Connect with us

Video Stories

പിന്‍വിളി വിളിക്കാതെ

Published

on

എന്റേത് തോറ്റ തലമുറയാണ്. സ്വപ്‌നങ്ങള്‍ തകര്‍ന്നവരുടെ, ആശകള്‍ കരിഞ്ഞവരുടെ തലമുറ. ആ തലമുറയെ നിങ്ങള്‍ക്ക് മനസ്സിലാകില്ല എന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാട് പുതിയ തലമുറയോട് പറയുന്നുന്നുണ്ട്. ഏറ്റവും ഒടുവില്‍ മലയാള ഭാഷാപഠനവുമായി ബന്ധപ്പെട്ട് അദ്ദേഹം പറഞ്ഞതും മറ്റൊന്നല്ല.
സഫലമാകാതെ പോയ ആദ്യ പ്രണയത്തിന് സമര്‍പ്പിച്ചതാണ് ചുള്ളിക്കാടിന്റെ പ്രഥമ കവിത ‘യാത്രാമൊഴി’. ദുഃഖമാണെങ്കിലും നിന്നെക്കുറിച്ചുള്ള ദുഃഖമെന്താനന്ദമാണെനിക്കോമനേ, എന്നെന്നുമെന്‍ പാനപാത്രം നിറയ്ക്കട്ടെ നിന്നസാന്നിധ്യം പകരുന്ന വേദന എന്ന് പാടി നടക്കാത്തവരില്ല ഒരു കാലത്ത് കാമ്പസുകളില്‍. ഭഗ്നപ്രണയത്തിന്റെ സൗന്ദര്യം ഇത്രമേല്‍ തീവ്രമായി അനുഭവിപ്പിച്ച കവിതകള്‍ അധികമില്ലെന്നതുകൊണ്ട് തന്നെ ആത്മാര്‍ഥമായി ജീവിതത്തെയും പ്രണയത്തെയും കണ്ട തലമുറ പാടി നടന്നത് താരുണ്യം വിട്ടിട്ടില്ലാത്ത പ്രായത്തില്‍ ബാലചന്ദ്രന്‍ എഴുതിയ കവിതകളായിരുന്നു. ചോര ചാറിച്ചുവപ്പിച്ച പനിനീര്‍ പൂക്കളും പ്രാണന്റെ പിന്നില്‍ കുറിച്ചിട്ട വാക്കുകളും തുടിക്കുന്ന തന്ത്രികളും അറിയാതെ പോയ ലോകത്തെക്കുറിച്ച് ചുള്ളിക്കാട് നാടലഞ്ഞ് പാടിയപ്പോള്‍ വരവേറ്റ പലര്‍ക്കും പ്രൈംടൈം സീരിയലിലെയും മൂന്നാംകിട സിനിമകളിലെയും വേഷപ്പകര്‍ച്ചകളെ സ്വീകരിക്കാനായില്ല.
അച്ഛന്റെ കാര്‍ക്കശ്യത്തിന് സലാം പറഞ്ഞ് തെരുവില്‍ അലഞ്ഞപ്പോഴും ആഗ്നേയ ദ്യുതി സൂക്ഷിച്ച ബാലചന്ദ്രന്‍ തനിക്ക് ശരിയെന്ന് തോന്നിയ ജീവിതം ജീവിക്കുകയാണ്. രാഷ്ട്രീയവും കലയും കവിതയും മദ്യവുമെല്ലാം കലര്‍ന്ന മഹാരാജാസിലെ കട്ട പ്രണയ പരിസരത്തുനിന്ന് പി.എസ്.സി എഴുതി ജയിച്ച് ട്രഷറി വകുപ്പില്‍ ഉദ്യോഗസ്ഥനാകാനും വിജയ ലക്ഷ്മിയുടെ ഭര്‍ത്താവാകാനും അപ്പുവിന്റെ അച്ഛനാകാനും കഴിഞ്ഞു. മാധവിക്കുട്ടിയുടൈ മതംമാറ്റം വിവാദമായപ്പോള്‍ ബാലചന്ദ്രന്‍ ബുദ്ധമതം സ്വീകരിച്ചു. മലയാള ഭാഷാപഠനത്തോട് കേരളീയ സമൂഹം പുലര്‍ത്തുന്ന നിസ്സംഗതയോട് ഇപ്പോള്‍ നടത്തിയ പ്രതികരണം വിവാദമാകാതിരുന്നില്ല. ചിലര്‍ അധ്യാപകരെ തെരഞ്ഞെടുക്കുന്ന സമ്പ്രദായത്തോടുള്ള പ്രതികരണമായെടുത്തു, ചിലര്‍ ഭാഷാപഠനത്തില്‍ അക്ഷരങ്ങള്‍ ഉറപ്പിക്കേണ്ടതില്ല എന്ന ശൈലിയോടുള്ള എതിര്‍പായി കണ്ടു, ചിലര്‍ അതിനെ അധ്യാപകരെ അപമാനിക്കലായി ഗണിച്ചു…
കാലടി സംസ്‌കൃത സര്‍വകലാശാലയിലെ മലയാളം ഗവേഷണ വിദ്യാര്‍ഥി ‘ആനന്തധാര’ ചൊല്ലാമോ എന്ന് ചോദിച്ചിടത്തുനിന്നാണ് ചുള്ളിക്കാട് തുടങ്ങിയത്. മറ്റൊരു ഗവേഷക വിദ്യാര്‍ഥി അയച്ചുകൊടുത്ത അഭിമുഖ ചോദ്യങ്ങളിലെ അക്ഷരപ്പിശാചുക്കളും ചൊടിപ്പിച്ചു. ഇങ്ങനെയെങ്കില്‍ അക്ഷരമുറപ്പിക്കാത്ത ഈ പഠന സമ്പ്രദായത്തില്‍ എന്റെ കവിതകള്‍ വേണ്ടെന്ന് അദ്ദേഹം പറഞ്ഞു. അക്ഷരത്തെറ്റുകള്‍ ഗൗനിക്കേണ്ടതില്ലെന്ന വിധത്തിലൊരു പഠനരീതി തൊണ്ണൂറുകളില്‍ കേരളത്തിലെ വിദ്യാലയങ്ങളില്‍ നടപ്പില്‍ വന്നിട്ടുണ്ട്. വ്യാകരണവും അക്ഷരങ്ങളും പ്രയോഗ മധ്യേ ശരിയായിക്കൊള്ളുമെന്ന തത്വത്തെ പ്രതിയാണ് ഇത് വന്നത്. അന്ന് സ്‌കൂള്‍ വിദ്യാഭ്യാസം പിന്നിട്ട ആദ്യത്തെ തലമുറയായിരിക്കണം ഇപ്പോള്‍ ഗവേഷകരായി വന്നിട്ടുണ്ടാവുക. അങ്ങനെത്തന്നെയാണ് ഇംഗ്ലീഷ് പഠനവും നടത്തിയതെങ്കിലും മലയാളത്തിലാണ് ‘അക്ഷരത്തെറ്റുകള്‍’ ക്ഷന്തവ്യമല്ലാത്തവിധം വളര്‍ന്നുവന്നിരിക്കുന്നത്. സ്വന്തം ഭാഷയോട് മലയാളി പുലര്‍ത്തുന്ന ഉദാസീനത ഇതിന് കാരണമായിട്ടുണ്ട്. ഡി.പി.ഇ.പി., ഗ്രേഡിങ് എന്നൊക്കെ പേരിട്ട പഠന രീതിക്ക് നേരെ ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതാണ്. ഈയിടെ എന്‍. ശശിധരന്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയ കളിയെഴുത്ത് എന്ന കഥ പ്രത്യക്ഷത്തില്‍ ഈ പഠനരീതിയോടുള്ള എതിര്‍പ്പായിരുന്നു.
