Connect with us

Video Stories

രാഹുല്‍ എന്ന ബദ്ധ ശത്രുവും ഉന്‍ എന്ന ആത്മ മിത്രവും

Published

on

ശാരി പിവി

കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധി ചുമതലയേറ്റെടുത്തതില്‍ അതീവ ദു:ഖിതരായ രണ്ട് പാര്‍ട്ടിക്കാരാണ് രാജ്യത്തുള്ളത്. ഒരു പാര്‍ട്ടിക്ക് ജന്മസിദ്ധമായ ശത്രുതയാണെങ്കില്‍ മറ്റൊരു പാര്‍ട്ടിക്ക് കര്‍മ്മ സിദ്ധമായ പരിഭവമാണ്. ഭൂലോക മണ്ഡത്തരങ്ങള്‍ മാത്രം കാണിക്കുന്ന ഫൂളിഷ് ബ്യൂറോ നയിക്കുന്ന സി.പി.എമ്മും തനിക്ക് പിടിക്കാത്തതൊന്നും രാജ്യത്ത് വേണ്ടെന്ന് കരുതുന്ന അഭിനവ കിം ജോങ് ഉന്നുമാരുടെ താമരപ്പാര്‍ട്ടിയുമാണ് രാഹുല്‍ അധ്യക്ഷനായതില്‍ കുണ്ഠിതപ്പെടുന്നത്. പപ്പുമോന്‍, അമൂല്‍ ബേബി തുടങ്ങി പരിഹാസവും നിന്ദ്യവും നിറഞ്ഞ പദാവലികളിലൂടെ മാത്രം രാഹുലിനെ വിമര്‍ശിച്ചു ശീലിച്ച മുഖ്യധാരാ മാധ്യമ സിങ്കങ്ങള്‍ മുതല്‍ കേരളത്തിലും ത്രിപുരയിലും മാത്രം കാണുന്ന ഈര്‍ക്കില്‍ പാര്‍ട്ടിയുടെ കുട്ടി നേതാക്കള്‍ വരെ ഗാന്ധി കുടുംബത്തിലെ ഇളമുറക്കാരനെ വലിച്ചു പോസ്റ്ററൊട്ടിക്കാന്‍ മത്സരിക്കുകയായിരുന്നു. ചില രോഗങ്ങള്‍ക്ക് മരുന്നില്ലല്ലോ. രാഹുല്‍ പാര്‍ട്ടി അധ്യക്ഷനായത് ഒട്ടും പിടിക്കാത്ത ജലവിമാന ചക്രവര്‍ത്തി അധ്യക്ഷസ്ഥാനത്തേക്കുള്ള ഉയര്‍ച്ചയെ ഔറംഗസേബിന്റെ വിജയത്തോടാണ് ഉപമിച്ചിരിക്കുന്നത്. കോണ്‍ഗ്രസിനെ ഒരു പാര്‍ട്ടിയായി ടിയാന് കാണാന്‍ കഴിയില്ല പോലും, ഒരു കുടുംബം എന്നേ പറയാന്‍ കഴിയൂ എന്നാണ് വാദം. തനിക്ക് ശേഷം പ്രളയമെന്ന് കരുതുന്നവര്‍ക്ക് ജനാധിപത്യ പാര്‍ട്ടികളോട് പരമപുഛം തോന്നുന്നത് സ്വാഭാവികം മാത്രമാണ്. പക്ഷേ പേരിന്റെ കൂടെ ഗാന്ധിയില്ലെങ്കില്‍ ഒന്നുമാകില്ലെന്ന് വിശ്വസിക്കുന്ന ഒരാള്‍ മോദിയുടെ കൂടെയും ഉണ്ട്. പാര്‍ട്ടിയുടെ എം.പി വരുണ്‍ ഗാന്ധി ഇത്തരത്തിലാണ് വിശ്വസിക്കുന്നത്.
ജനങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ള പൂര്‍വികരുണ്ടാവുന്നത് തെറ്റല്ലെന്നാണ് ടിയാന്റെ വാദം. ഗുജറാത്തില്‍ തോല്‍വി ഉറപ്പായ ഘട്ടത്തില്‍ പാകിസ്താന്‍ കോണ്‍ഗ്രസ് വഴി ഇടപെടുന്നുവെന്നാരോപിച്ച് ഏതറ്റം വരെ താഴാനും തങ്ങള്‍ക്ക് കഴുമെന്ന് തെളിയി്ച്ചവരാണ് ബി.ജെ.