Connect with us

Video Stories

രാജിയാകാത്ത രാജി

Published

on

‘സി.ബി.ഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ വേദവാക്യങ്ങളായി കോടതികള്‍ കരുതിത്തുടങ്ങിയാല്‍ ജസ്റ്റിസ് ഭഗവതി മുതല്‍ വെങ്കടചെല്ലയ്യ വരെയുള്ളവര്‍ കെട്ടിപ്പൊക്കിയ സ്വാതന്ത്ര്യത്തിന്റെ നെടുംതൂണുകള്‍ ഇടിഞ്ഞുവീഴും. അതിനിനി വലിയ താമസമില്ല. ‘പ്രശസ്ത അഭിഭാഷകന്‍ കപില്‍സിബല്‍ അടുത്തിടെയാണ് ഇന്ത്യന്‍ നീതിപീഠത്തെക്കുറിച്ച് ഈയൊരു പരാമര്‍ശം നടത്തിയത്. ഇതിന് ഏതാണ്ട് ഒരാഴ്ച മുമ്പാണ് തമിഴ്‌നാട് ഹൈക്കോടതിയുടെ മുഖ്യ ന്യായാധിപ വിജയ്കമലേഷ് താഹില്‍രമണിക്ക് ഔദ്യോഗിക പദവിയില്‍നിന്ന് കണ്ണീരോടെ രാജിവെക്കേണ്ടിവന്നത്. നീതിപീഠത്തിന്റെ സ്വാതന്ത്ര്യമാണ് ജനാധിപത്യത്തിന്റെ ശുദ്ധവായു. അതിനുനേര്‍ക്ക് അടുത്തകാലത്തായുണ്ടായിക്കൊണ്ടിരിക്കുന്ന തിരിച്ചടികളിലൊന്നാണ് ജസ്റ്റിസ് താഹില്‍രമണിയുടെ സെപ്തംബര്‍ ആറിലെ രാജിയും തത്സംബന്ധിയായ വിവാദപ്പുകമറകളും. ആഗസ്ത് 28ലെ സ്ഥലംമാറ്റ ഉത്തരവ ്പുന:പരിശോധിക്കണമെന്ന ചീഫ് ജസ്റ്റിസിന്റെ അപേക്ഷ സെപ്തംബര്‍ മൂന്നിന് സുപ്രീംകോടതി കൊളീജിയം നിഷ്‌കരുണം തള്ളുകയായിരുന്നു.
മദ്രാസ് ഹൈക്കോടതി ചീഫ്ജസ്റ്റിസായ താഹില്‍രമണിയെ മേഘാലയ ഹൈക്കോടതിയുടെ ചീഫ്ജസ്റ്റിസായി സുപ്രീംകോടതി കൊളീജിയം സ്ഥലം മാറ്റിയതാണ് ഇന്ത്യന്‍ ജുഡീഷ്യറിയുടെ വിശ്വാസ്യതയുടെമേല്‍ പുതിയൊരു വിവാദക്കറകൂടി ചാര്‍ത്തിയിരിക്കുന്നത്. നിഷ്പക്ഷമായ വിധി പ്രസ്താവങ്ങള്‍ക്ക് പേരുകേട്ട ജസ്റ്റിസ് താഹില്‍രമണിയുടെ സ്ഥലം മാറ്റം അപ്രതീക്ഷിതമായ സ്ഥലത്തേക്കായതാണ് ജുഡീഷ്യറിയെ എന്ന പോലെ സാധാരണക്കാരെയും ഞെട്ടിപ്പിച്ചത്. വിവാദം ശ്രദ്ധയില്‍പെട്ടതിനെതുടര്‍ന്ന് സുപ്രീംകോടതി 14ന് ഒരു അസാധാരണ പ്രസ്താവന പുറപ്പെടുവിച്ചു: നീതിന്യായ വ്യവസ്ഥയുടെ സുഗമമായ നിര്‍വഹണത്തിനായാണ് നിര്‍ണിത വ്യവസ്ഥകളെല്ലാം പാലിച്ചുകൊണ്ട് സുപ്രീംകോടതി സ്ഥലം മാറ്റങ്ങള്‍ നടത്തുന്നത്. സ്ഥലം മാറ്റത്തിന്റെ കാരണം വെളിപ്പെടുത്തുന്നത് ശരിയല്ലെങ്കിലും വേണമെങ്കില്‍ സുപ്രീംകോടതി യഥാര്‍ത്ഥ കാരണം വെളിപ്പെടുത്തും.
ചെന്നൈ ഹൈക്കോടതിയുടെ കീഴില്‍ മധുര ബെഞ്ചിലുള്‍പ്പെടെ 75 ന്യായാധിപന്മാര്‍ ജസ്റ്റിസ് രമണിയുടെ കീഴിലുണ്ട്. ഇതിന്റെ അധ്യക്ഷയായിരിക്കുന്ന വനിതയെയാണ് മൂന്ന് ജഡ്ജിമാര്‍മാത്രമുള്ള മേഘാലയ ഹൈക്കോടതിയിലേക്ക് മാറ്റിയത്. സ്ഥലം മാറ്റം ചെയ്യാന്‍ നിയമവശാല്‍ സുപ്രീംകോടതിയുടെ ആറംഗ കൊളീജിയം സമിതിക്ക് അധികാരമുണ്ടെങ്കിലും ഇത്തരത്തിലൊരു സ്ഥലംമാറ്റം സ്ഥാനക്കയറ്റത്തിനുപകരം സ്ഥാനക്കുറക്കലായാണ് (ഡിമോഷന്‍) മാധ്യമങ്ങളും അഭിഭാഷക