Connect with us

Video Stories

പറുദീസയുടെ അനന്തരാവകാശികള്‍

Published

on

എ.എ വഹാബ്

ജീവിത മാര്‍ഗദര്‍ശനത്തിന്റെ വാര്‍ഷിക സ്മരണയായി സത്യവിശ്വാസികള്‍ അനുഷ്ഠിച്ചുവരുന്ന ഉപവാസം അതിന്റെ അവസാന പത്തിലേക്കു കടന്നിരിക്കുന്നു. അനുഗ്രഹത്തിന്റെയും പാപമോചനത്തിന്റെയും ആദ്യ പത്തും മധ്യ പത്തും കഴിഞ്ഞ ശേഷമുള്ള മൂന്നാം പത്തു നാളുകള്‍ നരക വിമോചനത്തിന്റെയും സ്വര്‍ഗ പ്രവേശനത്തിന്റേതുമാണ്. ഏറെ പുണ്യകരമായ നിമിഷങ്ങളും നാളുകളുമാണ് നമ്മിലൂടെ ഇപ്പോള്‍ കടന്നുപോയ്‌ക്കൊണ്ടിരിക്കുന്നത്. നന്മകള്‍ വര്‍ധിപ്പിച്ച് പ്രയോജനപ്രദമായി ഈ ദിനങ്ങള്‍ ഉപയോഗപ്പെടുത്താന്‍ പ്രവാചകന്‍ മുഹമ്മദ് നബി (സ) ഉപദേശിച്ചിട്ടുണ്ട്. ഒടുവിലത്തെ പത്തിലെ ഒറ്റ രാവുകളില്‍ ഒന്നിലാണ് ഖുര്‍ആന്‍ ആദ്യമായി അവതരിപ്പിച്ചത്. പ്രപഞ്ച ചരിത്രത്തില്‍ ഏറ്റവും പ്രാധാന്യമേറിയ ഒരു നാളാണത്. ആയിരം മാസങ്ങളേക്കാള്‍ ശ്രേഷ്ഠം. ആകാ ശം അതിന്റെ കരുണയുടെ കവാടം തുറന്ന് ഭൂമിയെ കെട്ടിപ്പുണര്‍ന്ന നാള്‍. മനുഷ്യവംശത്തിന്റെ നിത്യ സന്തുഷ്ട ജീവിതത്തിന് പറുദീസയിലേക്ക് നയിക്കുന്ന മാര്‍ഗദര്‍ശനം ലഭിച്ച നാള്‍. പറുദീസയുടെ അനന്തരാവകാശികളാകുന്ന സത്യവിശ്വാസികളുടെ സവിശേഷതകളെക്കുറിച്ച് പലയിടത്തും ഖുര്‍ആന്‍ വിശദമായി വിവരിക്കുന്നുണ്ട്. അവ എന്താണെന്നറിഞ്ഞ് നമ്മുടെ നിത്യ ജീവിതവുമായി തട്ടിച്ചുനോക്കി, അതൊക്കെ നമ്മിലുണ്ടോയെന്ന് വിലയിരുത്താന്‍ ഏറ്റവും പറ്റിയ സന്ദര്‍ഭമാണ് ഈ നോമ്പുകാലം.
