Connect with us

Video Stories

സാമ്പത്തിക ട്രപ്പീസ്

Published

on

അടുത്ത സാമ്പത്തികവര്‍ഷത്തേക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ ഇടക്കാലബജറ്റ് പരിശോധിക്കുമ്പോള്‍ ‘ഓടരുതമ്മാവാ ആളറിയാം’ എന്ന വാചകമാണ് ഓര്‍മവരുന്നത്. കഴിഞ്ഞ നാലേമുക്കാല്‍കൊല്ലം കൊണ്ട് രാജ്യത്തെ സകലരംഗത്തും പിന്നോട്ടുവലിച്ചൊരു സര്‍ക്കാര്‍ പൊതുതിരഞ്ഞെടുപ്പിന്റെ പതിനൊന്നാംമണിക്കൂറില്‍ കണ്ണില്‍പൊടിയിടലുമായി ജനത്തിനുമുമ്പില്‍ അവതരിച്ചതിനെ തട്ടിപ്പെന്നല്ലാതെ ഈ ബജറ്റിനെ അഭിനന്ദിക്കാന്‍ ഒരു നിര്‍വാഹവുമില്ല. ചില നിയമസഭാതിരഞ്ഞെടുപ്പുകളിലും ലോക്‌സഭയിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളിലും നേരിട്ട തിരിച്ചടികളെ എങ്ങനെ നേരിടാം എന്നതിന്റെ ബുദ്ധിപൂര്‍വകമായ പരീക്ഷണമാണ് മോദിസര്‍ക്കാരിന്റെ 2018-19ലെ ഇടക്കാല ബജറ്റ്. മുഴുവന്‍ ബജറ്റ് അവതരിപ്പിക്കേണ്ടത് ജൂലൈയില്‍ പുതിയ സര്‍ക്കാരാണെന്നിരിക്കെ എന്തുവേണമെങ്കിലും എങ്ങനെയും പ്രഖ്യാപിക്കാം എന്നാണ് ധനകാര്യമന്ത്രിയുടെ ചുമതലവഹിക്കുന്ന മന്ത്രി പീയൂഷ്‌ഗോയല്‍ ഇന്നലെ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബജറ്റിലുള്ളത്. വൃഥാപദ്ധതികളുടെ പെരുമഴയാണ് ബജറ്റ് നിറയെ. ഇടത്തരക്കാരെ പരമാവധി സുഖിപ്പിച്ചും കര്‍ഷകരെ പരിഹസിച്ചും എല്ലാരംഗത്തെയും തൊട്ടുതലോടിയെന്ന് വരുത്തി നടത്തിയിരിക്കുന്ന സാമ്പത്തികവ്യായാമത്തെ ‘തിരഞ്ഞെടുപ്പ് സ്റ്റണ്ട’് എന്നല്ലാതെ എന്തുപേരിലാണ് വിശേഷിപ്പിക്കേണ്ടത്. ഇതുവഴി 75000 കോടിയുടെ പുതിയ നികുതിഭാരം പുതിയ സര്‍ക്കാരിന്റെ തലയിലിട്ട് രക്ഷപ്പെടുകയാണ് നരേന്ദ്രമോദിയും ഗോയലും ചേര്‍ന്ന് നടത്തിയിരിക്കുന്നത്. ഭരണം ഏതായാലും കിട്ടാന്‍ പോകുന്നില്ല, പോകുന്ന പോക്കിന് വല്ലവന്റെയും തലക്കിടുക എന്ന തന്ത്രമാണ് എന്‍.ഡി.എ. സര്‍ക്കാര്‍ പയറ്റിയിരിക്കുന്നത്.
മൂന്നുകോടി വരുന്ന ഇടത്തരം വരുമാനക്കാരെ ആദായനികുതി പരിധിയില്‍നിന്ന് ഒഴിവാക്കിയ ബജറ്റ് രാജ്യത്തെ എണ്‍പത് ശതമാനത്തോളം വരുന്ന കര്‍ഷക-ചെറുകിട വ്യാപാര-തൊഴിലാളിമേഖലയെ തീര്‍ത്തും അവഗണിച്ചിരിക്കുകയാണ്. ആദായനികുതി ഒടുക്കാനുള്ള പരിധി പ്രതിവര്‍ഷത്തെ രണ്ടര ലക്ഷത്തില്‍നിന്ന് അഞ്ചുലക്ഷം രൂപയായി ഉയര്‍ത്തിയതാണ് ബജറ്റിലെ ഏക ആശ്വാസമെങ്കില്‍ മറ്റുള്ള വിഭാഗങ്ങളുടെ കാര്യത്തില്‍ കാര്യമായ ഒരുനടപടിയും ഉണ്ടായിട്ടില്ല. ഗ്രാറ്റുവിറ്റി തുക 30 ലക്ഷമാക്കി കൂട്ടിയതും പാവപ്പെട്ടവരോടുള്ള വിരോധമാണ്. 12കോടി ചെറുകിട കര്‍ഷകര്‍ക്ക് മെച്ചം ലഭിക്കുന്ന, പ്രതിമാസം 500 രൂപ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടില്‍ ഇടുമെന്നതാണ് മറ്റൊരു പദ്ധതി. വര്‍ഷം മൂന്നുതവണയായാണ് പണം നിക്ഷേപിക്കുക എന്ന് ധനമന്ത്രി പറയുന്നു. മോദിസര്‍ക്കാര്‍ കഴിഞ്ഞ കാലത്തൊക്കെ പറഞ്ഞുകൊണ്ടിരിക്കുന്ന കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കല്‍ പദ്ധതിയുടെ പരിഹാസ്യമായ രൂപമാണിത്. സ്വന്തം വിളക്ക് ചെലവിന്റെ ഒന്നരയിരട്ടി വില ലഭ്യമാക്കണമെന്ന സ്വാമിനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ ഔദ്യോഗികമായി തള്ളിക്കളയുകയാണ് ഇതിലൂടെ മോദിയുടെ ബി.ജെ.പി സര്‍ക്കാര്‍. കര്‍ഷകര്‍ക്ക് വില ലഭ്യമാക്കി അവരുടെ ഉല്‍പാദനവും വരുമാനവും വര്‍ധിപ്പിക്കണമെന്ന ആവശ്യമാണ് മോദിയും കൂട്ടരും ചേര്‍ന്ന് അവരെ വെറും പെന്‍ഷന്‍കാരാക്കി ചിത്രീകരിക്കുന്ന ഈ ഏര്‍പ്പാട്. രണ്ടുഹെക്ടര്‍ (ഏകദേശം അഞ്ച് ഏക്കര്‍ ) വരെ കൃഷിഭൂമിയുള്ളവര്‍ക്കാണ് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. കേരളത്തിലെ പോലെ ചെറുകിടകര്‍ഷകര്‍ കൂടുതലുള്ള സംസ്ഥാനങ്ങളില്‍ ഇത് എത്രകണ്ട് ഗുണംചെയ്യുമെന്നും മറിച്ച് ഇത് ആര്‍ക്കാണ് കൂടുതല്‍ ഗുണപ്പെടുക എന്നും പരിശോധിക്കുന്നത് ഗുണകരമാകും. അഞ്ചേക്കര്‍ കൃഷിയുള്ള ആള്‍ക്ക് പ്രതിദിനം വെറും 17 രൂപ ലഭിക്കുക എന്നത് എത്ര അപ്രായോഗികവും പരിഹാസ്യവുമാണ്. രാജ്യത്തെ കര്‍ഷകര്‍ വിലത്തകര്‍ച്ചമൂലം തെരുവിലിറങ്ങിയപ്പോളാണ് ഈ വൃഥാവ്യായാമം. കള്ളപ്പണം പിടിച്ച് 15 ലക്ഷംരൂപ ഓരോ ബാങ്ക്അക്കൗണ്ടിലും ഇടുമെന്ന് പറഞ്ഞവരാണിവരെന്നത് ഓര്‍ക്കുമ്പോള്‍ ചിരിവരിക സ്വാഭാവികം.
ആരോഗ്യം, വിദ്യാഭ്യാസം, വ്യവസായം, പ്രവാസിക്ഷേമം തുടങ്ങിയ നിര്‍ണായകമേഖലകളില്‍ യാതൊന്നും പുതുതായി പ്രഖ്യാപിക്കാന്‍ കഴിയാത്ത ബജറ്റ് പ്രതിരോധത്തിന് മൂന്നുലക്ഷം കോടി നീക്കിവെച്ചതായി പറയുന്നുണ്ടെങ്കിലും അതെങ്ങനെയാണ് ജനക്ഷേമത്തിന് പ്രയോജനകരമാകുക എന്ന് വിശദീകരിക്കണം. വിദ്യാഭ്യാസരംഗത്ത് കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച തുകയുടെ രണ്ടുശതമാനം കുറവാണ് ഇത്തവണ പ്രഖ്യാപിച്ചിരിക്കുന്നത്. നോട്ടുനിരോധനവും ചരക്കുസേവനനികുതിയും കൊണ്ട് പൊറുതി മുട്ടുന്ന ചെറുകിടകച്ചവടമേഖലക്ക് ഇനിയും മുന്നോട്ടുവരാനാവില്ലെന്നാണ് ബജറ്റിലെ സൂചന. 45 കൊല്ലത്തിലിതാദ്യമായി രാജ്യം ഏറ്റവും വലിയ തൊഴിലില്ലായ്മ അനുഭവിക്കുകയാണ് ഇപ്പോഴെന്ന് കഴിഞ്ഞദിവസമാണ് ഞെട്ടിപ്പിക്കുന്ന സ്ഥിതിവിവരക്കണക്കാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. എന്നിട്ടും