Connect with us

Video Stories

കാല്‍പ്പന്തിന്റെ അറേബ്യന്‍ വീരഗാഥ

Published

on

ലോക ഫുട്‌ബോളിനെ ഭരിക്കുന്ന ഫിഫ കാല്‍പ്പന്തിന്റെ ഭാവിഭൂമിയായി കാണുന്നത് ഏഷ്യാ വന്‍കരയെയാണ്. യൂറോപ്പും ലാറ്റിനമേരിക്കയും സോക്കറിനെ നെഞ്ചിലേറ്റുമ്പോള്‍, അതിന്റെ കച്ചവട സാധ്യതകളെ സാംശീകരിക്കുമ്പോള്‍ അതവര്‍ക്ക് നിലനില്‍പ്പിന്റെര ബിസിനസ് മുഖമാണെങ്കില്‍ ഏഷ്യക്കാര്‍ക്ക് ഫുട്‌ബോളെന്നാല്‍ അത് ജീവനും വായുവുമാണെന്ന തിരിച്ചറിയില്‍ നിന്നുമാണ് ഫിഫ ഏഷ്യയെ സ്‌നേഹിക്കാന്‍ തുടങ്ങിയത്. ഇന്ത്യ എന്ന വലിയ മഹാരാജ്യത്തിന് ഫിഫ ആദ്യമായി അനുവദിച്ച അണ്ടര്‍ 17 ലോകകപ്പ് ഗംഭീരവിജയമായിരുന്നു. കാണികളുടെ പിന്തുണയില്‍, മല്‍സര നിലവാരത്തില്‍, അടിസ്ഥാന സൗകര്യ വികസനത്തില്‍ ഫിഫ അണ്ടര്‍ 17 ലോകകപ്പിന്റെ ഇന്ത്യന്‍ പതിപ്പ് ചരിത്രത്തില്‍ ഇടം നേടിയതിന് പിറകെയാണ് ഫിഫയുടെ ക്ലബ് ലോകകപ്പ് അബുദാബിയില്‍ അരങ്ങേറിയത്. രണ്ടാഴ്ച്ച ദീര്‍ഘിച്ച ചാമ്പ്യന്‍ഷിപ്പ് കഴിഞ്ഞ ദിവസം സമാപിച്ചപ്പോള്‍ സംഘടനാ രംഗത്ത് അബുദാബിക്കും യു.എ.ഇക്കും ഏഷ്യക്കും അത് മറ്റൊരു പൊന്‍തൂവലായി. പരിതാകളില്ലാതെയാണ് മഹാമേള റയല്‍ മാഡ്രിഡിന്റെ കിരീടധാരണയില്‍ കലാശിച്ചത്.
ഫിഫയുടെ ക്ലബ് ലോകകപ്പില്‍ പങ്കെടുക്കുന്നത് വന്‍കരകളിലെ ചാമ്പ്യന്മാരാണ്. ആറ് വന്‍കരാ ചാമ്പ്യന്മാരും പിന്നെ ആതിഥേയരുടെ ചാമ്പ്യന്‍ ക്ലബും ഉള്‍പ്പെടുന്ന ഫോര്‍മാറ്റാണ്് ക്ലബ് ലോകകപ്പിന്റേത്. ഇത്തവണ അബുദാബിയിലും അല്‍ ഐനിലുമായിരുന്നു മല്‍സരങ്ങള്‍. യൂറോപ്യന്‍ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡായിരുന്നു ചാമ്പ്യന്‍ഷിപ്പിലെ ആകര്‍ഷണം. പ്രതീക്ഷിക്കപ്പെട്ടത് പോലെ അവര്‍ കപ്പ് സ്വന്തമാക്കുകയും ചെയ്തു. പക്ഷേ റയലിന്റെ കപ്പ് നേട്ടത്തെക്കാള്‍ യു.എ.ഇക്ക്് അഭിമാനിക്കാനുളളത് രണ്ട് കാര്യങ്ങളിലാണ്. അതില്‍ പ്രധാനം ചുരുങ്ങിയ സമയത്തിനുള്ളില്‍ കാര്യമായ സാമ്പത്തിക ബാധ്യതയില്ലാതെ ഫിഫ ക്ലബ് ലോകകപ്പ് നടത്താനായി എന്നതാണ്. ഫിഫയുടെ മറ്റ് മേജര്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ നിന്നും വിഭിന്നമാണ് ക്ലബ് ലോകകപ്പ്. വലിയ സംഘാടക പങ്കാളിത്തം ഈ ചാമ്പ്യന്‍ഷിപ്പിനില്ല. വലിയ സ്‌പോണ്‍സര്‍മാരില്ല. പലപ്പോഴും മല്‍സരങ്ങള്‍ വിരസമാവാറുമുണ്ട്. പക്ഷേ അബുദാബിയിലും അല്‍ഐനിലും എല്ലാ മല്‍സരങ്ങളും ഗംഭീരമായി. റയലിന്റെ സൂപ്പര്‍ നിരയില്‍ നിന്നംു ആതിഥേയരായ അല്‍ജസീറയിലേക്ക് വരുമ്പോള്‍ കളിയുടെ നിലവാരം ഉയര്‍ന്നു. കൃസ്റ്റിയാനോ റൊണാള്‍ഡോയും കരീം ബെന്‍സേമയും സൈനുദ്ദീന്‍ സിദാനുമെല്ലാമുള്ള റയല്‍ സംഘം ആറ് ദിവസങ്ങള്‍ അബുദാബിയില്‍ തങ്ങി. ഒരു താരവും പരാതി പറഞ്ഞില്ല. സംഘാടനത്തിന് നല്ല മാര്‍ക്ക്് നല്‍കിയാണ് എല്ലാ വന്‍കരകളിലെയും ചാമ്പ്യന്മാര്‍ അബുദാബി വിട്ടത്.
