Connect with us

Video Stories

ഭയമില്ലാത്ത ഇന്ത്യയെ തിരിച്ചുപിടിക്കാന്‍

Published

on


ചങ്ങലയുടെ ബലം അതിന്റെ ഏറ്റവും ദുര്‍ബലമായ കണ്ണിയാണ്. ഒരു രാഷ്ട്രത്തെ സംബന്ധിച്ചും ഈ പ്രസ്താവം നൂറു ശതമാനം ശരിയാണ്. കേവലം അധികാര മേലാളന്മാരും അതിസമ്പന്നരും മാത്രം കയ്യടക്കിവെക്കുന്നതല്ല യഥാര്‍ത്ഥത്തിലുള്ള രാഷ്ട്രം. ഏറ്റവും താഴേക്കിടയില്‍ ജീവിക്കുന്നവന്റെ തൃപ്തിയാണ് രാജ്യത്തിന്റെ സംതൃപ്തിയെന്ന് പഠിപ്പിച്ചുതന്നത് നമ്മുടെ രാഷ്ട്രപിതാവാണ്. ജനാധിപത്യ ഇന്ത്യയില്‍ മതന്യൂനപക്ഷങ്ങളും പിന്നാക്ക-ദലിത് സമൂഹവും അധികാരത്തിനും സമ്പത്തിനും ഇപ്പോള്‍ ഏറെ പിന്നണിയില്‍ നില്‍ക്കേണ്ടിവന്നിരിക്കുന്നുവെന്ന് മാത്രമല്ല, അവര്‍ക്ക് മാന്യമായി ജീവിക്കുന്നതടക്കമുള്ള മൗലികാവകാശങ്ങള്‍പോലും കവര്‍ന്നെടുക്കപ്പെടുന്ന ദുരവസ്ഥ കൂടിയാണ് നിര്‍ഭാഗ്യവശാല്‍ ഇന്നിന്റെ യാഥാര്‍ത്ഥ്യം. നൂറ്റാണ്ടുകളായി ഇന്ത്യാമഹാരാജ്യം ഏതൊരു മഹാ നുകത്തിന്‍കീഴില്‍ അമര്‍ന്നുകഴിയേണ്ടിവന്നുവോ, എന്തിനൊക്കെ എതിരെ ഒരു ജനത മഹാമേരുവായി നിലകൊണ്ടുവോ അവയെല്ലാം ഏതാണ്ട് തിരിച്ചുവന്നിരിക്കുന്ന സ്ഥിതിയാണ് ഇന്നത്തെ ഭയപ്പാടിന് ഹേതു. ഇതിനെതിരായ രാഷ്ട്രത്തിന്റെ ഐക്യപ്രതിരോധത്തിനാണ് മുസ്്‌ലിംലീഗിന്റെ നേതൃത്വത്തില്‍ ഇന്ന് ഡല്‍ഹിയില്‍ സമാരംഭം കുറിക്കുന്നത്.
മത ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടന പ്രത്യേകാധികാരാവകാശങ്ങള്‍ വെച്ചുനീട്ടിത്തന്നത് ഏതെങ്കിലും സവര്‍ണ അധികാര കേന്ദ്രങ്ങളുടെ ഔദാര്യമായിരുന്നില്ല. മറിച്ച് വെള്ളക്കാരില്‍നിന്നുള്ള രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പ്രാണന്‍ മറന്ന് പോരാടുകയും ജീവത്യാഗം ചെയ്യുകയും ചെയ്ത മഹത്തായ തലമുറയുടെ വക്താക്കളാണ് അതിന്റെ പ്രയോക്താക്കള്‍. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി കാര്യമായ അന്ത:സംഘര്‍ഷങ്ങളില്ലാതെ ഇന്ത്യക്ക് മുന്നോട്ടുപോകാന്‍ കഴിഞ്ഞ കാലത്ത് സാധിച്ചത് ആ മഹാമനീഷികളുടെ ദൂരദൃഷ്ടികൊണ്ടായിരുന്നു. ഈ മഹത്തായ പൈതൃകത്തെയും സാമൂഹിക സൗഹാര്‍ദത്തെയുമൊക്കെ തീവ്ര ദേശീയതയുടെയും ഹിന്ദുത്വവാദത്തിന്റെയും മൂശകളിലിട്ട് അരിഞ്ഞെറിഞ്ഞുകൊണ്ടിരിക്കുകയാണ് ഹിന്ദുത്വ ദേശീയതയുടെ മൊത്തക്കച്ചവടക്കാര്‍. ശിഷ്ട സംസ്‌കാരങ്ങളെയും വിശ്വാസ സംഹിതകളെയുമത്രയും അടിച്ചൊതുക്കുമ്പോള്‍ ഇവിടെ നിലയ്ക്കുക ഇന്ത്യ തന്നെയാണെന്ന് അവരറിയുന്നില്ല. 2014ല്‍ രൂപീകൃതമായ ഹിന്ദുത്വാനുകൂല സര്‍ക്കാര്‍ രാജ്യത്ത് ഇതിനകം വിതറിയിരിക്കുന്ന വിദ്വേഷത്തിന്റെ വിത്തുകള്‍ ഭയത്തിന്റെ മുളങ്കൂട്ടങ്ങളായി ഒന്നൊന്നായി മുളച്ചുപൊന്തുകയാണിപ്പോള്‍. മുസ്്‌ലിംകള്‍ മാത്രമല്ല, ദലിതുകളും പിന്നാക്കക്കാരും വയലേലകളിലും തൊഴില്‍ ശാലകളിലും അത്യധ്വാനംചെയ്ത് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പെടാപാടുപെടുന്നവരുമെല്ലാം ഫാസിസത്തിന്റെ കാരിരുമ്പുകളില്‍ തറക്കപ്പെട്ടുനില്‍ക്കുകയാണിന്ന്. മുസ്‌ലിമിനെ വേട്ടയാടാന്‍ പശുവിനെയും ശ്രീരാമനെയും ആയുധമാക്കുന്നവരിപ്പോള്‍ തിരിഞ്ഞിരിക്കുന്നത് അവന്റെ പേരിനും വസ്ത്രത്തിനുമൊക്കെ എതിരെയാണ്.
ഈ വസ്തുതകള്‍ കേവല സ്ഥിതിവിവരങ്ങളുടെമാത്രംഅടിസ്ഥാനത്തില്‍ വിലയിരുത്തപ്പെടേണ്ടതല്ല. 1925ല്‍ രൂപീകരിക്കപ്പെട്ട രാഷ്ട്രീയ സ്വയംസേവ സംഘത്തിന്റെയും അതിന്റെ രാഷ്ട്രീയ രൂപങ്ങളായ ഹിന്ദുമഹാസഭയുടെയും ജനസംഘത്തിന്റെയും ബി.ജെ.പിയുടെയുമൊക്കെ നയനിലപാടുകളാണ് ഇപ്പോള്‍ പ്രാവര്‍ത്തികമാക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇവയില്‍ അംഗങ്ങളായിരുന്നവരാണ് ഇന്ന് ദേശത്തിന്റെ കുഞ്ചിക സ്ഥാനങ്ങളില്‍ അള്ളിപ്പിടിച്ചിരിക്കുന്നത്. രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും എന്തിന് നീതിപീഠംപോലും സാധാരണക്കാരന് സംശയിക്കപ്പെടുംവിധം പ്രത്യക്ഷപ്പെടുമ്പോള്‍ പൗരഭൂരിപക്ഷത്തിനും ഭയപ്പാടില്ലാതെ വഴിനടക്കാന്‍ പോലുമാവാത്തതിലെന്താണ് അത്ഭുതം? ദാദ്രി മുതല്‍ ആള്‍വാര്‍വരെയും കിഴക്കും പടിഞ്ഞാറും എന്നുവേണ്ട ബഹുസംസ്‌കാര ശാദ്വലഭൂമിയായ രാജ്യത്തിന്റെ തെക്കോട്ടുപോലും വര്‍ഗീയതയുടെ തീക്ഷ്ണ ദുര്‍ഗന്ധം വമിപ്പിക്കുകയാണിന്ന്. 2015 മുതല്‍ 2018 വരെ ഇന്ത്യയില്‍ ‘വിശുദ്ധപശു’ വിന്റെയുംമറ്റും പേരില്‍ ആള്‍ക്കൂട്ടങ്ങളാല്‍ തെരുവുകളില്‍ അടിച്ചും കുത്തിയും കൊല്ലപ്പെട്ട പൗരന്മാരുടെ സംഖ്യ 42 ആണ്. ഇവരില്‍ 36 പേരും മുസ്‌ലിംകളായിരുന്നുവെന്നത് മതി രാജ്യത്തിന്റെ ഗതി എങ്ങോട്ടാണെന്നതിനുള്ള തെളിവ്. ഒരു തുണ്ടുഭൂമിക്കുപോലും അര്‍ഹതയില്ലാത്ത ദലിതുകളുടെയും മുസ്്‌ലിംകളുടെയും ജീവന്‍ നിലനില്‍ക്കുന്നതുതന്നെ ഇന്ന് ഭൂപ്രഭുക്കളും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വവും കാട്ടിത്തരുന്ന ഭൂമിയില്‍ കൃഷിവേല ചെയ്തും മൃഗങ്ങളെ പരിപാലിച്ചുമൊക്കെയാണ്. ചെറുകിട കച്ചവടങ്ങളിലൂടെ കുടുംബം പോറ്റേണ്ടിവരുന്നവര്‍ക്ക് അതിനുപോലും സാധ്യമല്ലെന്നുവരുന്നതിലൂടെ എന്തുതരം രാഷ്ട്രീയതയും ദേശീയതയുമാണ് ഇവിടെ വിളംബരം ചെയ്യപ്പെടുന്നത്.
