Video Stories
ഇറാന്‍ യുദ്ധഭീതി ലഘൂകരിക്കണം
![](https://demo.chandrikadaily.com/wp-content/uploads/2019/07/wo26-SEP-Trump-Rouhani-1.jpg)
പുരാതന പേര്‍ഷ്യന്‍ സംസ്‌കൃതിയുടെ കളിത്തൊട്ടിലായ ഇറാനില്‍ ആഗോള സമൂഹത്തെ ഭീതിയിലാഴ്ത്തി യുദ്ധകാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടിയിട്ട് നാളേറെയായി. അമേരിക്ക ഒരുവശത്തും ഇറാന്‍ മറുഭാഗത്തുമായി നടത്തിക്കൊണ്ടിരിക്കുന്ന വാക്‌പോരും സാമ്പത്തിക ഉപരോധ നടപടികളും ചില സമയങ്ങളില്‍ കായികമായ രീതിയിലേക്ക് വഴിമാറുന്നത് പശ്ചിമേഷ്യയിലും ലോകത്താകെയും ആശങ്കവിതയ്ക്കുന്നു. ഇറാന്റെ ആണവപദ്ധതിയുമായി ബന്ധപ്പെട്ടാണ് ഇരുവരും തമ്മില്‍ തര്‍ക്കം ഉടലെടുത്തതെങ്കിലും അതിലുംകടന്ന് മേഖലയിലെ വിവിധ രാജ്യങ്ങള്‍ ഉള്‍പെടുന്ന സംഘര്‍ഷത്തിലേക്ക് സ്ഥിതിഗതികള്‍ വഴുതുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
കരാര്‍ പരിധിയിലധികം യുറേനിയം സമ്പുഷ്ടീകരണം ഇറാന്‍ നടത്തിയെന്നാണ് അമേരിക്ക കുറ്റപ്പെടുത്തുന്നത്. എന്നാല്‍ പരിധിയിലും കുറവാണ് ശേഖരമെന്ന് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി പരിശോധനക്കുശേഷം പറഞ്ഞു. ലോകജനതയെ ചലിപ്പിക്കുന്ന പെട്രോളിയം സമ്പത്തിന്റെ പ്രധാനകേന്ദ്രവും അതിന്റെ നിര്‍ണായക ഗതാഗത ഇടനാഴിയുമാണ് ഇറാനുള്‍പ്പെടെയുള്ള മധ്യപൂര്‍വദേശം. അതുകൊണ്ട് തര്‍ക്കങ്ങള്‍ സമാധാനപരമായും പരസ്പര വിശ്വാസത്തിലൂടെയും പരിഹരിക്കണമെന്നാണ് സമാധാനകാംക്ഷികളെല്ലാം ആഗ്രഹിക്കുന്നതും പ്രാര്‍ത്ഥിക്കുന്നതും.
ജൂലൈ ഏഴിന് ആണവ കരാറില്‍ നിന്ന് പിന്മാറുമെന്നാണ് ഇറാന്റെ അറിയിപ്പ്. ഇറാന്‍ തീക്കളി കളിക്കുകയാണെന്ന്് അമേരിക്കയും. കഴിഞ്ഞമാസം ഇറാന്റെ അതിര്‍ത്തി കടന്നെത്തിയ യു.എസ് ഡ്രോണ്‍ വിമാനം ഹോര്‍മൂസ് തീരത്ത് വെടിവെച്ചിട്ടതാണ് അമേരിക്കയെ ചൊടിപ്പിച്ചതും പ്രശ്‌നം ഗുരുതരാവസ്ഥയിലേക്ക് നീങ്ങിയതും. തിരിച്ചടിക്കാന്‍ അമേരിക്കന്‍ സൈനികമേധാവികളും സി.ഐ.എയും തീരുമാനിച്ചെങ്കിലും പ്രസിഡന്റ് ഡൊണാള്‍ഡ്ട്രംപ് സൈനികനടപടി മാറ്റിവെക്കുകയായിരുന്നു. ആളപായം സംഭവിച്ചില്ലല്ലോ എന്നാണ് ട്രംപ് പറഞ്ഞന്യായം. ഒരുയുദ്ധമുഖത്തേക്ക് പശ്ചിമേഷ്യയെ വലിച്ചിഴക്കാതിരിക്കാന്‍ ട്രംപ് കാട്ടിയ ദീര്‍ഘവീക്ഷണം ശ്ലാഘനീയംതന്നെ. എന്നാല്‍ പ്രദേശത്ത് ഭീതിയുടെ കാര്‍മേഘം ഒഴിഞ്ഞുപോയിട്ടില്ലെന്നും യുദ്ധത്തിന് സാധ്യതയുണ്ടെന്നുമാണ് ഇന്നലെ ഇറാന്റെ ഭാഗത്തുനിന്നുണ്ടായ പ്രസ്താവന വിരല്‍ചൂണ്ടുന്നത്.
