Connect with us

Video Stories

കൊലക്കത്തി രാഷ്ട്രീയത്തിനെതിരെ സാക്ഷ്യം പറഞ്ഞ് രക്തസാക്ഷികളുടെ ബന്ധുക്കൾ; സി.പി.എം ഫാസിസത്തെ തുറന്നുകാട്ടി ഡോക്യു ഫിക്ഷൻ

Published

on

കോഴിക്കോട്: ”ഏട്ടന് നല്ല ഫുട്‌ബോൾ ഭ്രാന്തനായിരുന്നു. സ്വന്തമായി ഒരു ബൂട്ട് വേണമെന്നത് അവന്റെ ആഗ്രഹമായിരുന്നു. മാമനെക്കൊണ്ട് ദുബായിന്ന് ബൂട്ട് വരുത്തിക്കുകയും ചെയ്തു. എന്നാൽ, ആ ബൂട്ടിട്ട് കളിക്കാൻ ഏട്ടന് വിധിയുണ്ടായില്ല.”കാസർകോട് പെരിയയിലെ ഇരട്ടക്കൊലപാതകത്തിൽ ജീവൻ നഷ്ടപ്പെട്ട കൃപേഷിന്റെ ഒറ്റമുറിക്കുടിലിലിരുന്ന് ഓർമകൾ പങ്കുവെക്കുന്നത് സഹോദരി.”സ്‌കൂളിലെ പ്രോജക്ടുകൾ എഴുതാൻ എന്നെ ഏട്ടൻ എപ്പോഴും സഹായിക്കുമായിരുന്നു. അവസാനവും പ്രോജക്ടുകൾ ചെയ്തു തന്നാണ് പോയത്. ബാക്കിയുള്ളത് നാട്ടിലെ ഉത്സവമൊക്കെ കഴിഞ്ഞു ചെയ്തു തരാമെന്നു പറഞ്ഞു പോയതാണ്. പിന്നീട്ട് ഏട്ടൻ തിരിച്ചുവന്നില്ല”പെരിയ ഇരട്ടക്കൊലയിലെ മറ്റൊരു ഇര ശരത്‌ലാലിന്റെ സഹോദരി പൂർത്തിയാക്കാനാകാതെ പോയ ആ വാഗ്ദാനത്തിന്റെ കഥയിൽ നിന്ന് ഏട്ടനെ ഓർത്തെടുക്കുന്നു. സി.പി.എം കൊലക്കത്തി രാഷ്ട്രീയത്തിന് ഇരകളായി ജീവൻ പൊലിഞ്ഞവരുടെ രക്തബന്ധുക്കളുടെ നഷ്ടങ്ങളുടെ ജീവിതസാക്ഷ്യം പുറത്തെത്തിച്ചിരിക്കുകയാണ് ‘രക്തവും സാക്ഷ്യവും’  എന്ന ഡോക്യു ഫിക്ഷൻ. എഴുത്തുകാരൻ കൂടിയായ എ. മുഹമ്മദ് ഹനീഫയാണ് ഡോക്യു ഫിക്ഷന്റെ സംവിധാനവും തിരക്കഥയും നിർവഹിച്ചിരിക്കുന്നത്. പുറത്തിറങ്ങി ദിവസങ്ങൾക്കകം യൂടൂബിലും സമൂഹമാധ്യമങ്ങളിലും വൈറലായിരിക്കുകയാണ് ഡോക്യുമെന്ററി. ദിവസങ്ങൾക്കുള്ളിൽ പതിനായിരങ്ങളാണ് ‘രക്തവും സാക്ഷ്യവം’ കണ്ടുകഴിഞ്ഞത്. അരിയിൽ ഷുക്കൂർ മുതൽ ഏറ്റവുമൊടുവിൽ പെരിയ ഇരട്ടക്കൊല വരെ നീണ്ടുനിൽക്കുന്ന സി.പി.എം അക്രമരാഷ്ട്രീയ പരമ്പരയുടെ ഇരകളുടെ കുടുംബങ്ങളും ബന്ധുക്കളും തങ്ങൾക്കുണ്ടായ വലിയ നഷ്ടങ്ങളുടെ കണക്ക് നിരത്തുന്നു ഡോക്യു ഫിക്ഷനിൽ. ഷുക്കൂറിന്റെ സഹോദരനും സുഹൃത്തും, ടി.