത്. കൃസ്റ്റിയാനോ റൊണാള്‍ഡോയെ പോലുളള ഫുട്‌ബോള്‍ സൂപ്പര്‍ താരങ്ങള്‍ എത്രയോ മുമ്പ് തന്നെ ഇസ്രഈലിനെതിരായ സ്വന്തം നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. കളിക്കിടെ തനിക്ക് ലഭിച്ച പല സുവര്‍ണ സമ്മാനങ്ങളും ഫലസ്തീനി കുട്ടികള്‍ക്ക് നല്‍കിയ താരമാണ് പോര്‍ച്ചുഗലുകാരനായ കൃസ്റ്റിയാനോ. നെയ്മര്‍ ഉള്‍പ്പെടെയുള്ള ഫുട്‌ബോളര്‍മാര്‍ ഫലസ്തീനിലേക്കുളള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നുണ്ട്. ഈ സ്‌നേഹവും കരുതലുമാണ് ഫലസ്തീനികള്‍ക്ക് ആവശ്യം.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.