Connect with us

Video Stories

മാപ്പിളപ്പാട്ടിന്റെ ഗ്രാമഫോണ്‍ നിലച്ചു

Published

on

ഫൈസല്‍ എളേറ്റില്‍
മാപ്പിളപ്പാട്ട് ഗായകരുടെ കൂട്ടത്തില്‍ വേറിട്ട ശബ്ദമായിരുന്നു എരഞ്ഞോളി മൂസക്ക. അദ്ദേഹത്തിന്റെ പാട്ടിന് അദ്ദേഹത്തിന്റേതായ ശൈലിയായിരുന്നു. ആലങ്കാരികമായി പലപ്പോഴും ഇങ്ങനെ പറയാറുണ്ടെങ്കിലും മൂസക്കായുടെ കാര്യത്തില്‍ ഈ പ്രയോഗം കൃത്യമായ നീതിപുലര്‍ത്തുന്നതാണ്. മൂസക്കയുടെ പാട്ട് ഒരുപാട് കേട്ട ഒരാള്‍ എന്ന നിലയില്‍ ഇത് കൃത്യമായി പറയാനാകും. സാധാരണ ശൈലിയിലുള്ള മാപ്പിളപ്പാട്ടല്ല മൂസക്കയുടേത്. പാട്ടിന്റെ ആത്മാവ് തൊട്ടറിഞ്ഞു പാടാന്‍ അദ്ദേഹത്തിനായി.

സാധാരണക്കാരനായി ജീവിച്ചുതുടങ്ങിയ മൂസക്ക ജീവിതത്തില്‍ വളരെയധികം കഷ്ടപ്പാടുകള്‍ അനുഭവിച്ചിട്ടുണ്ട്. ജോലിയും കൂലിയുമൊന്നുമില്ലാതെ അലയുമ്പോഴും പാട്ടിനെ സ്‌നേഹിച്ചു. പാട്ട് അദ്ദേഹത്തിന് ജീവനായിരുന്നു. കെ. രാഘവന്‍ മാഷാണ് അദ്ദേഹത്തിലെ ഗായകനെ പ്രോത്‌സാഹിപ്പിച്ചത്. ‘എരഞ്ഞോളി മൂസ’യെന്ന പേരിനു പിന്നില്‍പോലും കെ. രാഘവന്‍ മാഷായിരുന്നുവെന്ന് അദ്ദേഹം പറയുമായിരുന്നു. പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞിരുന്ന കാലത്ത് പാട്ട് തൊഴിലായി സ്വീകരിക്കാന്‍ രാഘവന്‍ മാഷുടെ പിന്തുണ വലുതായിരുന്നു. തലശ്ശേരിയുടെ സാംസ്‌കാരിക പാരമ്പര്യവും ഏറെ സഹായിച്ചു. പീര്‍ മുഹമ്മദ്, എ ഉമ്മര്‍, എം.പി ഉമ്മര്‍കുട്ടി എന്നിവരെല്ലാം തലശ്ശേരിയില്‍ നിന്നുദിച്ചുയര്‍ന്ന മാപ്പിളപ്പാട്ടിലെ താരങ്ങളാണ്. ഗള്‍ഫ് മലയാളികള്‍ക്കിടയില്‍ ഏറ്റവും ജനപ്രീതിയുള്ള മാപ്പിളപ്പാട്ടു ഗായകനാണദ്ദേഹം. പരിപാടികള്‍ അവതരിപ്പിക്കാനായി അഞ്ഞൂറിലധികം തവണയെങ്കിലും അദ്ദേഹം വിദേശരാജ്യങ്ങളില്‍ പര്യടനം നടത്തിയിട്ടുണ്ടാവും. മാസങ്ങള്‍ക്കു മുമ്പുവരെ അദ്ദേഹം ഗള്‍ഫ് രാഷ്ട്രങ്ങളില്‍ പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. പലപ്പോഴും ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിക്കുമ്പോള്‍ വിദേശത്താണെന്ന മറുപടിയാണ് ലഭിക്കുക.
‘മിഅ്‌റാജ് രാവിലെ കാറ്റേ… ‘ ‘മിസ്‌രിലെ.. ‘ ‘മനസ്സിന്റെ ഉള്ളില്‍..’ ‘അരിമുല്ല..’ ‘എന്തെല്ലാം ഗന്ധങ്ങള്‍..’ തുടങ്ങിയ ഹിറ്റ് ഗാനങ്ങളാണ് അദ്ദേഹം കൂടുതല്‍ അവതരിപ്പിച്ചിരുന്നത്. പാട്ടിലൂടെ ആളുകളുടെ മനസ്സിലേക്ക് ഇറങ്ങിച്ചെല്ലാന്‍ അദ്ദേഹത്തിനായി.