സത്യവിശ്വാസികള്‍ എന്ന പേരിലുള്ള ഖുര്‍ആനിലെ ഇരുപത്തിമൂന്നാം അധ്യായം ആരംഭിക്കുന്നത് ‘സത്യവിശ്വാസികള്‍ വിജയം പ്രാപിച്ചിരിക്കുന്നു’ എന്നു പറഞ്ഞുകൊണ്ടാണ്. മുഹമ്മദ് നബി (സ)യില്‍ വിശ്വസിച്ചവര്‍ ജീവിതം പാഴാക്കിനഷ്ടപ്പെട്ടവരാണെന്ന് കുബേരന്മാരായ ഖുറൈശികള്‍ പലപ്പോഴും പറയാറുണ്ടായിരുന്നു. അന്നത്തെ മക്കയിലെ കച്ചവടവും പ്രതാപവും ആഭിജാത്യവും സ്വാധീനവും പേരും പെരുമയും ഒക്കെ ഖുറൈശികള്‍ക്കായിരുന്നു. ദരിദ്രരും പാവങ്ങളും പട്ടിണിക്കാരുമായിരുന്നു പ്രവാചകന്റെ അനുയായികള്‍. വിജയത്തിന്റെ മാനദണ്ഡം ഭൗതിക പ്രതാപത്തിലും വസ്തുവകകളിലും കണ്ട ഖുറൈശികള്‍ക്ക് അവരാണ് വിജയികള്‍ എന്ന ധാരണയായിരുന്നു. ജീവിത വിജയത്തെ സംബന്ധിച്ച ആ വീക്ഷണം തെറ്റാണെന്നും യഥാര്‍ത്ഥ വിജയികള്‍ സ്വര്‍ഗാവകാശികളാകുന്ന സത്യവിശ്വാസികളാണെന്നുമുള്ള അല്ലാഹുവിന്റെ സത്യപ്രഖ്യാപനമാണ് ഇവിടെ മുഴങ്ങിക്കേള്‍ക്കുന്നത്.
സമകാലികത്തിലും പഴയ മക്കാ ഖുറൈശികളെപോലെ ചിന്തിക്കുന്ന ആളുകള്‍ നമ്മുടെ ചുറ്റിലുമുണ്ട്. ‘സത്യവിശ്വാസികള്‍ വിജയിച്ചിരിക്കുന്നു. നമസ്‌കാരത്തില്‍ ഭക്തിയുള്ളവര്‍, അനാവശ്യങ്ങളില്‍ നിന്ന് അകന്നുനില്‍ക്കുന്നവര്‍, സക്കാത്ത് നല്‍കുന്നവര്‍, സ്വന്തം ഭാര്യമാരും അടിമ സ്ത്രീകളും അല്ലാത്തവരെ ആഗ്രഹിച്ചുചെന്ന് അതിരുവിടാത്തവര്‍, അന്യ സ്ത്രീകള സമീപിക്കാതെ സൂക്ഷിക്കുന്നതിനാല്‍ ആക്ഷേപിക്കപ്പെടാത്തവര്‍, അമാനത്തുകളും കരാറുകളും പാലിക്കുന്നവര്‍, നമസ്‌കാരത്തില്‍ നിഷ്ഠ പുലര്‍ത്തുന്നവര്‍. ഇവര്‍ തന്നെയാണ് പറുദീസ അവകാശപ്പെടുത്തുന്ന അനന്തരാവകാശികള്‍; അവരതില്‍ നിത്യവാസികളാണ്’ (വിശുദ്ധ ഖുര്‍ആന്‍ 23: 1-11).
സ്വര്‍ഗാവകാശികളുടെ ഒന്നാമത്തെ ഗുണം അവര്‍ തങ്ങളുടെ നമസ്‌കാരത്തില്‍ ‘ഭക്തിയുള്ളവര്‍’ എന്നതാണ്. ‘ഖുശൂഅ്’ എന്ന അറബി പദമാണ് ഇവിടെ പ്രയോഗിച്ചിട്ടുള്ളത്. ഒന്നിന്റെ മുന്നില്‍ കുനിയുക, കീഴ് വണങ്ങുക, ഭക്ത്യാദരങ്ങള്‍ അര്‍പ്പിക്കുക, വിനയവും വിധേയത്വവും പ്രകടിപ്പിക്കുക