Video Stories
ആണവ നിര്‍വ്യാപനമല്ല നിരോധനമാണ് അനിവാര്യം
![](https://demo.chandrikadaily.com/wp-content/uploads/2017/08/ARTI-696x351-1.jpg)
കെ. മൊയ്തീന്‍കോയ
ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ് വര്‍ഷിച്ചതിലൂടെ അമേരിക്ക നടത്തിയ കൊടും ക്രൂരതക്ക് മാപ്പ് അര്‍ഹിക്കുന്നില്ല. ലക്ഷങ്ങള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട മഹാദുരന്തത്തിന് 72 വര്‍ഷം പിന്നിടുമ്പോഴും ആണവായുധം നിരോധിക്കാന്‍ കഴിയാതെ ലോക സമൂഹം നിസ്സംഗരാണ്. ഏറ്റവും ഒടുവില്‍ ഉത്തരകൊറിയ ഉയര്‍ത്തുന്ന ആണവ ഭീഷണിക്ക് മുന്നില്‍ ഉല്‍കണ്ഠാകുലരാണ് വന്‍ശക്തി രാഷ്ട്രങ്ങള്‍ പോലും. 1945 ആഗസ്റ്റ് 6-ന് ഹിരോഷിമയിലും 9-ന് നാഗസാക്കിയിലും അണുബോംബ് വര്‍ഷിച്ചപ്പോള്‍ വെന്തെരിഞ്ഞത് ലക്ഷങ്ങള്‍. തല്‍ക്ഷണം ജീവന്‍ നഷ്ടപ്പെട്ടവരേക്കാള്‍ പതിന്മടങ്ങാണ് പിന്നീടുള്ള ദുരന്തം.
രണ്ടാം ലോക യുദ്ധത്തില്‍ എതിര്‍പക്ഷത്തുണ്ടായിരുന്ന നാസി ജര്‍മ്മനിക്കും ഇറ്റലിക്കും ജപ്പാനുമെതിരെ അമേരിക്കയും സഖ്യരാഷ്ട്രങ്ങളും കാണിച്ച ക്രൂരതക്ക് ഇന്നും സമാനതകളില്ല. അമേരിക്കയും ബ്രിട്ടനുമാണ് ആണവായുധം ഉപയോഗിക്കാന്‍ തീരുമാനം എടുത്തതെങ്കിലും സഖ്യരാഷ്ട്രങ്ങള്‍ എന്ന നിലയില്‍ റഷ്യയും ഫ്രാന്‍സും ചൈനയും ഇതില്‍ പങ്കാളികളാണ്. 1945 ജൂലൈ 23ന് സോവിയറ്റ് റഷ്യയുടെ പ്രസിഡണ്ട് ജോസഫ് സ്റ്റാലിനും അമേരിക്കന്‍ പ്രസിഡണ്ട് ഹാരി ട്രൂമാനും കൂടിക്കാഴ്ച നടത്തിയാണ് പദ്ധതിക്ക് അന്തിമരൂപം നല്‍കിയത്. ഈ പാപത്തില്‍ കമ്മ്യൂണിസ്റ്റ് പങ്കാളിത്തം അനിഷേധ്യമാണ്. ലോക ചരിത്രത്തില്‍ ആദ്യത്തെ അണുബോംബ് വര്‍ഷം. ജപ്പാനിലെ ഏഴാമത്തെ വലിയ നഗരമായ ഹിരോഷിമയിലാണ് ആദ്യ ബോംബിട്ടത്. മൂന്ന് ദിവസം കഴിഞ്ഞ് നാഗസാക്കിയിലും.’ലിറ്റില്‍ ബോംബ്’ എന്ന് അറിയപ്പെട്ട ബോംബ് സൃഷ്ടിച്ച ഭീകരാവസ്ഥ മനസ്സിലാക്കിയ ശേഷം നാഗസാക്കിയിലും ബോംബ് വര്‍ഷിക്കാന്‍ തീരുമാനമെടുത്ത ട്രൂമാനെ പോലൊരു കൊടുംഭീകരന്‍ ചരിത്രത്തില്‍ അത്യപൂര്‍വമാണ്. നാഗസാക്കിയിലെ ബോംബ് ‘ഫാറ്റ്മാന്‍’ എന്നാണ് അറിയപ്പെടുന്നത്. വന്‍ ദുരന്തത്തില്‍ തകര്‍ന്നടിഞ്ഞ ജപ്പാന്‍ 1945 ആഗസ്റ്റ് 15ന് സഖ്യരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ കീഴടങ്ങിയതോടെ യുദ്ധത്തിനും വിരാമമായി.