പി. ഇതിലും താഴത്തേക്ക് ഇനി ഇറങ്ങിയാല്‍ പാതാളത്തിലെത്തുമെന്നതിനാല്‍ ഇനി ഇറങ്ങാന്‍ സാധ്യതയില്ല. രാഹുല്‍ അധ്യക്ഷനാവുന്നതില്‍ ഖിന്നരായവര്‍ വേറെയും ഉണ്ട്. തങ്ങളാണ് ഒന്നാമതെന്ന് കൊട്ടിഘോഷിക്കുന്ന ദേശീയ മാധ്യമങ്ങളാണിവര്‍. കൗസ്വാമിയുടെ സംഘി ചാനല്‍ 2013ല്‍ പാക് സ്ഥാനപതിയുമായി കോണ്‍ഗ്രസ് നേതാക്കളുള്‍പ്പെടെയുള്ളവര്‍ ചര്‍ച്ച നടത്തിയെന്നാരോപിച്ച് പടം വിട്ടാണ് രാഹുലിനെതിരെ ഉറഞ്ഞ് തുള്ളിയതെങ്കില്‍, രാഹുല്‍ സ്ഥാനമേറ്റെടുക്കുന്ന ദിവസം മോദിയുടെ സ്വന്തം പ്രതിഛായക്കു വേണ്ടി സര്‍വേ നടത്തിയാണ് ടൈംസ് കൗ ചാനലും അനുബന്ധ പ്രസിദ്ധീകരണങ്ങളും തങ്ങളാല്‍ കഴിയുന്ന രീതിയില്‍ സഹായ ഹസ്തം നല്‍കിയത്. നോട്ട് അസാധുവാക്കല്‍, ജി.എസ്.ടി തുടങ്ങിയ ജനദ്രോഹ നയങ്ങളൊന്നും പ്രധാനമന്ത്രിയുടെ പ്രതിച്ഛായക്ക് മങ്ങലേല്‍പിച്ചില്ലെന്നാണ് ഇവരുടെ സര്‍വേ പറയുന്നത്. സര്‍വേയില്‍ അഞ്ച് ലക്ഷം പേരെ പങ്കെടുപ്പിച്ചെന്നും കൗചാനല്‍ പറയുന്നു. വല്ല ആര്‍.എസ്.എസ് ശാഖയിലുമായിരിക്കും സര്‍വേ നടത്തിയതെന്ന് ഉറപ്പാണ്. ദേശീയ മാധ്യമങ്ങളുടെ കാവി കളശം മാറ്റിയാല്‍ നരച്ചാല്‍ കാവിയാകുന്ന അടുത്ത വിഭാഗത്തിനാണ് പരിഭവം കൂടുതല്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ മാത്രം മാറി നയം മാറിയില്ലെന്ന് പരിഭവിക്കുന്ന സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറി കോടിയേരിക്കും രാഹുല്‍ വന്നത് അത്രക്കങ്ങ് ബോധിച്ചില്ല. നെഹ്‌റു കുടുംബത്തിലെ സ്ത്രീകള്‍ ഭാവിയില്‍ പ്രസവം നിര്‍ത്തിയാല്‍ കോണ്‍ഗ്രസിന് അധ്യക്ഷനില്ലാതാവുമെന്നാണ് പൂമുടല്‍ വിദ്വാന്‍മാരുടെ കണ്ടെത്തല്‍. തികച്ചും സ്ത്രീ വിരുദ്ധമായ ഈ പരാമര്‍ശം പക്ഷേ പറഞ്ഞത് പാര്‍ട്ടി സെക്രട്ടറി തന്നെയായതിനാല്‍ പ്രശ്‌നമില്ല താനും. അല്ലേലും വിപ്ലവം ഇപ്പോള്‍ സിനിമ കൊട്ടകയില്‍ മാത്രമാണല്ലോ. കായലും മലയും തുരക്കുന്നവരെ ന്യായീകരിക്കലാണല്ലോ ഇപ്പോള്‍ പാര്‍ട്ടിയുടെ മുഖ്യ വിപ്ലവം. കോണ്‍ഗ്രസ് നോമിനേറ്റഡ് പാര്‍ട്ടിയാണെന്നാണ് കോടിയേരി സഖാവിന്റെ കണ്ടെത്തല്‍. പണ്ട് കേരം തിങ്ങും കേരള നാട് കെ.ആര്‍ ഗൗരി ഭരിച്ചീടുമെന്ന് കുട്ടി സഖാക്കളെ കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ച പാര്‍ട്ടി നേതാക്കള്‍ അവസരം കൈവന്നപ്പോള്‍ ആരെയാണ് നോമിനേറ്റ് ചെയ്തതെന്ന ചരിത്രം പക്ഷേ ടിയാന് ഇപ്പോള്‍ ഓര്‍മ കാണില്ല.