തുടങ്ങിയവയാണ് ആ പദം കൊണ്ട് അര്‍ത്ഥമാക്കുന്നത്. വിനയത്തില്‍ നിന്നാണ് ഭയഭക്ത്യാദരവുകള്‍ ഉണ്ടാകുക. വിനയമുണ്ടാവാന്‍ വിവരമുണ്ടാകണം. നല്ല വിവരമുണ്ടാകുമ്പോഴേ തനിക്കു ഒന്നും അറിയില്ലെന്ന അറിവ് ഉണ്ടാവുകയുള്ളൂ. അതിന് പ്രപഞ്ച സൃഷ്ടിപ്പിന്റെയും നടത്തിപ്പിന്റെയും കാര്യങ്ങള്‍ ഗൗരവമായി ചിന്തിച്ചുനോക്കാന്‍ ഖുര്‍ആന്‍ ഉപദേശിക്കുന്നു. അറ്റമില്ലാത്ത പ്രപഞ്ചത്തിന്റെ പ്രവിശാലതയിലേക്കു ഊളിയിട്ടിറങ്ങാനാവാത്ത സൂക്ഷ്മ ലോകത്തിന്റെ ആഴങ്ങളിലേക്കും മനുഷ്യമനസ് പ്രവേശിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന് മനസിലാകും പലതും മനസിന്റെ സങ്കള്‍പങ്ങള്‍ക്കുപോലും അതീതമാണെന്ന്. അപ്പോഴാണ് മനുഷ്യമനസ് പറയുക: ‘നീ എത്ര പരിശുദ്ധന്‍, ഞങ്ങളുടെ നാഥാ നീ ഇതൊന്നും വൃഥാ സൃഷ്ടിച്ചതല്ല..’ എന്ന്. അല്ലാഹുവിന്റെ ഗൗരവവും ഗാംഭീര്യവും അപ്പോള്‍ മനസ്സ് തിരിച്ചറിയും. ആ മനോവികാരത്തോടെ അവന്റെ മുന്നില്‍ നില്‍ക്കുമ്പോള്‍ സിരകളിലാകമാനം വിനയവും ഭക്തിയും പടര്‍ന്നൊഴുകും. മറ്റെല്ലാം മറന്ന് പ്രതാപിയായ അല്ലാഹുവിലേക്കു മാത്രം മനുഷ്യമനസ് കേന്ദ്രീകരിക്കുമ്പോള്‍ ശരീരം വിറകൊള്ളുകയും നയനങ്ങള്‍ സജലങ്ങളാകുകയും ചെയ്യും. ഹൃദയം നിര്‍മലവും ശാന്തവുമാകും. മലിന ചിന്തകളില്‍ നിന്ന് മുക്തമാവുന്ന മനസപ്പോള്‍ സംശുദ്ധമായതു മാത്രം നോക്കിക്കാണും. ശക്തവും ആത്മാര്‍ത്ഥവുമായ ദൈവ സ്മരണ മലിനതയുണ്ടാക്കുന്ന പൈശാചിക ദൗര്‍ബോധനങ്ങളെ തുരത്തും എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. അത്തരം നമസ്‌കാരമാണ് ‘തീര്‍ച്ചയായും നമസ്‌കാരം നീചവൃത്തിയില്‍ നിന്നും നിഷിദ്ധ കര്‍മ്മത്തില്‍ നിന്നും തടയും’ (വി.ഖു 29:45) എന്ന് അല്ലാഹു പറഞ്ഞ യഥാര്‍ത്ഥ ഭക്തിയുള്ള നമസ്‌കാരം. അശ്രദ്ധമായി നമസ്‌കരിച്ചാല്‍ ഒരിക്കലും ഈ അവസ്ഥ പ്രാപിക്കാനാവില്ല. മടിയന്മാരായും അശ്രദ്ധരായും നമസ്‌കരിക്കുന്നതിനെക്കുറിച്ച് ഖുര്‍ആന്‍ വിശ്വാസികള്‍ക്ക് ശക്തമായ താക്കീത് നല്‍കിയിട്ടുണ്ട്.