ഹിരോഷിമ-നാഗസാക്കി ദുരന്തത്തെ അതിജീവിക്കാനുള്ള മുന്നേറ്റത്തിലാണെങ്കിലും ജപ്പാന്‍ വന്‍ ദുരന്തത്തില്‍ നിന്നും സമ്പൂര്‍ണമായും കരകയറിയിട്ടില്ല. 15,000ത്തോളം ആണവായുധങ്ങള്‍ ഏതാനും രാജ്യങ്ങളുടെ വശമുണ്ട്. ഇവയില്‍ മുന്നില്‍ അമേരിക്ക തന്നെ. ബ്രിട്ടന്‍, റഷ്യ, ചൈന, ഫ്രാന്‍സ്, ഇസ്രാഈല്‍, ഇന്ത്യ, പാക്കിസ്താന്‍, ഉത്തരകൊറിയ എന്നിവയും ആണവശക്തികളായി അറിയപ്പെടുന്നു. ഇസ്രാഈലിന്റെ വശം നൂറിലേറെ ബോംബുകളുണ്ട്. രണ്ടാം ലോക യുദ്ധത്തിന് ശേഷം ലോകരാഷ്ട്രീയത്തില്‍ എമ്പാടും മാറ്റം വന്നു. ഇത്രയും വലിയ ദുരന്തത്തിന് കാരണക്കാരായ അമേരിക്കയുമായി സൗഹൃദത്തിന് ജപ്പാന്‍ തയാറായത് വാണിജ്യ താല്‍പര്യം കൊണ്ടാണത്രെ. അമേരിക്കയോടൊപ്പം രണ്ടാം ലോക യുദ്ധത്തില്‍ സഖ്യകക്ഷിയായിരുന്ന സോവിയറ്റ് റഷ്യയും ചൈനയും മാറി സോഷ്യലിസ്റ്റ് ചേരിയായി. അടുത്തത് ശീതയുദ്ധത്തിന്റെ കാലഘട്ടമായിരുന്നു. സോവിയറ്റ് റഷ്യ ശിഥിലമാകുകയും കിഴക്കന്‍ യൂറോപ്പിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ തകര്‍ന്നടിയുകയും ചെയ്തതോടെ ലോക ക്രമത്തില്‍ ഒരിക്കല്‍കൂടി സമൂല മാറ്റം സംഭവിച്ചു. അതേസമയം, ആണവായുധ നിരായുധീകരണ കാര്യത്തില്‍ വലിയ മാറ്റം പ്രകടമായില്ല. ആണവ നിര്‍വ്യാപന കരാറില്‍ ഇന്ത്യയും പാക്കിസ്താനും ഇസ്രാഈലും ഒപ്പ്‌വെക്കാന്‍ തയാറായില്ല. നിര്‍വ്യാപനമല്ല, ആണവായുധങ്ങള്‍ ഒന്നടങ്കം നശിപ്പിക്കുകയാണ് വേണ്ടതെന്ന നിലപാടിലാണ് നമ്മുടെ രാജ്യം. അതില്‍ തെറ്റ് കാണാനാവില്ല. കൈവശമുള്ള ആണവായുധങ്ങള്‍ നശിപ്പിക്കാന്‍ വന്‍ശക്തി രാഷ്ട്രങ്ങള്‍ തയാറായിട്ടില്ല. യു.എന്‍ രക്ഷാസമിതി മുമ്പാകെ ജപ്പാന്‍ അവതരിപ്പിച്ച പ്രമേയത്തിന് പിന്തുണ നല്‍കാനും അവരില്ല. അതേസമയം, ആണവായുധം ഇല്ലാത്ത രാഷ്ട്രങ്ങള്‍ ആണവ നിരോധന കരാറിനെ അംഗീകരിക്കുന്നുണ്ട്. എന്നാല്‍ പുതുതായി ഏതെങ്കിലും രാഷ്ട്രം ആണവശേഷി കൈവരിക്കുന്നതിനെ ആണവ രാഷ്ട്രങ്ങള്‍ എതിര്‍ക്കുന്നത് ഇരട്ടത്താപ്പാണ്. ഇറാന്‍ ആണവശേഷി സമ്പാദിക്കുന്നതിന് എതിരെ പഞ്ചമഹാശക്തികളും ജര്‍മ്മനിയും സംയുക്തമായി നടത്തിയ ശ്രമം ആറ് വര്‍ഷം നീണ്ട ചര്‍ച്ചക്ക് ശേഷമാണ് വിജയത്തിലെത്തിയത്. സമ്പുഷ്ട യുറേനിയം നേടുന്നതില്‍ നിന്ന് ഇറാന്‍ പിറകോട്ട് പോകുകയും വന്‍ ശക്തികള്‍ അവരുമായി കരാറില്‍ ഏര്‍പ്പെടുകയും ചെയ്തതാണെങ്കിലും ബറാക് ഒബാമ ഭരണകൂടത്തിന്റെ നിലപാടില്‍ നിന്ന് അമേരിക്ക പിന്മാറുകയാണിപ്പോള്‍. ആണവ കരാറ് വഴി ഇറാന് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ലഭ്യമാകാതെ പോകുന്നത് പ്രത്യാഘാതങ്ങള്‍ ക്ഷണിച്ച് വരുത്തുമെന്നതില്‍ സംശയമില്ല.
ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം ഇറാന് എതിരെ കടുത്ത സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്താനാണ് നീങ്ങുന്നത്. റഷ്യ, ഉത്തരകൊറിയ എന്നീ രാഷ്ട്രങ്ങള്‍ക്കൊപ്പം സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുന്ന മൂന്നാമത്തെ രാഷ്ട്രം ഇറാനാണ്. അതേസമയം, ആണവ-മിസൈല്‍ പരീക്ഷണം നിരന്തരമായി നടത്തുന്ന ഉത്തരകൊറിയയെ തടയാന്‍ ആര്‍ക്കും കഴിയുന്നില്ല. ഭീഷണിയുടെയും മുന്നറിയിപ്പിന്റെയും സൗഹൃദത്തിന്റെയും സ്വരത്തില്‍ അമേരിക്ക ദിനംപ്രതി മാറി മാറി പ്രസ്താവനയിറക്കുന്നുണ്ടെങ്കിലും ഉത്തരകൊറിയയെ മെരുക്കാനാവുന്നില്ല. ഉത്തരകൊറിയയുമായി അടുത്ത സൗഹൃദമുള്ള ചൈനയുടെയും റഷ്യയുടെയും പിന്തുണയോടെ യു.എന്‍ രക്ഷാസമിതി ഏകകണ്ഠമായി കൊറിയക്കെതിരെ പുതിയ ഉപരോധ പ്രമേയം അംഗീകരിച്ചിട്ടുണ്ടെങ്കിലും വിലപ്പോകാനിടയില്ല. ഉത്തരകൊറിയക്ക് 300 ഡോളര്‍ വരുമാനം ലഭിക്കുന്ന ഉത്പന്നങ്ങളുടെ കയറ്റുമതി നിരോധിക്കാനാണ് യു.എന്‍ ലക്ഷ്യമിടുന്നത്. അമേരിക്കയെ അക്രമിക്കാന്‍ ശേഷിയുള്ള ഭൂഖണ്ഡാന്തര മിസൈല്‍ ഉത്തരകൊറിയ കഴിഞ്ഞ മാസം പരീക്ഷിച്ചു. അമേരിക്കയെ ആശങ്കയിലാക്കി പരീക്ഷണത്തിന് ശേഷം ട്രംപ് ഭരണകൂടം നിലപാടില്‍ മയം വരുത്തിയിട്ടുണ്ട്. അക്രമിക്കാന്‍ ഉദ്ദേശമില്ലെന്നും ചര്‍ച്ചക്ക് തയാറാണെന്നും സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ വ്യക്തമാക്കുന്നു. ഉത്തര കൊറിയയെ ശത്രുവായി കാണുന്നില്ലെന്നും ടില്ലേഴ്‌സണിന്റെ പ്രസ്താവനയില്‍ നല്‍കുന്ന സൂചനയും നിലപാട് മാറ്റം തന്നെ. എന്നാല്‍ ഭരണകൂടം മാറുന്നതിനനുസരിച്ച് നിലപാടില്‍ മാറ്റം വരുത്തുന്ന അമേരിക്കയെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നാണ് ഉത്തരകൊറിയയുടെ പ്രതികരണം. ഇറാന്‍ ആണവ കരാറില്‍ നിന്നും കാലാവസ്ഥ ഉടമ്പടിയില്‍ നിന്നുമുള്ള പിന്മാറ്റം കൊറിയന്‍ രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ഹിരോഷിമയും നാഗസാക്കിയും പ്രതിവര്‍ഷം അനുസ്മരിക്കാനും ആചരിക്കാനും മാത്രമുള്ളതായിക്കൂട. ആണവ ദുരന്തത്തിന്റെ ഭയാനക സ്മരണ ഇനിയുമൊരു ദുരന്തത്തിലേക്ക് പോകാതിരിക്കാനാകണം. ആണവ നിര്‍വ്യാപനമല്ല, നിരോധനം തന്നെയാവണമെന്നാണ് ലോകം ആഗ്രഹിക്കുന്നത്
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
![](https://demo.chandrikadaily.com/wp-content/uploads/2022/06/ct.jpg)
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
![](https://demo.chandrikadaily.com/wp-content/uploads/2022/04/IMG-20220416-WA0002.jpg)
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
![](https://demo.chandrikadaily.com/wp-content/uploads/2022/04/GridArt_20220411_104258224.png)
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture7 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture7 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