ഇന്ത്യയില്‍ ബി.ജെ.പിയെ എതിര്‍ക്കാന്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന പാര്‍ട്ടി ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരിയുടെയും ബംഗാള്‍ ഘടകത്തിന്റെയും അഭിപ്രായം വോട്ടിനിട്ട് തള്ളി. ഞെളിയുന്നവര്‍ക്ക് ബി.ജെ.പിക്ക് കരുത്ത് പകരാന്‍ ഇതൊക്കെ കൂടിയേ തീരൂ. ചരിത്രപരമായ മണ്ടത്തരങ്ങള്‍ മാത്രം ആവര്‍ത്തിക്കുന്ന പാര്‍ട്ടി, തങ്ങളുടെ മുന്‍ എം.എല്‍.എയും കക്കൂസുണ്ടാക്കാന്‍ പെട്രോള്‍ വില കൂട്ടണമെന്നു പറഞ്ഞു നടക്കുന്ന കേന്ദ്ര മന്ത്രിയുമായ നേതാവിനെ ചുവന്ന പരവതാനി വിരിച്ചു സ്വീകരിക്കാന്‍ എന്തായാലും മറന്നിട്ടില്ല. മതത്തിന്റെ പേരില്‍ മനുഷ്യനെ വെട്ടിക്കീറി പച്ചക്കു കത്തിച്ച് ഫാസിസം സംഹാര താണ്ഡവമാടുന്ന സമയത്ത് കോണ്‍ഗ്രസ് വിരുദ്ധത തന്നെയാണ് തങ്ങളുടെ കൈമുതലെന്ന് ഒരിക്കല്‍ കൂടി ബാലകൃഷ്ണ സഖാവ് തെളിയിച്ചിരിക്കയാണ്. രാഹുല്‍ ഒരു കുടുംബത്തിന്റെ മഹത്വത്തിന്റെ പേരില്‍ അധ്യക്ഷനായി എന്ന് വിലപിക്കുന്ന സഖാക്കള്‍ പക്ഷേ മന്ത്രി എം.എം മണിയുടെ മണ്ഡലത്തില്‍ ഏരിയാ സമ്മേളനത്തിനായി ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ പടം വെച്ചാണ് പോസ്റ്റര്‍ അടിച്ചിരിക്കുന്നത്. കിം എന്തായാലും സ്വന്തം കുടുംബാംഗങ്ങളെ വരെ കൊല ചെയ്ത് തനിക്ക് ഏകാധിപത്യ പ്രവണത ഇല്ലെന്ന് പലവുരു തെളിയിച്ച ആളും സര്‍വോപരി ആഗോള ജനാധിപത്യത്തിന്റെ അപ്പോസ്തലനുമാണല്ലോ. അദ്ദേഹം ബ്രാഞ്ച് തലം മുതല്‍ പോളിറ്റ്ബ്യൂറോ വരെ മത്സരിച്ച് ജയിച്ചു കയറി എത്തി രാജ്യത്തിന്റെ ഭരണാധികാരിയായ നേതാവാണെന്ന് നാളെ പാര്‍ട്ടി അണികള്‍ക്ക് ക്ലാസ് കൂടി കൊടുക്കാന്‍ പാര്‍ട്ടി നേതൃത്വം ഉടന്‍ തയാറാവുമെന്ന് നമുക്ക് പ്രത്യാശിക്കാം. അപ്പോഴും രാഹുല്‍ തന്നെയാണ് മുഖ്യ ശത്രുവെന്ന കാര്യം ഉറപ്പിക്കുകയുമാവാം.

ലാസ്റ്റ്‌ലീഫ്:
ഇന്ത്യയുടെ ഭാവി ഇനി ജല വിമാനങ്ങളിലാണെന്ന് കേന്ദ്രം. ജനങ്ങളുടെ ഭാവി താമസിയാതെ വെള്ളത്തിലാവുമെന്ന് സാരം.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.