പി ചന്ദ്രശേഖരന്റെ വിധവ, നാദാപുരത്തെ മുഹമ്മദ് അസ്ലമിന്റെ മാതാവ്, തലശ്ശേരിയിയിലെ ഷുഹൈബിന്റെ പിതാവ്, പെരിയയിലെ കൃപേഷ്, ശരത്‌ലാൽ എന്നിവരുടെ സഹോദരിമാരും രക്ഷിതാക്കളും എന്നിവരുമൊക്കെയാണ് ഡോക്യുമെന്ററിയിൽ സി.പി.എം കൊലക്കത്തി രാഷ്ട്രീയത്തിനെതിരെ സാക്ഷ്യം പറയുന്നത്.ഷുക്കൂറിന്റെ സഹോദരനും സുഹൃത്തും ആ ഭീകരദിനത്തിന്റെ ഓർമകൾ ഓർത്തെടുക്കുന്നു. നാടിനു നന്മ ചെയ്യാൻ നിരന്തരം ഉണർത്തിയിരുന്നു അവനെന്ന് അവർ ഉറപ്പിച്ചു പറയുന്നു. ഇനിയും കൊലക്കത്തിക്കിരയായി ഒരു ഭാര്യക്കും ഭർത്താവിനെയും ഒരു രക്ഷിതാക്കൾക്കും തങ്ങളുടെ മകനെയും ഒരു കുടുംബത്തിനും തങ്ങളുടെ സഹോദരനെയും നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകരുതെന്ന് ടി.പിയുടെ വിധവ രമ. നാടിനു മുഴുവൻ നന്മ മാത്രം ചെയ്ത മകനോട് എന്തിന് അവർ ഈ ക്രൂരകൃത്യം ചെയ്‌തെന്ന് ഷുഹൈബിന്റെ പിതാവ്, ആ നടുക്കുന്ന ഓർമകളിൽ നിന്ന് ഇനിയും മുക്തമല്ലെന്ന് അസ്ലമിന്റെ ഉമ്മയും ഡോക്യുമെന്ററിയിൽ മനസ് തുറക്കുന്നു.കൃപേഷിന്റെയും ശരത്‌ലാലിന്റെയും സഹോദരിമാരുടെ കരളലിയിക്കുന്ന ഏട്ടനോർമകളാണ് ഡോക്യുമെന്ററിയിലെ ശ്രദ്ധേയ ഭാഗം. വീട്ടിനു കുറച്ചകലെ സി.പി.എം ക്രിമിിനലുകളുടെ വെട്ടേറ്റ് ജീവച്ഛവമായി കിടക്കുന്ന സഹോദരനെ കണ്ട ആ നടുക്കുന്ന കാഴ്ച ഒരു കാലത്തും മനസിൽനിന്ന് മായില്ലെന്ന് പറയുന്നു ശരത്‌ലാലിന്റെ സഹോദരിമാർ. അപരന്റെ ശബ്ദം സംഗീതമാകുന്ന കാലത്തിനായി കാത്തിരിക്കുന്നവർ അപരനെ കൊലക്കത്തിക്കിരയാക്കുന്ന വിരോധാഭാസം ചൂണ്ടിക്കാണിച്ചാണ് ഡോക്യു ഫിക്ഷൻ അവസാനിക്കുന്നത്. കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റിയാണ് ഡോക്യു ഫിക്്ഷൻ നിർമിച്ചിരിക്കുന്നത്.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.