സാധാരണക്കാര്‍ക്കൊപ്പമായിരുന്നു അദ്ദേഹം. ആഢംബര ജീവിതം കൊതിച്ചില്ല. ഗള്‍ഫുനാടുകളില്‍ പരിപാടി അവതരിപ്പിക്കാനെത്തിയാല്‍ അവിടത്തെ സാധാരണക്കാര്‍ക്കൊപ്പമായിരുന്നു സഹവാസം. അവര്‍ക്കൊപ്പം താമസിച്ച് അവരോടൊപ്പം സഞ്ചരിച്ച് അവരിലൊരാളായി കഴിയാനായിരുന്നു കൊതിച്ചത്. തന്റെ കൂടെ പാടുന്നവരോടും വലിയ സ്‌നേഹവും ബഹുമാനവുമായിരുന്നു. വലിപ്പച്ചെറുപ്പ വ്യത്യാസമില്ലാതെ എല്ലാവരോടും നല്ല രീതിയില്‍ ഇടപെടാന്‍ അദ്ദേഹത്തിന് അസാമാന്യ കഴിവായിരുന്നു.
പി.ടി അബ്ദുറഹിമാന്റെയും ഒ അബു സാഹിബിന്റെയുമൊക്കെ പാട്ടുകള്‍ സജീവമാക്കുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഹസ്സന്‍ ഹസീനയെ പോലെയുള്ള കവിയെയും തലശ്ശേരിക്കാരനായ സംഗീത സംവിധാകന്‍ വൈ.എം.എ ഖാലിദിനെയുമൊക്കെ രംഗത്തുകൊണ്ടുവരുന്നതില്‍ പ്രധാന കാരണക്കാരനാണ്. ഇന്നത്തെപ്പോലെ റിയാലിറ്റി ഷോകള്‍ ഇല്ലാതിരുന്ന അക്കാലത്ത് വിവിധ ട്രൂപ്പുകള്‍ തമ്മില്‍ മത്സരം പതിവായിരുന്നു. ഇത്തരം മത്സരങ്ങളില്‍ ഏത് ട്രൂപ്പ് ജയിച്ചാലും മികച്ച ഗായകന്‍ പലപ്പോഴും മൂസക്കയാകും. അക്കാലത്ത് മൂസക്ക ആലപിച്ച പാട്ടുകളാണ് ഇപ്പോഴും ആളുകള്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. കാനേഷ് പൂനൂര്‍ എഴുതിയ ‘പതിനാല് നൂറ്റാണ്ട്.. ‘ എന്ന ഗാനം മൂസക്ക പാടിയ ഏറ്റവും നല്ല പ്രവാചക കീര്‍ത്തനമാണ്. ടി. ഉബൈദ് മാഷ്, ടി.കെ കുട്യാലിക്ക, കെ.ടി മുഹമ്മദ് തിരൂരങ്ങാടി, എസ്.വി ഉസ്മാന്‍, ബാപ്പു വെള്ളിപറമ്പ്, ഒ.എം കരുവാരക്കുണ്ട് തുടങ്ങിയവരുടെ ഗാനങ്ങള്‍ മൂസക്ക അവിസ്മരണീയമാക്കി. എം കുഞ്ഞിമൂസക്ക, കെ. രാഘവന്‍ മാഷ്, ചാന്ദ്പാഷ, പി.സി ലിയാഖത് തുടങ്ങിയവരാണ് മൂസക്കയുടെ പാട്ടുകള്‍ പ്രധാനമായും ചിട്ടപ്പെടുത്തിയത്. ‘പതിനാലാം രാവ്’ എന്ന സിനിമയില്‍ മൂസക്ക പാടിയ ‘മണവാട്ടി കരംകൊണ്ട്..’ എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു. ‘ഗ്രാമഫോണ്‍’ സിനിമയില്‍ അഭിനയിച്ചിട്ടുമുണ്ട്. ‘ജീവിതം പാടുന്ന ഗ്രാമഫോണ്‍’ (ആത്മകഥ) ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മാപ്പിളപ്പാട്ടിന്റെ ഗ്രാമഫോണായിരുന്നു എരഞ്ഞോളി മൂസ. എല്ലാ നിലയിലും മാപ്പിളപ്പാട്ടിന്റെ തലം മറ്റൊരു രീതിയിലേക്ക് ഉയര്‍ത്തിയയാളാണ് മൂസക്ക. മറ്റുള്ളവരുടെ ശബ്ദത്തെ അനുകരിക്കാന്‍ ശ്രമിക്കാതെ തനതായ ശൈലിയില്‍ ഗാനമവതരിപ്പിച്ചതാണ് മൂസക്കയെ വേറിട്ടുനിര്‍ത്തുന്നത്. എസ്.എം കോയ, ബാബുരാജ് എന്നിവരുടെ പാട്ടുകളാണ് അദ്ദേഹത്തെ കൂടുതല്‍ സ്വാധീനിച്ചത്. എസ്.എം കോയയെക്കുറിച്ച് വല്ലാത്ത മതിപ്പായിരുന്നു. അദ്ദേഹത്തെക്കുറിച്ച് പറയുമ്പോള്‍ നൂറു നാവായിരുന്നു.