ക്ഷരം ഇല്ലാത്തതെന്ന രീതിയിലാണ് അക്ഷരം എന്ന് പേരുണ്ടായതെങ്കിലും അക്ഷരത്തിന് ഇന്ന് പഴയ കാലത്തെ പ്രാധാന്യം അറിവിന്റെ ഉല്പാദനത്തിലില്ല. എഴുതപ്പെട്ടതും അച്ചടിക്കപ്പെട്ടതുമാണ് അറിവിന് ആധാരമെന്ന സ്ഥിതി മാറി പകരം കാഴ്ച വന്നതുകൊണ്ടു തന്നെ അക്ഷരത്തിന് പഴയ ഗരിമ പുതിയ തലമുറക്ക് മുമ്പിലില്ല. അക്ഷരത്തിന് വിശുദ്ധി കല്പിക്കാത്തത് അതുകൊണ്ടാവണം. പണ്ടേ ശുദ്ധ ഉച്ചാരണവും എഴുത്തും വരേണ്യതയുടെ ഭാഗമായിരുന്നു. സംസ്‌കൃത പദ ബഹുലത കാവ്യശീലമാക്കിയ ചുള്ളിക്കാടിന് ‘ആനന്ദധാര’യെ ‘ആനന്തദാര’യാക്കാനാവില്ല. കാര്യം മനസ്സിലാകുന്നുണ്ടല്ലോ എന്ന് പുതുതലമുറ ന്യായീകരിക്കുമിവിടെ. ഭൂതായനം, ജീവിത തമോ വൃക്ഷം, ദിഗംബരജ്വലനം തുടങ്ങി അതുവരെയില്ലാത്ത പദച്ചേര്‍ച്ചകളുടെ ആഘോഷം കവിതയില്‍ കൊണ്ടുവന്ന ചുള്ളിക്കാട് പലപ്പോഴും ഭാഷയെ വരേണ്യമാക്കിത്തീര്‍ത്തിരുന്നു.
എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂരില്‍ നന്ത്യാട്ട് കുന്നത്ത് ചുള്ളിക്കാട് കുടുംബത്തില്‍ കോള്‍കൊണ്ട കര്‍ക്കിടക രാത്രിയിലായിരുന്നു- 1957 ജൂലൈ 30- ബാലചന്ദ്രന്റെ ജനനം. മോഹന്‍ലാലും മമ്മൂട്ടിയും താരമാകുന്നതിന് മുമ്പ് താരമായ ചുള്ളിക്കാടിന് ഇപ്പോള്‍ ഷഷ്ഠിയായതേയുള്ളൂ. കുരുത്തക്കേട് കാട്ടി സ്‌കൂളില്‍നിന്ന് പുറത്തായി സ്‌കൂള്‍ മാറേണ്ടിവന്ന ബാലചന്ദ്രന്‍ മഹാരാജാസില്‍ നിന്നാണ് ഇംഗ്ലീഷില്‍ ബിരുദമെടുത്തത്. അന്നേ കവിയായിരുന്നു. പത്രാധിപരായിരുന്ന സി.പി ശ്രീധരന്‍ ആവശ്യപ്പെട്ടതനുസരിച്ച് വീക്ഷണത്തില്‍ ജോലി നോക്കി. ആത്മഹത്യക്കും കൊലക്കുമിടയിലൂടെ ആര്‍ത്തനാദം പോലെ പാഞ്ഞ ആ ജീവിതം കുറേകാലം കവിതകള്‍ പാടി. സിനിമയില്‍ നടിച്ചു. കഥകള്‍ പറഞ്ഞു. അരവിന്ദന്റെ പോക്കുവെയിലിലെ നായകനായി. സിനിമയില്‍ പാട്ടുകാരനും ഗാനരചയിതാവും കഥാകാരനുമൊക്കെയായി. ജാലകം എന്ന സിനിമക്ക് കഥയും തിരക്കഥയും സംഭാഷണവും തയ്യാറാക്കിയത് ബാലചന്ദ്രന്‍ ആണ്. എഴുതിയ കവിതയുടെ പേരില്‍ പുരസ്‌കാരം വാങ്ങില്ലെന്ന് തീര്‍ച്ചപ്പെടുത്തിയ ചുള്ളിക്കാടിന്റെ വാക്കുകള്‍ ‘വിദ്യാഭ്യാസ’ത്തിന് ശ്രദ്ധിക്കാതെ വയ്യ.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.