മുസ്്‌ലിംകളുടെ അവസ്ഥയെക്കുറിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ട ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ കമ്മീഷന്‍ രേഖപ്പെടുത്തിയ കണക്കുകള്‍ മുസ്‌ലിംകളുടെ അവസ്ഥ പൊതുവില്‍ ദലിതുകളെക്കാളും ദയനീയമാണെന്നായിരുന്നു. ഇതിന്റെ ശിപാര്‍ശകളൊന്നുപോലും നടപ്പാക്കാന്‍ തയ്യാറാകാത്ത മോദി സര്‍ക്കാര്‍ അവരെ ഭയപ്പെടുത്തിയും കൊലപ്പെടുത്തിയും രാഷ്ട്രശരീരത്തില്‍നിന്ന് എന്നെന്നേക്കുമായി അറുത്തുകളയാമെന്ന് ധരിക്കുന്നുവെന്നതാണ് രാഷ്ട്രത്തെ ബാധിച്ചിരിക്കുന്ന ഭയപ്പാടിന് കാരണം. മുസ്്‌ലിംകളുടെയോ ദലിതുകളുടെയോ മാത്രം പ്രശ്‌നമായി ഇതിനെ കാണാന്‍ കഴിയില്ലെന്നതിന് തെളിവാണ് എഴുത്തുകാര്‍ക്കും കലാകാരന്മാര്‍ക്കുംകൂടി എതിരായ ഹിന്ദുത്വ ഭീകരത. ദലിത് പ്രത്യേകാവകാശനിയമവും ജമ്മുകശ്മീരിന്റെ 370-ാം വകുപ്പും അസമിലെ 19.06 ലക്ഷം പേരുമൊക്കെ വലിച്ചെറിയപ്പെടുമ്പോള്‍ എവിടേക്കാണ് രാഷ്ട്രഗതിയെന്ന് നിഷ്പ്രയാസം ഗണിക്കാന്‍ കഴിയും. 50 ദിവസമായി മൂന്ന് മുന്‍മുഖ്യമന്ത്രിമാര്‍ക്കുപോലും പുറത്തിറങ്ങാന്‍ കഴിയാത്തത്ര ചങ്ങലക്കെട്ടുകള്‍ തീര്‍ക്കുമ്പോള്‍ തന്നെയാണ് അമേരിക്കന്‍ അധികാരിക്ക് വോട്ടുപിടിക്കാനായി പണ്ഡിറ്റ്‌നെഹ്‌റുവിന്റെയും സ്വാമി വിവേകാനന്ദന്റെയും ഇന്ത്യയെ ഒരുപ്രധാനമന്ത്രി വില കുറച്ച് പ്രദര്‍ശിപ്പിച്ചത്. തൊഴിലില്ലായ്മയിലേക്കും പട്ടിണിയിലേക്കും അരാജകത്വത്തിലേക്കും നാടിനെ തള്ളിക്കൊണ്ടുപോകുന്നവര്‍ ഭരണഘടനാദത്തമായ സംവരണവും ന്യൂനപക്ഷാവകാശങ്ങളുമൊക്കെ എടുത്തുമാറ്റി ഏകഭാഷാ, ഏകമത-ജാതി, സംസ്‌കാര നിര്‍മിതിയിലേക്ക് രാജ്യത്തെ കൊണ്ടുപോകുമ്പോള്‍ പ്രതിഷേധിക്കാതിരിക്കാന്‍ യഥാര്‍ത്ഥ ദേശസ്‌നേഹികള്‍ക്കാവില്ലതന്നെ. എഴുത്തുകാരുടെയും കലാകാരന്മാരുടെയും ഏതാനും മാധ്യമങ്ങളുടെയും ദൗത്യമായി അത് മാറരുത്. അതിന്റെ ഭാഗമാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്്‌ലിംലീഗ് ഇന്നുമുതല്‍ രാജ്യത്തെമ്പാടും നടത്താനിരിക്കുന്ന ‘ഭയരഹിത ഇന്ത്യ, എല്ലാവരുടെയും ഇന്ത്യ’എന്ന മുദ്രാവാക്യത്തിലൂന്നിയ പ്രതിഷേധ പരിപാടികള്‍. ഇത് ഒരു പാര്‍ട്ടിയുടെയോ സമുദായത്തിന്റെയോ ആകാതിരിക്കുന്നത് ഇന്ത്യ മുമ്പെന്നത്തെയുംപോലെ നിലനിന്നുകാണണമെന്ന സകലമാന ഇന്ത്യക്കാരുടെയും സ്വപ്‌നസാക്ഷാല്‍കരത്തിനുവേണ്ടിക്കൂടിയാണ്.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.