രണ്ടാമത്തെ വലിയ നേട്ടം അബുദാബിക്കുള്ളത് അവരുടെ സ്വന്തം ക്ലബായ അല്‍ജസീറയുടെ സെമി ബെര്‍ത്താണ്. രണ്ട് വമ്പന്മാരെ മറികടന്നാണ് റയല്‍ മാഡ്രിഡിനെ പോലെ ഒരു സൂപ്പര്‍ ടീമിനെതിരെ അവര്‍ സെമിയില്‍ രംഗത്ത് വന്നത്. റയലിനെതിരെ ഗംഭീര പ്രകടനം നടത്താനായതാണ് വലിയ വാര്‍ത്ത. സെമിയില്‍ എല്ലാവരും പ്രതീക്ഷിച്ചത് ഏകപക്ഷീയ മല്‍സരമായിരുന്നെങ്കില്‍ പ്രത്യാക്രമണ ഫുട്‌ബോളിന്റെ ചാരുത തെളിയിച്ച പോരാട്ടമായിരുന്നു ജസീറയുടേത്. റയലിനെ ബഹുമാനിക്കുകയും എന്നാല്‍ അവസരങ്ങള്‍ ലഭിക്കുമ്പോള്‍ ഓടിക്കയറി അപകടം വിതക്കുകയും ചെയ്യുന്ന അല്‍ ജസീറാ ശൈലിക്ക് വന്‍ പിന്തുണയാണ് ലഭിച്ചത്.
അറേബ്യന്‍ ഫുട്‌ബോളിന് ഭാവിയുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു ക്ലബ് ലോകകപ്പ്. യൂറോപ്യന്‍ ക്ലബുകളെ വിലക്കെടുത്ത്, യൂറോപ്യന്‍ താരങ്ങള്‍ക്ക് കോടികള്‍ നല്‍കി കളിപ്പിച്ച് ഫുട്‌ബോള്‍ സ്‌നേഹം പ്രകടിപ്പിക്കുന്നവരായിരുന്നു അറബികള്‍. അതിനൊരു മാറ്റാമാവാം ക്ലബ് ലോകകപ്പ്. മനസ്സ് വെച്ചാല്‍ അറേബ്യന്‍ ക്ലബുകള്‍ക്കും ഉയര്‍ന്ന നിലവാരത്തില്‍ കളിക്കാനാവുമെന്നാണ് അലി കാഷിഫി നയിച്ച അല്‍ ജസീറ തെളിയിച്ചത്. യു.എ.ഇ ദേശീയ ടീമിന്റെ ഗോള്‍ക്കീപ്പറാണ് കാഷിഫി. പക്ഷേ റയലിനെതിരെ അദ്ദേഹം 45 മിനുട്ട് നടത്തിയ പ്രകടനം അനിതരസാധാരണമായിരുന്നു.
അടുത്ത ലോകകപ്പിന് അറേബ്യന്‍ ലോകത്ത് നിന്ന് അഞ്ച് ടീമുകളുണ്ട് എന്നതും ഇതിനൊപ്പം ചേര്‍ത്തു വായിക്കണം. സഊദി അറേബ്യ മികച്ച ടീമിനെയാണ് റഷ്യയില്‍ അവതരിപ്പിക്കുന്നത്. റഷ്യന്‍ ലോകകപ്പിന് ശേഷം 2022 ലെ ലോകകപ്പ് നടക്കാന്‍ പോവുന്നത് ഖത്തറാണ്. ആദ്യമായാണ് ഫിഫ ലോക ചാമ്പ്യന്‍ഷിപ്പിന് ഒരു അറബ് രാജ്യം ആതിഥേയത്വം വഹിക്കുന്നത് എന്നതും കാണാതിരിക്കരുത്. ഇത്തരത്തില്‍ ഫുട്‌ബോളിന് വേണ്ടി സ്വയം സമര്‍പ്പിക്കുന്ന അറബ് ലോകം ഇനി സ്വന്തം താരങ്ങളെ സൃഷ്ടിക്കുന്നതിലും മുന്‍പന്തിയിലെത്തിയാല്‍ യൂറോപ്പിനും ലാറ്റിനമേരിക്കക്കുമെല്ലാം വെല്ലുവിളി ഉതിര്‍ക്കാന്‍ അറേബ്യന്‍ ഏഷ്യന്‍ ടീമുകള്‍ക്കാവും. ഏഷ്യക്ക് നല്‍കുന്ന അവസരങ്ങള്‍ ഗംഭീരമാവുമ്പോള്‍ ഫിഫ മാത്രമല്ല ഫുട്‌ബോള്‍ ലോകവും അതില്‍ സന്തോഷിക്കുന്നു. റയല്‍ കളിച്ചത് അബുദാബിയിലാണ്. 2009 ല്‍ മെസിയുടെ ബാര്‍സിലോണ കളിച്ചത് ഇവിടെ തന്നെ. അങ്ങനെ ലോകോത്തര താരങ്ങളുടെ പ്രധാന മല്‍സരവേദിയായി ഗള്‍ഫ് നാടുകള്‍ മാറുമ്പോള്‍ ഏഷ്യക്കാര്‍ എന്ന നിലയില്‍ നമുക്കും അഭിമാനിക്കാം. ഏഷ്യന്‍ ഫുട്‌ബോളിനൊപ്പം ഇന്ത്യന്‍ ഫുട്‌ബോളും ഉണരുമ്പോള്‍ കാല്‍പ്പന്ത് വിപണി നമുക്ക് സ്വന്തമാവുകയാണ്.

Continue Reading
Click to comment

Leave a Reply

Your email address will not be published.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.