നമസ്‌കരിക്കാന്‍ പോകുന്നതിന് ഏറെ നേരം മുന്നുതന്നെ അതിന് മാനസികമായും ശാരീരികമായുമുള്ള തയാറെടുപ്പുകള്‍ നടത്തേണ്ടതുണ്ട്. ഭംഗിയായി വുളു എടുക്കുമ്പോള്‍ തന്നെ വുളുവിന്റെ അവയവങ്ങള്‍കൊണ്ടു ചെയ്തുപോയ പാപങ്ങള്‍ പൊറുക്കപ്പെടും. വുളുവിന് ശേഷമുള്ള പ്രാര്‍ത്ഥന അവന്റെ നേരെ സ്വര്‍ഗത്തിന്റെ എട്ടു കവാടങ്ങളും തുറന്നിടാന്‍ പര്യാപ്തമായതാണ്. ഇതൊക്കെ കഴിഞ്ഞാണ് റബ്ബിന്റെ മുന്നില്‍ ചെന്നുനില്‍ക്കുന്നത്. മറ്റു വര്‍ത്തമാനങ്ങളില്‍പെട്ടും തമാശ പറഞ്ഞും മൊബൈല്‍ ഫോണില്‍ സംസാരിച്ചും പള്ളിയില്‍ കയറിവരികയും വുളു എടുക്കുമ്പോള്‍ പോലും മറ്റുള്ളവരോട് സംസാരിക്കുകയുമൊക്കെ ചെയ്യുന്നവര്‍ക്കു ഭക്തിയുടെ നിറവ് ആസ്വദിക്കാന്‍ സൗഭാഗ്യം ലഭിക്കുകയില്ല.
ശരീരംകൊണ്ട് അനുഷ്ഠിക്കുന്ന ആരാധനകളില്‍ ഏറ്റവും പ്രാധാന്യമേറിയത് നമസ്‌കാരമാണ്. അത് ശരിയായാലേ മറ്റു കര്‍മ്മങ്ങളുടെ കണക്ക് അല്ലാഹു എടുക്കുകയുള്ളു.പരലോകത്ത് ആദ്യം വിചാരണ ചെയ്യപ്പെടുന്നതും നമസ്‌കാരത്തിന്റെ കാര്യമാണ്. ശരീരത്തെ നമസ്‌കാരത്തിനായി നിര്‍ത്തി കൈയും കെട്ടി മനസ്സ് എവിടെയെങ്കിലുമൊക്കെ പോകും. ഒടുവില്‍ അത്തഹിയ്യാത്തിലാകുമ്പോഴാണ് തിരിച്ചെത്തുക. പൊതുവെ ഇതാണ് സ്ഥിതി. അത് മാറ്റിയെടുത്താലേ നമസ്‌കാരം പ്രയോജനപ്രദമാകുകയുള്ളൂ. ഒരാളുടെ നമസ്‌കാരം ശരിയായാല്‍ മറ്റെല്ലാ കര്‍മ്മങ്ങളും ശരിയാകുമെന്ന് പ്രവാചകന്‍ (സ) പറഞ്ഞിട്ടുണ്ട്. യഥാര്‍ത്ഥ നമസ്‌കാരമുള്ളവന്‍ അനാവശ്യങ്ങളില്‍ നിന്ന് അകന്നുനില്‍ക്കും. അവന് സക്കാത്ത് കൊടുക്കാന്‍ മടിയുണ്ടാവില്ല. ചാരിത്രശുദ്ധി സൂക്ഷിക്കും. വിശ്വസ്തതകളും കരാറുകളും പാലിക്കും. നമസ്‌കാരത്തില്‍ നിഷ്ഠ പുലര്‍ത്തുകയും ചെയ്യും. അപ്പോള്‍ നമസ്‌കാരമാണ് ഫിര്‍ദൗസിന്റെ താക്കോല്‍. അല്ലാഹുവിന്റെ ഗാംഭീര്യം അറിഞ്ഞു പറയുന്നതിന്റെ അര്‍ത്ഥവും വ്യാപ്തിയും മനസ്സിലാക്കി ഏറെ ശ്രദ്ധയോടെ നമസ്‌കരിച്ചാലേ നമുക്കതിന്റെ പ്രയോജനം ലഭിക്കുകയുള്ളു എന്ന കാര്യം വിശ്വാസികള്‍ എപ്പോഴും ഓര്‍ക്കണം.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.