Connect with us

Culture

രാഹുല്‍ ഗാന്ധിക്കൊപ്പം കര്‍ഷക റാലിയില്‍ പങ്കെടുക്കരുതെന്ന് മജിസ്ട്രറ്റ് ഭീഷണിപ്പെടുത്തി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മരിച്ച കര്‍ഷകന്റെ കുടുംബം

Published

on

മന്‍സോര്‍: മധ്യപ്രദേശിലെ മന്‍സോറില്‍ കേന്ദ്രസര്‍ക്കാറിന്റെ അവഗണനക്കെതിരെ  വിവിധ കര്‍ഷക സംഘടനകള്‍ നടത്തുന്ന പ്രതിഷേധ സമരത്തില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുത്ത റാലിയില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ആവശ്യപ്പെട്ടുവെന്ന് വെളിപ്പെടുത്തല്‍. മന്‍സോറില്‍ പൊലീസ് വെടിവെപ്പില്‍ മരിച്ച കര്‍ഷകന്‍ അഭിഷേക് പാടിദാറിന്റെ അമ്മ മമതാ പാടിദാറാണ് മജിസ്ട്രറ്റ് ഭീഷണിപ്പെടുത്തിയെന്ന് വെളിപ്പെടുത്തിയത്.

മന്‍സോറില്‍ കര്‍ഷക പ്രക്ഷോഭത്തിനിടെ ആറ് കര്‍ഷകരെ പൊലീസ് വെടിവെച്ചുകൊന്നതിന്റെ ഒന്നാം വാര്‍ഷികദിനത്തിലാണ് കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് രാഹുല്‍ഗാന്ധി കര്‍ഷക റാലിയില്‍ പങ്കെടുത്തത്. മരിച്ച കര്‍ഷകരുടെ കുടുംബത്തെ രാഹുല്‍ ഗാന്ധി റാലിയില്‍ ക്ഷണിച്ചിരുന്നു. എന്നാല്‍ പൊലീസ് വെടിവെപ്പില്‍ മരിച്ച അഭിഷേക് പാടിദാറിന്റെ മക്കളെ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കഴിഞ്ഞ ദിവസം ഓഫീസിലേക്ക് വിളിപ്പിച്ചിരുന്നു. എന്നിട്ട് പരിപാടിയില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിനെതിരെ അഭിഷേകിന്റെ അമ്മ മമതാ പാടിദാര്‍ പരാതിപ്പെട്ടിട്ടുണ്ട്. കുടുംബത്തിന് ഭീഷണിയുണ്ടെന്നും മമതാ പാടിദാര്‍ പരാതിയില്‍ പറയുന്നുട്ട്.

സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന് ഞങ്ങള്‍ ആരെ കാണാന്‍ പോകുന്നതായാലും അത് തടയാന്‍ അവകാശമില്ല. അദ്ദേഹം എന്തിന് ഞങ്ങളെ ഭീഷണിപ്പെടുത്തണം, ഇതിനെക്കാള്‍ മോശമായി ഒന്നും ഇനി അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടാകാനില്ല. ഞങ്ങള്‍ക്ക് സമാധാനത്തോടെ ഉറങ്ങാന്‍ കഴിയുന്നില്ല’ മമതാ പാടിദാര്‍ പറഞ്ഞു. അഭിഷേകിന്റെ സഹോദരന് സ്‌റ്റേറ്റ് ഗവണ്‍മെന്റ് നഷ്ടപരിഹാരമായി ജോലി നല്‍കിയിരുന്നു. ഞങ്ങളുടെ മകന് മുഖ്യമന്ത്രി ജോലി നല്‍കിയതില്‍ ഞങ്ങള്‍ ഭയപ്പെടുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, കര്‍ഷക സമരത്തില്‍ പങ്കെടുത്ത രാഹുല്‍ ഗാന്ധി വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ അധികാരത്തിലേറ്റിയാല്‍ മധ്യപ്രദേശിലെ കാര്‍ഷിക കടങ്ങള്‍ പത്ത് ദിവസത്തിനുള്ളില്‍ എഴുതിത്തള്ളുമെന്ന് പറഞ്ഞു. മരിച്ച കര്‍ഷകരുടെ ഒന്നാം വര്‍ഷികദിനത്തില്‍ കര്‍ഷകരെ അഭിസംബോധന ചെയ്തുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മരിച്ച കര്‍ഷകരുടെ കുടുംബാംഗങ്ങള്‍ രാഹുലിനൊപ്പം വേദി പങ്കിട്ടിരുന്നു.

കര്‍ഷകര്‍ക്ക് നേരെ വെടിയുതിര്‍ത്ത് ഒരുവര്‍ഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് നീതി ലഭിച്ചില്ലെന്നും കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കാരണക്കാരായ പൊലീസുകാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ഛൗഹാനെയും പ്രസംഗത്തില്‍ രാഹുല്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.