യാതൊരു വിധ പുനരുദ്ധാരണപദ്ധതിയുടെ സര്‍്ക്കാര്‍ തൊഴിലവസരങ്ങളുടെ മേഖലയില്‍ സൃഷ്ടിക്കാന്‍ പോകുന്നില്ല. വര്‍ഷം രണ്ടുകോടി തൊഴില്‍ സൃഷ്ടിക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയവര്‍ ഉണ്ടാക്കിയ തൊഴില്‍നഷ്ടത്തിന്റെ ദേശീയസാമ്പിള്‍സര്‍വേറിപ്പോര്‍ട്ട് കഴിഞ്ഞ ഡിസംബറില്‍ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചെങ്കിലും അവരത് മുക്കുകയായിരുന്നു. 6.1 ശതമാനമാണ് ഇപ്പോഴത്തെ തൊഴിലില്ലായ്മ നിരക്ക്. നോട്ടുനിരോധനത്തിന് ശേഷമുള്ള ആദ്യതൊഴില്‍ റിപ്പോര്‍ട്ടാണിത്. നേരത്തെതന്നെ സമ്പന്നരെയുംതിരഞ്ഞെടുപ്പിന് വേണ്ടി ഇടത്തരക്കാരെയും സുഖിപ്പിക്കുന്ന മോദിസര്‍ക്കാരിന്റെ പക്കല്‍ ഇതിനൊരു പരിഹാരവുമില്ലെന്നുള്ളതാണ് ഈ ബജറ്റും വിളിച്ചുപറയുന്നത്. അഴിമതിയുടെ കറപുരളാത്ത സര്‍ക്കാരാണിതെന്ന് അവകാശപ്പെടുന്ന ഗോയല്‍ നാല്‍പതിനായിരം കോടിയുടെ റഫാല്‍ കുംഭകോണത്തെ ജനം മറക്കുമെന്ന് സ്വപ്‌നം കാണുകയാണ്.
അസംഘടിത മേഖലക്ക് നല്‍കുമെന്ന് പറയുന്ന പെന്‍ഷന് നീക്കിവെച്ച തുകയാണ് മറ്റൊരു പരിഹാസ്യത. പത്തുലക്ഷം തൊഴിലാളികള്‍ക്ക് 500 കോടി രൂപ ! ഭാരം സംസ്ഥാനങ്ങളുടെ തലക്കിടുകയാണ് ഇതിലെ ഉന്നം. പശുസംരക്ഷണത്തിന് 750 കോടി രൂപ നീക്കിവെച്ചതും സിനിമാനിര്‍മാണത്തിന് ഏകജാലകം നടപ്പാക്കുന്നതും പൊതുമേഖലാബാങ്കുകളുടെ ഓഹരിവില്‍പന തുടരുമെന്ന് പറയുന്നതുംആരെയൊക്കെയാണ് ലക്ഷ്യം വെക്കുന്നത്. പ്രതിദിനം 27 കിലോമീറ്റര്‍ റോഡ് എന്നതിനെയും മലര്‍പൊടിക്കാരന്റെ സ്വപ്‌നമായേ വിശേഷിപ്പിക്കാനാകൂ. പദ്ധതികള്‍ വേണ്ടത്ര അവധാനതയോടെ പഠിച്ച ശേഷമല്ല ബജറ്റ് തട്ടിക്കൂട്ടിയതെന്ന് വേണം ഇതിലൂടെ അനുമാനിക്കാന്‍. തൊഴിലുറപ്പ് പദ്ധതിപോലെ യു.പി.എ സര്‍ക്കാര്‍ കൊണ്ടുവന്ന ദാരിദ്ര്യനിര്‍മാര്‍ജനപദ്ധതികള്‍ക്ക് സമാനം ഒരൊറ്റ പതാകവാഹകപദ്ധതിപോലും ഈ ബജറ്റിലില്ല . ഡിജിറ്റല്‍ ഗ്രാമപദ്ധതിയും 60 വയസ്സ് കഴിഞ്ഞവര്‍ക്കുള്ള മൂവായിരംരൂപയുടെ പങ്കാളിത്തപെന്‍ഷന്‍ പദ്ധതിയും വൈദ്യുതികണക്ഷനും വ്യക്തതയില്ലാത്തതാണ്. സര്‍വേകള്‍പ്രകാരം മോദിസര്‍ക്കാര്‍ അധികാരത്തില്‍ തുടരില്ലെന്ന് വ്യക്തമായിരിക്കെ നടത്തിയിരുന്ന മോദി-ഗോയലാദികളുടെ സാമ്പത്തികട്രപ്പീസ് ജനങ്ങള്‍ വിശ്വസിക്കാന്‍ പോകുന്നില്ലെന്ന് അവര്‍ തിരിച്ചറിയാന്‍ മാസങ്ങള്‍ മാത്രമേയുള്ളൂ.

Continue Reading
Click to comment

Leave a Reply

Your email address will not be published.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.