‘മധുവര്‍ണ പൂവല്ലെ.. ‘
‘ചെമ്പകപ്പു തേനിതള്‍ അധരം…’
‘മനസ്സിന്റെ ഉള്ളില്‍ നിന്നൊളിയുന്ന…’
‘ഓമന മുഹമ്മദിനെ ഓത്തിനച്ചില്ല…’
‘മിഅ്‌റാജ് രാവിലെ കാറ്റേ…’
‘പ്രപഞ്ച നാഥാ..’ തുടങ്ങിയ അദ്ദേഹത്തിന്റെ എക്കാലത്തേയും മികച്ച പാട്ടുകളാണ്.

സാമൂഹ്യമായ പല വിഷയങ്ങളിലും അദ്ദേഹത്തിന് ഉറച്ച നിലപാടുണ്ടായിരുന്നു. കലാകാരന്മാരോടുള്ള അനീതിക്കും ചൂഷണങ്ങള്‍ക്കുമെതിരെ ശക്തമായി പോരാടുമായിരുന്നു. അതുപോലെതന്നെയായിരുന്നു സാമൂഹ്യ പ്രവര്‍ത്തനങ്ങളും. അവസാന കാലത്തുപോലും സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് സജീവമായിരുന്നു. തന്നെക്കൊണ്ട് കഴിയില്ലെങ്കില്‍ കഴിവുള്ളവരെ സഹായിക്കാന്‍ പ്രേരിപ്പിക്കുമായിരുന്നു. വിവാഹം, അസുഖം തുടങ്ങിയ വിഷമ ഘട്ടത്തില്‍ പല പാവപ്പെട്ടവര്‍ക്കും മൂസക്കയുടെ ഇടപെടല്‍ വളരെ സഹായകരമായിട്ടുണ്ട്. തന്റെ ജീവിതത്തില്‍ വളരെ മോശമായ ഒരു കാലഘട്ടമുണ്ടായിരുന്നുവെന്ന് തുറന്നു പറയുന്നതില്‍ അദ്ദേഹത്തിന് മടിയൊന്നുമുണ്ടായിരുന്നില്ല. താനിത് പറയുന്നത് മറ്റുള്ളവര്‍ക്ക് പാഠമാകട്ടെയെന്ന് കരുതിയാണെന്ന് അദ്ദേഹം പറയുമായിരുന്നു.
അദ്ദേഹത്തിന്റെ ജീവിതം വിഷയമാക്കി സിനിമ പുറത്തിറങ്ങാനിരിക്കേയാണ് മടക്കം. പ്രേംസൂറത്ത് എഴുതിയ ‘കെട്ടുകള്‍ മൂന്നും കെട്ടി…’ എന്നു തുടങ്ങുന്ന മരണത്തെ ഓര്‍മ്മപ്പെടുത്തുന്ന ഗാനം ആലപിക്കുമ്പോള്‍ മരണത്തെ കണ്‍മുന്നില്‍ കാണുന്ന പ്രതീതിയായിരുന്നു ആസ്വാദകരില്‍ ജനിപ്പിച്ചത്. ആ ശബ്ദത്തിന്റെ ഉടമ ഇപ്പോള്‍ നാഥന്റെ വിധിക്ക് ഉത്തരം നല്‍കിയിരിക്കുകയാണ്. മൂസക്കക്ക് പകരംവെക്കാന്‍ ഇനി ആളില്ല. എങ്കിലും മാപ്പിളപ്പാട്ടുകള്‍ കേള്‍ക്കുന്ന കാലത്തോളം അദ്ദേഹത്തിന്റെ ശബ്ദം സ്മരിക്കപ്പെടും.

Continue Reading
Click to comment

Leave a Reply

Your email address will not be published.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.