Connect with us

Video Stories

മഹാജയം

Published

on

 

നാഗ്പ്പൂര്‍: അപ്രതീക്ഷിതമായി ഒന്നും സംഭവിച്ചില്ല… ലങ്കക്കാര്‍ വിരാത് കോലിയെ മാത്രമല്ല രവിചന്ദ്രന്‍ അശ്വിനെയും രവീന്ദു ജഡേജയെയും ഇശാന്ത് ശര്‍മ്മയെയുമെല്ലാം അങ്ങ് ബഹുമാനിച്ചു… വെയിലിന്റെ കാഠിന്യത്തേക്കാള്‍ ശീതീകരണ മുറിയിലെ ആശ്വാസത്തിലേക്ക് നടന്നു നീങ്ങിയ ലങ്കക്കാര്‍ ഇന്ത്യക്ക് നല്‍കിയത് ഒരു അധിക ദിവസത്തെ വിശ്രമം. ആസന്നമായ ദക്ഷിണാഫ്രിക്കന്‍ പര്യടനം മുന്‍നിര്‍ത്തി പല സീനിയേഴ്‌സിനും വിശ്രമം നല്‍കിയ ഇന്ത്യ ലങ്ക വഴി ലഭിച്ച ഈ അധികദിവസത്തിനും നന്ദി പറയുന്നു. നാലാം ദിവസം ലങ്കന്‍ രണ്ടാം ഇന്നിംഗ്‌സ് 166 ല്‍ അവസാനിച്ചപ്പോള്‍ ഇന്ത്യ ജയിച്ചത് ഇന്നിംഗ്‌സിനും 239 റണ്‍സിനും. ലങ്കക്കെതിരെ ഇന്ത്യ നേടുന്ന വലിയ ടെസ്റ്റ് വിജയങ്ങളിലൊന്ന്. നായകന്‍ വിരാത് കോലിയുടെ ഡബിള്‍ സെഞ്ച്വറിയിലും രോഹിത് ശര്‍മ, ചേതേശ്വര്‍ പൂജാര എന്നിവരുടെ സെഞ്ച്വറികളിലും വലിയ ഒന്നാം ഇന്നിംഗ്‌സ് ലീഡ് സ്വന്തമാക്കിയപ്പോള്‍ തന്നെ ഇന്ത്യന്‍ പ്രതീക്ഷകള്‍ വാനോളമായിരുന്നു. ആ പ്രതീക്ഷകളെ തകിടം മറിക്കാനുളള ഊര്‍ജ്ജം ലങ്കക്കില്ലായിരുന്നു. പക്ഷേ വിജയം തടസ്സപ്പെടുത്താന്‍ ക്ഷമയോടെ കളിച്ചാല്‍ അവര്‍ക്കാവുമായിരുന്നു. പക്ഷേ നാലാം ദിവസം തുടക്കത്തില്‍ തന്നെ ക്ഷമ പോയിട്ട് ചെറുത്തുനില്‍ക്കാനുളള ത്രാണി പോലും ഇല്ലെന്ന് വ്യക്തമാക്കി ഒന്നിന് പിറകെ ഒന്നായി മുന്‍നിരയും മധ്യനിരയും കൂടാരം കയറി. 61 റണ്‍സ് സ്വന്തമാക്കിയ നായകന്‍ ദിലിപ് ചണ്ഡിമാല്‍ മാത്രം ഒരറ്റം കാത്തപ്പോള്‍ ടീമിലെ അടുത്ത ടോപ് സ്‌ക്കോറര്‍ 31 റണ്‍സ് നേടിയ പത്താം നമ്പര്‍ ബാറ്റ്‌സ്മാന്‍ ലക്മാലായിരുന്നു.പിച്ച് അപകടകാരിയായിരുന്നില്ല- ബാറ്റ്‌സ്മാന്മാരുടെ സമീപനമായിരുന്നു വില്ലന്‍. ഇന്ത്യയുടെ വലിയ സ്‌ക്കോറിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയില്ല എന്ന പ്രഖ്യാപനം നടത്തിയത് പോലെയായിരുന്നു രാവിലെ മുതല്‍ ലങ്കന്‍ ബാറ്റിംഗ് പ്രകടനം. സ്‌ക്കോര്‍ബോര്‍ഡ് തുറക്കും മുമ്പ് തന്നെ സമരവിക്രമ മൂന്നാം ദിവസം പുറത്തായെങ്കില്‍ 34 ല്‍ കരുണരത്‌നെ മടങ്ങി. ആഞ്ചലോ ഡി മാത്യൂസ് എന്ന മുന്‍ നായകന്റെ അനുഭവസമ്പത്തായിരുന്നു അതീജീവനത്തിന്റെ പ്രധാന കാതല്‍. പക്ഷേ 43 പന്തുകള്‍ മാത്രമാണ് അദ്ദേഹം നേരിട്ടത്. ആക്രമണ ബാറ്റിംഗില്‍ വിശ്വാസമുള്ള മാത്യൂസ് പത്ത് റണ്‍സാണ് നേടിയത്. ചാണ്ഡിമലിന് പിന്തുണ നല്‍കാന്‍ ആരുമില്ലാത്ത ഘട്ടത്തില്‍ അശ്വിന്റെ പന്തുകല്‍ തീ തുപ്പി. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും വേഗതയില്‍ 300 വിക്കറ്റ് നേട്ടം കൈവരിക്കുന്ന ബൗളറായി അദ്ദേഹം മാറിയതിന് ലങ്കക്കാരോട് നന്ദി പറയണം. മുത്തയ്യ മുരളീധരന്റെ നാട്ടുകാരില്‍ പലര്‍ക്കും സ്പിന്നിനെ എങ്ങനെ നേരിടണമെന്ന് അറിയാത്ത അവസ്ഥയില്‍ രവീന്ദു ജഡേജയുടെ പാര്‍ട്ട് ടൈം ലെഫ്റ്റ് ആം സ്പിന്നും നായകന്‍ ഉപയോഗപ്പെടുത്തി. ജഡേജക്ക് ലഭിച്ചത് മൂന്ന് വിക്കറ്റ്. ഇഷാന്ത് ശര്‍മ്മക്കും രണ്ട് ഇരകളെ ലഭിച്ചു. മൂന്ന് മല്‍സര ടെസ്റ്റ് പരമ്പരയിലെ കൊല്‍ക്കത്താ ടെസ്റ്റ് മഴയില്‍ കുതിര്‍ന്ന് ലങ്കന്‍ ഭാഗ്യത്തില്‍ സമനിലയില്‍ അവസാനിച്ചപ്പോള്‍ നാഗ്പ്പൂരില്‍ ആധികാരികമായാണ് ഇന്ത്യ ജയിച്ചതും പരമ്പരയില്‍ മുന്നിലെത്തിയതും.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.