അമേരിക്ക തങ്ങളെ ആക്രമിച്ചാല്‍ അരമണിക്കൂറിനകം ഇസ്രാഈലിനെ തകര്‍ക്കുമെന്നാണ് ഇറാന്‍ സുരക്ഷാകാര്യകമ്മീഷന്‍ ചെയര്‍മാന്‍ മുജ്തബ സുന്നൂര്‍ നടത്തിയ പ്രതികരണം. ആഭ്യന്തരയുദ്ധം തുടരുന്ന സിറിയയിലെ ഭരണകൂടത്തെ പിന്തുണക്കുന്ന ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ക്കുനേരെ ഇസ്രാഈല്‍ നടത്തിയ ആക്രമണമാണ് ഇറാന്റെ പ്രസ്താവനക്ക് ഹേതുവായത്. ട്രംപ് യുദ്ധം ഒഴിവാക്കിയത് പരാജയ ഭീതിമൂലമായിരുന്നുവെന്നും അമേരിക്കയുടെ 36 സൈനികകേന്ദ്രങ്ങള്‍ തങ്ങളുടെ നിരന്തരനിരീക്ഷണത്തിലാണെന്നും മുജ്തബ പറഞ്ഞു.
അത്യാധുനിക സാങ്കേതിക വിദ്യയുടെ കാലത്ത് ഒരു യുദ്ധമുണ്ടായാല്‍ വിജയം ഏതെങ്കിലുമൊരു ചേരിക്ക് മാത്രമാകില്ലെന്ന് ആയത്തുല്ല അലി ഖംനഈയും ഹസന്‍ റൂഹാനി ഭരണകൂടവും ഓര്‍ക്കുന്നത് നന്ന്. ഇസ്രാഈലിനെ തകര്‍ക്കാമെന്ന ഇറാന്റെ ലക്ഷ്യം പരാജയപ്പെടുത്താന്‍ അമേരിക്കയുള്‍പ്പെടെയുള്ള പാശ്ചാത്യ യൂറോപ്യന്‍ ഭരണകൂടങ്ങളില്‍ നല്ലൊരുപങ്കും കൈകോര്‍ത്ത് നില്‍ക്കുകയാണ്.
അറേബ്യന്‍-മുസ്്‌ലിം ചേരിയില്‍തന്നെ പലരാജ്യങ്ങളിലെയും ഭരണകൂടങ്ങള്‍ പരസ്പരധാരണയോടെയല്ല പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ഗള്‍ഫിലെ പ്രമുഖ രാജ്യമായ സഊദിഅറേബ്യയോട് നിരന്തരം ഏറ്റുമുട്ടുന്ന ശൈലിയാണ് ഇറാനുള്ളത്. ഇസ്രാഈലിനെയും അമേരിക്കയെയും നേരിടുമ്പോള്‍ മുസ്്‌ലിം-പൗരസ്ത്യലോകം എത്രത്തോളം ഒരുമിക്കുമെന്ന് കണ്ടറിയണം. 2015ല്‍ അമേരിക്കയടക്കം ആറു രാഷ്ട്രങ്ങള്‍ ഇറാനുമായി ഒപ്പുവെച്ച ആണവായുധ നിരായുധീകരണ കരാറാണ് പിന്നീട് അമേരിക്കയുടെ ഏകപക്ഷീയമായ പിന്മാറ്റത്തിനും സംഘര്‍ഷം രൂപപ്പെടുന്നതിനും കാരണമായത്. 2017ല്‍ ട്രംപ് ഭരണകൂടം കരാറില്‍നിന്ന് പിന്മാറുകയും ഇറാനെതിരെ ഉപരോധം ഏര്‍പെടുത്തുകയുമായിരുന്നു. തനിച്ച് മാത്രമല്ല, സര്‍വരാഷ്ട്രങ്ങളോടും തങ്ങളുമായി സഹകരിച്ച് ഇറാനെ മുട്ടുകുത്തിക്കണമെന്നാണ് ട്രംപ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയോടും അമേരിക്ക ഇക്കാര്യത്തില്‍ തീവ്രമായ നിലപാട് സ്വീകരിച്ചിരിക്കുകയാണ്. പരമ്പരാഗത സൗഹൃദ രാജ്യമെന്ന നിലക്ക് അതിന് പൂര്‍ണമായും തയ്യാറല്ലെന്ന നിലപാടിലാണ് നാം. ഇത് ട്രംപിനെ പ്രകോപിപ്പിച്ചതിന് തെളിവാണ് ഇന്ത്യയില്‍ നിന്നുള്ള കഴിഞ്ഞവര്‍ഷം അലുമിനിയം ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ക്ക് ചുമത്തിയ അധികതീരുവ. സമാനമായ തിരിച്ചടി നാം അമേരിക്കക്ക് നല്‍കുകയുംചെയ്തു. പാക്കിസ്താനെ ഒഴിവാക്കിയുള്ള ഛബ്രഹാര്‍ തുറമുഖത്തിന്റെയും എണ്ണഗതാഗതത്തിന്റെയുംകാര്യത്തില്‍ ഇറാനെ കൈവിടാന്‍ നമുക്കാവില്ല. എങ്കിലും ഒരുയുദ്ധമുണ്ടായാല്‍ നാം എവിടെയാണ് നില്‍ക്കുകയെന്ന ചോദ്യം മോദിയുടെ ഭരണത്തില്‍ ബാക്കിനില്‍ക്കുകയാണ്. എന്തുകൊണ്ടും യുദ്ധവും ആള്‍നാശവും ഒഴിവാക്കുകയാണ് ആധുനികസാംസ്‌കാരികമനുഷ്യന് കരണീയമായിട്ടുള്ളത്. അത് ഒന്നും പുതുതായി നേടിത്തരുന്നില്ലെന്ന് മാത്രമല്ല, അതീവലോലവും പരിമിതവുമായ ജൈവസമ്പത്തിനെ ഒരു പരിധിവരെ ഇല്ലാതാക്കാനുമേ ഉപകരിക്കുകയുമുള്ളൂ.
ഇത് തിരിച്ചറിഞ്ഞായിരിക്കണം ഭാവിയിലേക്കുള്ള മനുഷ്യരുടെ കാല്‍വെപ്പുകളോരോന്നും. ഇന്നത്തെ പ്രശ്‌നത്തിന് മുഖ്യകാരണം ട്രംപിന്റെ മുസ്്‌ലിം വിരുദ്ധതയും യുദ്ധക്കൊതിയും പശ്ചിമേഷ്യയെ കൈവെള്ളയിലാക്കാനുള്ള തന്ത്രവുമാണ്. അത്യമൂല്യമായ പെട്രോളിയം സമ്പത്താണ് പശ്ചിമേഷ്യയെയും ഗള്‍ഫിനെയും നിലനിര്‍ത്തുന്നതെന്ന് അദ്ദേഹത്തിനറിയാം. അതുകൊണ്ടാണ് പണ്ടേ മടുത്ത സാമ്രാജ്യക്കൊതിയുമായുള്ള ട്രംപിന്റെ നീക്കങ്ങള്‍. കുളംകലക്കി മീന്‍ പിടിക്കാനുള്ള അവസാനത്തെ അടവായിവേണം ട്രംപിന്റെ ഓരോ നീക്കത്തെയും കാണാനെന്ന് ഇതരരാജ്യങ്ങളോട്, പറയേണ്ടതില്ല.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
![](https://demo.chandrikadaily.com/wp-content/uploads/2022/06/ct.jpg)
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
![](https://demo.chandrikadaily.com/wp-content/uploads/2022/04/IMG-20220416-WA0002.jpg)
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
![](https://demo.chandrikadaily.com/wp-content/uploads/2022/04/GridArt_20220411_104258224.png)
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture7 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture7 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