Connect with us

Video Stories

പതിനൊന്നാം വര്‍ഷം പൂത്തുലഞ്ഞ് കുറിഞ്ഞി വിവാദംഉറയിലിട്ട വാളെടുത്ത് സി.പി.എമ്മിനെതിരെ സി.പി.ഐ

Published

on

 

തോമസ് ചാണ്ടിയുടെ രാജിയോടെ താല്‍ക്കാലികമായി പരസ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച സി.പി.ഐ നീലക്കുറിഞ്ഞി വിവാദത്തില്‍ സി.പി.എമ്മിന് എതിരെ ശക്തമായി രംഗത്ത്. ജോയ്‌സ് ജോര്‍ജ് എം.പിയുടെ പട്ടയം റദ്ദാക്കിയ വിഷയത്തില്‍ പുകഞ്ഞു തുടങ്ങിയ തര്‍ക്കം നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ അതിരുവെട്ടിക്കുറയ്ക്കാനുള്ള സി.പി.എം നീക്കത്തോടെ പൊട്ടിത്തെറിയിലെത്തി. കുറിഞ്ഞി വിഷയത്തില്‍ എം.എം മണി നടത്തിയ പ്രസ്താവനകളോട് ആദ്യമൊന്നും പ്രതികരിക്കാതിരുന്ന സി.പി.ഐ പരസ്യമായി പ്രതികരിക്കാന്‍ തുടങ്ങിയതോടെ പോര്‍മുഖത്ത് ആളും ആരവവും നിറയുകയാണ്. ജോയ്‌സ് ജോര്‍ജ് എംപിയുടെ പട്ടയം റദ്ദാക്കിയതിന് പ്രതിഫലം കിട്ടിയിട്ടുണ്ടോയെന്ന് സി.പി.ഐ ജില്ലാ നേതൃത്വം വിശദീകരിക്കണമെന്ന് എം.എം. മണി കഴിഞ്ഞദിവസം കട്ടപ്പനയില്‍ പറഞ്ഞിരുന്നു. ഇതേ കുറിച്ച് പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് പാര്‍ട്ടി ജില്ലാ നേതൃത്വം മറുപടി പറയുമെന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറിയുടെ വിശദീകരണം തിരിച്ചടിക്കാന്‍ കോപ്പുകൂട്ടുകയാണെന്ന് വ്യക്തം. വിഷയത്തില്‍ പ്രതികരിക്കുന്ന ഇടുക്കിയിലെ സി.പി.എം നേതാക്കള്‍ക്ക് ചുട്ടമറുപടി നല്‍കാന്‍ ജില്ലാ നേതാക്കള്‍ക്ക് സംസ്ഥാനനേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇതനുസരിച്ചുള്ള ആദ്യവെടി പൊട്ടിച്ചത് സി.പി.ഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ ശിവരാമനാണ്. എം.എം മണി കയ്യേറ്റക്കാരുടെ മിശിഹയാണെന്നും എം.പിയുടെ പട്ടയം റദ്ദാക്കിയതിന് സി.പി.ഐക്കു പ്രതിഫലം കിട്ടിയെന്ന മണിയുടെ ആരോപണം കയ്യേറ്റക്കാരെ സംരക്ഷിക്കാനാണെന്നുമാണ് കഴിഞ്ഞ ദിവസം ശിവരാമന്‍ പ്രതികരിച്ചത്. മണിയുടേതു നെറികെട്ട ആരോപണമാണ്. സി.പി.എം ആരില്‍ നിന്നൊക്കെ പണം വാങ്ങിയെന്നു അറിയാമെന്നും പേരു പറയാന്‍ നിര്‍ബന്ധിക്കരുതെന്നുമുള്ള ശിവരാമന്റെ പ്രസ്താവനയെ പ്രതിരോധിക്കാന്‍ മണിയും എസ്.രാജേന്ദ്രന്‍ എം.എല്‍.എയും അടക്കമുള്ള ഇടുക്കി നേതൃത്വം നിര്‍ബന്ധിതമാകും. ഇത് സംസ്ഥാനനേതൃത്വത്തിലേക്ക് വ്യാപിക്കുമെന്നതില്‍ സംശയമില്ല. അതോടെ ചാണ്ടിക്ക് പിന്നാലെ കുറിഞ്ഞിയും ഇടതുമുന്നണിയെ പിടിച്ചു കുലുക്കും.
കോണ്‍ഗ്രസിനെ സഹായിക്കാനാണു എം.പിയുടെ പട്ടയം റദ്ദാക്കിയതെന്നും ഇതു സി.പി.ഐ മന:പൂര്‍വം ചെയ്തതാണെന്നും ശിവരാമനല്ല, ഏതു രാമന്‍ വന്നാലും നമ്മള്‍ ഇതു തന്നെ പറഞ്ഞുകൊണ്ടിരിക്കുമെന്നുമാണ് മണി പറഞ്ഞത്. മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത സി.പി.എം കട്ടപ്പന ഏരിയാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനച്ചടങ്ങിലായിരുന്നു മന്ത്രിയുടെ പ്രസംഗമെങ്കിലും മുഖ്യമന്ത്രി നേരത്തെ തന്നെ വേദി വിട്ടിരുന്നു. അതേ സമയം, 12 വര്‍ഷത്തിന് ശേഷം 2018ല്‍ പൂക്കേണ്ട നീലക്കുറിഞ്ഞിക്ക് മുമ്പ് തന്നെ കുറിഞ്ഞിവിവാദം 11-ാം വര്‍ഷം പൂത്തുലയുകയാണ്. കുറിഞ്ഞി ഉദ്യാനത്തിന്റെ കാര്യത്തില്‍ സി.പി.എം നിലപാടിന് ഒപ്പം നില്‍ക്കുന്ന റവന്യു അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച് കുര്യന്റെ കണ്ടെത്തലുകള്‍ വനംമന്ത്രി തള്ളിയതോടെ കുര്യനെ സി.പി.ഐ പൂര്‍ണമായും കയ്യൊഴിഞ്ഞതു പോലായി. കുര്യന്റെ കണ്ടെത്തലുകള്‍ കൂടിയാലോചന ഇല്ലാതെയാണെന്നും മൂന്നാര്‍ ഹര്‍ത്താലുകള്‍ക്കു പിന്നില്‍ കയ്യേറ്റ ലോബിയാണെന്നും മന്ത്രി പറഞ്ഞു.
നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ 2000 ഹെക്ടറായി ചുരുങ്ങുമെന്ന വാര്‍ത്ത ചോര്‍ന്നതില്‍ മുഖ്യമന്ത്രി അതൃപ്തി രേഖപ്പെടുത്തിയെന്നു വിവരമുണ്ട്. സങ്കേതം ചുരുങ്ങുമെന്ന വിശദീകരണം പി.ആര്‍.ഡി വാര്‍ത്താക്കുറിപ്പില്‍ ഉള്‍പ്പെടുത്തിയത് ശരിയായില്ലെന്നാണ് മുഖ്യമന്ത്രിയുടെ അഭിപ്രായം. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ മാധ്യമവിഭാഗത്തോട് വിശദീകരണം ചോദിച്ചു. കഴിഞ്ഞ ദിവസം റവന്യൂ വനം മന്ത്രിമാരുടെ യോഗത്തിലായിരുന്നു തീരുമാനമെടുത്തത്. പ്രശ്‌ന പരിഹാരത്തിന് ചേര്‍ന്ന യോഗം രാഷ്ട്രീയ വിവാദമായതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിക്കുന്നത്.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.