Connect with us

Video Stories

ഐ.വി ശശി: മലയാളത്തിന്റെ നഷ്ടം

Published

on

മലയാള ചലച്ചിത്ര രംഗത്തിന് വേറിട്ട ദിശാബോധം നല്‍കിയ അതുല്യ സര്‍ഗപ്രതിഭയെയാണ് ഐ.വി ശശിയുടെ വിയോഗത്തിലൂടെ അന്യമായിരിക്കുന്നത്. ജനപ്രിയ രീതിയില്‍ സാമൂഹിക വിഷയങ്ങളെ വെള്ളിത്തിരയിലേക്ക് കൈപിടിച്ചുകൊണ്ടുവന്ന ഇരുപ്പംവീട് ശശി എന്ന കോഴിക്കോട്ടുകാരനെ മലയാള സിനിമാസ്വാദകര്‍ക്കും പ്രവര്‍ത്തകര്‍ക്കും മാത്രമല്ല സാഹിത്യകലാ ലോകത്തിനാകെത്തന്നെയും മറക്കാനാവില്ല. ശരാശരിക്ക് മുകളിലുള്ള കലയും സാഹിത്യവും മാത്രമായി ഒതുങ്ങിക്കൂടിയ മലയാള സിനിമയെ വാണിജ്യരംഗത്തേക്കു പിടിച്ചുകെട്ടുമ്പോള്‍ തന്നെ സിനിമ എന്ന ജനപ്രിയ മാധ്യമത്തെ സാധാരണക്കാരിലേക്കും അവരുടെ നീറുന്ന പ്രശ്‌നങ്ങളിലേക്കും ആവാഹിക്കാന്‍കൂടി ശശിയുടെ വരവോടെ സാധ്യമായി. എഴുപതുകളില്‍ കോഴിക്കോട് കേന്ദ്രീകരിച്ച് ഉണ്ടായിരുന്ന സാഹിത്യ സാംസ്‌കാരിക കൂട്ടായ്മയുടെ ഉല്‍പന്നമായിരുന്നു ഐ.വി ശശി. ചില നടന്മാരില്‍ മാത്രം ഒതുങ്ങിനിന്നിരുന്ന മലയാള സിനിമയെ സംവിധായകനിലേക്ക് ഇളക്കി പ്രതിഷ്ഠിച്ച കലാകാരനായിരുന്നു ഇദ്ദേഹം. സൂപ്പര്‍ താരങ്ങളുടേതിനേക്കാള്‍ ഐ.വി ശശിയുടെ സിനിമ എന്ന നിലക്കാണ് മലയാളസിനിമ എഴുപതുകള്‍ മുതലുള്ള മൂന്നു പതിറ്റാണ്ടോളം അറിയപ്പെട്ടത്. ചലച്ചിത്ര നിര്‍മാണ രംഗത്തും അദ്ദേഹം തന്റെ കയ്യൊപ്പ് ചാര്‍ത്തി.
പഠനകാലത്തുതന്നെ സാഹിത്യ കലാരംഗത്തോടുള്ള അഭിനിവേശം മൂത്താണ് ചെന്നൈയിലേക്ക് വണ്ടികയറി മദ്രാസ് സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ നിന്ന് ചിത്രകലയില്‍ ഡിപ്ലോമ നേടിയത്. ചന്ദ്രിക പത്രാധിപരായിരുന്ന സി.എച്ചുമായും പ്രഥമപത്രാധിപര്‍ പി.എ മുഹമ്മദ്‌കോയയുമായും അടുത്തബന്ധം പുലര്‍ത്തിയ ശശിയുടെ കഥ, കവിതാരചനകളധികവും വെളിച്ചം കണ്ടത് ചന്ദ്രികയിലൂടെയായിരുന്നു. ആലപ്പി ശരീഫുമായുള്ള അടുപ്പം ചന്ദ്രിക ആഴ്ചപ്പതിപ്പില്‍ അദ്ദേഹത്തിന്റെ കഥകള്‍ക്ക് ചിത്രം വരക്കുന്നതിലേക്കും പിന്നീട് സിനിമാമേഖലയിലേക്കും ചേക്കേറുന്നതിന് കാരണഭൂതമായി. വൈക്കം മുഹമ്മദ്ബഷീര്‍, എം.ടി മുതലായ സാഹിത്യപുംഗവന്മാരോട് അടുത്തുനിന്ന് വെള്ളിത്തിരയുടെ മായിക ലോകത്തേക്ക് പിച്ചവെച്ച ശശി തന്റേതായ ഇടം മലയാള സിനിമയില്‍ നേടിയെടുത്തത് കഠിനപ്രയത്‌നവും ഉടവുതട്ടാത്ത അറിവും ആത്മാര്‍ത്ഥമായ കലാസപര്യയും കൊണ്ടായിരുന്നു. പരന്ന വായനയായിരുന്നു അദ്ദേഹത്തിന്റെ കലാലോകത്തെ കൈമുതല്‍. കഥാകൃത്ത് ടി. ദാമോദരനുമൊത്താണ് അദ്ദേഹം അധികം സിനിമകളും ചെയ്തത്. 1968ല്‍ കളിയല്ല കല്യാണം എന്ന സിനിമയില്‍ കലാസംവിധായകനായി തുടങ്ങിയ ആ കലായാനം പിന്നീട് മലയാളിയുടെ മനോമുകുരങ്ങളെ കോരിത്തരിപ്പിച്ച നൂറ്റമ്പതോളം സിനിമകളിലേക്ക് വര്‍ണതിരശ്ശീല കണക്കെ ഉയര്‍ന്നുപൊങ്ങി. ആര്‍ട്, വാണിജ്യം എന്നീ സിനിമാവേര്‍തിരിവുകളെ തൃണവല്‍ഗണിക്കുന്നതായിരുന്നു ആരൂഢം, ദേവാസുരം പോലുള്ള ശശിയുടെ കലാകയ്യൊപ്പ് പതിഞ്ഞ സിനിമകള്‍. നിരവധി ദേശീയസംസ്ഥാന ബഹുമതികള്‍ തേടിയെത്തി. എന്നിട്ടും മലയാളി ഈ കലാകാരന് അര്‍ഹമായ അംഗീകാരം നല്‍കിയില്ല എന്ന പരാതി നിലനില്‍ക്കുന്നു. ജീവിതസായാഹ്നത്തില്‍ ഒരു സിനിമ കൂടി എടുക്കണമെന്ന മോഹം സാക്ഷാല്‍കരിക്കപ്പെടാതെയാണ് വിടവാങ്ങേണ്ടിവന്നിരിക്കുന്നത് എന്നത് ഒരിക്കലും അടങ്ങാത്ത അര്‍പ്പിതമനസ്സിനെയാണ് പ്രതിഫലിപ്പിക്കുന്നത്. മലയാള സിനിമയുടെ അപചയത്തെക്കുറിച്ച് വേവലാതിപ്പെടുന്ന ഇക്കാലത്ത് ഐ.വി ശശി എന്ന സകലകലാവല്ലഭന്റെ അനുപമമായ രീതിയും സംഭാവനകളും വെള്ളിത്തിരയിലെന്ന പോലെ തേജസ്സുറ്റതാകുന്നു.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.