Connect with us

Video Stories

ശ്രീലങ്കയിലെ അനിശ്ചിതത്വം

Published

on

ശ്രീലങ്കയില്‍ വെള്ളിയാഴ്ച പ്രസിഡന്റ് മൈത്രിപാല സിരിസേന പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയെയും അദ്ദേഹത്തിന്റെ മന്ത്രിസഭയെയും പുറത്താക്കിയത് ആ രാജ്യത്തിനകത്ത് വലിയ കോളിളക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്. മുന്‍പ്രസിഡന്റ് മഹാന്ദ്ര രാജപക്‌സെയെ പകരം പ്രധാനമന്ത്രിയായി അവരോധിച്ച സിരിസേനയുടെ നടപടി വഴി ഉണ്ടായിട്ടുള്ള ശ്രീലങ്കയിലെ അരക്ഷിതാവസ്ഥയും അരാജകത്വവും ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന നിലക്ക് അയല്‍ രാജ്യമായ ഇന്ത്യക്ക് കൈയും കെട്ടി നോക്കിയിരിക്കാന്‍ കഴിയാത്തതാണ്. ഞായറാഴ്ച രാജപക്‌സെയെ അനുകൂലിക്കുന്നവര്‍ മന്ത്രി അര്‍ജുനരണതുംഗെയുടെ ഓഫീസിലേക്ക് അതിക്രമിച്ചുകയറാന്‍ ശ്രമിച്ചതിനെതുടര്‍ന്നുണ്ടായ വെടിവെപ്പില്‍ ഒരാള്‍ മരിക്കുകയും രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഞായറാഴ്ച രാവിലെ എട്ടു മണിയോടെ പ്രധാനമന്ത്രിയുടെ ഓഫീസായ ടെമ്പിള്‍ട്രീസ് ഒഴിയണമെന്ന രാജപക്‌സെയുടെ താക്കീതാണ് സംഘട്ടനത്തിന് കാരണമായത്. കൊളംബോയിലെ #വര്‍റോഡിലെ പ്രധാനമന്ത്രിയുടെ ഓഫീസ് കയ്യേറിയിരിക്കുകയാണ് ഇപ്പോള്‍ രാജപക്‌സെയും അനുകൂലികളും. രണതുംഗെയെ ഇന്നലെ പൊലീസ് അറസ്റ്റുചെയ്തത് ഭരണം രാജപക്‌സെയുടെ പിടിയിലമര്‍ന്നുവെന്നതിന്റെ തെളിവാണ്. രണ്ടു പ്രധാനമന്ത്രിമാരെ ഒരേസമയം സഹിക്കേണ്ടിവരിക എന്നത് ഒരു ജനതയെ സംബന്ധിച്ച് സ്‌ഫോടനാത്മകമായ സ്ഥിതിവിശേഷം തന്നെയാണ്. സര്‍ക്കാരിന്റെ ഔദ്യോഗിക മാധ്യമമായ സണ്‍ഡേ ഒബ്‌സര്‍വറുള്‍പ്പെടെ രാജപക്‌സെയുടെ വിഭാഗം പിടിച്ചെടുത്തിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
പ്രസിഡന്റും പ്രധാനമന്ത്രിയും തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടെന്ന വാര്‍ത്തകള്‍ കുറച്ചുനാളുകളായി ശ്രീലങ്കയില്‍നിന്ന് വരുന്നുണ്ടായിരുന്നെങ്കിലും അധികാരം തീരാന്‍ രണ്ടു വര്‍ഷം മാത്രം കഷ്ടിച്ച് ബാക്കിയിരിക്കെ പൊടുന്നനെ കൈവിട്ടൊരുകളിക്ക് സിരിസേന മുതിരുമെന്ന് അധികമാരും നിനച്ചിരുന്നില്ല. പ്രസിഡന്റിന് പ്രധാനമന്ത്രിയെ പിരിച്ചുവിടാന്‍ വ്യവസ്ഥയുണ്ടെങ്കിലും അതിന് മതിയായ കാരണം ഉണ്ടായിരിക്കണമെന്നാണ് ജനാധിപത്യത്തിലെ ചട്ടം. പ്രധാനമന്ത്രിക്ക് ഭൂരിപക്ഷം നഷ്ടപ്പെടുകയോ അദ്ദേഹം പാര്‍ലമെന്റംഗമല്ലാതാകുകയോ രാജിവെക്കുകയോ ചെയ്യുമ്പോഴേ അത് നടപ്പാക്കാനാകൂ. എന്നാല്‍ ഇതൊന്നും സിരിസേന പാലിച്ചിട്ടില്ലെന്നാണ് വസ്തുത. പ്രധാനമന്ത്രിയെ പുറത്താക്കിയതു കൂടാതെ നവംബര്‍ 16 വരെ പാര്‍ലമെന്റ് സസ്‌പെന്റ് ചെയ്തതും ചോദ്യം ചെയ്യപ്പെടുന്നതാണ്. ഇത് രാജപക്‌സെക്ക് ഭൂരിപക്ഷം ഉണ്ടാക്കാന്‍ കഴിയില്ലെന്നതിന്റെ സൂചനകൂടിയാണ്. അഥവാ അതിനകം ചാക്കിട്ടുപിടിച്ചും മറ്റും സര്‍ക്കാരിന് ഭൂരിപക്ഷം ഉണ്ടാക്കാന്‍ രാജപക്‌സെയും സിരിസേനയും ശ്രമിച്ചാലും അത് രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന ജനത അംഗീകരിക്കുമോ എന്ന ചോദ്യവും ബാക്കിനില്‍ക്കുകയാണ്. പാര്‍ലമെന്ററി പിരിച്ചുവിട്ട നടപടിക്കെതിരെ സ്പീക്കര്‍ രംഗത്തുവന്നിട്ടുണ്ട്. ദൂരവ്യാപകമായ ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നാണ് സ്പീക്കര്‍ മുന്നറിയിപ്പ് നല്‍കുന്നത്. സിരിസേനയുടെയും രാജപക്‌സെയുടെയും പാര്‍ട്ടികള്‍ ഒത്തുചേര്‍ന്നാല്‍ പാര്‍ലമെന്റില്‍ അവര്‍ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കുമോ എന്ന സംശയം പലരും ഉയര്‍ത്തുന്നുണ്ട്.
2015ല്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ രാജപക്‌സെക്കെതിരെ വലിയ പ്രചാരണമാണ് സിരിസേനയും റനിലും ചേര്‍ന്ന് നടത്തിയത്. 2015 ജനുവരി എട്ടിന് സംയുക്ത പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായാണ് മൈത്രിപാല സിരിസേന തെരഞ്ഞെടുക്കപ്പെട്ടത്. 225 അംഗ പാര്‍ലമെന്റില്‍ പ്രതിപക്ഷ സഖ്യത്തിന് 51.28 ശതമാനം വോട്ട് ലഭിച്ചതുവഴി രാജപക്‌സെയുടെ സ്വേച്ഛാധിപത്യഭരണത്തെ തൂത്തെറിയാന്‍ ഇവര്‍ക്കായി. അന്ന് സിരിസേനയുടെ പാര്‍ട്ടി ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പാണ് ഇപ്പോള്‍ തീര്‍ത്തും ജനാധിപത്യ വിരുദ്ധമായി ലംഘിച്ചിരിക്കുന്നത്. തമിഴരും മുസ്‌ലിംകളും ഉള്‍പ്പെടെ വലിയൊരു ജനസമൂഹം തന്നിലേല്‍പിച്ച വിശ്വാസ്യതയാണ് സിരിസേന നഗ്നമായി തള്ളിക്കളഞ്ഞിരിക്കുന്നത്. രാജപക്‌സെയുടെ ഗൂഢനീക്കങ്ങളും മറ്റും അധികാരകൊത്തളങ്ങളില്‍ സിരിസേനയുടെ നടപടിക്ക് പ്രേരകമായിട്ടുണ്ടായിരിക്കാമെങ്കിലും മൂന്നു പതിറ്റാണ്ടുനീണ്ട ആഭ്യന്തര യുദ്ധവും ഒന്നര പതിറ്റാണ്ടുനീണ്ട രാജപക്‌സെയുടെ തേര്‍വാഴ്ചയും സൃഷ്ടിച്ച കെടുതികളില്‍നിന്ന് തലയൂരാന്‍ കഴിഞ്ഞിട്ടില്ലാത്ത കൊച്ചുരാജ്യത്തിന് പുതിയ രാഷ്ട്രീയ നാടകങ്ങള്‍ അതിന്റെ നിലനില്‍പിനെതന്നെ ചോദ്യം ചെയ്യുകയാണ്.
അയല്‍ രാജ്യമെന്ന നിലക്കും ശ്രീലങ്കന്‍ ജനസംഖ്യയുടെ 15.4 ശതമാനം തമിഴ്‌ന്യൂനപക്ഷങ്ങള്‍ അധിവസിക്കുന്ന രാജ്യമെന്ന നിലക്കും ഇന്ത്യക്ക് ഇത് മുന്‍കൂട്ടി കാണാന്‍ കഴിയണമായിരുന്നു. അതുണ്ടായില്ലെന്നു മാത്രമല്ല, ദ്വീപ് രാഷ്ട്രത്തില്‍ അനിശ്ചിതത്വം തുടരുകയും വെടിവെപ്പും കൊലപാതകങ്ങളും അരങ്ങുവാഴുമ്പോഴും ഇന്ത്യയുടെ ഭരണാധികാരികള്‍ എന്തുചെയ്യുകയാണെന്നാണ് തമിഴരടക്കമുള്ളവര്‍ ചോദിക്കുന്നത്. ഇരുവിഭാഗത്തെയും പ്രതിനിധീകരിച്ചുകൊണ്ട് പട്ടാളത്തിലെ വിഭാഗങ്ങള്‍ രംഗത്തുവന്നാല്‍ അത് രക്തരൂക്ഷിതമായ കലാപത്തിലേക്കാകും വഴിവെക്കുക. അതിന് ശ്രീലങ്ക സജ്ജമാണോ എന്ന പ്രശ്‌നവും ഉല്‍ഭവിക്കുന്നുണ്ട്. ഇന്ത്യയെ സംബന്ധിച്ച് വലിയ പിന്തുണ ലഭിച്ചില്ലെങ്കിലും ഒരു ഭീഷണിയാകാത്ത ഭരണകൂടമാണ് റനില്‍ വിക്രമസിംഗെയുടേത്. നമുക്ക് ചൈനാഅനുകൂലിയായ രാജപക്‌സെയുടെ അധികാരാരോഹണം വലിയ തലവേദനയാകുമെന്നതില്‍ സംശയമില്ല. ശ്രീലങ്കയിലെ സംഭവവികാസങ്ങളില്‍ ഇടപെടുകയും അവിടെ ജനാധിപത്യം സംരക്ഷിക്കുന്നതിനും തമിഴ്‌ന്യൂനപക്ഷങ്ങളുടെ അവകാശസംരക്ഷണത്തിനും ത്യാഗം ചെയ്ത സര്‍ക്കാരുകളാണ് നമുക്കുള്ളത്. ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് ജീവന്‍പോലും ത്യജിക്കേണ്ടിവന്നത് ശ്രീലങ്കന്‍ തമിഴ്-സിംഹള പ്രശ്‌നത്തില്‍ ഇടപെട്ടതുകൊണ്ടായിരുന്നു. അടുത്തകാലത്തായി അയല്‍ രാജ്യബന്ധങ്ങള്‍ സംരക്ഷിക്കുന്നതില്‍ മോദിസര്‍ക്കാരിന് സംഭവിക്കുന്ന വീഴ്ചകള്‍ രാജ്യത്തിന്റെ ഭദ്രതക്കും മേഖലയിലെ സുരക്ഷിതത്വത്തിനും പോറലേല്‍പിക്കുമെന്ന് നാം തിരിച്ചറിയണം. ദക്ഷിണേഷ്യയില്‍ ഇന്ത്യക്കെതിരെ പുതിയൊരു ശക്തികൂടി ഉയര്‍ന്നുവരാന്‍ ഒരുനിലക്കും ഇടയാകരുത്.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.