സമൂഹവും കുറ്റപ്പെടുത്തുന്നത്. സ്ഥലം മാറ്റം സ്വീകരിക്കാതെ രാജി പ്രഖ്യാപിച്ചതിനെതുടര്‍ന്ന് മദ്രാസ് ഹൈക്കോടതിയുടെ മുമ്പില്‍ ഹൈക്കോടതിയിലെ ഏതാണ്ട് മുഴുവന്‍ അഭിഭാഷകരും ജോലി ബഹിഷ്‌കരിച്ച് രണ്ടു ദിവസമായി പ്രതിഷേധ പ്രകടനം നടത്തുകയുണ്ടായി. താഹില്‍രമണിയെ സ്ഥലം മാറ്റിയതിനു പിന്നില്‍ സുപ്രീംകോടതിയുടെ തന്നിഷ്ടമാണെന്നാണ് ആരോപണം. മുംബൈ കാലത്ത് ഗുജറാത്തിലെ ബില്‍ക്കിസ്ബാനു കേസിലുള്‍പ്പെടെ താഹില്‍രമണിയുടെ വിധി ന്യായങ്ങളാണ് സ്ഥലം മാറ്റത്തിന് കാരണമെന്ന ആരോപണം ശക്തമാണ്. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലുള്ള ഭീമന്‍ വിവാദ വ്യവസായ ശാലക്കെതിരായ കേസില്‍ മധുര ബെഞ്ചിലെ ന്യായാധിപരെ മാറ്റിയതും സ്ഥലം മാറ്റത്തിന് കാരണമായെന്നാണ് കേള്‍വി. ഇതിന്റെ ഉടമസ്ഥരായ വേദാന്ത റിസോഴ്‌സസ് ഗ്രൂപ്പ് ബി.ജെ.പിയുടെ മുഖ്യ ധനസ്രോതസ്സുകളിലൊന്നാണ്.
മദ്രാസ് ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജിമാര്‍ക്ക് മധുരബെഞ്ചിലെ രണ്ട് അഭിഭാഷകരെ അവിടെ ജഡ്ജിമാരായി നിയമിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെന്നും വേണ്ടത്ര യോഗ്യതകളില്ലാത്തതിനാല്‍ ചീഫ് ജസ്റ്റിസ് താഹില്‍രമണി വകവെച്ചില്ലെന്നുമാണ് മറ്റൊരു പരാതി. എന്നാല്‍ മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് മാര്‍കണ്്‌ഡേയ കട്ജു പറയുന്നത് മറ്റൊന്നാണ്. ജസ്റ്റിസ് താഹില്‍രമണി കുറച്ച് ജഡ്ജിമാരുടെ പേരുകള്‍ നിയമനത്തിനായി സുപ്രീംകോടതി കൊളീജിയം മുമ്പാകെ സമര്‍പ്പിച്ചിരുന്നുവെന്നും അത് കൊളീജിയം അനുവദിച്ചില്ലെന്നുമാണ്. ജസ്റ്റിസ് താഹില്‍രമണി ഏറിയാല്‍ ഉച്ചക്ക് 12.30 വരെയേ കോടതിയില്‍ ഇരിക്കൂ. ഇത് കാരണം മറ്റു ന്യായാധിപന്മാരും ഉച്ചയൂണിനുശേഷം കോടതിയില്‍ ഹാജരാകുന്നില്ല. ജസ്റ്റിസ് കട്ജു എഴുതുന്നു. അതിനിടെ അഭിഭാഷകരുടെ സംഘടനയായ ആള്‍ ഇന്ത്യ ബാര്‍ അസോസിയേഷന്‍ പറയുന്നത് ജസ്റ്റിസ് രമണി സുപ്രീംകോടതി കൊളീജിയത്തെ വില കുറച്ചുകണ്ടുവെന്നാണ്. 1982ല്‍ അഭിഭാഷകയായ ജസ്റ്റിസ് താഹില്‍രമണി മഹാരാഷ്ട്ര ഗവ.പ്ലീഡറായ ശേഷമാണ് 2001 ജൂണില്‍ മുംബൈ ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെടുന്നത്. 2018 ആഗസ്ത് നാലിന് മദ്രാസ് ചീഫ്ജസ്റ്റിസായി നിയമിക്കപ്പെടുംമുമ്പ് 2017 ഡിസംബര്‍ മുതല്‍ മുംബൈ ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റായിരുന്നു. മഹാരാഷ്ട്ര ലത്തൂര്‍ സ്വദേശിയായ ഈ അറുപതുകാരിക്ക് വിരമിക്കാന്‍ ഒരു വര്‍ഷമുള്ളപ്പോഴാണ് ശിക്ഷയെന്ന് തോന്നിക്കാവുന്ന സ്ഥലം മാറ്റവും വിവാദ രാജിയും.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.