Video Stories
ചിലിക്ക് നിര്‍ഭാഗ്യം അവസരമാണ് ജര്‍മനി
![](https://demo.chandrikadaily.com/wp-content/uploads/2017/07/nintchdbpict000335951328-e1499027560277.jpg)
മോസ്‌ക്കോ: ചിലി അതിമനോഹരമായി കളിച്ചു. ആക്രമണ ഫുട്‌ബോളിന്റെ ശക്തരായ വക്താക്കളായി വിദാലും സാഞ്ചസും കളം വാണു. പക്ഷേ ലോകത്തിലെ ഏറ്റവും മിടുക്കരായ രണ്ട് മുന്‍നിരക്കാരുണ്ടായിട്ടും ലാറ്റിനമേരിക്കന്‍ ചാമ്പ്യന്മാര്‍ ഗോളടിക്കാന്‍ മറന്നു. 93 മിനുട്ട് പോരാട്ടത്തില്‍ തുറന്ന് കിട്ടിയ ഒരേ ഒരു അവസരമാവട്ടെ ലോക ചാമ്പ്യന്മാരായ ജര്‍മനി ഉപയോഗപ്പെടുത്തി. അവരാണ് പുതിയ ഫിഫ കോണ്‍ഫെഡറേഷന്‍സ് കപ്പ് ജേതാക്കള്‍-അഥവാ വന്‍കരാ ചാമ്പ്യന്മാര്‍…!
ജോക്കിം ലോ എന്ന അത്യാധുനികനായ പരിശീലകന്‍. അദ്ദേഹം റഷ്യയിലേക്ക് വരുന്നതിന് മുമ്പേ ഒരു കാര്യം മാധ്യമങ്ങളോട് വിളിച്ച് പറഞ്ഞിരുന്നു-ഇത് യുവ പരീക്ഷണ സംഘമാണ്. അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പ് മുന്‍നിര്‍ത്തി യുവതാരങ്ങള്‍ക്ക് അവസരം നല്‍കുന്ന ടീം. ആ ടീമാണ് കോച്ചിനെ പോലും അല്‍ഭുതപ്പെടുത്തി ഭാഗ്യത്തിന്റെ സമ്പൂര്‍ണ്ണ കടാക്ഷത്തില്‍ ഒരു ഗോള്‍ വിജയവുമായി ലോക ഫുട്‌ബോളിലെ അതികായന്മാരായിരിക്കുന്നത്.
ഇതാദ്യമായി കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ മുത്തമിടാന്‍ ജര്‍മനിയെ സഹായിച്ചത് അധികമാരുമറിയാത്ത ലാര്‍സ് സ്റ്റിന്‍ഡല്‍ എന്ന ബൊറൂഷ്യ മോന്‍ജേഗബാദിന്റെ താരമാണ്. മല്‍സരത്തിന് 21 മിനുട്ട് പ്രായമായപ്പോള്‍ ചിലി വരുത്തിയ ഒരേ ഒരു വലിയ പിഴവ്-അത് ഉപയോഗപ്പെടുത്തിയായിരുന്നു അവസരവാദത്തിന്റെ ജര്‍മന്‍ ഗോള്‍. സ്വന്തം ബോക്‌സില്‍ നിന്നും പന്ത് തട്ടിയ ചിലി ഡിഫന്‍ഡര്‍ മാര്‍സിലോ ഡയസ് ഗോള്‍ക്കീപ്പര്‍ക്ക് മൈനസ് ചെയ്യാനുളള ശ്രമത്തിനിടെ വരുത്തിയ പിഴവില്‍ പന്ത് പിടിച്ചെടുത്ത സ്റ്റിന്‍ഡല്‍ ഗോള്‍ക്കീപ്പറെ എളുപ്പത്തില്‍ നിസ്സഹായനാക്കി.
17 ഗോളവസരങ്ങളാണ് ഇരു പകുതികളിലായി ചിലി നേടിയത്. അവസാന മിനുട്ട് വരെ അവര്‍ ജര്‍മന്‍ ഗോള്‍വലയം വിറപ്പിച്ചു. പക്ഷേ മാനുവല്‍ ന്യൂയര്‍ എന്ന സൂപ്പര്‍ ഗോള്‍ക്കീപ്പറുടെ പിന്‍മുറക്കാരനായി എത്തിയ മാര്‍ക്ക് ആന്ദ്രെ സ്‌റ്റെഗന്‍ എന്ന കാവല്‍ക്കാരന്റെ അത്യുജ്ജ്വല സേവുകളായിരുന്നു ലോക ചാമ്പ്യന്മാര്‍ക്ക് ഭാഗ്യമായി മാറിയത്.
പത്ത് ദിവസം മുമ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ ഇതേ ടീമുകള്‍ ഏറ്റുമുട്ടിയപ്പോള്‍ മല്‍സരം 1-1 ലായിരുന്നു. അന്നും കളത്തില്‍ മിന്നിയത് ചിലിയായിരുന്നു. ആ മാനസിക മുന്‍ത്തൂക്കത്തില്‍ വിദാലും സാഞ്ചസും മുന്നേറി കളിച്ചു. ആദ്യ പത്ത് മിനുട്ടില്‍ മാത്രം മൂന്ന് ഉഗ്രന്‍ ഷോട്ടുകള്‍. പക്ഷേ ജര്‍മന്‍കാര്‍ ഗോളുമായി ഒന്നാം പകുതിക്ക് ചിരിയോടെ പിരിഞ്ഞു. രണ്ടാം പകുതിയില്‍ ജര്‍മനി സ്വന്തം വിലാസമായ മധ്യനിര പ്രതിരോധത്തിലേക്ക് പോയി. മുസ്താഫിയുടെ നേതൃത്വത്തിലുള്ള ഡിഫന്‍സിനെ പക്ഷേ പലവട്ടം വിറച്ചിട്ടും ചിലിക്കൊപ്പം ഗോള്‍ ഭാഗ്യം വന്നില്ല. അതിനിടെ പലവട്ടം കയ്യാങ്കളിയില്‍ റഫറി ഇടപ്പെട്ടു. വീഡിയോ റഫറലുകള്‍ വന്നു. ഏറ്റവുമൊടുവില്‍ ലോംഗ് വിസില്‍ മുഴങ്ങിയപ്പോള്‍ ജര്‍മനിക്ക് മറ്റൊരു കപ്പ് കൂടി-ഇത് വരെ അവര്‍ക്ക് നേടാന്‍ കഴിയാത്ത കിരീടം.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
![](https://demo.chandrikadaily.com/wp-content/uploads/2022/06/ct.jpg)
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
![](https://demo.chandrikadaily.com/wp-content/uploads/2022/04/IMG-20220416-WA0002.jpg)
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
![](https://demo.chandrikadaily.com/wp-content/uploads/2022/04/GridArt_20220411_104258224.png)
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture7 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture7 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